International (Page 151)

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. യുദ്ധം ആറാം ദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ട ചർച്ച നടക്കുന്നത്. ബെലാറൂസ്- പോളണ്ട് അതിർത്തിയിലാണ് ചർച്ച നടക്കുന്നതെന്നാണ് റഷ്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൈനിക പിന്മാറ്റമാണ് യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയാനാണ് റഷ്യയുടെ പദ്ധതി.

യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചകൾ നടത്താനൊരുങ്ങുന്നത്. സാമാധാനം നിലനിർത്താനായി എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നാണ് ചർച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ഇവർ നൽകിയിട്ടുണ്ട്.

യുക്രൈനിനെതിരായ റഷ്യന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഗ്യാസ് കമ്പനിയായ ഗാസ്പ്രോമുമായുള്ള പങ്കാളിത്തം യുവേഫ റദ്ദാക്കി. എല്ലാ മത്സരങ്ങളിലും ഗാസ്പ്രോമുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിംഗ് ബോഡി പ്രസ്താവനയില്‍ പറഞ്ഞു.

തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ ദേശീയ ടീം മത്സരങ്ങള്‍, യുവേഫ യൂറോ 2024 എന്നിവയുള്‍പ്പെടെ നിലവിലുള്ള എല്ലാ കരാറുകളും ഉള്‍ക്കൊള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ് സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ നിലവിലെ സ്‌പോണ്‍സറാണ് കമ്പനി.

ന്യൂഡൽഹി: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്. മനുഷ്യശരീരത്തെ ആവിയാക്കാൻ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ വിലക്കിയിട്ടുള്ളതാണ്. ഒരു അപ്പാർട്ട്‌മെന്റിലോ മറ്റോ വാക്വം ബോംബുകൾ ഉപയോഗിക്കുകയാണെങ്കിൽ അതിനുള്ളിൽ താമസിക്കുന്ന മനുഷ്യരുടെ ശ്വാസകോശത്തിലെ ഓക്‌സിജൻ വരെ വലിച്ചെടുക്കാൻ ഈ ബോംബിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

വാക്വം ബോംബിന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൺ റൈറ്റ്സ് വാച്ചും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത സ്ഫോടനമുണ്ടാക്കുകയാണ് വാക്വം ബോംബിന്റെ ലക്ഷ്യം. തെർമൊബാറിക് ആയുധങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയർന്ന ഊഷ്മാവിന്റെയും സമ്മർദ്ദത്തിന്റെയും ഫലം ലക്ഷ്യകേന്ദ്രത്തിൽ ഉണ്ടാക്കുന്നു എന്നതാണ് തെർമോബാറിക് ആയുധങ്ങളുടെ പ്രത്യേകത.

എയ്റോസോൾ ബോംബ് എന്നും വാക്വം ബോംബ് അറിയപ്പെടുന്നുണ്ട്. ആദ്യസ്ഫോടനത്തിൽ കാർബൺ അടിസ്ഥാനമാക്കിയുള്ള ഇന്ധനം (പെട്രോളൊ ഡീസലോ മറ്റേതെങ്കിലും ഇന്ധനമോ) കൊണ്ടുണ്ടാക്കിയ ഉയർന്ന സമ്മർദ്ദത്തിൽ സൂക്ഷിച്ചിട്ടുള്ള ദ്രാവകം അന്തരീക്ഷത്തിൽ ചെറിയ ലോഹകണങ്ങളായി ചിതറുന്നു. രണ്ടാം ഘട്ടം അന്തരീക്ഷത്തിലെ ഓക്സിജൻ വലിച്ചെടുത്ത് ചിതറിയ ലോഹകണങ്ങൾ കത്തിച്ച് വലിയൊരു സ്ഫോടന തരംഗം സൃഷ്ടിക്കുന്നു. ഇത് ബോംബിന്റെ ലക്ഷ്യസ്ഥാനത്തിന് ചുറ്റും ഒരു വാക്വം സൃഷ്ടിക്കും. സാധാരണ സ്ഫോടക വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി വാക്വം ബോംബിന്റെ സ്ഫോടനം ദീർഘനേരം നിലനിൽക്കും.

