Technology

ചാറ്റ് ജിപിടിയുടെ ഐഓഎസ് ആപ്പ് പുറത്തിറക്കി കമ്ബനി. സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ആണിത്. ഓപ്പണ്‍ എഐയുടെ ഓപ്പണ്‍ സോഴ്‌സ് സ്പീച്ച് റെക്കഗ്‌നിഷന്‍ മോഡലായ വിസ്പറും ഈ ആപ്പിലുണ്ട്.

ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യുഎസിലാണ് ആപ്പ് ആദ്യം അവതരിപ്പിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളില്‍ ആപ്പ് എത്തിക്കുമെന്നും ഓപ്പണ്‍ എഐ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ പണം നേടാവുന്ന ജോലി തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ന് പലരും. ഈ അവസരത്തില്‍ ഒരു ജോലി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അമേരിക്കയില്‍ ടിക്ക് ടോക്ക് വീഡിയോ കണ്ട് സമയം കളയുന്നവര്‍ക്കാണ് ഈ ജോലി കൂടുതല്‍ പ്രയോജനകരമാകുന്നത്. ഇനി ടിക്ക് ടോക്ക് വീഡിയോ കണ്ടും പണം സമ്ബാദിക്കാം. ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ യുബീക്വസ് ടിക്ക് ടോക്ക് കാണുന്നവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നീണ്ട പത്തുമണിക്കൂറുകളാണ് ടിക്ക് ടോക്ക് വീഡിയോ കാണ്ടേത്. മണിക്കൂറിന് നൂറ് ഡോളര്‍, അതായത് 8290.55 ഇന്ത്യന്‍ രൂപയാണ് കമ്ബനി നല്‍കുന്നത്. ഈ ജോലികൊണ്ട് ഓണ്‍ലൈനിലെ പുതിയ ട്രെന്‍ഡുകള്‍ മനസ്സിലാക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം. ജോലിയ്ക്കായി അപേക്ഷിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. ജോലിക്ക് താത്പര്യമുള്ളവര്‍ യുബീക്വസിന്റെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്ത് പത്ത് മണിക്കൂര്‍ നീളുന്ന വീഡിയോ കാണലിന് തങ്ങള്‍ എന്തുകൊണ്ട് അനുയോജ്യമാകുന്നു എന്ന് വ്യക്തമാക്കുന്ന കുറിപ്പ് അയയ്ക്കണം.

പ്രായ പൂര്‍ത്തിയായ സ്വന്തമായി ടിക്ക് ടോക്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് അവസരം. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്കാണ് ജോലിക്കായി അവസരം ലഭിക്കുക. മെയ് 31 ആണ് അപേക്ഷ അയക്കാനുള്ള അവസാന ദിവസം.

ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനാണിതെന്നാണ് ലിയ ഹേബര്‍മാന്‍ എന്ന ടിപ്സ്റ്റര്‍ പറഞ്ഞു.

പി92 എന്നാണ് ആപ്പിന്റെ കോഡ് നെയിം. ‘ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയൂ, നിങ്ങളുടെ പ്രേക്ഷകരമായും സുഹൃത്തുക്കളുമായും നേരിട്ട് സംസാരിക്കൂ’ എന്ന ഡിസ്‌ക്രിപിഷനാണ് ആപ്പിനുള്ളത്.

ടെക്സ്റ്റിനോടൊപ്പം ലിങ്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും ഈ ആപ്ലിക്കേഷനിലൂടെ പങ്കുവെക്കാം. മറ്റ് ആപ്പുകളിലേത് പോലെ ലൈക്കുകളും റിപ്ലൈകള്‍ എന്നീ സംവിധാനങ്ങള്‍ ഇതിലും ഉണ്ടാകും. ഇന്‍സ്റ്റഗ്രാമിന്റെയും ട്വിറ്ററിന്റെയും സമ്മിശ്ര രൂപമായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ മാസ്റ്റഡണ്‍ പോലെയുള്ള ആപ്പുകളുമായും ഈ ആപ്പ് ബന്ധിപ്പിക്കപ്പെടും. ആരൊക്കെ മറുപടി തരണം ആര്‍ക്കെല്ലാം മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കും തുടങ്ങി മികച്ച സംവിധാനങ്ങള്‍ സെറ്റിംഗ്സിലുണ്ടാകും. ട്വിറ്ററിന് സമാനമായ രീതിയിലാവും പോസ്റ്റുകള്‍ ടൈംലൈനില്‍ പ്രദര്‍ശിപ്പിക്കുക.

