Lifestyle

ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണ തോതില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവർഷത്തെ കണക്കു അനുസരിച്ചാണ് ഈ റിപ്പോർട്ട്. റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത് ബ്രസീല്‍ പരിസ്ഥിതി മന്ത്രാലയമാണ്. 2022-ലെ അപേക്ഷിച്ച് 2023-ല്‍ വനനശീകരണ തോത് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് മാത്രമല്ല, അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വനനശീകരണ തോതിനും ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൊന്ന് കൂടിയായ ആമസോൺ സാക്ഷിയായി എന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്.

സീറോ ഡെഫോറസ്റ്റേഷൻ എന്നതിലെ ആദ്യ പടിയായാണ് ഇത് വിലയിരുത്തപ്പെടുന്നുവെന്ന് ബ്രസീല്‍ പരിസ്ഥിതികാര്യ മന്ത്രാലയം സമൂഹമാധ്യമത്തിൽ പറഞ്ഞു. 2030-ഓടെ അനധികൃതമായി വനം നശിപ്പിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ബ്രസീലിന്റെ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റപ്പോള്‍ പറഞ്ഞിരുന്നു. വനം നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ഒരാഴ്ച നീണ്ടു നിന്ന കേരളീയത്തിന് ഇന്ന് സമാപനം. വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. ആഘോഷങ്ങൾ ഒരു വശത്തു പൊടി പൊടിക്കുമ്പോഴും വിമർശനങ്ങൾ മറു വശത്തു നീണ്ടു നിവർന്നു തന്നെ കിടക്കുകയാണ്. സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും. ചെലവിന്റെ ആദ്യകണക്ക് 27 കോടിയാണ്. അന്തിമകണക്ക് വരമ്പോൾ ഇത് കുതിച്ചുയരുമെന്നുറപ്പാണെന്ന് പ്രതിപക്ഷം. അസമയത്തെ ധൂർത്തെന്നാണ് ആക്ഷേപ സ്വരം. പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ.

5 സംസ്ഥാനങ്ങളിൽ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് പോള്‍ ഫലം. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേർന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്. നവാഡയില്‍ ട്രംപിന് 52 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ബൈഡന് 41 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേർന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്.

കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാക്കാനൊരുങ്ങി ശംഖുമുഖം ബീച്ച്.രാത്രിയിൽ ബീച്ചിലേക്ക് സന്ദർശകരെ ആകര്ഷിക്കുന്നതിനുള്ള ഫുഡ് സ്ട്രീറ്റ് വൈകാതെ യാഥാർഥ്യമാകും. നവംബറിൽ നിർമാണം ആരംഭിച്ച 2024 ജനുവരിയോടെ ഫുഡ് സ്ട്രീറ്റ് പദ്ധതി പൂർത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.ഇതോടെ രാത്രിയിൽ ശംഖുമുഖത്തേക്കു സന്ദര്ശകരുടെ ഒഴുക്കാരംഭിക്കുമെന്നാണ് പ്രതീക്ഷ.

ബീച്ചിന്റെ പ്രവേശന കവാടത്തിന് ഇരുവശത്തുമായാണ് ഫുഡ് സ്ട്രീറ്റ് സജ്ജമാക്കുക ആധുനിക സൗകര്യങ്ങളോടെ ശാസ്ത്രീയമായി ആരംഭിക്കുന്ന കടകളിൽ കുടിവെള്ളം ടോയ്ലറ്റ് തുടങ്ങി കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആവശ്യമായ അടിയന്തര സൗകര്യങ്ങളും ഒരുക്കും. ഏഴരയോടെ സജീവമാകുന്ന ഫുട്സ്ട്രീട് 12 വരെ പ്രവർത്തിക്കും. ഫുഡ്സ്ട്രീറ്റിനോട് ചേർന്ന് വിനോദ പരിപാടികൾ നടത്താനുള്ള പ്രത്യേക കേന്ദ്രവും സജ്ജമാക്കും.

ആളുകൾക്ക് പരിപാടികൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ലക്ഷ്യമിട്ടാണിത്. നിലവിൽ ശംഖുമുഖത്ത് പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെഫുഡ്‌സ്ട്രീറ്റിലേക്ക് പുനരധിവസിപ്പിക്കും. ഇതോടെ മികച്ച കച്ചവട രീതിയിൽ കച്ചവടം ചെയ്യാൻ ഇവർക്ക് സാധിക്കും. പുനരധിവസിപ്പിക്കേണ്ട കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ടൂറിസം വകുപ്പിന് കീഴിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. സ്മാർട്സിറ്റി മിഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ചെലവ് ഡി ടി പി സി പുറത്തുവിട്ടിട്ടില്ല.

പദ്ധതിയുടെ ഭാഗമാകുന്ന കച്ചവടക്കാർക്ക് ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രാഥമിക പരിശീലനം നൽകും. തുടർന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കടകളുടെ പ്രവർത്തനം നടക്കുന്നത് ഉറപ്പുവരുത്താൻ കൃത്യമായി ഇടവേളകളിൽ പരിശോധനയുണ്ടാകും. കച്ചവടക്കാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടാൽ വീണ്ടും പരിശീലനം നൽകും. ഗുരുതരമായ അലംഭാവം ഉണ്ടായാൽ നടപടികൾ സ്വീകരിക്കും.

ഫുഡ് സ്ട്രീറ്റിലെ കടകളിൽ ഭക്ഷണം പാകം ചെയ്യാൻ അംഗീകൃതവസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. കുടിവെള്ളം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തും. ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പരിശോധന നടത്തും ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഡ്രസ്സ് കോഡു നൽകുന്നതിനൊപ്പം ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

തിരുവനന്തപുരം മാനവീയം വീഥിയിലാണ് ഈ അടുത്തിടെ സമാനമായ ഫുഡ് കോർട്ട് ആരംഭിച്ചത്.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം പതിനൊന്നാം തീയതി വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാലവർഷം ഏറ്റവും കുറഞ്ഞതോതിൽ പെയ്‌ത ആഗസ്‌താണ്‌ കഴിഞ്ഞുപോയത്‌. കേരളത്തിലാകെ 48 ശതമാനത്തിന്റെ കുറവ്‌. ജില്ലയിൽ 33 ശതമാനത്തിന്റെ കുറവും കാണിച്ചു. ഔദ്യോഗികമായി 122 ദിവസം നീണ്ടുനിൽക്കുന്ന കാലവർഷമാണ്‌ കേരളത്തിൽ.

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം ചെയ്തു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സൂര്യനമസ്‌കാരം നടത്തിയത്.

ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം എന്ന പേരിലാണ് പരിപാടി ആയുഷ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ചാണ് സൂര്യനമസ്‌കാരം നടത്തിയത്. വെർച്വലായാണ് പരിപാടി നടന്നത്. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും സഹമന്ത്രി ഡോ. മുഞ്ജാപര മഹേന്ദ്രഭായിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ലോകമെമ്പാടുമുള്ള യോഗാ ഗുരുക്കൾ പരിപാടിയിൽ പങ്കുചേർന്നു. തങ്ങളുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച് ഇവർ സംസാരിക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതിയ്ക്ക് പിന്തുണ നൽകി.

വിദേശ രാജ്യങ്ങളില്‍ അപകടകരമെന്ന് കണ്ട് നിരോധിച്ച നിരവധി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. ആരോഗ്യത്തിനെ വളരെയധികം ദോഷകരമായി ബാധിക്കുന്നു എന്നുകണ്ട് വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും മിഠായികളുമടക്കമാണ് ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചതും ഇന്ത്യയില്‍ വില്‍ക്കുന്നതുമായി ചില ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ പലതും നമ്മള്‍ ദിവസേന ഉപയോഗിക്കുന്നതാണെന്നതാണ് ശ്രദ്ധേയം.

