Crime

നാല് പേർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം അടിയന്തര റിപ്പോർട്ട് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിച്ച് സമർപ്പിക്കാനും നിർദേശം നൽകി. കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നോട്ടീസയച്ചത് ആലുവ റൂറൽ എസ്പിക്കും കൊച്ചിൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്കുമാണ്. സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കമെന്നാണ് നിർദേശം. നടപടി സർവകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഒരു വാതിൽ മാത്രമേ ഹാളിലേക്ക് പ്രവേശിക്കാൻ ഉണ്ടായിരുന്നുള്ളൂ. 500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രമുണ്ടായത് വലിയ പിഴവാണ്. പൊലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസമി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് പരാതിയിൽ ഉന്നയിക്കുന്നു.

പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കുസാറ്റിലെ അപകടമുണ്ടാക്കിയ പരിപാടിക്ക് സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട്. കത്തിൽ മൂന്നു ദിവസത്തെ പരിപാടിയിൽ‍ 24നും 25നും രണ്ടു ​ഗാനമേളയുണ്ടെന്നും ഇതിന് പൊതുജനങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ വേണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇങ്ങനെയൊരു കത്ത് ലഭിച്ചോ എന്ന കാര്യത്തിൽ വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ പ്രതികരിച്ചിട്ടില്ല.

അന്വേഷണത്തിന് ശേഷം എല്ലാ കാര്യങ്ങളും പറയുന്നതായിരിക്കും എന്നായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. രജിസ്ട്രാർ പ്രിൻസിപ്പൽ നൽകിയ കത്ത് സ്വീകരിച്ചിട്ടുണ്ട്. അതേസമയം കത്ത് ഇതുവരെ പൊലീസിന് കൈമാറാൻ രജിസ്ട്രാർ തയ്യാറായില്ല. ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് തെളിവാക്കുന്നതാണ് പുറത്തുവന്ന കത്ത്. അതിനിടെ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

കേസെടുക്കാൻ അഭിഭാഷകന്റെ പരാതിയിൽ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. ഇമെയിലിലൂടെയാണ് അഭിഭാഷകനായ സുഭാഷ് തീക്കാടൻ വിസിക്കെതിരെ പരാതി നൽകിയിരുന്നത്. അതേസമയം കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടികളുടെ കയ്യിൽ നിന്ന് അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനാണ് നീക്കം. എന്തുകൊണ്ട് സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. വിധി വരുന്നത് 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. അമിത് ശുക്ല, അജയ് കുമാർ, രവി കപൂർ,ബൽജിത് മാലിക്, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്.

സൌമ്യയുടെ മാതാപിതാപക്കൾക്ക് പിഴ തുകയുടെ ഒരു ഭാഗം നൽകണമെന്ന് കോടതി നിർദേശിച്ചു. നഷ്ടം നികത്താനാകില്ലെന്നും മികച്ച മാധ്യമ പ്രപർത്തകയെയാണ് നഷ്ടമായതെന്നും കോടതി വ്യക്തമാക്കി. സ്ത്രികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും സ്ത്രികളുടെ സുരക്ഷയ്ക്ക് വെല്ലു വിളിയാണ് കേസെന്നും കോടതി പറഞ്ഞു. സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത് 2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ്. അക്രമി സംഘം വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

.

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്നു പരാതി. ആലുവയിലാണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്.1,200,00 രൂപ മുനീർ എന്നയാൾ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പണം എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ പറ്റിച്ചു എന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.

സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ആലുവയിൽ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുടുംബമാണ് പറ്റിക്കപ്പെട്ടത്. കുട്ടി കൊല്ലപ്പെട്ട സമയത്തു കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു.

അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പണത്തെ കുറിച്ച ചോദിച്ചപ്പോൾ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്.കുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു.ഈ മാസം 29വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് ഡൊമിനിക് മാർട്ടിനെ കോടതിയിൽ ഹാജരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്. ഈ മാസം 29 വരെയാണ് കാക്കനാട് ജയിലിലേക്ക് ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തതിരിക്കുന്നത്. സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ ആവർത്തിക്കുന്നത്. സ്ഫോടന വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ ഉൾപ്പടെ തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ അഞ്ചു പേർ മരിച്ചിരിന്നു.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിലേക്ക് പൊലീസ് ആവശ്യപ്പെടില്ല. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട്‌ മാർട്ടിൻ ആവർത്തിക്കുന്നത്.

കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. നാല് റിമോട്ടുകളും മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കണ്ടെടുത്തത്. ഇതേ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.ആലുവയിലാണ് സംഭവം. കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവർത്തിച്ചവർക്ക് നന്ദി.വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്.

നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. കേരളം സമൂഹം ഒന്നാകെ കൂടെ നിന്നും. കേരള പൊലീസിനെ സംബന്ധച്ച് അഭിമാന നേട്ടമാണ്. ഇദ്ദേഹം ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തുവരികെയാണ്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നൽകിയതിൽ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.

തര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം കൊലപ്പെടുത്തി, മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഇതിനു മുൻപും സമാന രീതിയിലുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.

ക്രൂരമായി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലത്തിന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതിയുടെ കുടുംബം അപ്പീല്‍ നല്‍കിയേക്കും. അഭിഭാഷകനോട് ഇതേ കുറിച്ച് സംസാരിക്കുമെന്നും പറഞ്ഞു. വധശിക്ഷ പാടില്ലായിരുന്നുവെന്നും ജയിൽ ശിക്ഷ മതിയായിരുന്നുവെന്നും സഹോദരി പറഞ്ഞു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ആലുവ കേസില്‍ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിരുന്നു. കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി.

ആലുവയിൽ അതിഥിതൊഴിലാളിയുടെ മകളെ പീഡിപ്പിച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധ ശിക്ഷ വിധിച്ചു. ശിശുദിനമായ ഇന്നാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് വേണ്ടിയുള്ള 4 കുറ്റങ്ങൾ പ്രോക്‌സിക്യൂഷൻ തെളിയിച്ചു.

എറണാകുളം പോക്‌സോ കോടതി ജഡ്ജായ കെ സോമനാണ് വിധി പറഞ്ഞത്. രാജ്യത്ത് പോക്‌സോ നിയമങ്ങൾ നിലവിൽ വന്ന ദിവസമാണ് ശിക്ഷ പ്രഖ്യാപനമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 3 കുറ്റങ്ങൾ ആവർത്തിച്ചുവന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. ആലുവയിലായിരുന്നു സംഭവം. ബീഹാർ സ്വദേശിയായ ദമ്പതികളുടെ മകളെയാണ് കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.

പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ നടന്നത്. 26 ദിവസത്തിൽ അതിവേഗതയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്ന പ്രത്യേകതയും കേസിനുണ്ട്. കൃത്യം നടന്ന് 100ാം ദിവസമാണ് കോടതി വിധി പറയുന്നതെന്നതും പ്രത്യേകതയാണ്.


പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരിന്നു എന്നാൽ ഒരു തരം പ്രശ്നവും ഇല്ലന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട്‌ ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.