Sports

ഏഷ്യൻ​ ​ഗെയിംസ് സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണം. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിൽ 2-1ന് പാകിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണമാണിത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ആ​ദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു.

ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്താന്റെ ഇക്ബാൽ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പാക് താരത്തിന് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ ​ഗെയിമിൽ ഇന്ത്യൻ താരം പൊരുതിനോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട് അനായാസം മഹേഷിനെ മറികടന്ന് ഇക്ബാൽ പാകിസ്താനെ മുന്നിലെത്തിച്ചു. സ്കോർ 8-11, 3-11, 2-11.


രണ്ടാം പോരാട്ടത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പാകിസ്താന് മറുപടി നൽകി. നേരിട്ടുള്ള ​ഗെയിമുകൾക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യൻ താരം പരാജയപ്പെടുത്തി. 11-5, 11-1, 11-3 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇതോടെ മൂന്നാം അങ്കത്തിന് വാശിയേറി. അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാൻ പാക് ജഴ്സിയിലും കളത്തിലെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ ​ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ​ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. നേരിയ ലീഡ് പാക് താരത്തിന് ​ഗുണമായി.

അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു. മൂന്നാം ​ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തിൽ 7-5ന് ഇന്ത്യൻ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാൻ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ​ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിം​ഗ് ഇന്ത്യയുടെ അഭിമാനമായി മാറി.

പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിങ്ങാണ് ഒടുവിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്. 459.7 പോയിന്റോടെ വെള്ളി മെഡലാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ ഷൂട്ടിങ്ങില്‍ നേടുന്ന 18-ാം മെഡലാണിത്. ഇന്ത്യ നേടിയ എട്ട് സ്വർണത്തിൽ ആറും ഷൂട്ടിങ്ങിൽ നിന്നാണ് ലഭിച്ചത്.ഏഷ്യൻ ​ഗെയിംസിൽ നാല് മെഡലുകൾ നേടിയാണ് ഐശ്വരി പ്രതാപ് സിം​ഗ് ടോമർ ചൈന വിടുന്നത്. രണ്ട് സ്വർണവും ഒരു വെളളിയും ഒരു വെങ്കലവുമാണ് ഐശ്വരിയുടെ നേട്ടം. മുമ്പ് 10 മീറ്റർ എയർ റൈഫിലും ടീം ഇനത്തിൽ സ്വർണവും 50 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഐശ്വരി സ്വർണം സ്വന്തമാക്കിയിരുന്നു. 10 മീറ്റർ എയർ റൈഫിളിൽ താരം വെങ്കലവും നേടിയിരുന്നു.

അതിനിടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുസാലെ നാലാമതായി. അവസാന നിമിഷം വരെ സുവർണപ്രതീക്ഷ ഉയർത്തിയ ശേഷമാണ് സ്വപ്നിൽ നാലാം സ്ഥാനത്തേയ്ക്ക് നീങ്ങിയത്. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ ഇതുവരെ 32 മെഡലുകൾ നേടിക്കഴിഞ്ഞു. എട്ട് സ്വർണവും 12 വെള്ളിയും 12 വെങ്കലവും ഇന്ത്യ നേടിക്കഴിഞ്ഞു.

അശ്വാഭ്യാസം ഡ്രെസേജ് ഇനത്തില്‍ ഇന്ത്യയുടെ അനുഷ് അഗര്‍വാലയ്ക്ക് വെങ്കലം ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 25 ആയി.
73.030 സ്‌കോര്‍ നേടിയാണ് അനുഷ് മൂന്നാമതെത്തിയത്. 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ അനുഷ് നേടുന്ന രണ്ടാമത്തെ മെഡലാണിത്. മുന്‍പ് അശ്വാഭ്യാസം ഡ്രെസേജ് വിഭാഗത്തില്‍ സുദീപ്തി ഹജേല, ദിവ്യകൃതി സിങ്, ഹൃദയ് ഛേദ എന്നിവര്‍ക്കൊപ്പം അനുഷ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിക്കൊടുത്തിരുന്നു. അഞ്ചാം ദിനം ഇതുവരെ മൂന്ന് മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്.


പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. സറബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. വുഷുവിലാണ് ഇന്ത്യ ഇന്ന് മറ്റൊരു മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ റോഷിബിനാ ദേവി വെള്ളി മെഡല്‍ നേടി. ഇതുവരെ ആറ് സ്വര്‍ണവും എട്ട് വെള്ളിയും 11 വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ ഷൂട്ടിങ് കരുത്തരുടെ മെഡൽവേട്ട തുടരുന്നു. ഏഷ്യൻ ​കായിക മേളയുടെ അഞ്ചാം ദിവസം സുവർണത്തിളക്കമാണ് സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം.

1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തി​ഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ മത്സരങ്ങൾ നടക്കും.

ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഇതിനോടകം 13 മെഡ‍ലുകൾ നേടിക്കഴിഞ്ഞു. അതിൽ ഏഴ് മെഡലുകൾ നേടിയത് ഇന്നലെയാണ്. ആകെ ഇന്ത്യയ്ക്ക് 24 മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ആരും പിടിച്ചുകെട്ടാനുണ്ടായിരുന്നില്ല. അശ്വാഭ്യാസത്തിൽ സുദിപ്തി ഹജേല, ഹൃദയ് വിപുൽ ചേദ, അനുഷ് അഗർവല്ല, ദിവ്യകൃതി സിങ് എന്നിവരടങ്ങുന്ന സംഘം 41 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് പൊന്നുകൊണ്ട് പരിസമാപ്തി കുറിച്ചു. 1982- നുശേഷം ഇതാദ്യമായി ഏഷ്യൻ ഗെയിംസി ന്റെ അശ്വാഭ്യാസത്തിൽ ഇന്ത്യക്കൊരു സ്വർണം. ഡ്രസ്സാഷ് വിഭാഗത്തിൽ ആകെ 209. പോയന്റ് നേടിയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. 204. 882 പോയന്റോടെ ചൈന വെള്ളിയും ഹോങ്കോങ് വെങ്കലവും നേടി.
കുതിരയും റൈഡറും തമ്മിലുള്ള പൊരുത്തവും താളവും ലയവും പ്രകടമാക്കുന്ന മത്സരയിനമാണ് ഫ്രഞ്ചിൽ “പരിശീലനം’ എന്ന് അർഥം വരുന്ന അശ്വാഭ്യാസത്തിലെ ഡ്രസാഷ് . . സാങ്കേിതിക ത്തികവിനേക്കാൾ ഇരുവരും തമ്മിലുള്ള പൊരുത്തമാണ് ഡ്രസ്സാഷിന്റെ സൗന്ദര്യവും മികവും. ഹാഫ് പാസ്സ്‌ , ഒറ്റക്കാലിൽ തിരിയുന്ന പീരുവെറ്റ്, എക്സ്‌സ്റ്റൻഡഡ്‌ ഗേറ്റ്, പിയാഫേ, പാസാജ് തുടങ്ങിയ ഓരോ പ്രകടനത്തിനും വിധികർത്താക്കൾ വ്യത്യസ്ത മാർക്ക് നൽകും. . റൈഡറുടെ ആജ്ഞയ്ക്കും കുതിരയുടെ പ്രതികരണത്തിനും പ്രകടനത്തിന്റെ ഒഴുക്കിനുമെല്ലാം പോയന്റുണ്ട്. മത്സരാവസാനം ഈ പോയന്റുകളെല്ലാം ചേർത്ത് ശതമാനമാക്കിയാണ് വിജയിയെ നിശ്ചയിക്കുക. എട്രോ എന്ന കുതിരയിൽ അവസാന ഊഴത്തിൽ മത്സരി ച്ച് 71.088 പോയന്റ് നേടിയ അനുഷ് അഗർവല്ലയുടെ പ്രക ടനമാണ് ഇന്ത്യയുടെ മെഡൽ നേട്ടം എളുപ്പമാക്കിയത്. വ്യക്തിഗത മത്സരത്തിൽ അനുഷ് രണ്ടാം സ്ഥാനത്തുണ്ട്. ചേം ക്സ്പ്രോ എന്ന കുതിരയിൽ മത്സരിക്കുന്ന വിപുൽ ഹൃദയ് മൂന്നാമതുമാണ്. ഇരുവർക്കും ഇനി മൂന്നുദിവസംകൂടി മത്സരമുണ്ട്. അഡ്രിനാലിൻ ഫിർഫോഡിന്റെ പുറത്ത് മത്സരിച്ച ദിവ്യകൃതി സിങ് 68.176 പോയന്റും ചിൻസ്സി എന്ന കുതിരയിൽ മത്സരിച്ച സുദീപ്തി ഹജേല 66.706 പോയന്റും നേടി