കിന്‍ഡര്‍ ജോയ്

ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് കിന്‍ഡര്‍ ജോയിയുടെ സ്ഥാനം. എന്നാല്‍, യുഎസില്‍ ഇത് കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കി വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്പന്നമാണ്. യുഎസില്‍ നിങ്ങള്‍ ഇത് വാങ്ങിയാല്‍ നിയമവിരുദ്ധമായ കിന്‍ഡര്‍ എഗ്ഗിന് 2,500 ഡോളര്‍ വരെ പിഴ ഈടാക്കാം. അതേസമയം, ഇന്ത്യയില്‍ ഇതിന്റെ പരസ്യം പോലും പ്രചരിപ്പിക്കുന്നുണ്ട്.

ലൈഫ് ബോയ് സോപ്പ്

കീടാണുക്കള്‍ക്കെതിരെ പൊരുതുന്ന സോപ്പ് എന്ന പര്യായമാണ് ഇന്ത്യയില്‍ ലൈഫ് ബോയിക്കുള്ളത്. എന്നാല്‍, അമേരിക്കയില്‍ ചര്‍മ്മത്തിന് ഹാനികരമായ സോപ്പ് ആയി കണക്കാക്കി ലൈഫ്‌ബോയ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക മൃഗങ്ങളെ കുളിപ്പിക്കാന്‍ മാത്രം അവിടെ ഈ സോപ്പ് ഉപയോഗിക്കുന്നവരുണ്ട്.

റെഡ് ബുള്‍

ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുള്‍ നിരോധിച്ചിട്ടുണ്ട്. ലിത്വാനിയയില്‍, 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ എനര്‍ജി ഡ്രിങ്കിന്റെ ഉപഭോഗം നിരോധിച്ചിരിക്കുന്നു. ഈ പാനീയം ഹൃദയാഘാതം, നിര്‍ജ്ജലീകരണം, രക്താതിമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നതായി ഈ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ പാനീയം എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളുടയും റെഫ്രിജറേറ്ററില്‍ സുലഭമാണ്.

ഡിസ്പിരിന്‍ ഗുളിക

തലവേദനയില്‍ നിന്ന് ആശ്വാസം നേടാന്‍ നാം സ്ഥിരം കഴിക്കുന്ന സാധാരണ ഗുളികയാണ് ഡിസ്പിരിന്‍. എന്നാല്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്.

ജെല്ലി മിായി

അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജെല്ലി മിഠായിയുടെ വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കുട്ടികളില്‍ ശ്വാസതടസ്സം ഉണ്ടാക്കുന്നു എന്ന പേരില്‍ കേസുകള്‍ ഉള്ളതിനാല്‍ അവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണക്കാക്കിയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇവ സുലഭമാണ്.

എന്‍ഡോസള്‍ഫാന്‍, ഡിഡിടി

ഹാനികരമായ ഡിഡിടി, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ അറുപതിലധികം കീടനാശിനികള്‍ വിദേശത്ത് നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ സസ്യങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

പാസ്ചറൈസ് ചെയ്യാത്ത പാല്‍

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന അപകടകരമായ സൂക്ഷ്മാണുക്കളും അണുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ യുഎസ്എയിലും കാനഡയിലും പാസ്ചറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ലഭ്യം.

നിമുലിഡ്

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ ഈ വേദനസംഹാരിയെ മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, കാരണം ഇത് കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ വില്‍പ്പനയുണ്ട്.

ഡി-കോള്‍ഡ് ടോട്ടല്‍

വൃക്കയ്ക്ക് ഹാനികരമാണെന്ന് വ്യക്തമായ ശേഷം ജലദോഷത്തിനുള്ള മരുന്നായ ഡി-കോള്‍ഡ് ടോട്ടല്‍ പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ മരുന്നിന്റെ പരസ്യം സ്ഥിരമായി കാണാം..

ആള്‍ട്ടോ 800

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പല രാജ്യങ്ങളിലും നാനോയെപ്പോലെ ആള്‍ട്ടോയും നിരോധിതമാണ്. എന്നാല്‍ ഇന്ത്യന്‍ മിഡില്‍ ക്ലാസ് ഫാമിലിക്കിടയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്.

licence

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും. ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.