ചാംപ്യൻസ് ട്രോഫി: ഇന്ത്യക്ക് കിരീടം; ന്യൂസീലൻഡിനെ 4 വിക്കറ്റിന് തകർത്തു
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഐസിസി കിരീടം സ്വന്തമാക്കി. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 76 റൺസ് നേടി രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ, രണ്ട് ഐസിസി കിരീടങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായുള്ള നേട്ടം രോഹിത് സ്വന്തമാക്കി.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടവിജയമാണിത്. ഒരു മത്സരത്തിലും പരാജയമറിയാതെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീം ഇന്ത്യ കിരീടം നേടിയെടുത്തത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശ്രേയസ് അയ്യർ 46 റൺസും, കെ എൽ രാഹുൽ പുറത്താകാതെ 33 പന്തിൽ 34 റൺസുമടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അതേസമയം, ഇന്ത്യയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമർപ്പിച്ചു. “അസാധാരണമായ പ്രകടനം! ടൂർണമെന്റിലുടനീളം ടീം ഇന്ത്യ അതുല്യമായ മികവ് പുറത്തെടുത്തു,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ന്യുസീലൻഡിന് വേണ്ടി ഡാരിൽ മിച്ചൽ 63 റൺസും, മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 53 റൺസുമടിച്ച് ടീമിന് ലയോകരമായ സ്കോർ നൽകാൻ ശ്രമിച്ചു. ഇന്ത്യൻ ബൗളർമാർ ശക്തമായ പ്രകടനം കാഴ്ചവച്ചതോടെ കിവീസ് ടീമിന് 252 റൺസിൽ തടഞ്ഞുനിർത്താനായി. കുൽദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി.