ലൈംഗിക പീഡന ആരോപണം; എലിസബത്ത് രാജ്ഞിയുടെ മകന്റെ രാജകീയ പദവികൾ നീക്കം ചെയ്തു

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്തു. ബക്കിംങ്ഹാം കൊട്ടാരമാണ് ലൈംഗിക പീഡന ആരോപണം നേരിടുന്ന ആൻഡ്രൂവിന്റെ രാജകീയ പദവികളും സൈനിക പദവികളും നീക്കം ചെയ്തത്. എലിസബത്ത് രാജ്ഞിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ലൈംഗിക പീഡനക്കേസിൽ ആൻഡ്രൂ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് രാജകുടുംബം ആൻ്രൂവിന്റെ രാജകീയ പദവികൾ നീക്കം ചെയ്തത്. കൊട്ടാരത്തിന്റെ പേരിലുള്ള ഒരു പദവിയും ആൻഡ്രൂവിന് ഉണ്ടായിരിക്കില്ലെന്നും ഒരു സാധാരണ വ്യക്തിയെപ്പോലെ അദ്ദേഹം വിചാരണ നടപടികൾ നേരിടണമെന്നും രാജകുടുംബം അറിയിച്ച. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയും അറിവോടെയുമാണ് ആൻഡ്രൂവിൽ നിന്ന് രാജകീയ – സൈനിക പദവികൾ തിരിച്ചുവാങ്ങിയതെന്ന് ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി.

അതേസമയം ലൈംഗിക പീഡന ആരോപണം നിയമവിധേയമായി തന്നെ നേരിടുമെന്ന് ആൻഡ്രൂവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വെർജീയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനെതിരെ കോടതി വിധിയുണ്ടായത്. പതിനേഴാം വയസിലാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെർജീനയുടെ വെളിപ്പെടുത്തൽ. അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രിഎപ്‌സൈറ്റന്റെ നിർദേശത്തെ തുടർന്ന് രാജകുമാരനായി തന്നെ എത്തിച്ച് നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.

വിർജീനിയ നൽകിയ കേസിനെതിരെ ആൻഡ്രൂ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടായത്. വിർജീനിയയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.