പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു

ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു.സിബിഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. സിബിഐക്ക് കേസ് കൈമാറുവാൻ എന്തുകൊണ്ടാണ് സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിനായി കൂടുൽ സമയം വേണ്ടി വരുമെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിക്കുകയും ചെയ്തു.

മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൌസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ കോളേജിലാണ് വന്ദന പടിച്ചിരിന്നത്.ആശുപത്രിയിലെ ജോലിക്കിടയായിരിന്നു വന്ദനയെ കുത്തികൊലപ്പെടുത്തിയത്. കൊല്ലം നെടുമ്പന യു പി സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഗസ്റ്റിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.