International (Page 222)

ചൈന മറച്ചുവച്ചതായി ഡോക്ടറുടെ

ബീജിംഗ് : കോവിഡ് 19 പൊട്ടിപുറപ്പെട്ട ചൈനയില്‍ വൈറസ് സംബന്ധിച്ച പ്രാഥമിക തെളിവുകള്‍ മറച്ചുവെച്ചുവെന്ന് ചൈനീസ് ഡോക്ടര്‍. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിലെ മാര്‍ക്കറ്റില്‍ അന്വേഷണത്തിനായി എത്തിയപ്പോള്‍ തന്നെ അവിടെ ശുദ്ധമാക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം നാലോളം രാജ്യങ്ങളോട് കൂടെ നിന്നാല്‍ കോവിഡ് വാക്‌സിന്‍ തരാമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. മാത്രമല്ല, കൊറോണ വൈറസ് വാക്‌സിന്‍ ലോകത്ത് ആദ്യം പുറത്തിറക്കി വിപണി പിടിച്ചെടുക്കാനും ചൈന ശ്രമം നടത്തുന്നുണ്ട്. വുഹാനിലെ കോവിഡ് -19 നെ കുറിച്ച് അന്വേഷിക്കാന്‍ സഹായിച്ച ഹോങ്കോങ്ങിലെ മൈക്രോബയോളജിസ്റ്റ്, ഫിസിഷ്യന്‍, സര്‍ജന്‍ പ്രൊഫസര്‍ ക്വോക്ക്-യുംഗ് യുവാന്‍ ആണ് ഹുവാനന്‍ വന്യജീവി വിപണിയിലെ തെളിവുകള്‍ നശിപ്പിച്ചതായും ക്ലിനിക്കല്‍ കണ്ടെത്തലുകളോടുള്ള പ്രതികരണം ചൈനീസ് അധികൃതര്‍ മന്ദഗതിയിലാക്കിയതെന്നും വെളിപ്പെടുത്തിയത്.വുഹാനില്‍ എന്തൊക്കെയോ മറച്ച് വച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ഉടന്‍ അറിയിക്കേണ്ട പ്രാദേശിക ഉദ്യോഗസ്ഥര്‍ അത് വേഗത്തില്‍ ചെയ്യാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് കണക്കുകള്‍ പ്രകാരം ചൈനയില്‍ 86,570 കോവിഡ് -19 കേസുകളും 4,652 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍. ഈ രോഗത്തിന്റെ തീവ്രത ചൈന വെളിപ്പെടുത്തിയിട്ടില്ലെന്ന് യു.എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു.
മാരകമായ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ച ഡോ. ലി വെന്‍ലിയാങിനെയും വുഹാനിലെ മറ്റ് വിസില്‍ ബ്ലോവര്‍മാരെയും ശാസിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വൈറസിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ലി, രോഗം പിടിപെട്ട് ഫെബ്രുവരിയില്‍ മരിക്കുകയും ചെയ്തിരുന്നു.

ic

ഭീകര സംഘടനയായ ഐഎസ് സാന്നിധ്യം കാര്യമായ രീതിയിൽ കേരളത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ. ഐഎസ് ന്റെ പ്രവർത്തനവും വ്യാപനവും ഏറ്റവും കൂടുതലായി ഉണ്ടാകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളവും കർണാടകയിലും ഉൾപ്പെടുന്നുവെന്നാണ് യുഎൻ റിപ്പോർട്ടിലുള്ള പരാമർശം. ഭീകരസംഘടയുടെ സാന്നിദ്ധ്യം കേരളത്തിൽ വർദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഐഎസിന്റെ ഇന്ത്യയിലെ വിഭാഗമായ ഹിന്ദ് വിലായയ്ക്ക് 180 മുതൽ 200 വരെ ഭീകരരുണ്ടെന്നും ഇതിൽ കൂടുതലും കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും പറയുന്നു. ഐക്യരാഷ്ട്രസഭയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

faisal

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദ് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.

സ്വർണ്ണക്കടത്തിന്റെ ഫൈസൽ പ്രധാനകണ്ണിയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അതിനെതിരെ കേസ് നൽകുമെന്നും ഫൈസൽ ആരോപണവുമായി രംഗത്തുവന്നു. അതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്.

ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹിക സമിതിയുടെ ഉന്നത തല യോഗത്തിന്റെ നാളെ നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വല്‍ അഭിസംബോധന നടത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം നോര്‍വെ പ്രധാനമന്ത്രിയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പങ്കെടുക്കും. കോവിഡ്-19 ന് ശേഷമുള്ള ബഹുമുഖത്വം: 75-ാം വാര്‍ഷികത്തിന് ശേഷം ഐക്യരാഷ്ട്ര സഭ എങ്ങനെയാകണം എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. യു.എന്‍. സുരക്ഷാ സമിതിയില്‍ ഇന്ത്യ താത്കാലിക അംഗത്വം നേടിയതിനു ശേഷം ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ അഭിസംബോധനയാണിത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് നയരൂപീകരണം ശുപാര്‍ശ ചെയ്യുന്ന സംവിധാനമാണ് ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹിക സമിതി.

ചര്‍ച്ച ലഡാക്കിലെ

ഇന്ത്യ-ചൈന നാലാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ ബോര്‍ഡര്‍ പോസ്റ്റില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം 30 നാണ് ഇതേ വേദിയില്‍ വച്ച് മൂന്നാം ഘട്ട ചര്‍ച്ച നടന്നത്. യഥാര്‍ത്ഥ അതിര്‍ത്തി രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള രണ്ടാം പാദ ചര്‍ച്ചകളായിരിക്കും ഇന്ന് നടക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഈ മാസം അഞ്ചിന് നടന്ന സംഭാഷണത്തിന് ശേഷമുള്ള ചര്‍ച്ചയാണ് ഇന്നത്തേത്. മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് കഴിഞ്ഞ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഗല്‍വാന്‍ താഴ്‌വര, ഗോഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്‍മാറിയിരുന്നു. ഇന്ത്യന്‍ സൈന്യവും ഈ പ്രദേശങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. അതിര്‍ത്തിയിലെ ഫിംഗര്‍ ഫോറില്‍ നിന്നും പാങ്‌ഗോങ് സോ, ഡീപസാംഗ് പ്രദേശം എന്നിവിടങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇന്നത്തെ ചര്‍ച്ചയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളപ്പൊക്കം.

ചൈനയിൽ മൂന്നരക്കോടിയോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ 141 പേരെ കാണാതാവുകയും,
25 ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. 28,000 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

നാവിക സേനകള്‍ അണിനിരക്കുന്ന

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസത്തിന് യുഎസും, ജപ്പാനും പുറമെ ഓസ്ട്രേലിയയും
പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.

യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി 1992 മുതലാണ് മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. എന്നാൽ 2004 മുതല്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തു. എന്നാൽ അതിനെ ചൈന എതിര്‍ത്തു . 2015-ലെ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരാൻപോകുന്ന ഈ അഭ്യാസപ്രകടനം ചൈനയ്ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.

Nepal

കാഠ്മണ്ഡു: ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രചണ്ഡയും നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയും തമ്മിലുള്ള അഭിപ്രായ
ഭിന്നത എൻസിപി യുടെ പിളർപ്പിലേക്ക് പോകുകയാണ് എന്ന സൂചനകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നൽകുന്നത്. ഒലിയുടെ രാജി തീരുമാനിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടി 6 തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചൈനയെ വഴിവിട്ട് സഹായിച്ചതും, ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ ഭൂപടം മാറ്റി വരച്ച ഒലിയുടെ നടപടി യിൽ വലിയ എതിര്‍പ്പാണ് നേപ്പാളിൽ ഉണ്ടാക്കിയത്.ചൈന നാലു ഗ്രാമങ്ങള്‍ കയ്യടക്കിയതിനോടും ഒലി പ്രതികരിച്ചില്ല. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന നിലപാടിൽ മുൻ പ്രധാനമന്ത്രികൂടിയായ പ്രചണ്ഡ ഉറച്ചുനിൽക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ മാധവ് കുമാർ നേപ്പാളും ജലനാഥ് ഖനലും പ്രചണ്ഡയ്ക്കൊപ്പമാണ്.

Facebook

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി പരസ്പരം ആശയവിനിമയം നടത്താവുന്ന സംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.

modi

ബ്രിട്ടനില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 യെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോക ജനതയെ അഭിസംബോധന ചെയ്യുക. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം, നിര്‍മ്മാണ മേഖലയിലെ സാദ്ധ്യതകള്‍ എന്നിവയാകും പ്രധാന ചർച്ചാവിഷയം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവർ പരിപാടിയില്‍ സംസാരിക്കും.