മൊബൈല്‍ ഫോണുകളില്‍ ‘ഡാം’ എന്ന മാല്‍വെയര്‍ ഉപഭോക്താക്കള്‍ക്ക് ഭീഷണിയായതായി കേന്ദ്ര സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഫോണില്‍ ആന്റി വൈറസ് ഇന്‍സ്റ്റോള്‍ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുവാനും കേന്ദ്ര ഏജന്‍സി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡാകുന്ന ഡാം മാല്‍വെയര്‍ ഫോണിലെ ആന്റ്വൈറസ് പ്രോഗ്രാമുകളെ തകര്‍ക്കുകയും മൊബൈല്‍ ഫോണില്‍ റാന്‍സംവെയര്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാര്‍ തട്ടിയെടുക്കും. ഇതിന് പുറമെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാല്‍വെയറിന് കഴിയും.

സംശയാസ്പദമായ നമ്ബറുകളില്‍ നിന്നുള്ള കോള്‍, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുന്നത് മാല്‍വെയര്‍ ആക്രമണത്തില്‍ നിന്ന് തടയാന്‍ സാധിക്കുമെന്ന് കേന്ദ്ര ഏജന്‍സി പറയുന്നു. ഒപ്പം അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നു. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളില്‍ അപകടം പതിയിരിക്കുന്നുവെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

2017-ലാണ് വാട്ട്സ്ആപ്പ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്. സന്ദേശങ്ങള്‍ അയച്ച് 2 ദിവസത്തിനുള്ളില്‍ അത് ഉപയോക്താക്കള്‍ക്ക് തന്നെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഈ ഫീച്ചര്‍ ചില സാഹചര്യങ്ങളില്‍ സഹായകരമാകുമെങ്കിലും ചിലപ്പോള്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഡിലീറ്റ് ചെയ്ത മെസ്സേജ് എന്താണ് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാവും ചിലപ്പോള്‍. അങ്ങിനെ വന്നാല്‍ എങ്ങനെ അത് കാണാന്‍ സാധിക്കും. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.

ഡിലീറ്റ് ചെയ്ത WhatsApp സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന വിവിധ മാര്‍ഗങ്ങള്‍

ഡിലീറ്റ് ചെയ്ത WhatsApp സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗം നിങ്ങളുടെ ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുകയും മുമ്ബത്തെ ബാക്കപ്പില്‍ നിന്ന് സന്ദേശങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ്. ഇത് ചെയ്യുന്നതിന്, WhatsApp Settings > Chats > Chat Backup എന്നതിലേക്ക് പോയി ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ അടങ്ങുന്ന നേരത്തെയുള്ള ബാക്കപ്പ് നോക്കുക. ബാക്കപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആപ്പ് ഇല്ലാതാക്കുകയും വീണ്ടും ലോഗിന്‍ ചെയ്യുകയും ചെയ്യേണ്ടതിനാല്‍ ഈ രീതി ഒരു ബുദ്ധിമുട്ടാണ്.മറ്റൊരു വഴി നോട്ടിഫിക്കേഷന്‍ പരിശോധിച്ച് അത് വഴി മെസ്സേജുകള്‍ വായിക്കുക എന്നതാണ്.അതെങ്ങനെയെന്ന് പരിശോധിക്കും

നിങ്ങളുടെ ഫോണ്‍/ ഡിവൈസ് ‘Settings’ ലേക്ക് പോകുക.

സ്‌ക്രോള്‍ ചെയ്ത് ‘Apps & Notifications’ ടാപ്പ് ചെയ്യുക.

