മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്ന വിശദീകരണം തള്ളി കെ.കെ.ശൈലജ

health minister

കോഴിക്കോട്: മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തന്നെ തള്ളിയതോടെ പ്രതിരോധത്തിലായി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഏപ്രില്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തി ഏപ്രില്‍ പതിനാലിന് ആശുപത്രി വിട്ടു. പോസിറ്റീവായി പത്താംദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെയാണ് മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തിയത്. ഇതും വിവാദമായി. മാത്രമല്ല, മുഖ്യമന്ത്രിക്ക് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ സൂപ്രണ്ടും തറപ്പിച്ച് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വിവാദത്തിലേക്ക് നീ്ങ്ങിയത്.
തീയതി പറഞ്ഞതില്‍ സൂപ്രണ്ടിന് തെറ്റ് പറ്റിയതാണെന്നും തിരുത്തിയെന്നുമായിരുന്നു കെ.കെ. ശൈലജ അറിയിച്ചത്.
ഇതോടെ മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജും പ്രതിരോധത്തിലായി. മടക്കയാത്രയിലും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയെ ഡിസ്ചാര്ജ് ചെയ്യുമ്പോള്‍ ഭാര്യ കമല പോസിറ്റീവായിരുന്നു. എന്നാല്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ച് മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണ് മടങ്ങിയത്.