Cartoon

cartoon

1968 ആഗസ്റ്റിൽ നടന്ന വെളുത്തുള്ളി കായൽ സമരം ഒത്തുതീർപ്പിലെത്തിക്കാനായി കെപിസിസി പ്രസിഡന്റ് ശ്രീ കെ പി മാധവൻ നായർ ഗൗരിയമ്മയെ കണ്ട് സംഭാഷണം നടത്തി.(1968)

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

കോൺഗ്രെസ്സ്കാർ നടത്തിയ സമരം പൊളിഞ്ഞു പാളീസ്സായി. ചത്ത കുഞ്ഞിനെ പെട്ടിയിൽ ആക്കിയാണ് നായർ ചർച്ചക്ക് ചെല്ലുന്നത്. ചത്ത കുഞ്ഞിന്റെ ജാതകം ആരെങ്കിലും വായിക്കുമോ.

ജി‌. ശേഖരന്‍ നായര്‍
cartoon

അഭിവാദനങ്ങൾക്കായി വയലാർ - പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലെത്തിയ അച്യുതമേനോന്റെ കൈകൾ വിറച്ചു!   - വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി മുഖ്യമന്ത്രിയായ ശ്രീ അച്യുതമേനോൻ സത്യ പ്രതിജ്ഞക്കുമുൻപായി പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തി. അഭിവാദനം അർപ്പിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈകൾ വിറച്ചു,കണ്ണുനിറഞ്ഞു.

— ‘കുറ്റ ബോധം തോന്നിയ അച്യുതമേനോൻ ദുസ്വപ്നം കണ്ടു ജീവനും കൊണ്ട് തിരിച്ചു ഓടുകയാണ് ‘–

ജി‌. ശേഖരന്‍ നായര്‍
cartoon

എം എൽ എമാരുടെ ശമ്പളവും ബത്തയും വർധിപ്പിക്കണമെന്ന് ആറന്മുള എം എൽ എ ആയ ചന്ദ്രസേനൻ നിയമസഭയിൽ പ്രസ്താവിച്ചു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

ഭരണക്കക്ഷിക്കും പ്രതിപക്ഷത്തിനും ശമ്പളം വർധിപ്പിച്ചു കിട്ടാൻ ആഗ്രഹം ഉണ്ട്. പക്ഷെ അവർക്ക് അത് പറയാൻ വയ്യ. ഗൗരി അമ്മയുടെ ബന്ധുവായ സ്വതന്ത്ര അംഗം ചന്ദ്രസേനനെ കൊണ്ട് അവർ അത് ചെയ്യിക്കുന്നു. അന്ന്എല്ലാരും ഒറ്റകെട്ടായിനിന്ന് ആ ബിൽ പാസ്സാക്കി. സ്വന്തം കാര്യം സിന്താബാദ്… ഗൗരി അമ്മയുടെ മടിയിലിരിക്കുന്ന ചന്ദ്രസേനനാണ് കുട്ടികുരങ്ങ്. . അടുപ്പിൽ തിളക്കുന്നത് കണ്ട് നാക്ക് നുണയുന്നത് എം എൻ.

ജി‌. ശേഖരന്‍ നായര്‍
cartoon

നിയമസഭയിൽ കോളിളക്കം സൃഷ്ടിച്ച കാർട്ടൂൺ : നിയമസഭയിൽ വച്ച് കേരള കോൺഗ്രസ് നേതാവായ ശ്രീ കെ എം ജോർജിനെ മന്ത്രി മത്തായി അസഭ്യം പറഞ്ഞതിന് മന്ത്രി പരസ്യമായി മാപ്പു ചോദിക്കണമെന്ന കരുണാകരന്റെ ആവശ്യം ശ്രീ മത്തായി മാഞ്ഞൂരാൻ നിഷേധിച്ചു.(1969)

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

നാട്ടിൻ പുറത്തെ ഭാഷയിൽ പറഞ്ഞാൽ കരുണാകരനെ മത്തായി മാഞ്ഞൂരാൻ മുണ്ട് പൊക്കി കാണിച്ചു . മാപ്പ് പറയണമെന്ന ആവശ്യത്തിന് അതാണ് മറുപടി. കരുണാകരന് കണ്ണ് പൊത്തേണ്ടി വന്നു, മാപ്പും കിട്ടിയില്ല..

