Culture

ഇന്ത്യയ്ക്ക് സന്തോഷമായി ആശ എന്ന ചീറ്റയ്ക്ക് 3 കൺമണികൾ. ഇന്ത്യയിൽ വംശനാശം സംഭവിച്ച മൃഗമാണ് ചീറ്റ. സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിൽ, കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെത്തിയിരുന്നു. ഇപ്പോഴിതാ അവരിൽ ഒരാൾക്കാണ് 3 കുഞ്ഞുങ്ങൾ ജനിച്ചെന്ന സന്തോഷ വാർത്ത പുറത്തു വരുന്നത്. ആശ എന്ന ചീറ്റക്കാണ് 3 കുഞ്ഞുങ്ങൾ ജനിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് അമ്മയും കുഞ്ഞുങ്ങളും ഉള്ളത്.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ. അത് കൊണ്ടാണ് കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിൽ കൊണ്ട് വന്നത്. മുൻപും ചീറ്റകളെ കൊണ്ട് വരാനായി ശ്രമം നടന്നിരുന്നു എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു മാറിയതോടെ പദ്ധതി മുടങ്ങുകയാണ് ചെയ്‍തത്.

വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്നവയാണ് ചീറ്റകൾ. ലോകത്തിൽ തന്നെ 7000 എണ്ണം മാത്രമാണ് നിലവിൽ ഉള്ളത്. അത്കൊണ്ട് തന്നെ ഈ കുഞ്ഞുങ്ങളുടെ ജനനം ഇന്ത്യക്കും, ലോകത്തിനും സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. പന്നിയെ കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. ആക്രമിച്ചത് കടുവയാണ് എന്ന് സംശയിക്കുന്നു. കടുവ, ക്ഷീരകർഷകനായ പ്രജീഷിനെകൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം. സംഭവം കണ്ടത് രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാരാണ്. 34 പന്നികൾ ഫാമിൽ ഉണ്ടായിരുന്നു. 20 പന്നിക്കുഞ്ഞുങ്ങളെ ഇതിൽ കാണാനില്ല. 14 എണ്ണം മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്നും ഫാം ഉടമ പറഞ്ഞു.

അടുത്തകാലത്തായാണ് ഫാമിൽ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് കൂട്ടിച്ചേർത്തു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പന്നിയുടെ ജഡം വനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. പ്രാഥമിക ഘട്ടത്തിൽ പന്നിയുടെ ജഡത്തിൽ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ വലിയ കലോത്സവമാണ് ഇത്. വലിയ സജീകരണങ്ങളാണ് സംസ്ഥാന ഗവൺമെന്റ് ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2000 ത്തോളം ആളുകൾക്ക് ഒരേസമയം ഭക്ഷണം ഒരുക്കും. അദ്ദേഹം എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നും വ്യക്തമാക്കി.
കൗമാര മനസുകൾ അനാവശ്യ മൽസര ബോധം കൊണ്ട് കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതിനെ രക്ഷകർത്താക്കൾ അവരുടെ മൽസരമായി കാണരുത്. നാളെ വിജയിക്കുന്നത് ഇന്ന് പരാജയപ്പെടുന്നവനാവാം. പോയിന്‍റ് നേടാനുള്ള ഉപാധിയാണ് കല എന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത് പതിനാലായിരം വിദ്യാർഥികളാണ്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ കലോല്‍സവ നഗരിയിലെത്തി.

രാജ്യമാകെ ദീപാവലിയാഘോഷങ്ങളുടെ തിരക്കിലാണ്. അതിനിടെയിലാണ് അഭിമാനമേകുന്ന വാർത്ത വരുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ തെളിഞ്ഞ ദീപോത്സവം ഗിന്നസ് റെക്കോർഡിലേക്കാണ് ഇടം സ്വന്തമാക്കിയത്. 22 ലക്ഷം ദീപങ്ങളാണ് അയോധ്യയിൽ തെളിഞ്ഞത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി.

ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറുകയും ചെയ്തു. സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം നടന്നത്.

.