Notifications’ തിരഞ്ഞെടുക്കുക.

‘ഹിസ്റ്ററി’ ടാപ്പ് ചെയ്യുക.

അത് ഓണാക്കാന്‍ ‘Notifications History ഉപയോഗിക്കുക’ എന്നതിന് അടുത്തുള്ള ബട്ടണ്‍ ടോഗിള്‍ ചെയ്യുക.

നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ചെയ്തുകഴിഞ്ഞാല്‍, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഇല്ലാതാക്കിയാലും അവയുടെ അറിയിപ്പുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

തേര്‍ഡ് പാര്‍ട്ടി ആപ്പ്

ഓണ്‍ലൈനില്‍ ലഭ്യമായ തേര്‍ഡ് പാര്‍ട്ടി ഡാറ്റ വീണ്ടെടുക്കല്‍ ആപ്പുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കിയ WhatsApp സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കുമെങ്കിലും, ഈ ടൂളുകള്‍ ഉപയോഗിക്കുമ്‌ബോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഡാറ്റ മോഷണം, മാല്‍വെയര്‍, നിങ്ങളുടെ ഉപകരണത്തിലേക്കുള്ള അനധികൃത ആക്സസ് എന്നിവ പോലുള്ള അപകടസാധ്യതകളുമായാണ് ഈ ആപ്പുകള്‍ വരുന്നത്. കൂടാതെ, എല്ലാ റിക്കവറി ഡിവൈസുകളും ഫലപ്രദമല്ല, ചിലത് സ്ഥിരമായ ഡാറ്റ നഷ്ടത്തിന് കാരണമായേക്കാം. ഡിലീറ്റ് ചെയ്ത WhatsApp സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിന് ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുന്നതിന് മുമ്ബ് അപകടസാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം ഗവേഷണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

നിങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന ആപ്പുകളില്‍ ഒന്നാണ് ‘Get Deleted Messages’.

Google Play Store-ല്‍ നിന്ന് ‘Get Deleted Messages’ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പിന് ആവശ്യമായ അനുമതികള്‍ നല്‍കുക. ചെയ്തുകഴിഞ്ഞാല്‍, നിങ്ങള്‍ എല്ലാം സജ്ജമായി.

WhatsApp-ല്‍ ഒരു സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്‌ബോഴെല്ലാം, ഇല്ലാതാക്കിയ സന്ദേശം പരിശോധിക്കാന്‍ ആപ്പ് തുറന്നാല്‍ മതി.

രാജ്യത്ത് യുപിഐ വഴിയുള്ള ഇടപാടുകള്‍ 88 ശതമാനം വര്‍ധിച്ച് 19.65 ബില്യണിലെത്തി, 2022ലെ മൂന്നാം പാദത്തില്‍ മൂല്യത്തില്‍ 71 ശതമാനത്തിലധികം വര്‍ധിച്ച് 32.5 ലക്ഷം കോടി രൂപയായി. ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ട പേയ്മെന്റ് രീതിയായി ഉയര്‍ന്നു, മൊത്തം ഇടപാടിന്റെ അളവിന്റെ 42% വരും ഇത്.

എന്നാല്‍, ഒരു വ്യക്തി തെറ്റായ വിവരങ്ങള്‍ നല്‍കുകയോ തെറ്റായ ഫോണ്‍ നമ്ബര്‍ നല്‍കുകയോ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം കൈമാറുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഡിജിറ്റല്‍ സേവനങ്ങളിലൂടെ മനഃപൂര്‍വമല്ലാത്ത ഇടപാടുകളില്‍ നിന്ന് പണം വീണ്ടെടുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പണം വീണ്ടെടുക്കാന്‍ ഈ രീതികള്‍ പിന്തുടരുക;

