Uncategorized (Page 3)

ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞു നില്‍ക്കുന്ന സംഭവങ്ങളില്‍ ഇടപെടലുമായി റിസര്‍വ് ബാങ്ക്. വായ്പ പൂര്‍ണമായും അടച്ചു കഴിഞ്ഞിട്ടും ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞു തന്നെ നില്‍ക്കുന്ന സംഭവങ്ങളിലാണ് ഇടപെടലുമായി റിസര്‍വ് ബാങ്ക് എത്തിയത്.വായ്പ അടച്ചു കഴിഞ്ഞ വിവരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ അറിയിക്കുന്നതില്‍ വരുന്ന പാളിച്ച കാരണമാണ് പലരുടേയും ക്രെഡിറ്റ് സ്കോര്‍ പുതുക്കാന്‍ വൈകുന്നത്.

ക്രെഡിറ്റ് സ്കോറും റിപ്പോര്‍ട്ടും സംബന്ധിച്ച പരാതികള്‍ കൃത്യമായി പരിഹരിക്കുന്നത് വൈകിയാല്‍ പരാതിക്കാരന് ഓരോ ദിവസവും 100 രൂപ വീതം പിഴ നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ഏപ്രില്‍ 24 മുതല്‍ ആയിരിക്കും ഈ സംവിധാനം പ്രവർത്തികമാവുക.മൂന്നാഴ്ചയ്ക്കുള്ളില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ബാങ്കുകളായിരിക്കും നഷ്ട പരിഹാരം നല്‍കേണ്ടത് . ഇതിന് പുറമേ വര്‍ഷത്തിലൊരിക്കല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന സൗജന്യ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉപഭോക്താവിന് നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു.സിബിഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. സിബിഐക്ക് കേസ് കൈമാറുവാൻ എന്തുകൊണ്ടാണ് സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിനായി കൂടുൽ സമയം വേണ്ടി വരുമെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിക്കുകയും ചെയ്തു.

മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൌസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ കോളേജിലാണ് വന്ദന പടിച്ചിരിന്നത്.ആശുപത്രിയിലെ ജോലിക്കിടയായിരിന്നു വന്ദനയെ കുത്തികൊലപ്പെടുത്തിയത്. കൊല്ലം നെടുമ്പന യു പി സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഗസ്റ്റിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

ഇസ്രായേലിൽ നിന്നും രണ്ട് വിമാനങ്ങൾ ഇന്ത്യയിലേക്ക് ഇന്ന് പുറപ്പെടും.തിരികെ എത്തുന്നവരിൽ മലയാളികാലും ഉൾപ്പെടുന്നു.വൈകിട്ട് 5 മണിക്ക് ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന ആദ്യ എയർ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ദില്ലിയിൽ എത്തും. രാത്രി പത്തരയ്ക്കാണ് രണ്ടാമത്തെ വിമാനം പുറപ്പെടുക. ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന പ്രത്യേക സ്പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്ക് ദില്ലിയിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.

‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ മലയാളികളിലും ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി. ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്. തിരികെയെത്തിവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാന ടിക്കറ്റുകളുൾപ്പടെ എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാക്കി.

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ മരണപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം കനത്ത സാഹചര്യത്തിൽ ഗാസയിൽ നിന്നും വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വാഹനങ്ങളിൽ പലായനം ചെയ്യുന്നവർക്ക് നേരെയായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. എന്നാൽ ഇസ്രയേൽ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്തത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇതുവരെ ഇരുഭാഗങ്ങളിലുമായി 3000 കവിഞ്ഞു.

അതേസമയം വെടിനിർത്തലിനായി റഷ്യ, ഇരുരാജ്യങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. സംഘർഷത്തിന് അയവ് വരുത്താൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. കൃത്യമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. താല്‍കാലികമായി പദ്ധതി ഉപേക്ഷിക്കുന്നത് 400 ആശുപത്രികലാണ്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നത് ഒക്ടോബര്‍ ഒന്ന് മുതലാണ്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയുള്ള പണം നിരവധി ആശുപത്രികള്‍ക്കും ലഭിക്കാനുണ്ട്.
14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത് തീരുമാനത്തില്‍ നിന്നും പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ പിന്മാറാത്ത സാഹചര്യത്തിലാണ്. അതേ സമയം കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെ പി എച്ച് എ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് 8506 പോക്സോ കേസുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുവെന്ന് കണക്കുകൾ. അതിവേഗ പോക്സോ കോടതികളിലാണ് ഇത്രയധികം കേസുകൾ തീർപ്പാകാതെ അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. 1384 കേസുകൾ തിരുവനന്തപുരത്ത് തീർപ്പാകാതെ കെട്ടികിടക്കുന്നുണ്ട്.

