Patriotism

ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം. ഇവരിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീർഗാഥ 3.0 മത്സര വിജയികളും ഉൾപ്പെടുന്നു.

പ്രത്യേക ക്ഷണിതാക്കളിൽ രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആർ.ഒ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്ര‍ജ്ഞരും ഉൾപ്പെടുന്നുണ്ട്. പരേഡ് നേരിട്ട് കാണാൻ പി എം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, പി.എം ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യയക്ക് കീഴിൽ ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങൾ, മികച്ച കർഷക ഉത്പാദക സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പ്രത്യേക ക്ഷണിതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തോളം പേർക്കാണ് ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കുന്നത്.

ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പുൽവാമ,ആക്രമണത്തിനുള്ള തിരിച്ചടിയായി ബാലാകോട്ട് എ സ്ട്രെയ്ക്കുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

2019 ഫെബ്രുവരി പതിനാലാം തീയതിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ 49 സൈന്യകരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിൻറെ തിരിച്ചടിയുടെ കഥ പറയുന്ന ഫൈറ്ററിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്.ഹൃത്വിക് അവതരിപ്പിക്കുന്നത് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച് ഡിആർഡിഒ. പരീക്ഷണം നടത്തിയത് ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രെറ്റഡ് ടെസ്റ്റ് റേഞ്ചിലായിരിന്നു. മിസൈൽ സംവിധാനത്തിന്റെ ശേഷി ഐടിആറിൽ നിന്നുള്ള റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാൿക്കിങ് സിസ്റ്റം എന്നിവയിൽ നിന്നും പരിശോധിച്ചു.പുതുതലമുറ ആകാശ് മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത് ഡിആർഡിഒ ആണ്. മിസൈൽ പരീക്ഷണം നടന്നത് ഡിആർഡിഒ, ഭാരത് ഡൊമിനിക്സ് ലിമിറ്റഡ് , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു.

മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിൻറെ പ്രതിരോധശേഷി കൂടുതലായി വർധിപ്പിക്കുമെന്ന് രാജ്നാഥ് സിങ്പറഞ്ഞു. ഇവയ്ക്ക് താഴ്ന്ന ഉയരത്തിൽ പറക്കാനും കഴിയും. റഡാറിൽ കൂടുതൽ ഉയരത്തിൽ പരത്തുന്ന മിസൈലുകൾ എളുപ്പത്തിൽ കാണാവുന്നത് കൊണ്ടാണ് പുതുതലമുറ മിസൈലുകൾ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നത്.

ആരോഗ്യവകുപ്പിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അതേസമയം തെറ്റായ പ്രവണത വെച്ചുപുലര്‍ത്തുന്ന ആരേയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

‘ഒരു കാര്യത്തില്‍ പരാതി ഉന്നയിക്കുമ്പോള്‍ അതിന്റെ വാസ്തവം അന്വേഷണിക്കണം. അല്ലാതെ അതിന് പ്രചാരണം നടത്തുന്ന ഏജന്‍സിയായി മാധ്യമങ്ങള്‍ മാറരുത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല.’ എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ. തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് കാണിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കൊച്ചി: സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതശരീരം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

18 മണിക്കൂർ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അതിഥി തൊഴിലാളികളെ കുറിച്ചും അവർക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവർ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരള പൊലീസിനില്ല. നിരന്തരമായി കേരളത്തിൽ ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ന്യൂഡൽഹി: തോട്ടപ്പള്ളി കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കെ.എം.എം.ആർ.എൽ, ഐ.ആർ.ഇ എന്നീ സ്ഥാപനങ്ങൾ തോട്ടപ്പള്ളി പൊഴിമുഖത്ത് നടത്തുന്ന ഖനനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുമാറാണ് ഹർജി നൽകിയത്. കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചെങ്കിലും പൊഴിമുഖത്തെ ഖനനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചത്.

അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹർജിക്കാരനായ സുരേഷ് കുമാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേന്ദ്ര സർക്കാരിന്റെ അനുമതി തേടാതെയാണ് ഖനനം നടത്തുന്നത് എന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സീനിയർ അഭിഭാഷകൻ വി ചിദംബരേഷാണ് കെ.എം.എം.ആർ. എൽന് വേണ്ടി ഹാജരായത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽ നീക്കമെന്ന് അദ്ദേഹം വാദിച്ചു. തടസ്സ ഹർജി നൽകിയ കെ.എം.എം.എല്ലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷന് പുറമെ, അഭിഭാഷകൻ എ കാർത്തിക്കും ഹാജരായിരുന്നു.

തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് രാത്രിയോടെ ലഭ്യമാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.

