Devotional

കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. കുർബാന ചൊല്ലാൻ വൈദികർക്ക് തോന്നിയത് പോലെ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു.
സമയം വൈദികരുടെ സൗകര്യമനുസരിച്ച് തീരുമാനിക്കുന്ന ശീലവും മാറ്റണം.വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണം കുർബാന സമയം ക്രമീകരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്. കൂടാതെ മാർ റാഫേൽ വിമത വിഭാ​ഗത്തിനെ വിമർശിച്ചും തട്ടിൽ സംസാരിച്ചു. ആരാധനക്രമം സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല എന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്. പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് അനുഷ്ക ശർമയെയും വിരാട് കോലിയെയും ക്ഷണിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം വൈറലായിരുന്നു. ബിസിസിഐ വിരാട് കോലിക്ക് അനുമതി നൽകിയതായാണ് സൂചന. കോലി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടാതാണ്.

എന്നാൽ താരത്തിന് ഒരു ദിവസത്തെ അവധി ബിസിസിഐ നൽകിയതയാണ് റിപ്പോർട്ട്. അതേസമയം ജനുവരി 25 മുതൽ ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദിൽ ടീമിനൊപ്പം ചേരാനും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കും ലഭിച്ചു. ധോണിക്ക് ആർഎസ്എസ് മുതിർന്ന നേതാവ് ധനഞ്ജയ് സിംഗ് ബിജെപിഓർഗനൈസിംഗ് സെക്രട്ടറി കരംവീർ സിങ്ങും ചേർന്നാണ് ക്ഷണം കൈമാറിയത്.

ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ തമിഴ്നാട് കാഞ്ചീപുരത്ത് കയ്യാങ്കളി. കയ്യാങ്കാളിയിൽ അവസാനിച്ചത് ശ്ലോകം ചൊല്ലുന്നതിൽ തർക്കമായാണ്. കയ്യാങ്കളി നടന്നത് സംസ്കൃതം പിന്തുടരുന്ന ഉത്തരേന്ത്യൻ വിഭാ​ഗവും തമിഴ് പിന്തുടരുന്ന വിഭാ​ഗവും തമ്മിലായിരുന്നു. സംഘർഷം നടന്നത് കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ വെച്ചായിരുന്നു. സ്ഥിരമായി പ്രത്യേക പൂജകൾ നടക്കുന്ന സമയങ്ങളിൽ തർക്കം ഉണ്ടാകാറുണ്ട്.

അതാണ് ഇപ്പോൾ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ആദ്യം ഏത് ഭാഷയിലാണ് ശ്ലോകം ചൊല്ലേണ്ടതെന്ന തർക്കമാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. ഇരുവിഭാഗത്തെയും അവിടെയുണ്ടായിരുന്ന ആളുകൾ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ayodya

അയോധ്യയിൽ സുഗന്ധം പരത്തി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാൽ ദാസ് ചന്ദനത്തിരിയിൽ അഗ്‌നി പകർന്നു. ഗുജറാത്തിലെ ഗ്രാമനിവാസികൾ ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിർമ്മിച്ചെടുത്തതെന്ന് പറഞ്ഞു. ഭീമൻ ചന്ദനത്തിരി ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് അയോധ്യയിലെത്തിച്ചത്.

3,610 കിലോ ഭാരമുള്ള ചന്ദനതിരി ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്‌നത്താൽ തയ്യാറാക്കിയതാണ്. ചന്ദനത്തിരി അയോധ്യയിലെത്തിച്ചത് ഗുജറാത്തിലെ വഡോദരയിൽ നിന്നാണ്. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ചന്ദനത്തിരി, 50 കിലോമീറ്ററോളം പരിധിയിൽ സുഗന്ധം പരത്തും.

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചതായി റിപ്പോർട്ട്. കെജ്രിവാളിന് പാർട്ടി വൃത്തങ്ങളിൽ നിന്നാണ് ക്ഷണം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ആംആദ്മി പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല. പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ എഎപിയും പങ്കെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

അതേസമയം ബിജെപി പ്രചരണത്തിനെതിരെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വീണ്ടും ഹനുമാനെ ആയുധമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും നാളെ രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും. രാമായണത്തിൽ ഹനുമാൻ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം.

അയോദ്ധ്യയിലേയ്ക്കായി ശ്രീപദ്‌മനാഭ സ്വാമിയുടെ സമ്മാനമായി ഓണവില്ല്. പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും രണ്ട് ഓണവില്ലുകളാണ് അയോദ്ധ്യയിലേക്ക് നൽകുന്നത്. ജനുവരി 18ന് കിഴക്കേ നടയിലെ ചടങ്ങിൽ പ്രതിനിധികളുടെ കയ്യിൽ ഓണവില്ലുകൾ കൈമാറും. അവിട്ടം തിരുനാൾ ആദിത്യവർമ്മയാണ് ഓണവില്ലുകൾ കൈമാറുന്നത്. ഓണവില്ലുകൾ തയ്യാറിയിരിക്കുന്നത് കവടിയാർ കൊട്ടാരത്തിന്റെ വകയായും ക്ഷേത്രത്തിന്റെ വകയായുമാണ്. ഇന്നും നാളെയുമായി അഗ്രശാലയിലെ ഊഞ്ഞാൽ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള ഓണവില്ലുകൾ ദർശിക്കാൻ ഭക്തർക്ക് അവസരവുമുണ്ട്. ഐതിഹ്യപ്രകാരം രാമാവതാരത്തിന് മുമ്പുള്ള യോഗഭാവത്തിലാണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. ശ്രീരാമഭാവത്തെ പ്രതിനിധീകരിച്ചാണ് ചിങ്ങമാസത്തിലെ തിരുവോണത്തിൽ പദ്‌മനാഭന് ഓണവില്ല് ചാർത്തുന്നതും.

തന്റെ കുടുബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. പൊൻകിരീടം മകൾക്കൊപ്പം സമർപ്പിച്ചു. സുരേഷ് ഗോപി ലൂർദ് പള്ളിയിൽ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമായാണ് എത്തിയത്. ഗുരുവായൂരില്‍ കല്യാണ ദിവസമായ 17ന് വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. 48 വിവാഹങ്ങൾക്ക് മോദിയെത്തുന്ന 17ാം തിയതി പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്.

ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. വിവാഹ സംഘങ്ങൾ അന്നേ ദിവസം പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. മോദി ഇത് രണ്ടാം തവണയാണ്തൃശൂരിലെത്തുന്നത്. നേരത്തെ, മോദിയെത്തിയത് ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ്. വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം അനുമതി നല്‍കിയിരിക്കുന്നത്. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയും നൽകി പോലീസ് പാസെടുക്കണം.

രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ എൽ കെ അദ്വാനി. പൂർണമായും ക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദി നടത്തുന്നതിനെ പിന്തുണക്കുന്നു. ശ്രീരാമൻ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിയെന്നും അദ്വാനി കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാണ് മോദി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ബി ജെ പി അധ്യക്ഷൻ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയയാളാണ്.

താൻ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ സാരഥി മാത്രമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു. രഥയാത്ര എന്നത് തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണ്. അത് തനിക്ക് ഇന്ത്യയെയും തന്നെയും കണ്ടെത്താനുള്ള അവസരമായിരുന്നു അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അതിനിടെ പ്രതിഷ്ഠക്ക് മുന്നോടിയായി 11 ദിവസത്തെ വ്രതാനുഷ്ഠാനം തുടങ്ങിയിട്ടുണ്ട്.

വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി താന്‍ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണെന്ന് ശബ്ദ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെതികരെ വിമര്‍ശനം ശക്തമാകുമ്പോള്‍ ജനങ്ങളുടെ പ്രതിനിധിയായാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്ന പ്രതിരോധവും മോദി തീര്‍ക്കുന്നുണ്ട്.

രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇന്ത്യ, എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ്. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പ്രതികരിച്ചു.

സോണിയ ഗാന്ധി രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. ഇത്തരത്തിലൊരു അഭ്യൂഹം പരന്നത് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ്.

അതേസമയം, കോണ്‍ഗ്രസ് ഇതുവരെയും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം.

ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ, കുഞ്ഞിന് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ. ജനുവരി 22ന് പ്രതിഷ്ഠ ചടങ്ങിനോടൊപ്പം തന്റെ കുഞ്ഞുങ്ങളെയും പ്രസവിക്കണമെന്ന ആവാശ്യവുമായി നിരവധി ഗർഭിണികളാണ് ഉത്തർപ്രദേശിലെ ആശുപത്രികളെ സമീപിച്ചത്. നല്ല സമയത്ത്‌ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഗുണമുണ്ടാകുമെന്ന് ആളുകൾ വിശ്വസിക്കുന്നതാണ് ഇത്തരം തീരുമാങ്ങൾക്ക് പിന്നിലെന്ന് മനശാത്രജ്ഞർ പറയുന്നു. ഇതിനോടകം രേഖാമൂലമുള്ള 14ഓളം അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഒരേ ലേബർ റൂമിൽ ജന്മം നൽകണമെന്നാണ് സ്ത്രീകളുടെ ആവശ്യം. ഇതുവരെ 35 സിസേറിയൻ ഓപ്പറേഷൻ നടത്താൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.