1139 കേസുകൾ മലപ്പുറം ജില്ലയിലും 1147 കേസുകൾ എറണാകുളത്തും കെട്ടികിടക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പോക്സോ കേസുകൾ കാര്യക്ഷമമായി രീതിയിൽ കൈകര്യം ചെയ്യുന്നതിനായാണ് സംസ്ഥാനത്ത് അതിവേഗ സ്പെഷ്യൽ കോടതികൾ അനുവദിച്ചത്. 56 പോക്സോ അതിവേഗ സ്പെഷ്യൽ കോടതികളാണ് അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് നിലവിൽ 54 കോടതികൾ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

റ്റുകൾക്കു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 193 റൺസിനു പുറത്തായപ്പോൾ, 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയ ലക്ഷ്യത്തിലെത്തി.

കൊച്ചി : പോലീസിനെ യഥാ സമയം കുറ്റം പറഞ്ഞാൽ അവരുടെ മനോവീര്യം തകരുമെന്ന് ഇ പി ജയരാജൻ. ആലുവയിൽ ക്രൂരമായി പീഡിപിക്കപ്പെട്ട 5 വയസുകാരിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു എൽ ഡി എഫ് കൺവീനറുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കുടുംബത്തിന് വേണ്ട സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഴുതടച്ചുള്ള അന്വേഷണത്തിൽ കുറ്റവാളി ഒരു കാരണവശാലും രക്ഷപെടില്ലെന്നും പോലീസുകാർക്കെതിരെ വിമർശനം ഉന്നയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

പോലീസ് ആലുവ വിഷയത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചെന്നും ദുഖകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എൽ ഡി എഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ ഭാഗത്തു വീഴ്ച്ചയുണ്ടെങ്കിൽ ചൂണ്ടികാണിക്കാമെന്നും ആലുവ പോലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തു പൊലീസിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വരുമ്പോൾ പോലീസിന്റെ നിര ഇറങ്ങുമെന്നും ആലുവയിൽ കുഞ്ഞു കാണാതായപ്പോൾ പോലീസ് എത്ര പേരെ ഇറക്കിയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യം ബാലിശമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബംഗളുരു : സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനി ബംഗളുരുവിൽ നിന്ന് 11 .40 ന് പുറപ്പെടും. സുപ്രീം കോടതി സ്വദേശത്ത് പോകാൻ അനുമതി നൽകിയതോടെയാണ് മഅദനിനാട്ടിലേക്ക് തിരിച്ചത്. നീതിന്യായവ്യവസ്ഥയുടെ യശസ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീം കോടതിയുടേതെന്ന് മഅദനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുറെ ആരോഗ്യ വിഷമതകൾ അനുഭവിച്ചെന്നും ഇപ്പോൾ വീട്ടിൽ പോകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

തിരുവനന്തപുരത്ത് നിന്ന് കാർ മാർഗം നാട്ടിലേക്ക് പോകുന്ന മഅദനിയോടൊപ്പം കുടുംബവും പി ഡി പി പ്രവർത്തകരുമുണ്ടാകും. പിതാവിനൊപ്പം നാട്ടിൽ കുറച്ചു ദിവസം തങ്ങിയ ശേഷമേ ചകിത്സയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയുള്ളുവെന്ന് പി ഡി പി പ്രവർത്തകർ അറിയിച്ചു. സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് വിചാരണക്കോടതിയിലെത്തിയതോടെയാണ് മഅദനിക് ബംഗളുരുവിൽ നിന്ന് നാട്ടിൽ പോകാൻ അനുവാദം ലഭിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും സ്വന്തം ജില്ലയ്ക്കു പുറത്ത് പോലീസ് അനുമതിയോടെ പോകാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രി സഭ യോഗം അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി കേരളത്തിന് വേണ്ടി നൽകിയ പ്രവർത്തനങ്ങൾ എക്കാലത്തും ആദരിക്കപ്പെടുമെന്നും മന്ത്രി സഭ യോഗം അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രിയുടെ സംസ്‍കാരം ഔദ്യോഗിക ബഹുമതിയോടെ നടത്തുന്നതിനെ സംബന്ധിച്ച് കുടുംബവുമായി ചേർന്ന് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഔദ്യോഗിക ബഹുമതി വേണ്ടെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു.

മരണത്തിലും സാധാരണക്കാരനാകാൻ അപ്പ ആഗ്രഹിച്ചത് കൊണ്ടാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് വച്ചതെന്ന് മകൻ ചാണ്ടി ഉമ്മനും ജനങ്ങൾ നൽകുന്ന യാത്ര മൊഴിയാണ് അപ്പയ്ക്ക് കിട്ടുന്ന അംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പറഞ്ഞു. എന്നാൽ കുടുംബവുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ ഒടുവിൽ ഔദോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഔദ്യോഗിക ബഹുമതി അനിവാര്യമെന്ന് മുഖ്യമന്ത്രിയും മന്ത്രി സഭായോഗങ്ങളും പറഞ്ഞെങ്കിലും കുടുംബത്തിന്റെയും അദ്ദേഹത്തിന്റെയും ആവശ്യപ്രകാരം സാധാരണ ചടങ്ങുകൾ മതിയെന്ന തീരുമാനത്തിൽ അവസാനം സർക്കാർ എത്തി ചേരുകയായിരുന്നു.