Entertainment

മലയാളത്തിൽ മാത്രം സിനിമകൾ ചെയ്യാതെ മറ്റ് ഭാഷകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് തനിക്ക് അവിടെ പോകാനും അവരോട് എല്ലാം ഇടപഴകാനുമുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് താൻ അത്തരം സിനിമകളിൽ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓൺചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ സമയക്രമത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാത്ത ഒരു വ്യക്തിയാണ്. ഒരു കാര്യങ്ങളും കൃത്യസമയത്ത് ആരംഭിക്കുകയോ പൂർത്തിയാക്കുകയോ താൻ ചെയ്യാറില്ല. നമുക്ക് ഓരോരുത്തർക്കും സിനിമ കാണുന്നതിനപ്പുറം പലതും ചെയ്യാനുണ്ടെന്നും സിനിമക്ക് ഒരു പരിധിയുണ്ടെന്നും ഫഹദ് വ്യക്തമാക്കി.

ഓരോ കഥാപാത്രത്തിന്റെയും ആയുസ് താൻ അടുത്ത കഥാപാത്രം ചെയ്യുന്നത് വരെ ആയിരക്കണം. താൻ എന്റെ സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നുവെന്ന് മറ്റുള്ളവർ ചിന്തിക്കേണ്ട കാര്യമില്ല. തീയേറ്ററുകളിൽ എന്റെ സിനിമ കാണാൻ വരുമ്പോൾ മാത്രം തന്നെ കുറിച്ച് ആളുകൾ ചിന്തിച്ചാൽ മതി. മലയാള സിനിമയിൽ അടുത്ത അഞ്ച് വർഷം എന്ത് പരീക്ഷണവും നടത്താൻ സാധിക്കും. ഇത്തരം പരീക്ഷണങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന പ്രേക്ഷക സമൂഹമാണ് ഇവിടെ ഇപ്പോഴുള്ളത്. ഇത്തരം പരീക്ഷണങ്ങൾ കലാകാര്യത്തിലും, ബോക്‌സോഫീസ് വിജയത്തിലും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി തമന്ന ഭാട്ടിയക്ക് സമൻസ് അയച്ച് പോലീസ്. ഫെയർപ്ലേ’ ബെറ്റിങ് ആപ്പിലൂടെ ഐപിഎൽ മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഫെയർപ്ലേ ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയെന്നാണ് താരത്തിനെതിരായ പരാതി. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്നാണ് തമന്നക്കെതിരായ കേസ്.

മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഗായകൻ ബാദ്ഷയുടെ മൊഴിയും നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ നേരത്തെ രേഖപ്പെടുത്തിയിരുന്നുവെന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ദീർഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഗുരുവായൂരിൽ വെച്ച് നടന്ന താലിക്കെട്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുചേർന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ദീപക് സിനിമ രംഗത്തെത്തിയത് 2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഇറങ്ങിയ മലർവാടി ആർട്‌സ് ക്ലബ്ബിലൂടെയാണ്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതമായ പയ്യന്മാർ, ക്യാപ്റ്റൻ, കണ്ണൂർ സ്‌ക്വാഡ്, മനോഹരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ദീപക്ക് വേഷമിട്ടിട്ടുണ്ട്.

മഞ്ഞുമേൽ ബോയ്‌സിലും ദീപക് ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലും താരം വേഷമിട്ടു. 2018ൽ റിലീസ് ആയ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് അപർണ ദാസിന്റെ ആദ്യ ചിത്രം. ഡാഡാ, മനോഹരം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അപർണ അഭിനയിച്ചു.

മലയാള നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ന്യൂഡ് വിഡിയോകളും മറ്റും അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് താരം സൈബർ പോലീസിൽ പരാതി നൽകി. ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും വരേണ്ടെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും വിഷ്ണു അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പോലീസ് വ്യക്തമാക്കി.

ഏറെനാളുകൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒത്തുചേരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തരുൺ മൂർത്തി യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഷണ്മുഖം എന്ന ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന. ഒരാൾ കൂടിയാണ് അദ്ദേഹം. നല്ല സുഹൃത് ബന്ധങ്ങളും, നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനമായ ഒരു ടാക്‌സി ഡ്രൈവറുടെ കഥ നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുന്ന ചിത്രമാണിത്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിൽലും ചേർന്നാണ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ.

