എൻ എൻ സി ലാവ്‌ലിൻ കേസ്; സുപ്രീം കോടതി അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു

ന്യൂഡൽഹി: എൻ എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു ജസ്റ്റീസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചിൽ 112 ആം കേസായിട്ടാണ് ലാവ്‌ലിന് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞാഴ്ച സമാനമായി രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല. ലാവ്‌ലിൻ കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത് 40 തവണയാണ്.

ലാവലിൻ കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി ഹൈക്കോടതി 2018 ഒക്ടോബർ മാസം ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

ലാവലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.