ഒമിക്രോണിന്റെ കടന്നു വരവ് കൊവിഡ് തീവ്രത കുറയുന്നതിന്റെ സൂചനയെന്ന് യൂറോപ്യന്‍ വിദഗ്ദര്‍

ലണ്ടന്‍: കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്ന് യൂറോപ്യന്‍ ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ വകഭേദം വന്നതോടെ കൊവിഡ്, പാന്‍ഡമിക്ക് എന്നത് എന്‍ഡമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതാണ് കാണുന്നതെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ ലോകം പഠിക്കുകയാണ് വേണ്ടതെന്നും ആംസ്റ്റര്‍ഡാമിലെ വാക്‌സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കാവലറി പറഞ്ഞു.

ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് വെറുതെയാണെന്നും പ്രകൃതിദത്തമായി തന്നെ രോഗപ്രതിരോധശേഷി കൈവരിക്കാന്‍ പലര്‍ക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി വ്യക്തമാക്കി. ഇതിന്റെ അവസാനം എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അധികം താമസിയാതെ ലോകം അവിടെ എത്തിച്ചേരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യൂറോപ്പില്‍ ഒമിക്രോണിന് നിരന്തരമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.