Crime

സിനിമാരംഗത്തുള്ള രംഗത്തുള്ള നടിയായ പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് ആണ് ഡൽഹിയിൽ വച്ച് പിടിയിലായത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി എത്തിയ പ്രധാനമന്ത്രിയോട് തന്റെ പരാതി ബോധിപ്പിച്ചപ്പോഴാണ് ഈ കേസിനു പരിഹാരമായി പ്രതിയെ പോലീസ് പിടിച്ചത്. തിരുവനന്തപുരത്തെ സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്.

2021 നവംബറിലും ഇതേ സംഭവത്തിൽ ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് ഒരു വർഷം മുൻപ് നടി വീണ്ടും പരാതി നൽകിയത്. ഭാഗ്യരാജ് ഡൽഹിയിലെ കംപ്യൂട്ടർ സയൻസ് വിദ്യാ‍ർഥിയായിരുന്നു. നീണ്ടനാളത്തെ നീതി പോരാട്ടത്തിനൊടുവിലാണ് പ്രതി വീണ്ടും പിടിയിലായത്.

പ്രതി സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തതിന് ശേഷം മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തിരുന്നു.തന്നോടുള്ള വൈരാഗ്യത്തിലാണ് ജാമ്യത്തിലിറങ്ങയിട്ടും വീണ്ടും തന്നെ ഉപദ്രവിക്കുന്നതെന്ന് പ്രവീണ പറയുക ഉണ്ടായി.

തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 18 മരണം. ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം സ്ഫോടനം ഉണ്ടായത്. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. വിലയിരുത്തൽ പ്രകാരം സ്‌ഫോടനത്തിൽ അടുത്തുള്ള മറ്റ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ്.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. തായ്‌ലൻഡിൽ പടക്കശാലകളിൽ പൊട്ടിത്തെറികൾ അസാധാരണമല്ല. വർഷം തെക്കൻ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ കഴിഞ്ഞ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ആം ആദ്മി പാർട്ടി ജനുവരി 26 ന് മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താൻ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഭീഷണിയെ തുടർന്ന് വർധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മാൻ ഇന്ത്യൻ പൊലീസ് സേനയ്ക്ക് സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലാൻ നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആരോപിച്ചു. മാൻ പിന്തുടരുന്നത് 1992ൽ അക്രമത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ബിയാന്റെ പാതയാണ് എന്നും ഭീഷണി സന്ദേശത്തിൽ ഉണ്ട്. പന്നൂൻ പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്

ആറുവയസുകാരിയെ വണ്ടിപ്പെരിയാറിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിസംബർ 17ന് മണ്ഡലം സംസ്ഥാന വ്യാപകമായി “മകളെ മാപ്പ്”എന്ന പേരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അറിയിച്ചു. ധർണ്ണ നടത്തുന്നത് പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്.

ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേർത്തു. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

“ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS”, എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പാക്കിസ്ഥാനിലെ പെഷവാറിൽ സ്കൂളിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. സംഭവസ്ഥലത്തെത്തി പൊലീസും രക്ഷാസംഘങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് രാവിലെ 9:10 നാണ്. സ്‌ഫോടനമുണ്ടായത് പെഷവാറിലെ വാർസക് റോഡിലെ സ്കൂളിന് സമീപമാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌ഫോടനം ഉണ്ടായത് ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ അഞ്ച് പേരിൽ നാല് പേർ കുട്ടികളാണ്. ഇവരുടെ പ്രായം 7 മുതൽ 10 വയസ്സ് വരെയാണ് . രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. നേരത്തെ 2014ൽ താലിബാൻ ഭീകരർ പെഷവാർ നഗരത്തിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയിരുന്നു. അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 132 കുട്ടികളടക്കം 140 പേരാണ് .

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ. ആയുധങ്ങൾ വധിച്ച ഭീകരനിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ചയാണ് ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

സുരക്ഷാസേന പ്രദേശത്തെ തോട്ടങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർത്തതെന്നാണ് വിവരം. ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുന്നു. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

നാല് പേർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം അടിയന്തര റിപ്പോർട്ട് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിച്ച് സമർപ്പിക്കാനും നിർദേശം നൽകി. കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നോട്ടീസയച്ചത് ആലുവ റൂറൽ എസ്പിക്കും കൊച്ചിൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്കുമാണ്. സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കമെന്നാണ് നിർദേശം. നടപടി സർവകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഒരു വാതിൽ മാത്രമേ ഹാളിലേക്ക് പ്രവേശിക്കാൻ ഉണ്ടായിരുന്നുള്ളൂ. 500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രമുണ്ടായത് വലിയ പിഴവാണ്. പൊലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസമി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് പരാതിയിൽ ഉന്നയിക്കുന്നു.

പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കുസാറ്റിലെ അപകടമുണ്ടാക്കിയ പരിപാടിക്ക് സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട്. കത്തിൽ മൂന്നു ദിവസത്തെ പരിപാടിയിൽ‍ 24നും 25നും രണ്ടു ​ഗാനമേളയുണ്ടെന്നും ഇതിന് പൊതുജനങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ വേണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇങ്ങനെയൊരു കത്ത് ലഭിച്ചോ എന്ന കാര്യത്തിൽ വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ പ്രതികരിച്ചിട്ടില്ല.

അന്വേഷണത്തിന് ശേഷം എല്ലാ കാര്യങ്ങളും പറയുന്നതായിരിക്കും എന്നായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. രജിസ്ട്രാർ പ്രിൻസിപ്പൽ നൽകിയ കത്ത് സ്വീകരിച്ചിട്ടുണ്ട്. അതേസമയം കത്ത് ഇതുവരെ പൊലീസിന് കൈമാറാൻ രജിസ്ട്രാർ തയ്യാറായില്ല. ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് തെളിവാക്കുന്നതാണ് പുറത്തുവന്ന കത്ത്. അതിനിടെ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

കേസെടുക്കാൻ അഭിഭാഷകന്റെ പരാതിയിൽ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. ഇമെയിലിലൂടെയാണ് അഭിഭാഷകനായ സുഭാഷ് തീക്കാടൻ വിസിക്കെതിരെ പരാതി നൽകിയിരുന്നത്. അതേസമയം കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടികളുടെ കയ്യിൽ നിന്ന് അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനാണ് നീക്കം. എന്തുകൊണ്ട് സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. വിധി വരുന്നത് 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. അമിത് ശുക്ല, അജയ് കുമാർ, രവി കപൂർ,ബൽജിത് മാലിക്, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്.

സൌമ്യയുടെ മാതാപിതാപക്കൾക്ക് പിഴ തുകയുടെ ഒരു ഭാഗം നൽകണമെന്ന് കോടതി നിർദേശിച്ചു. നഷ്ടം നികത്താനാകില്ലെന്നും മികച്ച മാധ്യമ പ്രപർത്തകയെയാണ് നഷ്ടമായതെന്നും കോടതി വ്യക്തമാക്കി. സ്ത്രികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും സ്ത്രികളുടെ സുരക്ഷയ്ക്ക് വെല്ലു വിളിയാണ് കേസെന്നും കോടതി പറഞ്ഞു. സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത് 2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ്. അക്രമി സംഘം വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

.