Agriculture

ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണ തോതില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവർഷത്തെ കണക്കു അനുസരിച്ചാണ് ഈ റിപ്പോർട്ട്. റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത് ബ്രസീല്‍ പരിസ്ഥിതി മന്ത്രാലയമാണ്. 2022-ലെ അപേക്ഷിച്ച് 2023-ല്‍ വനനശീകരണ തോത് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് മാത്രമല്ല, അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വനനശീകരണ തോതിനും ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൊന്ന് കൂടിയായ ആമസോൺ സാക്ഷിയായി എന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്.

സീറോ ഡെഫോറസ്റ്റേഷൻ എന്നതിലെ ആദ്യ പടിയായാണ് ഇത് വിലയിരുത്തപ്പെടുന്നുവെന്ന് ബ്രസീല്‍ പരിസ്ഥിതികാര്യ മന്ത്രാലയം സമൂഹമാധ്യമത്തിൽ പറഞ്ഞു. 2030-ഓടെ അനധികൃതമായി വനം നശിപ്പിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ബ്രസീലിന്റെ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റപ്പോള്‍ പറഞ്ഞിരുന്നു. വനം നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ മരവിപ്പിച്ചു. പരമാവധി ഇളവോടെ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നൽകിയ വായ്പ തീർപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ, കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ നോട്ടീസ് അയച്ചതിൽ മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തകഴി കുന്നുമ്മയിലെ കർഷകനായ കെ.ജി പ്രസാദിന്റെ കുടുംബത്തിനാണ് നോട്ടീസ് ലഭിച്ചത്.

നോട്ടീസ്, പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും കണ്ടുകെട്ടുമെന്ന് അറിയിച്ചായിരുന്നു. കഴിഞ്ഞ നവംബർ 11ന് പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഓമന ഭർത്താവ് മരിക്കുന്നതിന് മുമ്പ് തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്. 2022 ആഗസ്റ്റിൽ പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. തിരിച്ചടവ് 11 മാസമായി മുടങ്ങിയിട്ട്. അഞ്ചു ദിവസത്തിനുള്ളിൽ കുടിശ്ശികയായ 17,600 രൂപ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. കുട്ടിക്കർഷകരുടെ വീട്ടിൽ നടൻ ജയറാം എത്തും. സാമ്പത്തിക സഹായം കുട്ടികൾക്ക് കൈമാറും. കുട്ടികളുടെ വീട് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിക്കും. പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടെന്ന് കുട്ടിക്കർഷകർ. ജയറാം 5 ലക്ഷം രൂപയാണ് നല്കുകയെന്നാണ് വിവരം.


“ഇതുപോലെ 20 വർഷമായി പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. കുട്ടികളുടെ അടുത്ത് പോയി 10 മിനിറ്റ് ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകും” ജയറാം പറഞ്ഞു.

കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. പശുക്കൾ കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് ചത്തതെന്നാണ് സംശയം. മാത്യു, മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ്. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. ഈ ഫാം നേടിയിട്ടുള്ളത് നിരവധി പുരസ്കാരങ്ങളാണ്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ നാല് സംസ്ഥാങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. പഞ്ചാബ്, ഡൽഹി, യുപി, രാജസ്ഥാൻ സർക്കാരുകളോടാണ് വൈക്കോൽ കത്തിക്കുന്നത് തടയണമെന്ന് നിർദേശിച്ചിട്ടുള്ളത്. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തൽ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർദേശം. കോടതി നിർദേശം നടപ്പാക്കാനായി ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേൽനോട്ടത്തിൽ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കൃഷിയില്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ നൂതന പദ്ധതിയുമായി സംസ്ഥാനം. കൃഷി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി വിദഗ്ദ്ധ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനായി കൃഷി കര്‍ണ എന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാന അഗ്രി ഹോര്‍ട്ടി സൊസൈറ്റി, സസ്റ്റെയ്നബിള്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ പേരെ കൊണ്ടുവരുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

കാര്‍ഷിക വൃത്തിയില്‍ ശരിയായ രീതിയിലുള്ള പരിശീലനം മുതല്‍ ഉല്‍പ്പന്നത്തിന്റെ വിതരണം വരെയുള്ള സേവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കും. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ആശയങ്ങള്‍ ആവിഷ്‌കരിച്ച ക്യുര്‍ 3 ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് നിര്‍വഹണ ചുമതല.

വിദഗ്ദ്ധരുടെ ഉപദേശങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും മാത്രമല്ല, മിനി പോളിഹൗസുകള്‍, പോളിഹൗസുകള്‍, അക്വാപോണിക്,ഹൈഡ്രോപോണിക്, ഹൈടെക് മഷ്‌റൂം പ്രോജക്ട്, ഇന്റ്‌ഗ്രേറ്റഡക ഫാമിംഗ്, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങി പ്രവര്‍ത്തന സജ്ജമായ ഹൈടെക് യൂണിറ്റുകളും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. ഫോണ്‍: 94005 85947, 9496209877