Automobile

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ സര്‍വീസ്  ഈ വര്‍ഷം മാര്‍ച്ചോടെ  ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് നിർമാണം ആരംഭിച്ചത്. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ്.

മികച്ച യാത്ര അനുഭവം നൽകുന്ന ട്രെയിനായിരിക്കും  വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.വന്ദേഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പില്‍ 16 കോച്ചുകളാണ് ഉള്ളത്. പിന്നിട് ഇത്  20 മുതല്‍ 24 കോച്ചുകള്‍ വരെയായി ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. ഇതേ മോഡലിൽ  120 ട്രെയിനുകള്‍ പുറത്തിറക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 35,000 കോടി രൂപയാണ്  മാറ്റിവച്ചിരിക്കുന്നത്. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ മാറ്റി സ്ഥാപിച്ച് അവ ഓടുന്ന റൂട്ടുകളില്‍ വന്ദേ സ്ലീപ്പര്‍ ഏര്‍പ്പെടുത്താനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച് ഡിആർഡിഒ. പരീക്ഷണം നടത്തിയത് ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രെറ്റഡ് ടെസ്റ്റ് റേഞ്ചിലായിരിന്നു. മിസൈൽ സംവിധാനത്തിന്റെ ശേഷി ഐടിആറിൽ നിന്നുള്ള റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാൿക്കിങ് സിസ്റ്റം എന്നിവയിൽ നിന്നും പരിശോധിച്ചു.പുതുതലമുറ ആകാശ് മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത് ഡിആർഡിഒ ആണ്. മിസൈൽ പരീക്ഷണം നടന്നത് ഡിആർഡിഒ, ഭാരത് ഡൊമിനിക്സ് ലിമിറ്റഡ് , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു.

മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിൻറെ പ്രതിരോധശേഷി കൂടുതലായി വർധിപ്പിക്കുമെന്ന് രാജ്നാഥ് സിങ്പറഞ്ഞു. ഇവയ്ക്ക് താഴ്ന്ന ഉയരത്തിൽ പറക്കാനും കഴിയും. റഡാറിൽ കൂടുതൽ ഉയരത്തിൽ പരത്തുന്ന മിസൈലുകൾ എളുപ്പത്തിൽ കാണാവുന്നത് കൊണ്ടാണ് പുതുതലമുറ മിസൈലുകൾ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നത്.

തിരുവന്തപുരത്തെ നഗര കാഴ്ചച്ചകൾ കാണാൻ ഇനി സ്റ്റൈലിഷ് ഡബിൾ ഡക്കർ ബസ്സിലൂടെ യാത്ര ചെയ്യാം. കെഎസ്ആർടിസി, ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിച്ചത്. മുംബൈയിൽ നിന്നുമാണ് ബസ് എത്തിച്ചത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിനും ഉള്ളത്.സൌകര്യപ്രദമായ സീറ്റിംഗ്, ടിവി, പാട്ട് എന്നിവ കാണാനും കേൾക്കാനും സാധിക്കുന്നു. എന്നിവയാണ് ഈ ബസ്സിന്റ പ്രത്യേകത.

താഴത്തെ നിലയിൽ 30 സീറ്റുകളും മുകളിലത്തെ നിലയിൽ 35 സീറ്റുകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെയാണ് ബസ് കടന്ന് പോകുന്നത്. ബസ്സിന്റെ ഉടമസ്ഥത കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്. ഇലക്ട്രിക് ബസുകളുടെ വിജയം തന്നെയാണ് ബജറ്റ് ടൂറിസത്തിനും ഈ ബസ് ഉപയോഗിക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ഈ മാസം അവസാനം മുതൽ സർവീസ് തുടങ്ങുമെനാണ് അധികൃതർ അറിയിചിരിക്കുന്നത്.

അലാസ്ക എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. യു.എസ് സംസ്ഥാനമായ ഒറിഗോണിലെ പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർലൈൻസിന്റെ 737-9 MAX ബോയിംഗ് വിമാനമാണ് ഇറക്കിയത്. വിമാനത്തിന്റെ വാതിൽ പറന്നുയർന്ന ഉടൻ ഇളകി തെറിക്കുകയായിരുന്നു. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ യാത്രക്കാർ പങ്കുവച്ചിട്ടുണ്ട്. വിമാനം ഒന്റാറിയോയിൽ നിന്ന് കാലിഫോർണിയയിലേക്ക് പുറപ്പെട്ടതായിരുന്നു.

