ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടി, ഡീപ്സീക്ക് പോലുള്ള എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
ദില്ലി: ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി, ഡീപ്സീക്ക് പോലുള്ള എഐ ടൂളുകൾ ഇനി ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം, എഐ ടൂളുകൾ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ ചോരാൻ സാധ്യത ഉണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയം ജീവനക്കാരോട് ഈ ടൂളുകൾ ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക വിവരങ്ങളുടെ ചോർച്ചയ്ക്ക് സാധ്യത ഉണ്ടെന്ന കാരണത്താൽ ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ ഡീപ്സീക്ക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു,
ചാറ്റ് ജിപിടി, ഡീപ്സീക്ക് എന്നിവയുടെ മാതൃസ്ഥാപനം ആയ ഓപ്പൺ എഐ ഇതുവരെ ഈ തീരുമാനം സംബന്ധിച്ച് വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. ധനകാര്യ വകുപ്പ്, ഈ ആഴ്ച തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.