ആളുകളുടെ ശ്വാസകോശത്തിൽ നിന്നുള്ള ഓക്സിജൻ വരെ വലിച്ചെടുത്ത് ചുറ്റിലും ശൂന്യത (ഓക്സിജൻ ഇല്ലാത്ത അവസ്ഥ- വാക്വം) സൃഷ്ടിക്കുമെന്നതാണ് ഈ ബോംബിന്റെ ഭയാനകതയെന്ന് ആസ്ത്രേല്യൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ അനലിസ്റ്റ് ഡോ. മാർകസ് ഹെല്ലെയർ വ്യക്തമാക്കി. ഒരു അപ്പാർട്ട്‌മെന്റ് സമുച്ചത്തിനോ മറ്റ് കെട്ടിടങ്ങൾക്കോ നേരെ ഉപയോഗിക്കാവുന്ന അങ്ങേയറ്റം വിനാശകാരിയായ ആയുധമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബുഡാപെസ്റ്റ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ വ്‌ലാദിമിര്‍ പുടിനെതിരെ വിവിധ രാജ്യങ്ങളും സംഘടനകളും രംഗത്ത് വന്നിരുന്നു. പുടിന് നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു കൊണ്ട് വേള്‍ഡ് തായ്ക്വണ്ടോയും റഷ്യക്കെതിരെ കടുത്ത നടപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.

വേള്‍ഡ് തായ്ക്വണ്ടോ പുറത്തിറക്കിയ പ്രസ്താവന

‘യുക്രൈനിലെ നിരപരാധികളായ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ വേള്‍ഡ് തായ്ക്വണ്ടോ ശക്തമായി അപലപിക്കുന്നു. കീഴടക്കലിനേക്കാളും വലുതാണ് സമാധാനം എന്ന വേള്‍ഡ് തായ്ക്വണ്ടോയുടെ വിഷനെതിരാണ് ഈ നീക്കം. ഈ സാഹചര്യത്തില്‍ വ്‌ലാദിമിര്‍ പുടിന് 2013 നവംബറില്‍ നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുക്കാന്‍ വേള്‍ഡ് തായ്‌ക്വൊണ്ടോ തീരുമാനിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇനിമുതല്‍ വേള്‍ഡ് തായ്ക്വണ്ടോ മത്സരങ്ങളില്‍ റഷ്യയുടെയോ ബലാറസിന്റെയോ ദേശീയ പതാകകളോ ഗാനങ്ങളോ പ്രദര്‍ശിപ്പിക്കില്ല.

റഷ്യയിലും ബലാറസിലുമായി നടക്കുന്ന തായ്ക്വണ്ടോ മത്സരങ്ങള്‍ക്ക് വേള്‍ഡ് തായ്ക്വണ്ടോയോ യൂറോപ്യന്‍ തായ്ക്വണ്ടോ യൂണിയനോ അംഗീകാരം നല്‍കില്ലെന്നും അറിയിക്കുന്നു. യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് വേള്‍ഡ് തായ്ക്വണ്ടോയുടെ ചിന്തകള്‍. ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’

കീവ്: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ സജ്ജരായിട്ടുള്ള വിദേശികൾക്ക് യുക്രൈനിലെത്താൻ പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി. വിസാ നടപടി താത്കാലികമായ എടുത്തുകളയാനാണ് യുക്രൈന്റെ തീരുമാനം. ചൊവ്വാഴ്ച്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇനി മുതൽ യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസയില്ലാതെ രാജ്യത്തേയ്ക്ക് പ്രവേശിക്കാം.

സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരും. യുക്രൈൻ നഗരങ്ങളിലെ റഷ്യൻ ആക്രമണം ശക്തമായതോടെ പൗരന്മാർ രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാൻ ഇറങ്ങണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി 18 നും 60 നുമിടയിൽ പ്രായമുള്ളവർ രാജ്യത്തിന് പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. റഷ്യയ്ക്കെതിരെ പോരാടാൻ തയ്യാറുള്ളവർക്ക് ആയുധം നൽകുമെന്നും യുക്രൈൻ വ്യക്തമാക്കിയിരുന്നു.

അതേസമയം യുക്രൈന് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതിനാൽ റഷ്യൻ സാമ്പത്തികരംഗം വലിയ പ്രതിസന്ധികളാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കീവ്: യുക്രൈനില്‍ തുടര്‍ച്ചയായി ആറാം ദിവസവും റഷ്യയുടെ മിസൈല്‍ വര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഖാര്‍ക്കീവില്‍ ഇന്ന് രാവിലെയുണ്ടായ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശിയും നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ നവീന്‍ എസ്.ജി (22) കൊല്ലപ്പെട്ടത്‌. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബക്ഷി തന്റെ ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചു.

യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ ശൃംഖ്‌ല ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. റഷ്യയിലെ അംബാസിഡറുമായി ചേര്‍ന്ന് ഇതിനുള്ള ശ്രമം തുടരുകയാണെന്ന് അരിന്ദാം ബക്ഷി പറഞ്ഞു.

ജിദ്ദ: പ്രായത്തിന്റെ നിബന്ധനകള്‍ ഇല്ലാതെ ഇനി എല്ലാ പ്രായക്കാര്‍ക്കും മക്ക, മദീന പ്രവേശിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഉംറ തീര്‍ത്ഥാടനത്തിനു സന്ദര്‍ശനത്തിനും ഇഉത്തമര്‍നാ ആപ്പിലൂടെ പെര്‍മിഷന്‍ എടുക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാകണം എന്ന നിബന്ധന ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനം മൂലം വിശുദ്ധമക്കയിലെ ഗ്രാന്‍ഡ്മോസ്‌ക്കിലും മദീനയിലെ പ്രവാചക പള്ളിയിലും തീര്‍ഥാടകര്‍ പ്രവേശിക്കുന്നതിന് നേരത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളില്‍ വിദേശ രാജ്യങ്ങളില്‍നിന്നു ഉംറക്ക് വരുന്ന സന്ദര്‍ശകരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം തുടക്കത്തില്‍ത്തന്നെ നിഷ്‌ക്കര്‍ഷിച്ചിരുന്നു. ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കും അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും കുട്ടികളെ കൂടെ കൊണ്ടു വരരുതെന്നും, 12 വയസിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമേ ഉംറക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നും, ഇവര്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം എന്നും ആഭ്യന്തര മന്ത്രാലയം നിബന്ധന വെച്ചിരുന്നു.

അതിനുശേഷം, തീര്‍ത്ഥാടകരുടെ 50 വയസ്സ് എന്ന പ്രായ പരിധി നീക്കി 50നു മുകളിലുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രവേശനാനുമതിക്കുള്ള കുട്ടികളുടെ വയസ് 12ല്‍ നിന്ന് 7 വയസായി ചുരുക്കിയിരുന്നു.

കീവ്: രാജ്യ തലസ്ഥാനത്തേക്ക് അടുക്കും തോറും യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന് കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. റഷ്യക്കെതിരായ പല പാശ്ചാത്യ രാജ്യങ്ങളും ഇത് വളരെ നല്ല അവസരമായാണ് കാണുന്നതും. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ വിജയിച്ചാലും രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതായിരിക്കും. അതേസമയം, റഷ്യയോട് ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുന്ന യുക്രൈന്‍ സൈന്യത്തിന് വേണ്ടി ആയുധവിതരണം ശക്തമാക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍.

ലോകരാജ്യങ്ങള്‍ യുക്രൈനിന് കൈമാറിയ ആയുധങ്ങള്‍ അറിയാം

അമേരിക്ക

350 മില്യണ്‍ ഡോളര്‍ യുക്രെയ്‌നിന്റെ പ്രതിരോധത്തിനായി നിയോഗിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ബൈഡന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റഷ്യയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന ജാവലിന്‍ ടാങ്ക് വിരുദ്ധ റോക്കറ്റുകളും സ്റ്റിംഗര്‍ മിസൈലുകളുമാണ് യുക്രെയിന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നത്.

ജര്‍മ്മനി

1,000 ടാങ്ക് വിരുദ്ധ ആയുധങ്ങളും 500 സ്റ്റിംഗര്‍ ഉപരിതല മിസൈലുകളും കൈമാറും. ഇതിന് പുറമേ പതിനാല് കവചിത വാഹനങ്ങള്‍ അയക്കാനും ജര്‍മനി തീരുമാനിച്ചിട്ടുണ്ട്.

ഫ്രാന്‍സ്

റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയിനെ പിന്തുണയ്ക്കുന്നതിനായി പ്രതിരോധ സൈനിക ഉപകരണങ്ങള്‍ അയയ്ക്കാന്‍ ഫ്രാന്‍സും തീരുമാനിച്ചിട്ടുമുണ്ട്.

യൂറോപ്യന്‍ യൂണിയന്‍

ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ ബ്രിട്ടന്‍ ഇതിനകം യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് ടാങ്ക് വിരുദ്ധ റോക്കറ്റുകളാണ് യുക്രെയിനിന് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാസം തന്നെ ഏകദേശം 2000 ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയിട്ടുണ്ട്.

ഫിന്‍ലാന്‍ഡ്

2,500 ആക്രമണ റൈഫിളുകള്‍, 150,000 ബുള്ളറ്റുകള്‍, 1,500 ടാങ്ക് വിരുദ്ധ ആയുധങ്ങള്‍, 70,000 ഭക്ഷണ പൊതികള്‍ എന്നിവ ഫിന്‍ലാന്‍ഡ് അയച്ചതായി പ്രതിരോധ മന്ത്രി ആന്റി കൈക്കോണന്‍ അറിയിച്ചു.

ബെല്‍ജിയം

2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും യുക്രൈനിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നോര്‍വേ

2,000 എം72 ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ യുക്രൈനിന് നല്‍കും.

നെതര്‍ലാന്‍ഡ്‌സ്

എയര്‍ ഡിഫന്‍സ് റോക്കറ്റുകളും ആന്റി ടാങ്ക് സംവിധാനങ്ങളും നല്‍കുമെന്ന് ഡച്ച് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിന് അയച്ച കത്തില്‍ അറിയിച്ചിരുന്നു.

കീവ്: യുക്രൈനിൽ റഷ്യ രൂക്ഷമായ ആക്രമണം തുടരുന്നു. ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും റഷ്യ ആക്രമണം തുടരുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. കീവിൽ ഉൾപ്പെടെ ആക്രമണം ശക്തമായിട്ടുണ്ട്. കീവിനടത്തുള്ള ബ്രോവറിയിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ബ്രോവറി മേയർക്ക് ഉൾപ്പെടെ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണ മേഖലയിൽ നിന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഖാർഖീവിലും വലിയ ആക്രമണങ്ങൾ നടക്കുകയാണ്.

അതേസമയം, സ്‌നേക്ക് ഐലൻഡിലെ 13 യുക്രൈൻ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ അറിയിച്ചു. റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇവർ എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ നടത്തിയ ആക്രമണത്തിൽ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകർന്നിരുന്നു. പിന്നാലെ അയച്ച സിവിലിയൻ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്നാണ് യുക്രൈൻ പറയുന്നത്.

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ നിന്നും രക്ഷപ്പെടാനായി ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. 5,20,000 പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയെന്നും നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

ബുഡാപെസ്റ്റ്: യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വ്‌ളാദിമര്‍ പുടിന്റെ ഹോണററി പ്രസിഡന്റ്, അംബാഡസര്‍ സ്ഥാനങ്ങള്‍ മരവിപ്പിച്ച് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍. 2008 മുതല്‍ അസോസിയേഷന്റെ ഹോണററി പ്രസിഡന്റാണ് പുടിന്‍.

ജൂഡോയിലെ പരമോന്നത അംഗീകാരങ്ങള്‍ പലതും സ്വന്തമാക്കിയ വ്യക്തിയാണ് പുടിന്‍. പുടിന്‍ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ ഏറ്റവും ഉചിതമായ അംബാസിഡറാണെന്ന് ഐജെഎഫ് തലവന്‍ മര്യൂസ് വിസര്‍ 2014ല്‍ പ്രശംസിച്ചിരുന്നു. യുക്രൈന് മേലുള്ള അധിനിവേശത്തിന്റെ പേരില്‍ റഷ്യക്ക് അന്താരാഷ്ട്ര കായികസമൂഹം ഏര്‍പ്പെടുത്തുന്ന പലവിധ ഉപരോധങ്ങളുടെയും വിലക്കുകളുടേയും തുടര്‍ച്ചയാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ നീക്കം.

റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്‌സ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. റഷ്യക്കെതിരെ ഫിഫയും ഉപരോധം ഏര്‍പ്പെടുത്തി