വിമാനത്തിൻ്റെ വാതിൽ 16,000 അടിയിലെത്തിയപ്പോൾ വലിയ ശബ്ദത്തോടെ ഇളകി തെറിക്കുകയായിരുന്നു. വിമാനത്തിന്റെ പിൻഭാഗത്തെ മിഡ് ക്യാബിൻ എക്സിറ്റ് ഡോർ ആണ് ഊരിത്തെറിച്ചത്. വിമാനം ഇതോടെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നത് 174 യാത്രക്കാരും ആറ് ജീവനക്കാരുമാണ്. ആർക്കെങ്കിലും അപകടത്തിൽ പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. എയർലൈൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കൂട്ടിച്ചേർത്തു. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. വിജയം കണ്ടത്, ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ്. 180 വാൾട്ട് വൈദ്യുതിയാണ് 350 കിലോമീറ്റർ ഉയരത്തിൽ ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഫ്യുവൽ സെൽ നിർമിച്ചത് ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ ആണ്. ഐഎസ്ആർഒ ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും വ്യക്തമാക്കി.

ഇത് ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായുംഉപയോഗിക്കാൻ കഴിയും. പിഎസ്എൽവി സി 58 എക്സ്പോസാറ്റ് റോക്കറ്റ് പുതുവർഷ ദിനത്തിൽ വിക്ഷേപിച്ചിരുന്നു. പിഒഇഎം എന്ന മൊഡ്യൂൾ ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് ഉണ്ടായിരിന്നു. 10 ഉപഗ്രഹങ്ങൾ ഈ മൊഡ്യൂളിലാണ് ഉണ്ടായിരുന്നത്. വിഎസ്‌എസ്‌സി ആണ് ഇതിൽ രണ്ടെണ്ണം നിർമിച്ചത്. എഫ്സിപിഎസ് അതിൽ ഒന്നാണ്. ഇതാണ് വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്.

2025 ഒക്ടോബർ 1 മുതൽ രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ് പുതിയ വിജ്ഞാപനം ബാധകമാകുന്നത്.

ഡ്രൈവര്‍മാരുടെ ജാഗ്രത കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഒരുപരിധി വരെ ഹൈവേകളിലെ അപകട സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് എന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം അറിയിച്ചു. പുതിയ വിജ്ഞാപനം ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ്.

റോഡുകളിൽ ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്കുകൾ കുറഞ്ഞു. അതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമീയം തുക കുറക്കുന്നത് കമ്പനികൾ പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി. ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദ്ദേശം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിക്കുകയും ചെയ്തു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.

ന്യൂഡല്‍ഹി: ഇനി വാഹന വിപണിയില്‍ ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാം. വേള്‍ഡ് കാര്‍ അവാര്‍ഡിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയുടെ റെനോ കൈഗറും ഫോക്‌സ്വാഗണ്‍ തൈഗുണും. വാഹനവിപണിയെ ലക്ഷ്യമാക്കിയാണ് ഇവയുടെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാനറിയില്ലെന്ന പാശ്യാത്യലോകത്തിന്റെ മുന്‍ധാരണകള്‍ക്കുള്ള മറുപടി കൂടിയാണ് ഈ നേട്ടം.

ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലേക്ക് കൈഗര്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, തൈഗുണ്‍ മെക്‌സിക്കോ പോലുള്ള ഏതാനും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഉടന്‍ കയറ്റുമതി ആരംഭിക്കുമെന്ന് ഫോക്‌സ്വാഗണ്‍ നേരത്തെ അറിയിച്ചിരുന്നു.

2022 വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തിലാണ് കൈഗറും തൈഗുണും ഇടം നേടിയത്. ഫൈനല്‍ റൗണ്ടിലേക്ക് അഞ്ച് വാഹനങ്ങളാണ് യോഗ്യത നേടിയിരുന്നത്.

ജോലിയുടെ ഭാഗമായി ഓരോ സംസ്ഥാനം മാറുമ്പോഴും കാര്‍ റജിസ്‌ട്രേഷന്‍ മാറ്റുന്ന തലവേദനയില്‍ നിന്നും ഇനി ആശ്വാസം. വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന പുതിയ സംവിധാനം വഴി, വാഹന ഉടമയ്ക്ക് ഓഫീസുകള്‍ കയറി ഇറങ്ങിയുള്ള നൂലാമാലകള്‍ ലഘൂകരിക്കാനാകും. ഇത് പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ നടത്തുകയും ചെയ്യാം. ഇന്ന് (സെപ്റ്റംബര്‍ 15) മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുക.

1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 47-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട്, ബിഎച്ച് രജിസ്‌ട്രേഷന്‍ മാര്‍ക്ക് വഹിക്കുന്ന വാഹനങ്ങള്‍ പുതിയ സംസ്ഥാനത്തേക്ക് മാറ്റിയാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പ്രതിരോധസേനയിലെ ഉദ്യോഗസ്ഥര്‍ക്കും, നാല് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കും ഈ മാറ്റം വലിയ സഹായകരമാകുക. ഓരോ സംസ്ഥാനത്തിലെയും വാഹന നികുതി വ്യത്യസ്തമായതിനാല്‍ സ്ഥലംമാറ്റം ഉണ്ടാകുമ്പോള്‍ പുതിയ സംസ്ഥാനത്തു നികുതിയടച്ച് റജിസ്‌ട്രേഷന്‍ മാറ്റി പഴയ സംസ്ഥാനത്തു നിന്നത് റീഫണ്ടിനു അപേക്ഷിക്കണമായിരുന്നു. ഈ ഒരു വലിയ നൂലാമാലയാണ് ഭാരത് സീരിസ് റജിസ്‌ട്രേഷന്‍ വന്നതോടെ മാറുന്നത.

