Uncategorized

തിരുവനന്തപുരം: 2024-25 സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കും. കെ റെയിൽ അടഞ്ഞ അധ്യായമല്ല. കേന്ദ്രവുമായി ചർച്ച തുടരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സ്റ്റാർട്ടപ്പുകൾക്ക് മൂലധന സബ്സിഡി നൽകും. കേര പദ്ധതിക്ക്
3000 കോടി രൂപ നൽകും. കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യാന്തര നിക്ഷേപ സംഗമം സംഘടിപ്പിക്കും. അടുത്ത കേരളീയത്തിന് 10 കോടി രൂപ നൽകും. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടി രൂപ. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടപ്പിലാക്കും. എസ് സി, എസ് ടി സഹകരണ സംഘങ്ങൾക്ക് 7 കോടി രൂപ നൽകും. ഗ്രാമ വികസനത്തിന് 1868.32 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

ലൈഫ് മിഷന് 1132 കോടി രൂപ നൽകും. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടത്തും. ഡിജിറ്റൽ സർവ്വകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഇകഴ്ത്തി സംസാരിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. 1942ന് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ശക്തമായ ചെറുത്തുനിൽപ്പിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേതാജിയുടെ ത്യാഗം മറ്റുള്ളവരെ പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് അണ്ണാ സർവ്വകലാശാല ക്യാമ്പസിൽ നടന്ന പരിപാടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

 രാജ്യത്ത് വിഭാഗീയതയ്ക്ക് തുടക്കകുറിച്ചത് മുഹമ്മദലി ജിന്ന ആണ് എന്ന ആരോപണവും അദ്ദേഹം ഉയർത്തി. അതേസമയം പരിപാടിക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കാൻ അധികൃതർ വിദ്യാർഥികളെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഹാജർ നിഷേധിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ലോക അടുക്കളത്തോട്ട ദിനം

പൂക്കളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. അപ്പോൾ നിങ്ങടെ ചുറ്റും പൂക്കൾ ആയാലോ? മലമ്പുഴ ഉദ്യാനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വസന്ത കലാമാണ്. ഈ വരുന്ന 23 മുതൽ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയ്ക്ക് തുടക്കം കുറിക്കും. രാവിലെ എട്ടുമുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. പുഷ്പമേള ഒരുക്കിയിരിക്കുന്നത് മലമ്പുഴ ജലസേചനവകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ്. പുഷപമേളക്ക് തുടക്കം കുറയ്ക്കുന്നതിന് മുന്നേ തന്നെ ഏറെ സന്ദർശകരാണ് ഇവിടെക്കായി വന്നു പോകുന്നത്.

പെറ്റൂണിയ, ആഫ്രിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികള്‍, ആസ്റ്റര്‍, സാല്‍വിയ, തുടങ്ങിയ നിരവധി പൂക്കളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പൂക്കളെ പരിചരിക്കാൻ ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ഉള്ളത്. പൂക്കളോടൊപ്പം ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആസ്വാദകര്‍ക്ക് പാട്ടുപാടാന്‍ അവസരമൊരുക്കുന്ന പാട്ടുപുരയുമൊരുക്കും. 23ന് ആരംഭിക്കുന്ന മേള 28-ന് സമാപിക്കും.

ഡൽഹിയിൽ കേന്ദ്രത്തിനെതിരെ ഇടതുമുന്നണി സമരം. സമരം, അടുത്ത മാസം 8 ന് നടക്കും. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കും. സമരത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഉണ്ടാകും.

ഇടതു മുന്നണി നേതൃയോഗത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും തീരുമാനമായിട്ടുണ്ട്. ഇടതു മുന്നണ,കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് തയാറെടുത്തിരിക്കുന്നത്. മുന്നണി, വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ്. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എല്‍.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.

തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്‌നിക്കൽ എക്‌സ്‌പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ എക്‌സ്‌പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്‌കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.

താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.

അപേക്ഷകൾ ഫെബ്രുവരി 12നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3ാം നില റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2313385.

തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന കുപ്രചാരണങ്ങളിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ബോർഡ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ വ്യക്തമാക്കി.

എല്ലാ വിവാഹങ്ങളും നടത്തുമെന്നും സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ അനാവശ്യമായ പ്രചാരണങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനുവരി 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17-ാം തീയതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണം അക്രമം നടത്തിയാൽ ഉണ്ടോ.? പൊലീസിനെ വടിയും കല്ലുമെടുത്ത് ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി അറിയിച്ചു.

നേരത്തെ 24.51 കോടി രൂപ ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് സർക്കാർ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ് വേതനം വർധിപ്പിച്ചത്. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയാണ് വർദ്ധിപ്പിച്ചത്.

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. സംഭവം നടന്നത് വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്തായാണ്. അക്രമി വെടിയുതിർത്തതിന് ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി വെടിയുതിർത്തത് വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോളായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾക്ക് അമേരിക്കൻ പൗരത്വവും ഉണ്ട്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്.

നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക ഉള്ളത്. ആക്രമണം നടന്നത് ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുന്ന വഴിയാണ്. നാല് തവണയെങ്കിലും അക്രമി പിസ്റ്റളിൽ നിന്ന് വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ഹാവെർഫോർഡ് കോളജ്, ബ്രൗൺ യൂണിവേഴ്സിറ്റി, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.

നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ.കോടതി ഇക്കാര്യം രേഖയിൽപ്പെടുത്തിയിട്ടുണ്ട്. കോടതിക്ക് കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ആരെയാണ് ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ സന്തോഷിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. മലപ്പുറം ഡി.ഡി.ഇ യുടെ ഉത്തരവ് ആശ്ചര്യകരമാണ് എന്നും കോടതി പറഞ്ഞു. ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.