Business

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. കുട്ടിക്കർഷകരുടെ വീട്ടിൽ നടൻ ജയറാം എത്തും. സാമ്പത്തിക സഹായം കുട്ടികൾക്ക് കൈമാറും. കുട്ടികളുടെ വീട് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിക്കും. പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടെന്ന് കുട്ടിക്കർഷകർ. ജയറാം 5 ലക്ഷം രൂപയാണ് നല്കുകയെന്നാണ് വിവരം.


“ഇതുപോലെ 20 വർഷമായി പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. കുട്ടികളുടെ അടുത്ത് പോയി 10 മിനിറ്റ് ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകും” ജയറാം പറഞ്ഞു.

കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. പശുക്കൾ കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് ചത്തതെന്നാണ് സംശയം. മാത്യു, മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ്. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. ഈ ഫാം നേടിയിട്ടുള്ളത് നിരവധി പുരസ്കാരങ്ങളാണ്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

ശക്തമായ മാക്രോ ഇക്കണോമിക് ടാറ്റയുടെ പിൻബലത്തിൽ ആഭ്യന്തര ഇക്യുറ്റി മാർക്കറ്റുകളിൽ നിന്നുള്ള പോസിറ്റിവ് സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ആദ്യവ്യാപാരത്തിൽ ഇന്ത്യൻ റുപ്പി യു എസ് ഡോളറിനെതിരെ 9 പൈസ കൂടി 82. 61 എന്ന നിലയിലെത്തി. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ക്രൂഡ് ഓയിൽ വില ബാരലിന് 87 യു എസ് ഡി ആയതും ആഭ്യന്തര യൂണിറ്റിനെ സാരമായി ബാധിച്ചതായി ഫോറെക്സ് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

വ്യാഴാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം 2023-2024 ഏപ്രിൽ – ജൂൺ കാലയളവിൽ ഇന്ത്യ 7. 8 ജി.ഡി.പി വളർച്ചയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പത്ത് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഇന്റർ ബാങ്ക് ഫോറിൻ എക്സ്ചെയ്ഞ്ചിൽ 82. 58 ൽ ആഭ്യന്തര യൂണിറ്റ് ശക്തമായി തുടർന്നു. തുടർന്ന് 82. 61 നാണ് വ്യാപാരം തുടങ്ങിയത്. വ്യാഴാഴ്ച ഡോളറിനെതിരെ 82. 70 എന്ന നിലയിലായിരുന്നു ഇന്ത്യൻ റുപ്പിയുടെ മൂല്യം.

”24 ആം സാമ്പത്തിക വർഷത്തിലെ 7. 8 എന്ന നിലയിലുള്ള വളർച്ച രൂപയുടെ മൂല്യം വാൻ തോതിൽ ഉയർത്തി” എന്ന് ഫിനാഷ്യൽ സർവിസസിലെ ഫോറെക്സ് ആൻഡ് ബുള്ളിയൻ അനലിസ്റ് ഗൗരംഗ്‌ സോമയ്യ പറഞ്ഞു. ആഭ്യന്തര ഓഹരി വിപണിയിൽ 30 ഷെയർ ബിസിഇ സെൻസെക്സ് പ്രകാരം 71. 05 പോയിന്റിന് 01. 11 ശതമാനം ഉയർന്ന് 19, 290. 70 പോയിന്റിനാണ് വ്യാപാരം നടക്കുന്നത്.

കൊച്ചി : ഓപ്പൺ ടെലികോം സൊല്യൂഷൻസ് സ്ഥാപനവും ജിയോ പ്ലാറ്റ് ഫോംസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവുമായ റാഡിസിസ് കോർപറേഷൻ മെമോസ നെറ്റ് വർക്കിനെ ഏറ്റെടുത്തു. മുൻപ് എയർ സ്പാൻ നെറ്റ് വർക്കിന്റെ കീഴിലായിരുന്നു മെമോസ പ്രവർത്തിച്ചിരുന്നത്. ലൈസൻസ്ഡ് അല്ലാത്ത സ്പെക്ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ് -ടു -പോയിന്റ് , പോയിന്റ് -ടു -മൾട്ടി -പോയിന്റ് കണക്ടിവിറ്റി ഉത്പന്നങ്ങളാൽ വ്യത്യസ്തമാർന്ന പോർട്ട് ഫോളിയോ മെമോസയ്ക്കുണ്ട്.