  1. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക: ഗൂഗിള്‍ പേ, ഫോണ്‍ പേ അല്ലെങ്കില്‍ പേയ്ടിഎം യുപിഐ പോലുള്ള നിങ്ങള്‍ ഉപയോഗിച്ച പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ കസ്റ്റമര്‍ കെയറിലേക്ക് ബന്ധപ്പെടുക. എല്ലാ ഇടപാട് വിശദാംശങ്ങളും അവര്‍ക്ക് നല്‍കുകയും പരാതി നല്‍കുകയും ചെയ്യുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇടപാട് നടന്ന് 3 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഒരു പരാതി ഫയല്‍ ചെയ്യുന്നത് നിങ്ങളുടെ ഫണ്ടുകള്‍ വീണ്ടെടുക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
  2. നിങ്ങളുടെ ബാങ്കില്‍ ഒരു പരാതി നല്‍കുക: പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുന്നതിനു പുറമേ, നിങ്ങളുടെ ബാങ്കിലും ഒരു പരാതി ഫയല്‍ ചെയ്യുക. തെറ്റായ ഇടപാടിനെക്കുറിച്ച് അവരെ അറിയിക്കുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുക. തെറ്റായ പേയ്മെന്റിനെക്കുറിച്ച് പരാതി നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ പണം വീണ്ടെടുക്കാമെന്നാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍.
  3. എന്‍പിസിഐ പോര്‍ട്ടലില്‍ പരാതി ഫയല്‍ ചെയ്യുക:

യുപിഐ ആപ്പുകളുടെ ഉപഭോക്തൃ സേവനം കൂടുതല്‍ സഹായം നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് എന്‍പിസിഐ പോര്‍ട്ടലിലും പരാതി നല്‍കാം.

‘യോഗിക വെബ്‌സൈറ്റ് npci.org.in-ലേക്ക് പോകുക

ഇനി ‘വാട് വീ ഡൂ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് യുപിഐയില്‍ ടാപ്പ് ചെയ്യുക

അടുത്തതായി ടാപ്പ് ചെയ്ത് തുറക്കുക, തര്‍ക്ക പരിഹാര സംവിധാനം തിരഞ്ഞെടുക്കുക.

പരാതി വിഭാഗത്തിന് കീഴില്‍, യുപിഐ ഇടപാട് ഐഡി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, കൈമാറ്റം ചെയ്ത തുക, ഇടപാട് തീയതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ എല്ലാ ഇടപാട് വിശദാംശങ്ങളും പൂരിപ്പിക്കുക.

പരാതിയുടെ കാരണമായി ‘മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്തു’ തിരഞ്ഞെടുക്കുക.

നിങ്ങളുടെ പരാതി സമര്‍പ്പിക്കുക.

നിങ്ങളുടെ ഫോണില്‍ നിന്ന് ഇടപാട് സന്ദേശങ്ങളൊന്നും ഇല്ലാതാക്കാതിരിക്കേണ്ടത് പ്രധാനമാണ്. ഈ സന്ദേശങ്ങളില്‍ പിപിബിഎല്‍ നമ്ബര്‍ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു, ഇത് പരാതി പ്രക്രിയയില്‍ പ്രധാനമാണ്.

ന്യൂഡല്‍ഹി: നാളെ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ രാജ്യത്തെ ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പാര്‍ലമെന്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റില്‍ കുറിച്ചു.

അതേസമയം, പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ട് നില്‍ക്കും. 6 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ ഏഴരക്ക് തുടങ്ങി. 9 മണി വരെ നീളുന്ന പൂജയില്‍ രാജ്യത്തെ ആധ്യാത്മിക നേതാക്കള്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെട്ട ചെങ്കോല്‍ ചടങ്ങില്‍ പ്രധാനമന്ത്രിക്ക് നല്‍കും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങില്‍ ആദരിക്കും. 15 കുടുംബാംഗങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുക്കും. എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സഭാധ്യക്ഷന്മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമ താരങ്ങള്‍, തുടങ്ങിയവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

