കോവിഡ് 19 : പ്രാഥമിക തെളിവുകള്‍ ചൈന ഡോക്ടറുടെ ആരോപണം

ചൈന മറച്ചുവച്ചതായി ഡോക്ടറുടെ

ബീജിംഗ് : കോവിഡ് 19 പൊട്ടിപുറപ്പെട്ട ചൈനയില്‍ വൈറസ് സംബന്ധിച്ച പ്രാഥമിക തെളിവുകള്‍ മറച്ചുവെച്ചുവെന്ന് ചൈനീസ് ഡോക്ടര്‍. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിലെ മാര്‍ക്കറ്റില്‍ അന്വേഷണത്തിനായി എത്തിയപ്പോള്‍ തന്നെ അവിടെ ശുദ്ധമാക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം നാലോളം രാജ്യങ്ങളോട് കൂടെ നിന്നാല്‍ കോവിഡ് വാക്‌സിന്‍ തരാമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. മാത്രമല്ല, കൊറോണ വൈറസ് വാക്‌സിന്‍ ലോകത്ത് ആദ്യം പുറത്തിറക്കി വിപണി പിടിച്ചെടുക്കാനും ചൈന ശ്രമം നടത്തുന്നുണ്ട്. വുഹാനിലെ കോവിഡ് -19 നെ കുറിച്ച് അന്വേഷിക്കാന്‍ സഹായിച്ച ഹോങ്കോങ്ങിലെ മൈക്രോബയോളജിസ്റ്റ്, ഫിസിഷ്യന്‍, സര്‍ജന്‍ പ്രൊഫസര്‍ ക്വോക്ക്-യുംഗ് യുവാന്‍ ആണ് ഹുവാനന്‍ വന്യജീവി വിപണിയിലെ തെളിവുകള്‍ നശിപ്പിച്ചതായും ക്ലിനിക്കല്‍ കണ്ടെത്തലുകളോടുള്ള പ്രതികരണം ചൈനീസ് അധികൃതര്‍ മന്ദഗതിയിലാക്കിയതെന്നും വെളിപ്പെടുത്തിയത്.വുഹാനില്‍ എന്തൊക്കെയോ മറച്ച് വച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ഉടന്‍ അറിയിക്കേണ്ട പ്രാദേശിക ഉദ്യോഗസ്ഥര്‍ അത് വേഗത്തില്‍ ചെയ്യാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് കണക്കുകള്‍ പ്രകാരം ചൈനയില്‍ 86,570 കോവിഡ് -19 കേസുകളും 4,652 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍. ഈ രോഗത്തിന്റെ തീവ്രത ചൈന വെളിപ്പെടുത്തിയിട്ടില്ലെന്ന് യു.എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു.
മാരകമായ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ച ഡോ. ലി വെന്‍ലിയാങിനെയും വുഹാനിലെ മറ്റ് വിസില്‍ ബ്ലോവര്‍മാരെയും ശാസിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വൈറസിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ലി, രോഗം പിടിപെട്ട് ഫെബ്രുവരിയില്‍ മരിക്കുകയും ചെയ്തിരുന്നു.