തന്റെ മക്കൾക്ക് പൃഥ്വിരാജ് ഇൻസ്പിരേഷൻ ആണെന്ന് പൂർണിമ ഇന്ദ്രജിത്ത്. കയ്യിൽ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കിൽ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല. അത് ഹാർഡ് വർക്ക് കൊണ്ട് കൂടിയേ പറ്റുകയുള്ളു. അത് കഠിനാധ്വാനം കൊണ്ടും കൂടിയേ വരികയുള്ളു. നിങ്ങൾ സ്മാർട്ട് ആയിരിക്കണം. അനിയനോട് സംസാരിക്കുമ്പോൾ താൻ പറയാറുണ്ട്, നമ്മുടെ വീട്ടിൽ വളരുന്ന കുഞ്ഞുങ്ങൾക്കാണ് അത് ഏറ്റവും വലിയ ഇൻസ്പിരേഷനെന്ന് പൂർണ്ണിമ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പൂർണ്ണിമ ഇക്കാര്യം പറഞ്ഞത്.

നമുക്ക് ഓരോ വ്യക്തിയുടെയും യാത്ര കാണുമ്പോൾ, അത് ഒരു നടൻ ആകുമ്പോൾ ക്ലോസ് ആയി ശ്രദ്ധിച്ചാൽ സ്വാഭാവികമായും ഇത്രയും ജനപ്രീതി നേടിയ ഒരു സ്ഥാനമാണ് നമുക്ക് ഉള്ളതെങ്കിൽ നമുക്ക് അതിന്റേതായ ഒരു ഉത്തരവാദിത്തം കൂടി ഉണ്ടാകും. എന്നാൽ രാജുവിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ ഒരു യാത്ര അദ്ദേഹം മനസിൽ വിചാരിച്ചിട്ടുണ്ടല്ലോ, അത് ഈ പറയുന്ന ഉത്തരവാദിത്തം ഉള്ളതുകൊണ്ട് തന്നെ ബാലൻസ് ചെയ്ത് കൊണ്ടു പോകാൻ കുറച്ച് പാടാണ്. നടൻ എന്ന രീതിയിൽ നമുക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ഒരു താരം എന്ന രീതിയിൽ വേറെ കുറേ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. അത് ബാലൻസ് ചെയ്ത് കൊണ്ടു പോവുക എന്ന് പറയുന്നത് പ്രധാനമാണ്. എന്നാൽ അവനവന്റെ ആഗ്രഹങ്ങളിൽ നിന്ന് മാറാതെ അതിലേക്ക് തന്നെ മുന്നോട്ട് കൊണ്ടു പോവുക എന്നതും എല്ലാവർക്കും പറ്റുന്ന കാര്യമല്ല.

നമ്മൾക്ക് നമ്മുടെ പല പല മേഖലകളിൽ നിന്നും സമയമെടുത്ത് നമ്മൾക്ക് അതിന് ഇൻവെസ്റ്റ് ചെയ്യാൻ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് പറ്റുകയുള്ളു. ഇതിനെല്ലാം കൃത്യമായ സാഹചര്യം ഒത്തു വരിക എന്ന് പറയുന്ന ഭാഗ്യം രാജുവിന് കൃത്യമായിട്ട് ഉണ്ടെന്ന് പൂർണ്ണിമ വ്യക്തമാക്കി.

തനിക്ക് ലിഫ്റ്റിൽ കയറാൻ പേടിയാണെന്ന് നടൻ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോൻ. സോഷ്യൽ ആങ്സൈറ്റി കാരണം തനിക്ക് ലിഫ്റ്റിൽ കയറാൻ പേടിയാണെന്നാണ് ലക്ഷ്മി പറയുന്നത്. പല സ്ഥലങ്ങിലും പോകുമ്പോഴും താൻ നിലത്ത് നോക്കിയാണ് നടക്കുന്നത്. കാരണം നിലത്ത് നോക്കി നടന്നാൽ ആരോടും അധികം സംസാരിക്കണ്ടല്ലോയെന്നും ലക്ഷ്മി വ്യക്തമാക്കി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