ഇത്തരം ഉത്പന്നങ്ങൾ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ്സ് കണക്ടിവിറ്റിയും മൾട്ടി ഗിഗാ ബിറ്റ് പെർ സെക്കൻഡ് ഫിക്‌സ്ഡ് വയർലെസ്സ് നെറ്റ് വർക്കുകളും വേഗത്തിൽ ലഭ്യമാക്കും. മെമോസയിപ്പോൾ പൂർണമായും റാഡിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. റാഡിസിന്റെ ഓപണ്‍ ആക്‌സസ് പോർട്ടഫോളിയോയ്ക്ക് മെമോസയുടെ ഉത്പന്നങ്ങൾ കൂടുതൽ മൂല്യമേകും.

വാഷിംഗ്‌ടൺ: ചൈനീസ് ടെക് കമ്പനികളിൽ നിക്ഷേപത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കൻ ഭരണകൂടം. കമ്പ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതിനാണ് വിലക്കേർപ്പെടുത്താൻ പോകുന്നത്. ഇവ കൂടാതെയുള്ള സാങ്കേതികവിദ്യ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധവുമാക്കിയിരിക്കുകയാണ് ബൈഡൻ സർക്കാർ. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍, മൈക്രോ ഇലക്ട്രോണിക്സ് എന്നിങ്ങനെയുള്ള മേഖലകളിലാണ് പ്രധാനമായും വിലക്കേർപ്പെടുത്തുന്നത്.

അമേരിക്കയുടെ ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ചൈന. ഇത് ചൈനീസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അന്താരാഷ്ട്ര സാമ്പത്തിക വാണിജ്യ ക്രമത്തിന് വിരുദ്ധമാണെന്നും ചൈന വ്യക്തമാക്കി. സൈന്യം, നിരീക്ഷണം, രഹസ്യാന്വേഷണം എന്നീ മേഖലകളിൽ പ്രാധാന്യം നൽകിക്കൊണ്ട് സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്ന ചൈനയെ പോലുള്ള രാജ്യങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നാണ് ബൈഡൻ പറഞ്ഞത്.

അഹമ്മദാബാദ് : ഗുജറാത്തിലെ പ്രധാനപ്പെട്ട സംഘി ഇൻഡസ്ട്രീസിനെ 5000 കോടി രൂപയ്ക്ക് മുഴുവനായി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. അദാനിയുടെ അംബുജ സിമെൻറ്സ് സംഘി ഇൻഡസ്ട്രീസിന്റെ ഓഹരി പങ്കാളിത്തത്തിന്റെ 56% മായ 14.66 കോടി ഓഹരികൾ ഏറ്റെടുക്കും. സംഘി ഇൻഡസ്ട്രീസ് ഏറ്റെടുത്തത് അംബുജ സിമെൻറ്സിന്റെ വളർച്ചയിലെ നാഴികക്കല്ലാകുമെന്ന് അദാനി പ്രതികരിച്ചു. സംഘി ഇൻഡസ്ട്രീസിന്റെ 26% ഓഹരികൾ 114.22 രൂപയ്ക്ക് സിമെന്റ് മേജർ ഓപ്പൺ ഓഫർ നൽകാനാണ് ഉദ്ദേശിക്കുന്നത്.

കമ്പനിയുടെ ബുധനാഴ്ചത്തെ ക്ലോസിങ് വിലയിൽ ഏതാണ്ട് 13% വർധനവാണിത്. 2022 ലായിരുന്നു അദാനി ഗ്രൂപ്പ് ഹോൾസിം ഗ്രൂപ്പിൽ നിന്ന് 6.5 ബില്യൺ ഡോളറിന് അംബുജ സിമന്റ്സ് ലിമിറ്റഡ്, എ സി സി ലിമിറ്റഡ് എന്നിവ ഏറ്റെടുത്തത്. ഇതിലൂടെ രാജ്യത്തെ രണ്ടാമത്തെ സിമെന്റ് നിർമാതാവായി അദാനി മാറി. സിമെന്റ് നിർമാണം ഇരട്ടിയാക്കി 140 ദശലക്ഷം ടണ്ണായി ഉയർത്താനാണ് അദാനി ഗ്രൂപ്പിപ്പോൾ ലക്ഷ്യമിടുന്നത്.

