Technology

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അധികൃതർ വ്യക്തമാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
  • പാസ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്‌പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
  • വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് Login ചെയ്യുക.
  • Third Party App കളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
  • വിശ്വസനീയമല്ലാത്ത Third Party App കൾക്ക് അക്കൗണ്ട് access കൊടുക്കാതിരിക്കുക.
  • ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  • ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.

തിരുവനന്തപുരം: അജ്ഞാത അക്കൗണ്ടിൽ നിന്നോ യുപിഐ ട്രാൻസാക്ഷനിൽ വഴിയോ തെറ്റായ പണകൈമാറ്റത്തെക്കുറിച്ച് നിങ്ങൾക്ക് കോളുകൾ വന്നാൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഇതൊരു SCAM ആവാൻ സാധ്യത ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിലേക്ക് തെറ്റായി പണം അയച്ചു എന്ന് പറഞ്ഞു screenshot സഹിതം അജ്ഞാതർ വിളിക്കുകയും പണം തിരികെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് പരിശോദിച്ചു പണം വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. അജ്ഞാത ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും പണം ലഭിക്കുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക. ഫോൺ അഭ്യർത്ഥനയിലൂടെ അജ്ഞാതർക്ക് ഒരിക്കലും പണം അയയ്ക്കരുതെന്നാണ് നിർദ്ദേശം.

സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാൽ അതിന് സാധിച്ചില്ലെന്ന പേരിലായിരിക്കും തട്ടിപ്പ് സംഘം സമീപിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്‌ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണെന്നാണ് തട്ടിപ്പ് സന്ദേശത്തിലുള്ളത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് പോവുക. ഒരു ട്രാക്കിങ് ഐ.ഡിയും ഡെലിവറി പരാജയപ്പെട്ട നോട്ടിഫിക്കേഷനും അതിൽ കാണാം. ഒപ്പം വിലാസം അപ്‌ഡേറ്റ് ചെയ്യാനും ആവശ്യപ്പെടും. സന്ദേശങ്ങളുടെ ആധികാരികത ആദ്യം ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ പരാതിപ്പെടുക.

വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ടുള്ള ലിങ്കുകളിലും, അപരിചിതർ അയക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക. വെബ്‌സൈറ്റുകളിലെയും സന്ദേശങ്ങളിലേയും ഭാഷയിലെ വ്യാകരണ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുക. ഇന്ത്യാ പോസ്റ്റിന്റെ ഈ സന്ദേശം ലഭിച്ചാൽ നിങ്ങൾക്ക് ശരിക്കും ഒരു പാക്കേജ് വരാനുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ അറിവിൽ ഒരു പാക്കേജ് വരാനില്ലെങ്കിൽ, അടുത്തുള്ള പോസ്റ്റ് ഓഫീസിൽ വിവരം അന്വേഷിക്കുക. ലിങ്കുകൾ യഥാർത്ഥ് വെബ്‌സൈറ്റിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക. തട്ടിപ്പിന് ഇരയായെന്ന് മനസിലായാൽ 1930 വിളിച്ച് വേഗം തന്നെ പരാതി നൽകണം.

മെറ്റാ എഐയിൽ പരിഷ്‌ക്കരണം നടപ്പിലാക്കാൻ വാട്ട്‌സ് ആപ്പ്. ഉപയോക്താക്കൾ അയയ്ക്കുന്ന ഫോട്ടോകൾക്ക് മറുപടി നൽകാനും അവ എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പുതിയ അപ്‌ഡേറ്റിൽ ഇത്തരത്തിൽ മാറ്റം വരുത്താനുള്ള പരീക്ഷണം വാട്ട്‌സ് ആപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം.

ഉപയോക്താക്കൾക്ക് ചിത്രങ്ങൾ മെറ്റാ എഐയുമായി നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടൺ കൊണ്ടുവരുന്നതിനായി വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മെറ്റാ എഐയിലേക്ക് ചിത്രങ്ങൾ അയച്ചതിന് ശേഷം, ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഒബ്ജക്റ്റ് തിരിച്ചറിയാനോ സന്ദർഭം പറയാനോ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് ഒരു ടെക്സ്റ്റ് സന്ദേശം വഴി ഒരു ഇമേജിൽ മാറ്റങ്ങൾ വരുത്താൻ മെറ്റാ എഐയോട് ആവശ്യപ്പെടുകയും ചെയ്യാം.

