Sports

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഐസിസി കിരീടം സ്വന്തമാക്കി. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 76 റൺസ് നേടി രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ, രണ്ട് ഐസിസി കിരീടങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായുള്ള നേട്ടം രോഹിത് സ്വന്തമാക്കി.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടവിജയമാണിത്. ഒരു മത്സരത്തിലും പരാജയമറിയാതെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീം ഇന്ത്യ കിരീടം നേടിയെടുത്തത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശ്രേയസ് അയ്യർ 46 റൺസും, കെ എൽ രാഹുൽ പുറത്താകാതെ 33 പന്തിൽ 34 റൺസുമടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അതേസമയം, ഇന്ത്യയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമർപ്പിച്ചു. “അസാധാരണമായ പ്രകടനം! ടൂർണമെന്റിലുടനീളം ടീം ഇന്ത്യ അതുല്യമായ മികവ് പുറത്തെടുത്തു,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ന്യുസീലൻഡിന് വേണ്ടി ഡാരിൽ മിച്ചൽ 63 റൺസും, മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 53 റൺസുമടിച്ച് ടീമിന് ലയോകരമായ സ്കോർ നൽകാൻ ശ്രമിച്ചു. ഇന്ത്യൻ ബൗളർമാർ ശക്തമായ പ്രകടനം കാഴ്ചവച്ചതോടെ കിവീസ് ടീമിന് 252 റൺസിൽ തടഞ്ഞുനിർത്താനായി. കുൽദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി.

അഹമ്മദാബാദ്: കേരള ക്രിക്കറ്റ് ടീം പുതിയ ചരിത്രം രചിച്ച് ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടി. ഗുജറാത്തിനെതിരെ നടന്ന ആവേശകരമായ സെമിഫൈനലിൽ കേരളം രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.

മത്സരത്തിൽ കേരളം 457 റൺസ് സ്‌കോർ ചെയ്തപ്പോൾ ഗുജറാത്ത് 455 റൺസെടുത്ത് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ ഫൈനലിലേക്ക് പ്രവേശിക്കാൻ കേരളത്തിന് അവസരം ലഭിച്ചു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരം കടുത്ത പോരാട്ടത്തിനൊടുവിലാണ് കേരളത്തിനുവേണ്ടി വിധേയമായത്. സ്പിന്നർമാരായ ആദിത്യ സർവാതെയും ജലജ് സക്സേനയുമാണ് ഗുജറാത്ത് ബാറ്റിംഗിനെ തകർക്കുന്നത്. മത്സരം അവസാനിച്ചപ്പോൾ ഗുജറാത്തിന്റെ അവസാന വിക്കറ്റ് 175-ാം ഓവറിൽ തകർന്നത് നിർണായകമായിരുന്നു.

ആവേശകരമായ ഘട്ടത്തിൽ, അർസാൻ നാഗ്‍വസ്വല്ലയുടെ ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയർന്നത് ക്യാപ്റ്റൻ സച്ചിൻ ബേബി പിടിക്കുകയായിരുന്നു. അംപയർ ഔട്ട് പ്രഖ്യാപിച്ചതോടെ കേരളത്തിന് ചരിത്രനേട്ടം ഉറപ്പായി.

ജയ്മീത് പട്ടേൽ (79), സിദ്ധാർത്ഥ് ദേശായി (30), അർസാൻ നാഗ്‍വസ്വല്ല (10) എന്നിവരാണ് ഗുജറാത്തിന് വേണ്ടി അവസാന ദിനം ബാറ്റ് ചെയ്തവർ. അവസാന മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ആദിത്യ സർവാതെയായിരുന്നു. ഫൈനലിൽ കേരളം മുംബൈ-വിദർഭ സെമിഫൈനൽ വിജയിയെ നേരിടും.

തിരുവനന്തപുരം: അർജന്റീനിയൻ ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക. രണ്ട് മത്സരങ്ങളായിരിക്കും അർജന്റീനിയൻ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന.ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും.

ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ വച്ച് അർജന്റീനിയൽ ഫുട്‌ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ഒന്നര മാസത്തിനകം അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മല്‌സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അർജൻറീനിയൻ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്‌പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങൾ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്‌ബോൾ മാമാങ്കത്തിന് പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്‌പോർട്‌സ് ഫൌണ്ടേഷന്റെ പേരിൽ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കായിക രംഗത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും സ്‌പോർട്‌സ് എക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾ മുൻപ് കായിക ഉച്ചകോടി സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതേ തുടർന്ന് അയ്യായിരം കോടിയോളം രൂപയുടെ നിക്ഷേപം ഇതിനകം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സ്‌പോർട്‌സ് കൌൺസിൽ പ്രസിഡന്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വൈസ് പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ലിമാക്‌സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിൾ ഐഡി ഡയറക്ടർ സുഭാഷ് മാനുവൽ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡൽ ജേതാക്കളുമായി അദ്ദേഹം സംവദിച്ചു. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹം പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്‌സി പി ആർ ശ്രീജേഷ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ഹർമൻ പ്രീത് സിംഗ് ഹോക്കി സ്റ്റിക്കും അദ്ദേഹത്തിന് നൽകി. ഹോക്കി ടീമംഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ, സരബ്‌ജ്യോത് സിംഗ്, സ്വപ്നിൽ കുസാലെ ഗുസ്തി താരം അമൻ സെഹ്‌റാവത്ത് തുടങ്ങിയവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

പാരീസ്: പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി.

ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിംപിക്‌സിൽ ഇന്ത്യക്ക് ഉറപ്പായ മെഡൽ നഷ്മമായി.

ഒളിംപിക്‌സ് നിയമങ്ങൾ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അർഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വർണം നേടും. ഈ വിഭാഗത്തിൽ വെള്ളി മെഡൽ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തിൽ തോറ്റവർ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് നൽകുന്നത്.

കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമസ്ഥരായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താൻ സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. താഴെക്കിടയിൽ ഫുട്‌ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളയിലൂടെ കഴിയുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെന്റിനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്നായിരുന്നു സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫിന്റെ പ്രതികരണം.

ഈ വർഷം ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ഫുട്‌ബോൾ കളിയാവേശങ്ങൾക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്‌ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം, അവിടെ നടക്കുന്ന ആദ്യ ഫുട്‌ബോൾ ലീഗിൽ കൂടുതൽ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങൾ ഊർജിതപ്പെടുത്താനൊരുങ്ങി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സിൽ ഇതിനായുള്ള നയതന്ത്രശ്രമങ്ങൾ നടത്തുമെന്നാണ് ഇന്ത്യയുടെ മിഷൻ ഒളിമ്പിക് സെൽ(എം.ഒ.സി.) അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്‌സ് നടത്തിപ്പ് സംബന്ധിച്ച് എംഒസി കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ 2036 ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താനും ശ്രമം നടത്തും. പാരീസ് ഒളിമ്പിക്‌സിന് ശേഷമായിരിക്കും 2036 ഒളിമ്പിക്‌സിനുള്ള ബിഡ് നടപടികൾ തുടങ്ങുന്നത്. എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുൻപുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്.

കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ഐഒസി കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്‌സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹം പങ്കുവെച്ചിരുന്നു.

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യ. 47 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 20 ഓവറിൽ 134 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. അഫ്ഗാന്റെ ടോപ് സ്‌കോറർ അസ്മത്തുല്ല ഒമർസായിയാണ്. 20 പന്തിൽ 26 റൺസ് അസ്മത്തുല്ല ഒമർസായി നേടി. അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറർമാർ നജീബുല്ല സദ്രാൻ (17 പന്തിൽ 19), ഗുൽബദിൻ നായിബ് (21 പന്തിൽ 17), മുഹമ്മദ് നബി (14 പന്തിൽ 14) തുടങ്ങിയവരാണ്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവർ പ്ലേ അവസാനിക്കും മുൻപു തന്നെ മൂന്നു പ്രധാന ബാറ്റർമാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ 24 പന്തുകളിൽ (4 ഓവർ) 20 എണ്ണവും ഡോട്ട് ബോളുകളായിരുന്നു.

ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യു.എസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം ബുധനാഴ്ച. എട്ട് റൗണ്ടിലെ ആദ്യമത്സരമാണിത്. രാത്രി എട്ടുമുതൽ നോർത്ത് സൗണ്ടിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വ്യാഴാഴ്ച പുലർച്ചെ ആറിന്, ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം അരങ്ങേറുക.

സൂപ്പർ എട്ട് പോരാട്ടം രണ്ടു ഗ്രൂപ്പുകളായാണ് നടക്കുക. ഓരോ ഗ്രൂപ്പിലും നാലു ടീമുകൾവീതം ഉണ്ടാകും. ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് എ-യിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ടീമുകളുമുണ്ട്.

ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്നു ടീമുകളുമായി കളിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതം സെമിഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞദിവസം നേപ്പാളിനെ 21 റൺസിന് തോൽപ്പിച്ചതോടെയാണ് ബംഗ്ലാദേശ് സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചത്.

ന്യൂഡൽഹി: നോർവെ ചെസ് ടൂർണമെന്റിൽ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീഴ്ത്തിയ പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനെയും പരാജയപ്പെടുത്തി.

ക്ലാസിക്കൽ ചെസിലാണ് പ്രജ്ഞാനന്ദ ഇരുവരെയും പരാജയപ്പെടുത്തിയത്. നാലാം റൗണ്ടിൽ അമേരിക്കയുടെ ഹിക്കാരു നാക്കാമുറയോട് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കരുവാനെയെ അടിയറവ് പരിചയപ്പെടുത്തിയത്.

അതേസമയം, നാക്കാമുറ ലോക ചാമ്പ്യൻ ഡിംഗ് ലിറെനെ വീഴ്ത്തി ലീഡുയർത്തി. ഒൻപത് വർഷത്തിനിടെ ആദ്യമായിരുന്നു വിജയം.

പ്രജ്ഞാനന്ദയുടെ സഹോദരി ആർ വൈശാലി ചൈനയുടെ ലീ ടിംഹഗ്ജീയെ ടൈ ബ്രേക്കറിൽ ചെക്ക്‌മേറ്റ് ചെയ്ത് ലീഡുയർത്തി. 161,000 ഡോളറാണ് (1.34 കോടി) വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.