Lifestyle

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം ചെയ്തു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സൂര്യനമസ്‌കാരം നടത്തിയത്.

ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം എന്ന പേരിലാണ് പരിപാടി ആയുഷ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ചാണ് സൂര്യനമസ്‌കാരം നടത്തിയത്. വെർച്വലായാണ് പരിപാടി നടന്നത്. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും സഹമന്ത്രി ഡോ. മുഞ്ജാപര മഹേന്ദ്രഭായിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ലോകമെമ്പാടുമുള്ള യോഗാ ഗുരുക്കൾ പരിപാടിയിൽ പങ്കുചേർന്നു. തങ്ങളുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച് ഇവർ സംസാരിക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതിയ്ക്ക് പിന്തുണ നൽകി.

വിദേശ രാജ്യങ്ങളില്‍ അപകടകരമെന്ന് കണ്ട് നിരോധിച്ച നിരവധി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. ആരോഗ്യത്തിനെ വളരെയധികം ദോഷകരമായി ബാധിക്കുന്നു എന്നുകണ്ട് വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും മിഠായികളുമടക്കമാണ് ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചതും ഇന്ത്യയില്‍ വില്‍ക്കുന്നതുമായി ചില ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ പലതും നമ്മള്‍ ദിവസേന ഉപയോഗിക്കുന്നതാണെന്നതാണ് ശ്രദ്ധേയം.

കിന്‍ഡര്‍ ജോയ്

ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് കിന്‍ഡര്‍ ജോയിയുടെ സ്ഥാനം. എന്നാല്‍, യുഎസില്‍ ഇത് കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കി വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്പന്നമാണ്. യുഎസില്‍ നിങ്ങള്‍ ഇത് വാങ്ങിയാല്‍ നിയമവിരുദ്ധമായ കിന്‍ഡര്‍ എഗ്ഗിന് 2,500 ഡോളര്‍ വരെ പിഴ ഈടാക്കാം. അതേസമയം, ഇന്ത്യയില്‍ ഇതിന്റെ പരസ്യം പോലും പ്രചരിപ്പിക്കുന്നുണ്ട്.

ലൈഫ് ബോയ് സോപ്പ്

കീടാണുക്കള്‍ക്കെതിരെ പൊരുതുന്ന സോപ്പ് എന്ന പര്യായമാണ് ഇന്ത്യയില്‍ ലൈഫ് ബോയിക്കുള്ളത്. എന്നാല്‍, അമേരിക്കയില്‍ ചര്‍മ്മത്തിന് ഹാനികരമായ സോപ്പ് ആയി കണക്കാക്കി ലൈഫ്‌ബോയ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക മൃഗങ്ങളെ കുളിപ്പിക്കാന്‍ മാത്രം അവിടെ ഈ സോപ്പ് ഉപയോഗിക്കുന്നവരുണ്ട്.

റെഡ് ബുള്‍

ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുള്‍ നിരോധിച്ചിട്ടുണ്ട്. ലിത്വാനിയയില്‍, 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ എനര്‍ജി ഡ്രിങ്കിന്റെ ഉപഭോഗം നിരോധിച്ചിരിക്കുന്നു. ഈ പാനീയം ഹൃദയാഘാതം, നിര്‍ജ്ജലീകരണം, രക്താതിമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നതായി ഈ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ പാനീയം എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളുടയും റെഫ്രിജറേറ്ററില്‍ സുലഭമാണ്.

ഡിസ്പിരിന്‍ ഗുളിക

തലവേദനയില്‍ നിന്ന് ആശ്വാസം നേടാന്‍ നാം സ്ഥിരം കഴിക്കുന്ന സാധാരണ ഗുളികയാണ് ഡിസ്പിരിന്‍. എന്നാല്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്.

ജെല്ലി മിായി

അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജെല്ലി മിഠായിയുടെ വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കുട്ടികളില്‍ ശ്വാസതടസ്സം ഉണ്ടാക്കുന്നു എന്ന പേരില്‍ കേസുകള്‍ ഉള്ളതിനാല്‍ അവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണക്കാക്കിയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇവ സുലഭമാണ്.

എന്‍ഡോസള്‍ഫാന്‍, ഡിഡിടി

ഹാനികരമായ ഡിഡിടി, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ അറുപതിലധികം കീടനാശിനികള്‍ വിദേശത്ത് നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ സസ്യങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

പാസ്ചറൈസ് ചെയ്യാത്ത പാല്‍

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന അപകടകരമായ സൂക്ഷ്മാണുക്കളും അണുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ യുഎസ്എയിലും കാനഡയിലും പാസ്ചറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ലഭ്യം.

നിമുലിഡ്

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ ഈ വേദനസംഹാരിയെ മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, കാരണം ഇത് കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ വില്‍പ്പനയുണ്ട്.

ഡി-കോള്‍ഡ് ടോട്ടല്‍

വൃക്കയ്ക്ക് ഹാനികരമാണെന്ന് വ്യക്തമായ ശേഷം ജലദോഷത്തിനുള്ള മരുന്നായ ഡി-കോള്‍ഡ് ടോട്ടല്‍ പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ മരുന്നിന്റെ പരസ്യം സ്ഥിരമായി കാണാം..

ആള്‍ട്ടോ 800

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പല രാജ്യങ്ങളിലും നാനോയെപ്പോലെ ആള്‍ട്ടോയും നിരോധിതമാണ്. എന്നാല്‍ ഇന്ത്യന്‍ മിഡില്‍ ക്ലാസ് ഫാമിലിക്കിടയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്.

licence

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും. ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.