മിഥുൻ ചേട്ടനൊപ്പം പുറത്തു പോകുമ്പോൾ ആരെങ്കിലും സംസാരിക്കാൻ വരുമ്പോൾ തന്നെ തനിക്ക് ടെൻഷനാണ്. അവർ തന്നോട് മിണ്ടുമോ, ചിരിക്കുമോ, താൻ തിരിച്ച് എന്ത് സംസാരിക്കും, തന്നെപ്പറ്റി എന്തു കരുതും എന്നൊക്കെയാണ് ടെൻഷൻ. അങ്ങനെ വരുമ്പോൾ താൻ പതിയെ അവിടെ നിന്നും മാറി നിൽക്കും. അവിടേക്കും അവരെത്തി തന്നോട് സംസാരിക്കുകയാണെങ്കിൽ താൻ തീർച്ചയായും സംസാരിക്കും. താൻ ജാഡയാണെന്നും അഹങ്കാരിയാണെന്നും ചിലർ കരുതാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

ഫോൺ കോൾ എടുക്കലും തനിക്ക് ബുദ്ധിമുട്ടാണ്. മിഥുൻ ചേട്ടൻ, തൻവി, അമ്മ ഇവരല്ലാതെ ആരു വിളിച്ചാവലും തനിക്ക് ഫോണിൽ സംസാരിക്കാൻ മടിയാണ്. എല്ലാവർക്കും മെസേജ് ചെയ്യലാണ് പതിവ്. താൻ അച്ഛന്റെ സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ തവണ മാത്രമാണ് താൻ അച്ഛനെ ആകെ ജീവിതത്തിൽ കണ്ടിട്ടുള്ളത്. കണ്ടപ്പോഴും അങ്ങനെ നല്ല സമീപനമൊന്നുമായിരുന്നില്ല അച്ഛന് തന്നോട് ഉണ്ടായിരുന്നത്. തന്നോട് വലിയ താത്പര്യമൊന്നുമില്ലാത്ത പെരുമാറ്റമാണ് കണ്ടപ്പോഴും അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. തനിക്ക് വെറും മൂന്ന് മാസം മാത്രം പ്രായമായപ്പോഴാണ് അച്ഛനുമായി പിരിഞ്ഞ് അമ്മ സ്വന്തം വീട്ടിൽ വന്ന് നിന്നത്. തനിക്ക് നാലു വയസായപ്പോഴേക്കും ഇരുവരും തമ്മിൽ നിയമപരമായി വേർപിരിഞ്ഞുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

കലാഭവൻ മണിയുടെ ഓർമ്മകളെ കുറിച്ചും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ കുറിച്ചും സംസാരിച്ച് നടൻ സലിം കുമാർ. മണി ഇത്ര പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സലിംകുമാർ പറഞ്ഞു. കലാഭവൻ മണിയുടെ വിയോഗം ഞെട്ടിച്ചു കളഞ്ഞു. തനിക്ക് വന്ന രോഗം തന്നെയാണ് മണിയ്ക്കും വന്നത്. ചികിത്സിച്ച് മാറ്റാൻ കഴിയുമായിരുന്നു. എന്നാൽ, മണി ചികിത്സിച്ചിരുന്നില്ല.

മണിയുടെ ഡോക്ടർ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. രോഗം ചികിത്സിക്കണമെന്ന് മണിയോട് പറയണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ, രോഗം അംഗീകരിക്കാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ഭയമായിരുന്നു മണിയ്ക്ക്. ആളുകൾ അറിഞ്ഞാൽ എന്ത് കരുതും, സിനിമ നഷ്ടമാകുമോ തുടങ്ങിയ ഭയമായിരുന്നു മണിയെ അലട്ടിയത്. യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ മണി ചിന്തിച്ചില്ല. അങ്ങനെ ചിന്തിയ്ക്കുകയോ രോഗം ചികിത്സിക്കുകയോ ചെയ്തിരുന്നുവെങ്കിൽ മണി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. സിംപിൾ ആയി മാറ്റാൻ പറ്റുമായിരുന്നു. അവൻ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയിൽ ഇരുന്നു പോലും അവൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നുവെന്നും സലിം കുമാർ പറയുന്നു.

മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കിൽ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗർഭിണിയായതിന് ശേഷമാണ് താൻ സ്വയം പര്യാപ്തയായതെന്ന് നടി സ്നേഹ ശ്രീകുമാർ. ഗർഭകാലത്ത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്നും സ്‌നേഹ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്നേഹയുടെ വെളിപ്പെടുത്തൽ.

ഗർഭകാലത്ത് ഭർത്താവ് കൂടെ വേണമെന്നാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുക. എന്നാൽ ശ്രീയ്ക്ക് പലപ്പോഴും തന്റെ കൂടെ വരാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമേ ആശുപത്രിയിലെ ചെക്കപ്പിനും സ്‌കാനിങ്ങിനുമൊക്കെ ശ്രീ വന്നിട്ടുള്ളു. ബാക്കിയൊക്കെ താൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്ന് സ്നേഹ പറഞ്ഞു.

മകൻ കേദാർ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറി മറിഞ്ഞു. കേദാർ വലിയ വാശിക്കാരനൊന്നുമല്ല. കുഞ്ഞ് ജനിച്ച് മുപ്പത്തിയേഴാമത്തെ ദിവസം മുതൽ താൻ അഭിനയിക്കാൻ പോകാൻ തുടങ്ങി. കേദാറും തനിക്കൊപ്പം അഭിനയിച്ചു. മകനൊപ്പം അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. ശ്രീ പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നില്ല. പ്രസവ ശേഷമാണ് ശ്രീ ആശുപത്രിയിലെത്തിയത്. ഷൂട്ടിന്റെ തിരക്കിലായിരുന്നു. കുഞ്ഞിനെ എടുക്കാൻ ആദ്യം ശ്രീയ്ക്ക് പേടിയായിരുന്നു. സിസ്റ്റർമാർ നിർബന്ധിച്ച് കുഞ്ഞിനെ ശ്രീയുടെ കയ്യിൽ നൽകുകയായിരുന്നു. ഇപ്പോൾ പേടിയൊക്കെ മാറിയെന്നും സ്‌നേഹ പറയുന്നു.

കുട്ടി നിക്കറിട്ടുകൊണ്ട് ദൈവങ്ങളുടെ പാട്ട് പാടാമോയെന്ന വിമർശനങ്ങൾക്ക് തക്ക മറുപടിയുമായി ഗായിക ഗൗരി ലക്ഷ്മി. ആർക്ക് വേണമെങ്കിലും ദൈവത്തിന്റെ പാട്ട് പാടാമെന്നും അതിന് എവിടെ എങ്ങനെ നിൽക്കണമെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ലെന്നും ഗൗരി പറഞ്ഞു.

അതൊക്കെ പുതുതായി ആളുകൾ ഉണ്ടാക്കിയ നിയമങ്ങളാണ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ഗൗരി തന്റെ നിലപാട് വ്യക്തമാക്കിയത്.

മാറ്റം വരുന്നിടത്തൊക്കെ റെസിസ്റ്റൻസ് ഉണ്ടാകും. അത് നാച്ചുലറാണ്. അത് മനസിലാകുന്നിടത്ത് എല്ലാം സിംപിളാകും. റെസിസ്റ്റൻസ് വളരെ സാധാരണമാണ്. ഏത് വിഷയം എടുത്താലും റെസിസ്റ്റൻസ് ഉണ്ടാകും. പുതിയ കാലഘട്ടത്തിൽ ഇങ്ങനെ, പഴയ കാലഘട്ടത്തിൽ ഇങ്ങനെ എന്നൊന്നുമില്ല. ഏത് കാലഘട്ടത്തിലും എന്ത് കാര്യത്തിലും റെസിസ്റ്റൻസ് ഉണ്ട്. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾ നിക്കർ ധരിച്ച് നടന്നാൽ അത് വലിയ പ്രശ്നമാകും. തന്റെ അമ്മയുടെയൊക്കെ കോളേജ് കാലഘട്ടത്തിൽ ചുരിദാർ ധരിച്ച് നടക്കുന്നതായിരുന്നു വലിയ പ്രശ്നം. ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുകയെന്നതേയുള്ളു. ആളുകൾ യൂസ്ഡ് ആകുന്നതിന് അനുസരിച്ച് റെസിസ്റ്റൻസ് കുറഞ്ഞു കുറഞ്ഞു വരുമെന്നും ഗൗരി അഭിപ്രായപ്പെട്ടു.