International (Page 223)

നാവിക സേനകള്‍ അണിനിരക്കുന്ന

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസത്തിന് യുഎസും, ജപ്പാനും പുറമെ ഓസ്ട്രേലിയയും
പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.

യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി 1992 മുതലാണ് മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. എന്നാൽ 2004 മുതല്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തു. എന്നാൽ അതിനെ ചൈന എതിര്‍ത്തു . 2015-ലെ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരാൻപോകുന്ന ഈ അഭ്യാസപ്രകടനം ചൈനയ്ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.

Nepal

കാഠ്മണ്ഡു: ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രചണ്ഡയും നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയും തമ്മിലുള്ള അഭിപ്രായ
ഭിന്നത എൻസിപി യുടെ പിളർപ്പിലേക്ക് പോകുകയാണ് എന്ന സൂചനകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നൽകുന്നത്. ഒലിയുടെ രാജി തീരുമാനിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടി 6 തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചൈനയെ വഴിവിട്ട് സഹായിച്ചതും, ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ ഭൂപടം മാറ്റി വരച്ച ഒലിയുടെ നടപടി യിൽ വലിയ എതിര്‍പ്പാണ് നേപ്പാളിൽ ഉണ്ടാക്കിയത്.ചൈന നാലു ഗ്രാമങ്ങള്‍ കയ്യടക്കിയതിനോടും ഒലി പ്രതികരിച്ചില്ല. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന നിലപാടിൽ മുൻ പ്രധാനമന്ത്രികൂടിയായ പ്രചണ്ഡ ഉറച്ചുനിൽക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ മാധവ് കുമാർ നേപ്പാളും ജലനാഥ് ഖനലും പ്രചണ്ഡയ്ക്കൊപ്പമാണ്.

Facebook

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി പരസ്പരം ആശയവിനിമയം നടത്താവുന്ന സംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.

modi

ബ്രിട്ടനില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 യെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോക ജനതയെ അഭിസംബോധന ചെയ്യുക. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം, നിര്‍മ്മാണ മേഖലയിലെ സാദ്ധ്യതകള്‍ എന്നിവയാകും പ്രധാന ചർച്ചാവിഷയം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവർ പരിപാടിയില്‍ സംസാരിക്കും.

andaman

ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമായി നിലനിൽക്കുന്ന അവസരത്തിൽ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടാൻ തീരുമാനിച്ചു. ചൈനയുമായി സുഹൃദ്ബന്ധം തുടര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശക്തമായ കാവല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കും. ഇതിനിടയിൽ ചൈനയ്ക്ക് പൂര്‍ണ പിന്തുണ പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റഷ്യയിൽ നിന്ന് 33 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ സംഭരണ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഏകദേശം 38,900 കോടി രൂപയുടെ നിർദേശങ്ങൾക്കാണ്‌ അംഗീകാരം നൽകിയത്‌.