Politics (Page 584)

Rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായാല്‍ വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നും തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്ന് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ സംവാദത്തിനിടെയായിരുന്നു മുന്‍ യുഎസ് സെക്രട്ടറി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സ് ചോദിച്ച പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും , ഉത്പാദനങ്ങളും തൊഴിലവസരവും വര്‍ദ്ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് താല്പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണ്.അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരന്‍ പറഞ്ഞു.ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ല.

എല്‍ഡിഎഫ് പറയുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ്. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കട്ടെയന്നും മുരളീധരന്‍. എല്ലാ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. താന്‍ 47 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ആളാണെന്നും മുരളീധരന്‍ പറഞ്ഞു. കോടതി പറയുകയാണെങ്കിലും പോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെ മുരളീധരന്‍.

കേരളത്തില്‍ ലൗ ജിഹാദ് പ്രധാനപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

sreedharan

പാലക്കാട്ടെ കനത്ത വേനല്‍ച്ചൂടിലും പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രചാരണ രംഗത്ത് സജീവമാണ് ഇ ശ്രീധരൻ.എന്നാൽ ഈ ചൂടിനെ അതിജീവിക്കാന്‍ തന്റെ ശീലങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശ്രീധരന്റെ മറുപടി. മണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ഥിയായല്ല, തങ്ങള്‍ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് കൂടെയുള്ള എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞത് മുതല്‍ ഞങ്ങളെല്ലാം ആവേശത്തിലാണെന്നും അവർ പറയുന്നു. വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരന്റെ മറുപടി.

തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് പ്രസംഗിച്ച് തുടങ്ങിയ ശ്രീധരന്‍ പാലക്കാടിനായുള്ള തന്റെ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചും വോട്ടര്‍മാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയര്‍ത്തുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.എതിര്‍ സ്ഥാനാര്‍ഥികളെ വിമര്‍ശിച്ച് ഒരു വാക്കുപോലും ശ്രീധരൻ പറയില്ല. ഏറ്റവും ഒടുവില്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെങ്കില്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥനയും നടത്തി.ശ്രീധരനെ പോലൊരാള്‍ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് കണ്ണാടി പഞ്ചായത്തില്‍ ശ്രീധരനെ കാത്തിരുന്ന ഒരു വോട്ടര്‍ പറഞ്ഞു.

ശ്രീധരന്‍ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യര്‍ഥിക്കേണ്ട ആവശ്യമില്ല. അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ നല്‍കുമെന്നും വോട്ടര്‍മാര്‍ പറയുന്നു. അതേസമയം, ശ്രീധരന്‍ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ രീതികള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമര്‍ശിച്ച വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും നൂറണി അഗ്രഹാരത്തില്‍ അദ്ദേഹത്തിന്റെ പ്രചാരണം വീക്ഷിച്ചിരുന്ന ഒരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രീധരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല. കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണില്‍ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍, മണ്ഡലത്തില്‍ ഉടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തില്‍ ശ്രീധരന്‍ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മണിയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവേള നല്‍കി തിരിച്ച് ഫ്ളാറ്റിലേക്ക്. ഭക്ഷണത്തിന് ശേഷം സമയമുണ്ടെങ്കില്‍ കുറച്ചു നേരം ഉച്ചയുറക്കവും പതിവുണ്ട്.

എന്നാല്‍, തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചതോടെ ഈ ശീലം പലപ്പോഴും നടക്കാറില്ല. ഫ്ളാറ്റിന് പുറത്ത് രണ്ട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാലോളം ചാനലുകള്‍ അഭിമുഖത്തിനായി കാത്തിരിക്കുന്നു. ‘സ്ഥാനാര്‍ഥിയായതിന് ശേഷം ഏതു നേരവും മാധ്യമപ്പട സാറെ കേള്‍ക്കാന്‍ ഫ്‌ളാറ്റിലേക്കെത്തും’ – ശ്രീധരന്റെ സഹായി പറഞ്ഞു. ഭക്ഷണത്തിന് മുമ്പ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ശ്രീധരന്‍ മറുപടി നല്‍കി.

kadakampaiiy

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തതെന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഇനി എന്ത് വിധി വന്നാലും വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും ദേവസ്വംമന്ത്രി പറഞ്ഞു.ആരാധനാലയങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം പണം അനുവദിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കഴക്കൂട്ടത്തു മാത്രം 60 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും കടകംപള്ളി പറഞ്ഞു.

ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി കഴിഞ്ഞ മാസം ഉണ്ടാക്കിയെന്നും, മുഖ്യമന്ത്രി നേരിട്ടാണ് കരാറുറപ്പിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കുമെന്നും രഹസ്യമായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. അദാനിയുമായി വൈദ്യുതി ബോര്ഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദം കാര്യമാക്കുന്നില്ല. അദാനിയില്‍ നിന്നും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.അദാനിക്ക് ജനത്തെ പോക്കറ്റടിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണ്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല വിഷയത്തില് സര്‍്ക്കാര്‍ മാപ്പു പറയുമോ എന്ന്് വ്യക്തമാക്കണം. ജനം ഏപ്രില്‍ ആറിന് ബോംബിടും. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടത്തും ബിജെപി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്നു പറയുന്ന ബിജെപി മുന്നറിയിപ്പ് ഗൗരവതരമെന്നും അത്തരം നീക്കങ്ങള്‍ക്ക് സംഘ്പരിവാറിന് സ്വപ്‌നം കാണാനാകാത്ത തിരിച്ചടി കേരളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗ്ഗീയതയെ ജനം പിന്തുണക്കില്ല.

ത്രിപുരയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് ബിജെപി വളര്‍ന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ മുന്നറിയിപ്പ് ഗൗരവതരമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇരട്ടവോട്ടെന്ന പേരില്‍ പ്രതിപക്ഷ നേതാവ് കേരളത്തെ അപമാനിക്കുകയാണ്. ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു വോട്ടുപോലും ഇരട്ടിക്കരുത്. അതിനായി ഇലക്ഷന്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. പാവപ്പെട്ടവര്‍ക്ക് കുടിവെള്ളവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവും അടക്കമുള്ളവയെല്ലാം കൊടുക്കുന്ന ഭരണമാറ്റം ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23ന് നരേന്ദ്ര മോദി ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഖാന്‍ മോദിയ്ക്ക് കത്തയച്ചത്. ജമ്മു കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഖാന്‍ കത്തില്‍ കുറിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി.

പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചു.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാനദിവസം കർശനനിയന്ത്രണങ്ങളുണ്ടാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ല. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാറാഴ്ച്ച നേമത്ത് എത്തും.

വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ. മുരളീധരന്‍ നേരത്തെ ഉന്നയിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെ കെ. മുരളീധരന്‍ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാറാഴ്ച്ച നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരിക്കുകയായിരുന്നു.