അതിനിടെ, സ്വാതന്ത്ര്യദിനത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്നും, ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്‌റുവിന്റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ‘ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്‌റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്നു വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്‌റുവിന് കൈമാറിയത്’. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉപയോഗിക്കാതെ ഇരിക്കുന്ന ആയിരക്കണക്കിന് ജീ മെയില്‍ അക്കൗണ്ടുകള്‍ വരുന്ന ഡിസംബര്‍ മാസത്തോടെ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഹാക്കിംഗും അതുപോലുള്ള മറ്റ് തട്ടിപ്പുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായിട്ട് കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാത്ത അക്കൗണ്ടുകളും, ലളിതമായ പാസ്സ്വേര്‍ഡ് ഉപയോഗിക്കുന്ന അക്കൗണ്ടുകളുമാണ് ഈ ഭിഷണി പ്രധാനമായും നേരിടുന്നത്. അതോടൊപ്പം ഗൂഗിളിന്റെ 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍ ക്രമീകരിക്കാത്ത അക്കൗണ്ടുകളും ഭീഷണിയുടെ നിഴലില്‍ വരും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ആവശ്യം സുരക്ഷയാണ് അത് ഉറപ്പാക്കാനായിട്ടാണ് തങ്ങള്‍ സാങ്കേതിക വിദ്യയില്‍ ഇത്രയധികം പണം നിക്ഷേപിക്കുന്നതെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.

ഒരുപാട് വര്‍ഷങ്ങളായി ഉപയോഗമില്ലാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനവും വരുന്നത്. ട്വിറ്റര്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്നാണ് എലണ്‍ മസ്‌ക് പറഞ്ഞത്. ഉപയോഗ ശൂന്യമായ ഹാന്‍ഡിലുകള്‍ ഫ്രീ അപ് ചെയ്യാനാണ് ട്വിറ്റര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഗൂഗിള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപയോക്താക്കളെ സ്പാമില്‍ നിന്നും അക്കൗണ്ട് ഹൈജാക്കിംഗില്‍ നിന്നും രക്ഷിക്കുവാനാണ്.

അര്‍ഹരല്ലെങ്കില്‍ സമ്ബാദ്യം മക്കള്‍ക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്. കമ്ബനികള്‍ കൈകാര്യം ചെയ്യുന്നതിന് മക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ തങ്ങളുടെ സമ്ബാദ്യത്തിന്റെ പങ്ക് മക്കള്‍ക്ക് നല്‍കരുത് എന്നും അത് തെറ്റാണെന്നും ഇലോണ്‍ മസ്‌ക് തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പകരം, കമ്ബനിക്കുള്ളില്‍ തന്നെ യോഗ്യരായ വ്യക്തികള്‍ക്ക് കമ്ബനിയിലെ ചുമതലകള്‍ കൈമാറുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മസ്‌ക് പറഞ്ഞു. കമ്ബനികള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് സാധിക്കാതെ വന്നാല്‍ കമ്ബനികളുടെ ചുമതല കൈമാറേണ്ടത് ആര്‍ക്കെല്ലാം ആണെന്ന് ഇതിനകം താന്‍ കണ്ടുവെച്ചിട്ടുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗണ്‍സിലില്‍ അടുത്തിടെ നടന്ന അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു.

മക്കള്‍ ആയതുകൊണ്ടുമാത്രം ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മസ്‌കിന്റെ സ്വത്തുക്കള്‍ ഇലോണ്‍മസ്‌കിന്റെ മക്കള്‍ക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്നാണ് ഒമ്പത് കുട്ടികളുടെ പിതാവായ മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിന് പണം നല്‍കാന്‍ കഴിവുള്ളവരെ പരമാവധി സബ്‌സ്‌ക്രിപ്ഷന് വേണ്ടി പ്രേരിപ്പിക്കാന്‍ പാസ് വേഡ് ഷെയറിങ് നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് വിലയിരുത്തല്‍.

ഒരു വീട്ടിലുള്ളവര്‍ക്ക് വേണ്ടി ഒരു നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് എന്ന് കമ്ബനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ വ്യാപകമായി പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവയ്ക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നുണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.

പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ പോളിസി വ്യാപിപ്പിക്കുകയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.