ജി‌. ശേഖരന്‍ നായര്‍

തങ്ങളുടെ മുഖ്യ ശത്രുക്കളെ നേരിടാൻ ഏതു വടിയും ആയുധമാക്കുമെന്ന് മാർക്സിസ്റ്റ് പാർട്ടി!
അതേസമയം നമ്പൂതിരിമാർക്ക് പണ്ടുണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ ഇന്ന് രാഷ്ട്രീയ രംഗത്ത് പുനഃ സ്ഥാപിക്കാൻ നമ്പൂതിരിപ്പാട് ശ്രമിക്കുന്നുവെന്ന് റഹീം.
(1970)

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

കേരളത്തിലെ നമ്പൂതിമാരുടെ യഥാർത്ഥ സ്വഭാവം. ചൂട്ടും കെട്ടി രാത്രി നടന്നു പോകുന്ന നമ്പൂതിയെ പട്ടി ആക്രമിക്കാൻ വരുന്നു. സി പി അയി യും ഇന്ദിരാ കോൺഗ്രസ്സും ആണ് പട്ടികൾ. അന്ന് നിജലിംഗപ്പ കോൺഗ്രസ്സും വെല്ലിഗടനും മത്തായി മഞ്ഞൂരാനും കൂടെ ഉണ്ട്. ആ വടികളെ കൊണ്ട് പട്ടികളെ ഇ.എം.എസ് അടിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍
cartoon

സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യയുടെ നില ഭദ്രമാണെന്ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധി യു എന്നിൽ വച്ച് പ്രസ്താവിച്ചിരിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

1962 ലും 1965 ലും ഇന്ത്യയിലുണ്ടായ യുദ്ധങ്ങളും അക്കാലത്തുണ്ടായ വരൾച്ചയും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുകയും, ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്തപ്പോൾ രാജ്യം കൂടുതലായി പാശ്ചാത്യ ശക്തികളുടെ സഹായം ആശ്രയിക്കേണ്ടി വന്നു.

ജി‌. ശേഖരന്‍ നായര്‍

cartoon

1970 കളിൽ RSS സത് സംഘസ്ഥാനം ഏറ്റെടുത്ത ശേഷം മധുകർ ദത്താത്രേയ ദേവരസ് ക്രിസ്ത്യാനികളും, മുസ്ലീങ്ങളും RSS ൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങണമെന്ന് പ്രസ്താവിച്ചിരുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

ദേവരസിന്റെ വാക്ക് വിശ്വസിച്ചാൽ ക്രിസ്ത്യാനിയും, മുസ്‌ലീമും തിമിംഗലത്തിന്റെ വായിൽ അകപ്പെട്ട മീനുകളെ പോലാവും..

ജി‌. ശേഖരന്‍ നായര്‍
cartoon

ഹരിജനങ്ങളും ഈഴവരും ഇഴുകിച്ചേർന്ന് ഒന്നാകണം എന്ന് മന്ത്രി ശ്രീനിവാസൻ

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

ആ കാലത്ത് ബലാത്സംഗം കൂടി വരികയായിരുന്നു. . അതിനാൽ സർക്കാർ ഇരകൾക്ക് 5000രൂപ സഹായം പ്രഖ്യാപിച്ചു.

ജി‌. ശേഖരന്‍ നായര്‍
cartoon

കമ്മ്യൂണിസ്റ്റുകാരെ തൊടുകപോലുമരുതെന്ന് ‘ ജനാധിപത്യമുന്നണി! ജനാധിപത്യ മുന്നണിക്കാരോട് മിണ്ടുക പോലുമരുതെന്ന് പോളിറ്റ് ബ്യൂറോ!!!

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

കമ്മ്യൂണിസ്റ്റ്‌കാരനായ ടീവി തോമസിനെ കോൺഗ്രസ് നേതാവ് CM സ്റ്റീഫൻ പിടിച്ചുവച്ച് കൊടുക്കുന്നു. ഇ.എം.എസ് ഇടിക്കുന്നു. അതാണ് പോളിറ്റ്ബ്യൂറോ.

ജി‌. ശേഖരന്‍ നായര്‍
cartoon

നിർബന്ധിച്ചാൽ കേരള കോൺഗ്രസ് മന്ത്രിസഭയിൽ ചേരുന്നതാണെന്ന് 20-11-1970

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

രാത്രി കൂടെ കിടക്കാൻ വരുന്ന പെണ്ണുംപിള്ള. എന്തിനും തയ്യാറായി നിൽക്കുന്നു. പക്ഷെ അച്യുതമേനോന് വേണ്ട. കുറെ കഴിഞ്ഞപ്പോൾ K M ജോർജ് മന്ത്രിസഭയിൽ ചേർന്നു. പിന്നീട് R.ബാലകൃഷ്ണപിള്ളയും കടന്നുകൂടി.

G seaharan nair
ജി‌. ശേഖരന്‍ നായര്‍