Politics

ഹൈക്കോടതി തൃശൂർ കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം റദ്ദാക്കി. കോടതി മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ഉത്തരവിട്ടു. ഉത്തരവ് വന്നത് ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ്. ഹൈക്കോടതി നേരത്തെ വോട്ടെണ്ണലിൽ അപാകതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആദ്യ വോട്ടെണ്ണലിൽ വോട്ട് നില: എസ്. ശ്രീക്കുട്ടൻ – 896, കെ.എസ്. അനിരുദ്ധ് – 895, നോട്ട – 19, അസാധു – 23. റീ കൗണ്ടിങ്ങിൽ വോട്ടു നില: കെ.എസ്. അനിരുദ്ധ് – 899, എസ്. ശ്രീക്കുട്ടൻ – 889, നോട്ട – 18, അസാധു – 27.

നവകേരള ബസിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരു സംഘത്തെയും കാണാൻ സ്കൂൾ കുട്ടികളെ വീണ്ടും റോഡിലിറക്കി.റോഡരികിൽ ദീർഘനേരം നിർത്തിയത് മലപ്പുറം എടപ്പാൾ തുയ്യം ഗവ എൽ പി സ്കൂളിലെ കുട്ടികളെയാണ്. സംഭവം നടന്നത് നട്ടുച്ചയ്ക്ക് ഒന്നര മണിയോടെ.

കുട്ടികളെ റോഡരികിൽ കാത്തുനിൽപിച്ചത് പൊന്നാനിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസിൽ യാത്ര ചെയ്യുന്നത് കാണാനാണ്. റോഡിലിറക്കിയത് അധ്യാപകരുടെ തൽപര്യപ്രകാരമാണ് കുട്ടികളെ എന്നാണ് വിവരം. പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത് 11 മണിക്കാണ്.എന്നാൽ,12 മണിക്ക് ശേഷമാണ് തിരൂരിലെ വാർത്താസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികിൽ കുട്ടികൾ കാത്തു നിന്നു.

കർഷകർക്കുള്ള ധനസഹായ വിതരണം നിർത്തണമെന്ന് തെലങ്കാന സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരിച്ചടി ലഭിച്ചത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി സർക്കാരിനാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ കർഷകർക്കുള്ള ധനസഹായ വിതരണം തുടരാൻ സർക്കാരിന് നൽകിയ അനുമതി പിൻവലിച്ചു.

പെരുമാറ്റച്ചട്ടം റാവു മന്ത്രിസഭയിലെ ധനമന്ത്രി തെരഞ്ഞെടുപ്പ് ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ‘ഋതു ബന്ധു’ റാബി കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയാണ്. സംസ്ഥാന സർക്കാരിന് നവംബർ 28ന് മുമ്പ് പദ്ധതിക്ക് കീഴിലുള്ള തുക വിതരണം ചെയ്യാൻ ഇസി അനുമതി നൽകിയിരുന്നു. പെരുമാറ്റച്ചട്ട കാലയളവിലും പദ്ധതി തുടരുന്നതിനുള്ള വ്യവസ്ഥകളും കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു.

വ്യവസ്ഥകളിൽ ഏറ്റവും പ്രധാനം ധനസഹായ വിതരണം പരസ്യപ്പെടുത്തരുത് എന്നതായിരുന്നു. എന്നാൽ കർഷകർക്കുള്ള ധനസഹായ വിതരണം സംബന്ധിച്ച് ധനമന്ത്രി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ധനസഹായ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. കർഷകർ പ്രഭാതഭക്ഷണവും ചായയും കഴിയുന്നതിന് മുമ്പ് തന്നെ തുക അവരുടെ അക്കൗണ്ടിൽ എത്തുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

സിഇസി രാജീവ് കുമാറിന് അയച്ച കത്തിൽ ബിആർഎസ് നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഉപകരണമായി ഇസിയുടെ അനുമതി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ഉന്നയിക്കുന്നു. താൽക്കാലികമായി ഇതേത്തുടർന്നാണ് കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം നിർത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്.

നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്.മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്.

സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം സർവ തലസ്പർശിയായ വികസനമാണ് കേരളത്തിന് വേണ്ടത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഭാഗം/ പ്രദേശം അല്ല അത് അനുഭവിക്കേണ്ട ആളുകൾ. ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിൻ്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു. ഏത് പരിപാടികളെയുണ്ടെങ്കിലും എതിർക്കും.

അതാണ് നിലപാട്. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിൻ്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനും ഉള്ള വേദിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് വയസ്സുകാരിയെ കൊല്ലത്തു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങളുടെ സേവനം പൊലിസ് അന്വേഷണത്തിൽ അങ്ങേയറ്റം സഹായിച്ചെന്ന് കെ മുരളീധരൻ എംപി. ഈ വിഷയത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റും വിധത്തിൽ ഗൗരവം ചോർന്നുപോകാതെ തന്നെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തെന്നും തനിയ്ക്കതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അനുഭവത്തിൽ പല ആക്ഷേപങ്ങളുയരുന്നുണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്. കേരളത്തിലെ മാധ്യമങ്ങൾ പൊലീസിന് സഹായകരമായ രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എല്ലാ മാധ്യമങ്ങളെയും ഈ അവസരത്തിൽ താൻ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിന് യഥാസമയം കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം സംസ്ഥാനത്തെ ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെവിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതികൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.

പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്.

ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ. ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്.

കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്തംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍.

8,46,456 പേര്‍.80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു.
കേന്ദ്രസര്‍കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു.

കേന്ദ്രതൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പു പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. ജി എസ് ടിയുടെ കാര്യം സൂചിപ്പിക്കാം.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലവിലുള്ള സ്ഥിതി അനുസരിച്ച് 2022 ജൂണ്‍ 30ന് അവസാനിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് പഴയ വാറ്റ് നികുതിക്കാലത്തെ വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തുമെന്ന ധാരണ അനുസരിച്ചാണ് നഷ്ടപരിഹാരം അഞ്ചുവര്‍ഷം എന്ന് നിശ്ചയിച്ചത്. എന്നാല്‍ കോവിഡും പ്രളയവും മറ്റ് പകര്‍ച്ചവ്യാധികളും പൊതു സാമ്പത്തിക തളര്‍ച്ചയും കാരണം രാജ്യത്ത് പൊതുവെ സാമ്പത്തിക വളര്‍ച്ച വേണ്ടത്ര ഉണ്ടായില്ല. ഇതുകാരണം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാലാവധി വര്‍ദ്ധിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.

പ്രതിവര്‍ഷം 12,000 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നത് 2022 ജൂണ്‍ 30ന് നിര്‍ത്തലാക്കി. വലിയ നഷ്ടം സംസ്ഥാനത്തിന് വന്നു. ഇത് ചൂണ്ടിക്കാണിച്ച് പകരം നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.ജിഎസ്ടി സംബന്ധിച്ചുള്ള കണക്ക് എ ജി നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിഷയം മാറ്റാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നത്. എല്ലാ കണക്കും സംസ്ഥാനം അക്കൗണ്ടന്‍റ് ജനറലിന് സമര്‍പ്പിച്ചു കഴിഞ്ഞതാണ്. അത് ജിഎസ്ടി കൗണ്‍സിലിന് നല്‍കേണ്ടത് എ.ജി ആണ്. നഷ്ടപരിഹാര തുകയുടെ കുടിശികയല്ല നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളത്തിന്‍റെത്. 2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്.

2021 മാര്‍ച്ച് 31 ന് മുന്‍പ്തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്. എന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ല.നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ബാങ്ക് വായ്പയായാണ് കാലതാമസം വരുത്താതെ കൃഷിക്കാരന് നല്‍കുന്നത്. ഇതിന്‍റെ പലിശ ബാദ്ധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണത്.ഇത്തരത്തില്‍ യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറക്കുകയാണ്. 2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു.

സംസ്ഥാനത്തിന്‍റെ വരുമാന മാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു. സ്വന്തമായി വഴികണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസ്സം നില്‍ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്.” മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ദീന് നേരെയാണ് നടപടി. നടപടി പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ്. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു എന്നറിയിച്ചുള്ള കത്ത് പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനാൽ എന്ന കാരണത്താലാണ് നൽകിയത്.

നവ കേരള സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പങ്കെടുത്തു. ലീഗ് സാന്നിധ്യം നവകേരള സദസിൽ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യോഗത്തിൽ കക്ഷി രാഷ്ട്രീയം പ്രസക്തമല്ല

. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും പങ്കെടുത്തു. നവകേരള സദസിൽ കോൺഗ്രസ്‌ നേതാവ് സി മൊയ്തീനും എത്തി. തിരുന്നാവായ മുൻ ബ്ലോക്ക്‌ പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്.

തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ കണക്കുകൾ നൽകിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. ക്ഷേമ പെൻഷനായി കേന്ദ്രം നൽകുന്നത് വളരെ കുറഞ്ഞ വിഹിതം. നിരവധി തവണ കേന്ദ്ര ധാനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേരളം ധരിപ്പിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. നിർമല സീതാരാമൻ ഇതെല്ലാം മറച്ചു വയ്ക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയിൽ താനും കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാർ സഹകരിക്കുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിനും അവർ ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാർ ആണ് കേന്ദ്ര ധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവകേരള സദസിന്റെ ജനപിന്തുണ കാണണമെങ്കിൽ പറവൂരിൽ വച്ച് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണെന്നും തെരഞ്ഞെടുപ്പിൽ കാണാമെന്നതാണ് തന്റെ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസിന്റെ ജനപിന്തുണ കാണാൻ പറവൂർ വരെ വരേണ്ട കാര്യമില്ല. അതിന് മുൻപ് തന്നെ ധാരാളം നിയോജക മണ്ഡലങ്ങളിൽ അത് കണ്ടുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുത്തുന്ന ആളുകളും പാർട്ടി പ്രവർത്തകരുമാണ് പരിപാടിക്കെത്തുന്നത്. ഭീഷണിപ്പെടുത്തി വരുത്തുന്ന കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കാർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി ജനപിന്തുണ കാണിക്കാനാണെങ്കിൽ അതിന് വേണ്ടി പറവൂരിൽ വരേണ്ട കാര്യമില്ല. നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി എല്ലാദിവസവും വെല്ലുവിളികൾ നടത്തുകയും അക്രമത്തിന് ആഹ്വാനം നടത്തുകയുമാണ് ചെയ്യുന്നത്. നവകേരള ബസിന് വേണ്ടി തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെയും മതിൽ പൊളിച്ചു. സ്‌കൂളുകളുടെ മതിൽ പൊളിച്ചാണ് നവകേരള സദസ് നടത്തിക്കൊണ്ടിരിക്കുന്നത്. നവകേരള സദസ് അശ്ലീല നാടകമാണെന്ന യുഡിഎഫ് ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങളെന്ന് പ്രതിരക്, നേതാവ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയും നവകേരള സദസിന് വേണ്ടി സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ഇത് മുൻകൂട്ടി കണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് യുഡിഎഫ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിഎൽഒമാരെ നവകേരള സദസിന് ഉൾപ്പെടെ നിയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബിഎൽഒമാരെ തൃശൂരിലെ മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ നവകേരള സദസിന്റെ സംഘാടക സമിതി കൺവീനർമാരായി നിയോഗിച്ചു. പ്രവർത്തിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ബിഎൽഒമാരെ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം മറികടന്നാണ് ബിഎൽഒമാരെ നവകേരള സദസിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് സർക്കാർ നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കള്ളപ്പിരിവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജി.എസ്.ടി, രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ വ്യാപകമായി പണപ്പിരിവ് നടത്തുകയാണ്. കേരളീയത്തിന് ക്വാറികളിൽ നിന്നും സ്വർണക്കച്ചവടക്കാരിൽ നിന്നും ജി.എസ്.ടി ഇന്റലിജൻസ് അഡീ. കമ്മിഷണറുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയത്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് നികുതി നൽകേണ്ടവരിൽ നിന്നും പണപ്പിരിവ് നടത്തിയത്. ഇത് എങ്ങനെയാണ് ഔദ്യോഗികമായ പണപ്പിരിവാകുന്നത്? നവകേരള സദസിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തിക്കുന്നത് ശരിയാണോ? തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ സർക്കാരിന് നിയമപരമായ ഒരു അവകാശവുമില്ല. ഇതിനെതിരെ യുഡിഎഫ് കോടതിയിലേക്ക് പോകുകയാണ്. എല്ലാ ദിവസവും ജനങ്ങളെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തുന്നത് തെരഞ്ഞെടുപ്പ് പര്യടനമാണ്. 44 ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നിന്നും മാറി നിന്നുകൊണ്ട് ഭരണസംവിധാനത്തെ താറുമാറാക്കി. സർക്കാരും ഭരണവുമില്ലാതെ സെക്രട്ടേറിയറ്റ് അനാഥമായി. ഉദ്യോഗസ്ഥർ പോലും ഓഫീസുകളിൽ എത്തുന്നില്ല. എല്ലാ വികസനപ്രവർത്തനങ്ങളും സാമൂഹിക ക്ഷേമപരിപാടികളും സ്തംഭനത്തിലായ അപകടകരമായ അവസ്ഥയിലാണ് കേരളം നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പേരിൽ ഖജനാവിൽ നിന്നും നികുതിപ്പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. സർക്കാരിന്റെ നേട്ടങ്ങൾ പറയാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ പ്രതിപക്ഷം സർക്കാരിന്റെ കോട്ടങ്ങളും ചൂണ്ടിക്കാട്ടും. അതിന് വേണ്ടിയാണ് സർക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നത്. ജില്ലാത തല അദാലത്തുകളിൽ മന്ത്രിമാർ വാങ്ങിവച്ച പരാതികളിൽ ഒരു നടപടിയും എടുക്കാതെ നവകേരള സദസുമായി ഇറങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന ചതിയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. പണം നൽകാനില്ലാതെ ഏത് ഫയൽ ഒപ്പിട്ടിട്ടും എന്ത് കാര്യം. സപ്ലൈകോ ടെൻഡറിൽ പോലും പങ്കെടുക്കുന്നില്ല. എന്നിട്ടും കേരളത്തെ തുലച്ചെന്ന് പറയാനാണോ നവകേരള സദസ് നടത്തുന്നത്. ഇന്നലെ 126 കാറുകൾ ബസിന് പിന്നിലുണ്ടായിരുന്നു. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ പോകുന്നതെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

പ്രൊബേഷൻ ക്ലിയർ ചെയ്യില്ലെന്ന് പറഞ്ഞ് മന്ത്രിയും ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുകയാണെന്നാണ് പറവൂർ നഗരസഭ സെക്രട്ടറി പറഞ്ഞത്. കൗൺസിൽ തീരുമാനം എടുത്താൽ ആ തീരുമാനം നടപ്പാക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണെന്നും ചെയർപേഴ്സൺ ഓതറൈസ് ചെയ്യാതെ പണം നൽകാൻ സാധിക്കില്ലെന്നും സെക്രട്ടറിയെ അറിയിച്ചു. ഇന്നുവരെ ഒരു ഉദ്യോഗസ്ഥനെയും എനിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നിട്ടില്ല. ചെയ്യാൻ പറ്റാത്ത കാര്യളൊന്നും ഞാൻ പറയാറില്ലെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. യു.ഡി.എഫ് തീരുമാനം വന്നതോടെ അതിന് മുൻപ് തീരുമാനം എടുത്ത ശ്രീകണ്ഠാപുരം പഞ്ചായത്ത് നവകേരള സദസിന് പണം നൽകണമെന്ന തീരുമാനം പിൻവലിച്ചു. തദ്ദേശ സ്ഥാപനങ്ങളോട് അഡീ. ചീഫ് സെക്രട്ടറി പണം ആവശ്യപ്പെട്ടുള്ള ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. പല തദ്ദേശ സ്ഥാപനങ്ങളും ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം അറിയിച്ചു.