്ഈ സേവനം ലഭിക്കാന്‍ ഫോം 60 പൂരിപ്പിച്ച് ഓണ്‍ലൈനില്‍ സാധുവായ തൊഴില്‍ ഐഡി അല്ലെങ്കില്‍ തെളിവ് നല്‍കണം. സംസ്ഥാന അധികൃതര്‍ തെളിവ് പരിശോധിച്ച് ബിഎച്ച് രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യും.

ഒരു സാധാരണ BH നമ്പര്‍ ’21 BH XXXX AA’ എന്ന രീതിയിലാകും ലഭിക്കുക. ഇതില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ ആദ്യ രജിസ്‌ട്രേഷന്റെ വര്‍ഷമാണ്, BH ആണ് സീരീസ് കോഡ്, നാല് അക്കങ്ങള്‍ (XXXX) ക്രമരഹിതമായി സൃഷ്ടിക്കപ്പെടുന്നതാണ്. അതിനുശേഷം ഇംഗ്ലീഷ് അക്ഷരങ്ങളുടെ രണ്ട് അക്ഷരങ്ങള്‍ ഉണ്ടാകും.

ബിഎച്ച് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തേക്ക് റോഡ് നികുതി ഈടാക്കും. തുടര്‍ന്ന് രണ്ട് വര്‍ഷം കൂടുമ്പോള്‍ നികുതി അടച്ചാല്‍ മതി. ഉടമ 15 വര്‍ഷത്തെ റോഡ് നികുതിയുടെ മുഴുവന്‍ തുകയും മുന്‍കൂറായി അടയ്‌ക്കേണ്ടതില്ല. നികുതി മുന്‍കൂറായി അടച്ചിട്ടില്ലാത്തതിനാല്‍ സ്ഥലം മാറ്റത്തിന് മുമ്പോ ശേഷമോ റീഫണ്ട് നേടുകയും വേണ്ട. പതിനാലാം വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, മോട്ടോര്‍ വാഹന നികുതി പ്രതിവര്‍ഷം ഈടാക്കും. അത് ആ വാഹനത്തിന് മുമ്പ് ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.

ഇതില്‍ 10 ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്കു 8 ശതമാനം നികുതിയും, 10 ലക്ഷത്തിനു മുകളില്‍ ഉള്ളവക്ക് 10 ശതമാനം നികുതിയും, 20 ലക്ഷത്തിനു മുകളിലുള്ളവക്ക് 12 ശതമാനം നികുതിയുമാണ് അടക്കേണ്ടത്. ഡീസല്‍ വാഹനങ്ങള്‍ക്ക് 2 ശതമാനം കൂടുതലും, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 2 ശതമാനം കുറവും നികുതിയാണ് അടക്കേണ്ടിവരുക.

ന്യൂഡല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. നികുതിയുമായി ബന്ധപ്പെട്ട ഇളവുകള്‍ പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ക്ഷണം.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്ല നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍, പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 60 ശതമാനം മുതല്‍ 100 ശതമാനം വരെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഈടാക്കുന്നു, എഞ്ചിന്‍ വലുപ്പവും ചെലവും, ഇന്‍ഷുറന്‍സ് ചരക്ക് (സിഐഎഫ്) മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത്. കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനം എന്ന നിലയില്‍ മാനദണ്ഡമാക്കണമെന്നാണ് സര്‍ക്കാരിനോട് ടെസ്ല ആവശ്യപ്പെട്ടിരുന്നത്.

ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ഇവി ഇക്കോസിസ്റ്റത്തിന്റെ വികസന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും, വില്‍പ്പന, സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കമ്പനി നേരിട്ട് നിക്ഷേപം നടത്തുമെന്നും കമ്പനി പ്രസ്താവിച്ചു. ആഗോള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള സംഭരണം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ട്. ടെസ്ലയുടെ ഈ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയില്‍ പ്രതികൂല സ്വാധീനം ചെലുത്തുകയില്ലെന്നും കമ്പനി വാദിക്കുന്നു.

എന്നാല്‍, ഒരു വാഹന നിര്‍മാണക്കമ്പനിക്കും സര്‍ക്കാര്‍ അത്തരം ഇളവുകള്‍ നല്‍കുന്നില്ലെന്നും, ടെസ്ലയ്ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ച മറ്റ് കമ്പനികള്‍ക്ക് നല്ല സൂചന നല്‍കില്ലെന്നും ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കിയതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.