Uncategorized (Page 6)

തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്‌നിക്കൽ എക്‌സ്‌പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ എക്‌സ്‌പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്‌കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.

താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.

അപേക്ഷകൾ ഫെബ്രുവരി 12നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3ാം നില റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2313385.

തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന കുപ്രചാരണങ്ങളിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ബോർഡ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ വ്യക്തമാക്കി.

എല്ലാ വിവാഹങ്ങളും നടത്തുമെന്നും സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ അനാവശ്യമായ പ്രചാരണങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനുവരി 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17-ാം തീയതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണം അക്രമം നടത്തിയാൽ ഉണ്ടോ.? പൊലീസിനെ വടിയും കല്ലുമെടുത്ത് ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി അറിയിച്ചു.

നേരത്തെ 24.51 കോടി രൂപ ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് സർക്കാർ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ് വേതനം വർധിപ്പിച്ചത്. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയാണ് വർദ്ധിപ്പിച്ചത്.

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. സംഭവം നടന്നത് വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്തായാണ്. അക്രമി വെടിയുതിർത്തതിന് ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി വെടിയുതിർത്തത് വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോളായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾക്ക് അമേരിക്കൻ പൗരത്വവും ഉണ്ട്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്.

നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക ഉള്ളത്. ആക്രമണം നടന്നത് ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുന്ന വഴിയാണ്. നാല് തവണയെങ്കിലും അക്രമി പിസ്റ്റളിൽ നിന്ന് വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ഹാവെർഫോർഡ് കോളജ്, ബ്രൗൺ യൂണിവേഴ്സിറ്റി, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.

നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ.കോടതി ഇക്കാര്യം രേഖയിൽപ്പെടുത്തിയിട്ടുണ്ട്. കോടതിക്ക് കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ആരെയാണ് ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ സന്തോഷിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. മലപ്പുറം ഡി.ഡി.ഇ യുടെ ഉത്തരവ് ആശ്ചര്യകരമാണ് എന്നും കോടതി പറഞ്ഞു. ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

മലയാളി താരം മിന്നു മണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരെഞ്ഞെടുത്തു. മിന്നുമണി നയിക്കുക ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ എന്നീ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് .

iffi

മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. നിറഞ്ഞ കയ്യടികൾ തന്നെയാണ് സിനിമക്ക് ലഭിച്ചത്. ഗോവയിലും തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ലഭിച്ചത്. പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു.

ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ. ജ്യോതിക മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് എത്തിയിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വേഫെറർ ഫിലിംസാണ് വിതരണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം കാതൽ.

prime minister

യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഒരാഴ്ച മുന്‍പ് തേജസില്‍ യാത്ര ചെയ്തിരുന്നു. ‘തേജസില്‍ വിജയകരമായി യാത്ര പൂര്‍ത്തിയാക്കി.അവിശ്വസനീയമായ അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. തദ്ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും വര്‍ധിച്ചു’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.വ്യോമസേനയിൽ നിലവില്‍ 40 തേജസ് എംകെ-1 വിമാനങ്ങളുണ്ട്. 83 തേജസ് യുദ്ധവിമാനങ്ങള്‍ക്കാണ് 36,468 കോടി രൂപയുടെ കരാറില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതുവരെ അമ്പതിലധധികം തേജസ് യുദ്ധവിമാനങ്ങളാണ് 2001 മുതല്‍ എച്ച്എഎല്‍ വ്യോമസേനയ്ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. പലരാജ്യങ്ങളും തേജസ് യുദ്ധവിമാനങ്ങള്‍ക്കായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ടി20ക്ക് ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്മാന്റെ പരിമിത ഓവർ കരിയർ അവസാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം. ‘അദ്ദേഹത്തിന്റെ ഏകദിന ലോകകപ്പ് പ്രകടനം നിങ്ങൾ നോക്കൂ. അവൻ നൽകിയ തുടക്കം, രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രോഹിത് മികവ് തുടർന്നു. രോഹിത്തിന് ഇപ്പോൾ 36 വയസ് മാത്രമാണ്.

കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസ് ശ്രദ്ധിച്ചാല്‍ ഇനിയും ലോകകപ്പ് കളിക്കാന്‍ രോഹിത്തിനാവും. ഇവർ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായെന്ന് എങ്ങനെ പറയാന്‍ സാധിക്കും?’-മുത്തയ്യ മുരളീധരൻ ചോദിച്ചു.‘ഏകദിനത്തിൽ 130 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ബാറ്റ് ചെയ്തത്, അത് ടി20ക്ക് മോശമല്ല. പരിചയസമ്പന്നനായ കളിക്കാരനാണ് അദ്ദേഹം. 35 ന് ശേഷം ഫിറ്റ്‌നസിൽ കൂടുതൽ കഠിനാധ്വാനം ചെയ്യണം.

അവന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിയും കളി തുടരും. അത് അവന്റെ ചിന്തക്കനുസരിച്ചിരിക്കും. അവന്‍ അടുത്ത ലോകകപ്പ് കൂടി കളിക്കുമെന്നാണ് കരുതുന്നത്’- മുരളീധരന്‍ പറഞ്ഞു. രോഹിത് ശര്‍മ ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകളുള്ളത്. രോഹിത്തിന് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമില്‍ സ്ഥാനമുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.