Recent Posts (Page 3,096)

വാഷിംഗ്ടണ്‍: ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കയുടെ വാര്‍ഷിക രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഇന്ത്യയില്‍ ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍ ഭീകരരെ നിയന്ത്രിക്കുന്നതില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭ, ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി എന്നിവിടങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് പാകിസ്ഥാന്റെ തനിനിറം ലോകത്തിന് കാട്ടിക്കൊടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. മോദി അധികാരത്തിലെത്തിയശേഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആക്കം കൂടിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗല്‍വാന്‍ സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതോടെയാണ് ബന്ധം കൂടുതല്‍ വഷളായത്. മാത്രമല്ല, ഗല്‍വാനിലേതുപോലുളള സംഘര്‍ഷങ്ങള്‍ വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.

ലണ്ടൻ : വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു.പിതാവിന്റെ മരണത്തിനിടയിലും കഴിഞ്ഞ കലണ്ടർ വർഷം നടത്തിയ മികച്ച പ്രകടനമാണു തുടർച്ചയായ 2–ാം വർഷവും ഇംഗ്ലണ്ട് ഓ‍ൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇന്ത്യയ്ക്കു ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവാണ് 1980–കളിലെ താരം.

സച്ചിൻ തെൻഡുൽക്കറാണു തൊണ്ണൂറുകളിലെ മികച്ച ഏകദിന താരം. 2000 മുതൽ 2010 വരെയുള്ള കാലത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതു ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 2010–കളിലെ മികച്ച താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ്.ഓസ്ട്രേലിയയുടെ ബേത് മൂണിയാണു മികച്ച വനിതാ താരം.

ഏകദിന ക്രിക്കറ്റിന്റെ 50–ാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ 5 ദശകങ്ങളിലെ മികച്ച ഏകദിന താരങ്ങളുടെ പട്ടികയും വിസ്ഡൻ പുറത്തിറക്കി. അതിൽ 3 പേരും ഇന്ത്യൻ താരങ്ങളാണ്. 1971നും 2021നും ഇടയിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പു നടത്തിയത്. വെസ്റ്റിൻ‍ഡീസ് മുൻ ക്യാപ്റ്റൻ വിവിയൻ റിച്ചഡാണ് 1970–കളിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂയോര്‍ക്ക് : കോവിഡ് വൈറസ് വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം. കൊവിഡ് -19ന് കാരണമാകുന്ന സാര്‍സ്‌കോവ്2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നാണ് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. വായുവിലൂടെ പരക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.അടച്ചിട്ട മുറികളിലാണ് രോഗവ്യാപനത്തിനുള്ള സാദ്ധ്യത കൂടുതല്‍. വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

ബീജിംഗ്: നിരന്തരം ചൈന വിരുദ്ധ വാർത്തകൾ ലോകത്തെത്തിക്കുന്നുവെന്ന് ആരോപിച്ച് വിദേശ മാദ്ധ്യമങ്ങളുടെ ചൈനയിലും ഹോങ്കോംഗിലും പ്രവർത്തിക്കുന്ന ഓഫീസുകളും മാദ്ധ്യമപ്രവർത്തകരും എതിരെകടുത്തനിരീക്ഷണം ഏർപ്പെടുത്തി ചൈന. ചൈനീസ് രാഷ്ട്രീയ നേതാക്കളിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം അവഹേളനവും ഭീഷണിയുമാണ് നേരിടുന്നതെന്ന് മാദ്ധ്യമപ്രവർത്തകർ ആരോപിക്കുന്നു.

ദേശീയ സുരക്ഷാ നിയമം അനുസരിച്ചുള്ള അന്വേഷണ പരിധിയിലാണ് മാദ്ധ്യമങ്ങളുടെ പ്രവർത്തനത്തെ നിരീക്ഷിക്കുന്നത്. ചൈനയിലെ മാദ്ധ്യമസ്വാതന്ത്ര്യം ഇനിയും മെച്ചപ്പെട്ടിട്ടില്ല. ചൈനീസ് പൗരന്മാരാണ് വിദേശ മാദ്ധ്യമത്തിൽ ജോലിചെയ്യുന്നതെങ്കിൽ ഉടൻ തടവിലാക്കപ്പെടുകയാണ്. ഫോറിൻ കറസ്‌പോ ണ്ടന്റ്‌സ് ക്ലബ്ബ് ഓഫ് ചൈന എന്ന സംഘടനയാണ് വിദേശമാദ്ധ്യമ പ്രവർത്തകരുടെ ദുരവസ്ഥ വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കൊറോണ വൈറസ് ചൈനയിൽ എങ്ങനെ ഉദ്ഭവിച്ചുവെന്ന വിഷയത്തിൽ ഇന്നും അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഒരു വിവരവും പുറത്തുപോകാതിരിക്കാനാണ് ബീജിംഗ് ശ്രമിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളും ഇ-മെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്-ജൂണ്‍ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലൈ ഓഗസ്തിനുള്ളില്‍ 6-7 മടങ്ങ് വരെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമുള്‍പ്പെടെ ഉറപ്പുവരുത്തും.ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലായ് – ഓഗസ്റ്റ് മാസങ്ങളില്‍ ഇത് 6-7 കോടി ഡോസാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നിവയാവും വാക്‌സിന്‍ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സര്‍ക്കാര്‍ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്‌സിന്‍ ആണ് ഈ നിര്‍മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

health minister

കോഴിക്കോട്: മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തന്നെ തള്ളിയതോടെ പ്രതിരോധത്തിലായി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഏപ്രില്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തി ഏപ്രില്‍ പതിനാലിന് ആശുപത്രി വിട്ടു. പോസിറ്റീവായി പത്താംദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെയാണ് മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തിയത്. ഇതും വിവാദമായി. മാത്രമല്ല, മുഖ്യമന്ത്രിക്ക് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ സൂപ്രണ്ടും തറപ്പിച്ച് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വിവാദത്തിലേക്ക് നീ്ങ്ങിയത്.
തീയതി പറഞ്ഞതില്‍ സൂപ്രണ്ടിന് തെറ്റ് പറ്റിയതാണെന്നും തിരുത്തിയെന്നുമായിരുന്നു കെ.കെ. ശൈലജ അറിയിച്ചത്.
ഇതോടെ മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജും പ്രതിരോധത്തിലായി. മടക്കയാത്രയിലും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയെ ഡിസ്ചാര്ജ് ചെയ്യുമ്പോള്‍ ഭാര്യ കമല പോസിറ്റീവായിരുന്നു. എന്നാല്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ച് മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണ് മടങ്ങിയത്.

ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കര്‍ – ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തെ തേടി ബോളിവുഡില്‍ നിന്നു വരെ പ്രശംസ എത്തിയിരിക്കുകയാണ്. പമുഖ ബോളിവുഡ് നടന്‍ ഗജരാജ് റാവുവാണ് ജോജി എന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. വളരെ സരസമായി എഴുതിയിരിക്കുന്ന തുറന്ന കത്താണ് ജോജി ടീമിനായി ബോളിവുഡ് താരം എഴുതിയിരിക്കുന്നത്.നടന്റെ കത്ത് സാനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിലും വൈറലായി മാറിയിട്ടുണ്ട്. കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്. പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാളം സിനിമാ സംവിധായകര്‍ക്കും പ്രത്യേകിച്ച് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിനും എന്ന് കുറിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം. താന്‍ ജോജി കണ്ടുവെന്നും ഇക്കാര്യം പറയുന്നതില്‍ തനിക്ക് ഖേദം ഉണ്ടെന്നും താരം കുറിച്ചിരിക്കുന്നു. എന്നാല്‍ പറയാതിരിക്കാനാകുന്നില്ലെന്നും മതിയാക്ക് എന്നും താരം പറയുന്നു. നിങ്ങള്‍ നിരന്തരം യഥാര്‍ത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിച്ച് അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ലെന്നും ബോളിവുഡ് താരം തമാശ രൂപേണ കുറിച്ചിരിക്കുന്നു.മറ്റുള്ള പ്രാദേശിക ചിത്രങ്ങളില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയില്‍ നിന്നാണ് അതെന്നും താരം. നിങ്ങള്‍ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ടെന്നും മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും പ്രെമോഷനുകളും എവിടെയാണെന്നും ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണെന്നും താരം ചോദിക്കുന്നു.വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണെന്നും ഇത് അല്‍പ്പം കടന്ന കൈയ്യാണെന്നും താരം പറഞ്ഞു. ഞാന്‍ ഈ പറഞ്ഞത് ഒന്നും നിങ്ങള്‍ കാര്യമായി എടുക്കില്ലാ എന്നും ഇനിയും നല്ല സൃഷ്ടികള്‍ ഉണ്ടായിക്കൊണ്ടിരിക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും താരം ചോദിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ഒരു പാക്കറ്റ് പോപ്‌കോണുമായി ഞാന്‍ റെഡിയായി ഇരിക്കുമെന്നും അദ്ദേഹം കുറിച്ചു. നടന്റെ കത്തിന് സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടികളാണ് ലഭിക്കുന്നത്.

കൊച്ചി:ക്ഷേത്രനഗരി വികസന പദ്ധതിയിൽ നിന്ന് പിന്മാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് ബംഗളൂരുവിലെ ഭക്തനും സ്വർണ വ്യാപാരിയുമായ ഗാനശ്രാവൺ വാഗ്ദാനം ചെയ്ത 526 കോടിയുടെയാണ് വികസനം തീരുമാനിച്ചിരുന്നത്. പദ്ധതി വിശദാംശങ്ങൾ സമർപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ നൽകാനും ഗാനശ്രാവൺ വിമുഖത കാട്ടുന്നെന്ന് ബോർഡ് പറയുന്നു. ഇതു ലഭ്യമാക്കിയാൽ തുടർ നടപടികൾക്ക് തയ്യാറാണെന്നും ഹൈക്കോടതിയെ അറിയിക്കും.

ഓംബുഡ്സ്മാന് വിവരങ്ങൾ നൽകാനാകാത്തത് ഗാനശ്രാവണിന്റെ നിസഹകരണം മൂലമാണെന്ന് ബോർഡ് യോഗം വിലയിരുത്തി.ബ്രിട്ടനിലും ബിസിനസുണ്ടെന്നും അവിടെ നിന്ന് നിയമവിധേയമായാണ് പണം എത്തിക്കുന്നതെന്നും ഇതിനു ബോർഡുമായി ധാരണാപത്രം വേണമെന്നും വ്യക്തമാക്കി ഗാനശ്രാവണും ഓംബുഡ്സ്മാന് കത്ത് നൽകിയിരുന്നു.

മദ്ധ്യവേനലവധിക്ക് ശേഷമാകും ബോർഡിന്റെ ഹർജിയും ഓംബുഡ്സ്മാന്റെ അപേക്ഷയും ദേവസ്വം ബെഞ്ച് പരിഗണിക്കുക. സാമ്പത്തിക കാര്യങ്ങൾ ഗാനശ്രാവണും തുടർ നടപടികൾ ബോർഡും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ഓംബുഡ്സ്മാൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ ബോർഡ് ഹർജി സമർപ്പിക്കും.

ഇരുകൂട്ടരുടെയും അനാസ്ഥമൂലം 526 കോടിയുടെ പദ്ധതി തടസപ്പെടുന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമന്റെ റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രവികസനത്തിന് തയ്യാറായി 2020 മാർച്ചിലാണ് സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവൺ ദേവസ്വം ബോർഡിനെ സമീപിച്ചത്. മാസങ്ങളോളം തീരുമാനമുണ്ടായില്ല. പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം വിളിച്ച ശേഷമാണ് ധാരണാപത്രത്തിന് അനുമതി തേടി ഓംബുഡ്സ്മാന് അപേക്ഷ നൽകിയത്. .

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.എസ്.എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.