ഡൽഹി : സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പു വയ്ക്കും. വാണിജ്യ മന്ത്രാലയ വക്താവാണ് ഇരു രാജ്യങ്ങളും ഈ വർഷം തന്നെ ഒപ്പ് വയ്ക്കുമെന്ന വാർത്തകൾ പുറത്ത് വിട്ടത്. ഓസ്‌ട്രേലിയയുമായി 2022 ൽ ഒപ്പു വച്ച ഇടക്കാല വ്യാപാര കരാറിന് ശേഷം ആദ്യമായാണ് ഇന്ത്യ മറ്റൊരു വികസിത രാജ്യവുമായി ഒപ്പു വയ്ക്കുന്നത്. യു കെ അവരുടെ പ്രീമിയം കാറുകൾ, വിസ്കി, നിയമസേവനങ്ങൾ എന്നിവയെല്ലാം ഇന്ത്യയിലെത്തിക്കാനാണ് ഈ കരാറിലൂടെ പദ്ധതിയിടുന്നതെന്ന് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനിൽ ബാർത്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സമ്പത്ത് വ്യവസ്ഥ വളരുന്ന രീതിയിൽ ബ്രിട്ടീഷ് ജനതയുടെ ഇഷ്ടങ്ങൾക്കു അനുസൃതമായ കരാറാണ് ഇന്ത്യയുമായി ഒപ്പു വച്ചതെന്ന് ബ്രിട്ടനിലെ ബിസിനസ് ആൻഡ് ട്രേഡ് ഡിപ്പാർട്മെന്റ് വക്താവും പറഞ്ഞു. ഇതേ സമയം ഇന്ത്യ ബ്രിട്ടന് നൽകുന്ന ഇളവുകൾ എന്തൊക്കെയെന്നത് തീരുമാനമായില്ലെന്നും തുണിത്തരങ്ങൾ, തുകൽ, മറ്റ് തൊഴിൽ ഉൽപ്പാദന മേഖലക്ക് ഇന്ത്യ ഇറക്കുമതി തീരുവ ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി പറഞ്ഞു.

മുംബൈ : ബോളിവുഡിലെ മുൻനിര നടിയായ ആലിയ ഭട്ട് സിനിമയിൽ മാത്രമല്ല ബിസ്സിനസ്സിലും മുന്നിലായുണ്ട്. കുട്ടികൾക്കായി ഡിസൈനർ വസ്ത്രം നൽകുന്ന ആലിയയുടെ സ്വന്തം കമ്പനിയാണ് എഡ് -എ -മമ്മ. വലിയ വിലയില്ലാതെ കുട്ടികൾക്ക് മികച്ച നിലവാരം പുലർത്തുന്ന വസ്ത്രങ്ങൾ നൽകുക എന്നാണ് ഈ സംരംഭത്തിലൂടെ ആലിയ ആഗ്രഹിച്ചത്. 2020 ൽ ആരംഭിച്ച ഈ ബ്രാൻഡിലെ വസ്ത്രങ്ങൾ ഇ -കോമേഴ്‌സ് വഴിയും അജിയോ, മിന്ത്ര, ആമസോൺ, ടാറ്റ ക്ലിക്ക് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് വിറ്റഴിക്കുന്നത്. എന്നാൽ എഡ് -എ -മമ്മ എന്ന ബ്രാൻഡിനെ 350 കോടി രൂപയ്ക്ക് വാങ്ങാനൊരുങ്ങുകയാണ് റീലയൻസ്.

ഈ ബ്രാൻഡ് ഏറ്റെടുക്കുന്നത് വഴി കുട്ടികളുടെ വസ്ത്ര ശേഖരത്തെ വിപുലീകരിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്. ഭൂമിക്ക് ദോഷം വരാത്ത എല്ലാ ബിസിനസ്സുകളിലും താരം നിക്ഷേപം നടത്താറുണ്ട്. ഭൂൽ കോ എന്ന ഐ ഐ ടി കാൺപൂരിന്റെ പിന്തുണയുള്ള ബ്രാൻഡിലും 2022 ൽ താരം നിക്ഷേപം നടത്തിയിരുന്നു. വനിതാ സംരംഭങ്ങളായ നൈക, ക്രക്കർ തുടങ്ങിയ ബ്രാൻഡുകളിലും നടിക്ക് നിക്ഷേപമുണ്ട്. എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസും സ്വന്തമാക്കിയുള്ള നടിയുടെ ആസ്തി 300 കോടി രൂപയാണ്.

കൊച്ചി : അംഗത്വത്തിന് വേണ്ടി ജി എസ് ടി വാങ്ങിയിട്ടും നികുതി അടയ്ക്കാത്ത ഐ എം എ യ്ക്കെതിരെ നടപടിയുമായി ജി എസ് ടി ഇന്റലിജൻസ്. ജി എസ് ടി രജിസ്ട്രേഷൻ എടുക്കുകയോ നികുതി അടയ്ക്കുകയോ ഇത് വരെ ചെയ്തിട്ടില്ലെന്നും എന്നാൽ അംഗങ്ങളിൽ നിന്നും 18 % ജി എസ് ടി വാങ്ങിയതിന് തെളിവുണ്ടെന്നും ഇന്റലിജൻസ് വ്യക്തമാക്കി. ഐ എം എ യുടെ കേരള ഘടകത്തിനെതിരെ ജി എസ് ടി ഇന്റലിജൻസിന്റെ കോഴിക്കോട് യൂണിറ്റാണ് രംഗത്ത് വന്നിരിക്കുന്നത്. നികുതിയിനത്തിൽ 50 കോടിയോളം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്.