ഇതോടെ ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണ നേട്ടം മൂന്നായി.വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂര്‍ വെള്ളി നേടിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 13 മെഡലുകളോടെ ആറാം സ്ഥാനത്താണ് ഇന്ത്യ. 40 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവും നേടി ചൈനയാണ് ഒന്നാമത്. സെയിലിങില്‍ ഇന്ത്യയുടെ ആദ്യമെഡലാണ് നേഹ നേടിയത്. പുരുഷ വിഭാഗം നീന്തല്‍ 4 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മലയാളിതാരങ്ങളായ സജന്‍ പ്രകാശ്, തനിഷ് എന്നിവരടങ്ങിയ ടീം ഫൈനലില്‍ പ്രവേശിച്ചത്. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ വിജയിച്ചു. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്. 22ാം മിനുട്ടില്‍ സുമിത്തിലൂടെ ഇന്ത്യ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 23ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ അഞ്ചാം ഗോള്‍ നേടി. 30ാം മിനുട്ടില്‍ ഇന്ത്യ ആറാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹാര്‍ദിക് അമിത് നല്‍കിയ പാസിനെ അമിത് ലക്ഷ്യത്തിലെച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 6-0ന് ഇന്ത്യ ആധിപത്യം നേടി.


37ാം മിനുട്ടില്‍ ഇന്ത്യ മന്‍പ്രീതിലൂടെ ഏഴാം ഗോള്‍ നേടി.തൊട്ടടുത്ത മിനുട്ടില്‍ ഷംസീറിലൂടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ എട്ടാം ഗോള്‍ ചേര്‍ത്തു. 39-ാം മിനുട്ടില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ അടുത്ത പ്രഹരം സൃഷ്ടിച്ചു. 40ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 42ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ നമ്പര്‍ 11 ആക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീതാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. 50ാം മിനുട്ടില്‍ മന്ദീപിലൂടെ ഇന്ത്യ 12ാം ഗോള്‍ നേടി. മുഹമ്മദാണ് സിംഗപ്പൂരിനായി 53-ാംമിനിറ്റിൽ ഒരു ഗോൾ നേടിയത്.

കിം​ഗ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് തകർപ്പൻ ജയം. ഒഹോദിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് അൽ നസർ തോൽപ്പിച്ചത്. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നസർ കളിക്കാനിറങ്ങിയത്. ആൻഡേഴ്സൺ ടലിസ്ക, സാദിയോ മാനെ, സെകോ ഫൊഫാന, അയ്മൻ യഹ്‌യ, സമി അൽ-നജീ എന്നിവരാണ് അൽ നസറിനായി ​ഗോളുകൾ നേടിയത്. 13-ാം മിനിറ്റിൽ തന്നെ അൽ നസർ മുന്നിലെത്തി. പെനാൽറ്റിയിലൂടെ സാദിയോ മാനെയാണ് ആദ്യ ​ഗോൾ നേടിയത്. 40-ാം മിനിറ്റിൽ കോൺറാഡ് മിചാലക് സമനില ​ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതി അൽ നസറിന്റേതായിരുന്നു. നാല് ​ഗോളുകൾ രണ്ടാം പകുതിയിൽ അൽ നസർ താരങ്ങൾ വലയിലെത്തിച്ചു. വിജയത്തോടെ കിം​ഗ്സ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടക്കാൻ അൽ നസറിന് കഴിഞ്ഞു.

മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ എതിരില്ലാത്ത ഒരു ​ഗോളിന് അൽ ജബലൈനെ തോൽപ്പിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയർ ഇല്ലാതെയാണ് അൽ ഹിലാൽ കളിച്ചത്. റൂബൻ നെവെസ് ആണ് അൽ ഹിലാലിന്റെ ഏക ​ഗോൾ നേടിയത്. അൽ ഹിലാലും കിം​ഗ്സ് കപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു.

ഇൻ്റർ മയാമിക്ക് സമനില പൂട്ടുമായി ഒർലാൻഡോ എഫ് സി. മെസ്സിയില്ലാതെയാണ് മയാമി ഒർലാൻഡോക്കെതിരെ കളിക്കാനിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ഒർലാൻഡോ ആധിപത്യം മത്സരത്തിൽ പ്രകടമായി. 15 മിനിറ്റ് പിന്നിട്ടപ്പോൾ 60 ശതമാനവും ബോൾ പൊസഷൻ ഒർലാൻഡോയ്ക്ക് ആയിരുന്നു. ഒർലാൻഡോ ആക്രമത്തെ പ്രതിരോധിക്കാൻ ഇന്റർ മയാമി പാടുപെട്ടു. മെസ്സി കളത്തിൽ ഇല്ലാത്തത് മയാമി മുന്നേറ്റത്തിലും പ്രതിഫലിച്ചു. അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയെങ്കിലും ആദ്യ പകുതിയിൽ ഒർലാൻഡോയക്ക് ​ഗോൾ നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ബോൾ പൊസഷനിൽ മുന്നിലെത്തിയത് ഒഴിച്ചാൽ മയാമിക്ക് എടുത്ത് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.

                 രണ്ടാം പകുതിയിൽ മയാമി മികച്ച പ്രകടനം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. 52-ാം മിനിറ്റിൽ പ്രതീക്ഷകൾ ഉണർത്തി ആദ്യ ​ഗോൾ പിറന്നു. ജോസഫ് മാർട്ടിനെസിന്റെ അസിസ്റ്റിൽ ഡേവിഡ് റൂയിസ് ആണ് ആദ്യ ​ഗോൾ നേടി. പക്ഷേ ആഘോഷങ്ങൾക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. 66-ാം മിനിറ്റിൽ ഡങ്കൻ മക്ഗുയർ സമനില ​ഗോൾ നേടി. പിന്നീട് മുന്നിലെത്താൻ ശക്തമായ ശ്രമങ്ങൾ ഇരുടീമുകളും നടത്തി. പക്ഷേ ആർക്കും ​ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. ഒർലാൻഡോയുടെ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിജയിച്ചതോടെ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനമെന്ന നേട്ടവും കൂടിയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കി. നേരത്തെ 2012ല്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതോടുകൂടി ഐസിസി റാങ്കിങ്ങിൽ ചരിത്രനേട്ടമാണ് ഇന്ത്യ കരസ്ഥാമാക്കിയിട്ടുള്ളത്. ഏക ദിന ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയെ ഒന്നാം സ്ഥലത്തേക്ക് ഉയർത്തിയത്. 116 പൊയന്റുകളാണ് ഇന്ത്യക്കുള്ളത്. 115 പോയിന്റ്റുകളുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും ഉണ്ട്

ഐഎസ്എൽ സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ജയത്തോടുകൂടിയാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് എത്തിച്ചത്.

ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും കൈക്കൊണ്ടില്ല . ഐമന്റെ പ്രകടനം തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല.

കെസിയ വീൻഡോര്‍പ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69ാം മിനിറ്റ്) എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ബെംഗളുരുവിനായി 90ാം മിനിറ്റില്‍ കുര്‍ട്ടിസ് മെയ്‌നാണു ലക്ഷ്യം കണ്ടത്. കഴിഞ്ഞ സീസണിൽ ഛേത്രിയുടെ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. അതിനുള്ള ഒരു മധുര പ്രതികാരം കൂടിയാണ് ഇന്നത്തെ വിജയം.