ഉപയോക്താക്കൾക്ക് അയക്കുന്ന ചിത്രങ്ങളുടെ മേൽ പൂർണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാൻ അനുവദിക്കുമെന്നുമാണ് സൂചന.

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാന്റെ പേരിൽ വ്യാജ SMS മെസേജുകളും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ഇ-ചെല്ലാന്റെ (E Challan ) പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാന്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് എംവിഡി വ്യക്തമാക്കിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ആരെങ്കിലും വാട്ട്‌സ് ആപ്പിൽ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.
  • ഇ- ചെല്ലാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ- ചെല്ലാന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
  • നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഈ വിവരങ്ങൾ ഒരിക്കലും ഇ-ചെല്ലാന്റെ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
  • സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
  • തട്ടിപ്പിനെക്കുറിച്ച് ഇ- ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
  • ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ താഴെപ്പറയുന്ന ലിങ്കുകൾ ഉപയോഗിക്കുക.
  • ഫോൺ: 01204925505
  • വെബ്സൈറ്റ്: https://echallan.parivahan.gov.in
  • ഇ-മെയിൽ: helpdesk-echallan@gov.in
    എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
    Email : helpdesk-mparivahan@gov.in
  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ‘1930’ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി റജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ട്രായ്. പുതിയ മാനദണ്ഡം അനുസരിച്ച് നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യുപിസി നൽകില്ല. പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം.

സിം നഷ്ടപ്പെട്ടാൽ മറ്റൊരു സിമ്മിലേക്ക് നമ്പർ മാറ്റാനും ഉപഭോക്താവിന് കഴിയും. നിലവിൽ പോർട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവിൽ വരുന്നത്.

മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്. പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്.

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഇപ്പോൾ വാട്ട്‌സ് ആപ്പ് തുറക്കുമ്പോൾ കാണുന്ന നീല വളയത്തെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യു്‌നത്. മെറ്റാ എഐയുടെ സേവനം ആണ് ഈ നീല വളയം. എ ഐ സേവനം ലഭിക്കുന്നതിനായി വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ എന്നിവയിലെല്ലാം പ്രത്യേക സൗകര്യമാണ് മെറ്റ ഒരുക്കിയിരിക്കുന്നത്.

നിലവിൽ മെറ്റ പ്ലാറ്റ് ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്കാകും. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കാം. വാട്സ്ആപ്പിൽ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പിൽ നിർദേശം നൽകിയാൽ മതിയാകും. തുടക്കത്തിൽ ഇംഗ്ലീഷിലാണ് മെറ്റ എഐ സേവനങ്ങൾ ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവും.

മെറ്റ എഐയിലെ ടെക്സ്റ്റ് അധിഷ്ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്.

നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്‌സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .APK ഫയൽ ഉണ്ടായിരിക്കും. ഈ .APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ സന്ദേശത്തിലൂടെ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്യുമ്പോൾ SMS അനുമതികൾ നൽകാനും അവർ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ OTP സ്വയം ആക്സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് കഴിയും.

അതിനാൽ ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

പുതിയ പരിഷ്‌ക്കരണവുമായി ഗൂഗിൾ മാപ്പ്. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്സസ് ഗൂഗിൾ മാപ്‌സ് നിർത്തലാക്കി. ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി ഗൂഗിൾ മാപ്‌സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്.

‘ഗൂഗിൾ മാപ്‌സ് ടൈംലൈൻ’ ഇനി വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല. എന്നാൽ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭിക്കും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യമുണ്ട്. ഗൂഗിൾ ‘ക്ലൗഡിൽ’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയക്കുന്നത് സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് പുതിയ മാറ്റം.

യാത്രാവിവരങ്ങൾ അവരുടെ മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നാണ് പുതിയ തീരുമാനം. അതേസമയം, ഗൂഗിൾ മാപ്പ്‌സ് നേരത്തെ സേവ് ഫ്യുവൽസ് എന്ന അപ്‌ഡേറ്റ് കൊണ്ടുവന്നിരുന്നു. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ.