ലണ്ടൻ : വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു.പിതാവിന്റെ മരണത്തിനിടയിലും കഴിഞ്ഞ കലണ്ടർ വർഷം നടത്തിയ മികച്ച പ്രകടനമാണു തുടർച്ചയായ 2–ാം വർഷവും ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇന്ത്യയ്ക്കു ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവാണ് 1980–കളിലെ താരം.
സച്ചിൻ തെൻഡുൽക്കറാണു തൊണ്ണൂറുകളിലെ മികച്ച ഏകദിന താരം. 2000 മുതൽ 2010 വരെയുള്ള കാലത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതു ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 2010–കളിലെ മികച്ച താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ്.ഓസ്ട്രേലിയയുടെ ബേത് മൂണിയാണു മികച്ച വനിതാ താരം.
ഏകദിന ക്രിക്കറ്റിന്റെ 50–ാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ 5 ദശകങ്ങളിലെ മികച്ച ഏകദിന താരങ്ങളുടെ പട്ടികയും വിസ്ഡൻ പുറത്തിറക്കി. അതിൽ 3 പേരും ഇന്ത്യൻ താരങ്ങളാണ്. 1971നും 2021നും ഇടയിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പു നടത്തിയത്. വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ വിവിയൻ റിച്ചഡാണ് 1970–കളിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.