ഐ എം എ യുടെ ചില സ്ഥാപനങ്ങൾ ചാരിറ്റബിൾ ആക്ട് പ്രകാരമുള്ളവയായതിനാൽ അവയ്ക്ക് നികുതി ഇല്ല. എന്നാൽ ഹോട്ടലും ബാർ ലൈസൻസും നികുതി ഈടാക്കേണ്ട പല ബിസിനസ്സും ഇവർ നടത്തുന്നുണ്ട്. അംഗത്വ ഫീസിനായി ഇറക്കിയ ബ്രോഷറിൽ 18 % ജി എസ് ടി കൃത്യമായി പറയുന്നുണ്ടെന്നത് ഐ എം എയ്ക്ക് അറിയാവുന്ന കാര്യമാണ്. ഇത് വരെ ഐ എം എ ജി എസ് ടി രജിസ്ട്രേഷൻ ചെയ്യാൻ പോലും കൂട്ടാക്കാത്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ജി എസ് ടി ഇന്റലിജൻസ് വ്യക്തമാക്കി. ഇതിനെതിരെ ഐ എം എ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.

ന്യൂഡൽഹി: ബിസിനസ് രംഗവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്. സ്‌ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹിൻഡൻബർഗ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.

ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് ഹിൻഡൻബർഗ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഹിൻഡൻബർഗി റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ് ഓഹരിവിപണിയിൽ വലിയ ഇടിവാണ് നേരിട്ടത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്. അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മുംബൈ: ഹ്രസ്വകാല അഡീഷണൽ സർവലൈൻസ് മെഷറിൽ (എഎസ്എം) നിന്ന് അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിനെ ഒഴിവാക്കി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയത്. മാർച്ച് 8 ബുധനാഴ്ച മുതൽ അദാനി എന്റർപ്രൈസ്, ഈ ഫ്രെയിം വർക്കിൽ നിന്ന് ഒഴിവാകും. ശക്തമായ വില്പനസമ്മർദ്ദം നേരിട്ടതിനെ തുടർന്നാണ് ഒരു മാസം മുൻപ് മൂന്ന് അദാനി ഓഹരികളെ എഎസ്എമ്മിൽ ഉൾപ്പെടുത്തിയിരുന്നത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഓഹരികൾ നേരിട്ടത് വലിയ വില്പന സമ്മർദ്ദമായിരുന്നു. ലിസ്റ്റ് ചെയ്ത എല്ലാ അദാനി ഓഹരികൾക്കും കൂടി 50% ൽ അധികം വിപണി മൂല്യം നഷ്ടമായി. പിന്നീട് ഫെബ്രുവരി 3ന്, അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നീ ഓഹരികളെ സർവൈലൻസ് ഫ്രെയിംവർക്കിൽ ഉൾപ്പെടുത്തി. അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ് എന്നിവയെ ഫെബ്രുവരിയിൽ തന്നെ ഈ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ അദാനി എന്റർപ്രൈസസ് ഈ ഫ്രെയിംവർക്കിൽ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച അദാനി എന്റർപ്രൈസസിന്റെ ഓഹരിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 66 ശതമാനം കഴിഞ്ഞ 5 വ്യാപാര സെഷനുകളിലായി അദാനി എന്റർപ്രൈസസ് ഉയർന്നിരുന്നു. തുടർന്നാണ് സർവൈലൻസ് ഫ്രെയിംവർക്കിൽ നിന്ന് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കുന്നത്.

ഓഹരികളുടെ അസ്വാഭാവികമായ മൂവ്‌മെന്റിൽ നിന്നും റീടെയിൽ നിക്ഷേപകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് എഎസ്എം ഫ്രെയിംവർക്ക് നിലവിൽ വന്നത്. വിലയിൽ ഉണ്ടാവുന്ന അസ്വാഭാവികമായ വ്യതിയാനം, വോളിയത്തിലുണ്ടാവുന്ന വലിയ വ്യത്യാസങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കമ്പനികൾ എഎസ്എം ഫ്രെയിം വർക്കിൽ ഉൾപ്പെടാം. ഒരു ഓഹരി എഎസ്എമ്മിൽ ഉൾപ്പെട്ടാൽ, അത് നിക്ഷേപകർക്കുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഓഹരിയിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാവുന്നു എന്നതിന്റെയും അനാവശ്യമായ ഊഹക്കച്ചവടങ്ങൾ ഒഴിവാക്കാൻ ചില നിയന്ത്രണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണിത്.