കരട് പട്ടികയില്‍ രണ്ട് ഘട്ടമായി അപ്പീല്‍ സമര്‍പ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളില്‍ സഗരസഭാ സെക്രട്ടറിക്കുമാണ് നല്‍കേണ്ടത്. ആദ്യഘട്ട അപ്പീല്‍ ജൂണ്‍ 17നകം നല്‍കണം. ജൂണ്‍ 28 ന് ഈ പരാതികള്‍ തീര്‍പ്പാക്കും. രണ്ടാം ഘട്ടത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ജൂലൈ 8നകം അപ്പീല്‍ നല്‍കണം. ഈ അപ്പീലുകള്‍ ജൂലൈ 20നകം തീര്‍പ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: 73 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ഡൽഹിയിലെ രാജ്പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സാന്നിദ്ധ്യത്തിൽ റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. സൈനിക അഭ്യാസ പ്രകടനങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്ത് തെളിയിച്ചു കൊണ്ട് ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകളും പരേഡിൽ പങ്കെടുത്തു.

കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ആഘോഷ ചടങ്ങുകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥി ഉണ്ടായിരുന്നില്ല. 21 നിശ്ചലദൃശങ്ങളാണ് പരേഡിലുണ്ടായിരുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവികളും ചടങ്ങിൽ പങ്കെടുത്തു. പത്തരയോടെയാണ് രാജ് പഥിൽ പരേഡ് ആരംഭിച്ചത്. 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന ‘ഇന്ത്യൻ എയർഫോഴ്‌സ് ഷോ ഡൗൺ’, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തെരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘വന്ദേഭാരതം’ നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്‌ക്രോളുകൾ അണിനിരക്കുന്ന ‘കലാ കുംഭ്’, എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന ‘വീർ ഗാഥ’ പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പൻ LED സ്‌ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ തുടങ്ങിയവയും ചടങ്ങിലുണ്ടായിരുന്നു.

അതേസമയം ഡൽഹിയിൽ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

ന്യൂഡൽഹി: 2021 ലെ നാവിക കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു. ഡൽഹിയിൽ ആരംഭിച്ച കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർവ്വഹിച്ചു.

ഇന്ത്യൻ നാവികസേന വാങ്ങിയ 41 അന്തർവാഹിനികളിൽ 38 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ നിന്നാണെന്നത് അഭിമാനകരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആത്മ നിർഭാർ ഭാരത് എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിർത്തേണ്ടത് പ്രധാനമാണെന്നും സർക്കാർ സ്വീകരിച്ച നടപടികൾ അതിന് കൂടുതൽ ശക്തി നൽകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ‘ആത്മ നിർഭാർ ഭാരത്’ എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പൽ നിർമ്മാണത്തിൽ സ്വദേശിവൽക്കരണം, അന്തർവാഹിനികളുടെ നിർമ്മാണം തുടങ്ങിയവയിൽ മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാവികസേന ഫലപ്രദമായി നിർവഹിക്കുന്നതിൽ പ്രതിരോധ മന്ത്രി സന്തോഷം അറിയിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇനി ഒറ്റയ്ക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് സാധിക്കും. മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിആര്‍ഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെയും മറ്റു ശാസ്ത്രജ്ഞരുടെയും പങ്ക് സുപ്രധാനമായിരുന്നെന്നും സതീഷ് റെഡ്ഡി ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസ്സൈല്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (ഐജിഎംഡിപി) ഭാഗമായി പൃഥ്വി, ആകാശ്, ത്രിശൂല്‍, നാഗ് എന്നീ മിസ്സൈലുകള്‍ നാം വികസിപ്പിച്ചിട്ടുണ്ടെന്നും, രാജ്യം കൈവരിച്ച സാങ്കേതിക നേട്ടത്തിന്റെ ഉദാഹരണമായിരുന്നു അഗ്‌നി മിസൈല്‍. ഇതോടെ ശത്രുമിസൈലിനെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള മിസൈലുകള്‍ കൈവശമുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചെന്നും സതീഷ് റെഡ്ഡി അറിയിച്ചു. ഇന്ത്യയുടെ എ-സാറ്റ് (ആന്റി സാറ്റലൈറ്റ്) മിസൈല്‍ 2019 മാര്‍ച്ചില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതോടെ ഈ സാങ്കേതികത കൈവശമുള്ള യുഎസ്, റഷ്യ, ചൈന തുടങ്ങിയ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയില്‍ ഡ്രോണ്‍ അധിഷ്ഠിത ആയുധങ്ങള്‍ക്ക് പുതിയ കാലത്ത് സുപ്രധാന പങ്കാണുള്ളതെന്നും, ഈ മേഖലയിലും ഇന്ത്യ കാര്യമായ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ നമ്മുടെ യുവാക്കളായ ഗവേഷകര്‍ നിരവധി സങ്കേതങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സതീഷ് റെഡ്ഡി വ്യക്തമാക്കി.