തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദ് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.
സ്വർണ്ണക്കടത്തിന്റെ ഫൈസൽ പ്രധാനകണ്ണിയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അതിനെതിരെ കേസ് നൽകുമെന്നും ഫൈസൽ ആരോപണവുമായി രംഗത്തുവന്നു. അതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്.