നേപ്പാളിൽ രാഷ്ട്രീയ സംഘർഷം പുകയുന്നു.

Nepal

കാഠ്മണ്ഡു: ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രചണ്ഡയും നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയും തമ്മിലുള്ള അഭിപ്രായ
ഭിന്നത എൻസിപി യുടെ പിളർപ്പിലേക്ക് പോകുകയാണ് എന്ന സൂചനകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നൽകുന്നത്. ഒലിയുടെ രാജി തീരുമാനിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടി 6 തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചൈനയെ വഴിവിട്ട് സഹായിച്ചതും, ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ ഭൂപടം മാറ്റി വരച്ച ഒലിയുടെ നടപടി യിൽ വലിയ എതിര്‍പ്പാണ് നേപ്പാളിൽ ഉണ്ടാക്കിയത്.ചൈന നാലു ഗ്രാമങ്ങള്‍ കയ്യടക്കിയതിനോടും ഒലി പ്രതികരിച്ചില്ല. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന നിലപാടിൽ മുൻ പ്രധാനമന്ത്രികൂടിയായ പ്രചണ്ഡ ഉറച്ചുനിൽക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ മാധവ് കുമാർ നേപ്പാളും ജലനാഥ് ഖനലും പ്രചണ്ഡയ്ക്കൊപ്പമാണ്.