Latest News (Page 568)

ന്യൂഡൽഹി: റെയിൽവെ വികസനത്തിന് 32,500 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

കേന്ദ്രസർക്കാരാണ് റെയിൽവെ വികസനത്തിന് പൂർണമായും ധനസഹായം നൽകുന്നത്. മൾട്ടിട്രാക്കിംഗ് പദ്ധതികൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കാനും, ട്രെയിനിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും, തിരക്ക് കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 35 ജില്ലകളെ പദ്ധതികൾ ഉൾക്കൊള്ളുന്നുണ്ട്.

ന്യൂഡൽഹി: ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കിയതിന്റെ ഗുണങ്ങൾ വിശദീകരിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് പണം എത്തിക്കുന്ന ഡിബിറ്റി നടപ്പിലാക്കിയതോടെ നികുതിദായകരുടെ 2.73 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. 9 വർഷത്തിനിടയിലാണ് ഇത്രയും തുക ലാഭിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

ഗുണഭോക്താക്കൾക്ക് നേരിട്ട് പണം എത്തിക്കുന്നതിനും വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനും ആയാണ് ഡിബിടി പദ്ധതി നടപ്പിലാക്കിയത്. ധനസഹായ പദ്ധതികളുടെ ചോർച്ച തടയാനും സർക്കാർ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനും പദ്ധതി സഹായിച്ചു എന്നും മന്ത്രി പറഞ്ഞു. ദിശാഭാരത് എന്ന എൻജിഒ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.

വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കൂടുതൽ പണം ലഭിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്താൻ ഡിബിറ്റി സംവിധാനത്തിലൂടെ സാധ്യമായി. ഡിബിടി പദ്ധതിയിലൂടെ ലാഭിച്ച പണം മറ്റ് നിരവധി പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഡബ്ലിൻ : അയർലണ്ടിനെതിരെ നടന്ന ആദ്യ ടി -20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഗ്രൗണ്ടിൽ മഴ പെയ്തതോടെ കളി മുഴുപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഡെക്ക് വർത്ത് ലൂയിസ്‌ നിയമമനുസരിച്ചാണ് ഇന്ത്യയ്ക്ക് ജയം ലഭിച്ചത്. രണ്ട് റണ്ണിന്റെ ജയമാണ് ഇന്ത്യയ്ക്ക് ഈ കളിയിലുള്ളത്. 7 വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ സ്വന്തമാക്കിയത് 139 റൺസാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ മൂലം കളി മുടങ്ങിയത് .

പിന്നീട് മാച്ച് തുടരാൻ സാധിക്കാതെ വന്നതോടെയാണ് ഡെക്ക് വർത്ത് നിയമപ്രകാരം ഇന്ത്യ ജയം ഉറപ്പിച്ചത് . 23 പന്തിൽ 24 റൺസെടുത്ത ഓപ്പണറായ യശസ്വി ജെയ്സ്വാൾ, നേരിട്ട ആദ്യ പന്തിൽ തന്നെ ഒന്നും നേടാതെ ഇരുന്ന തിലക് വർമ്മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യൻ ടീമിന് നഷ്ടമായത്. കളി മഴ മൂലം നിർത്തുന്ന സമയം 19 റൺസുമായി റിതുരാജ് ഗെയ്ക് വാഥും ഒരു റണ്ണുമായി സഞ്ജു സാംസണുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. കളിയിൽ പരിക്ക് കഴിഞ്ഞു തിരിച്ചെത്തിയ ബുമ്ര ആദ്യ ഓവറിൽ തന്നെ അയർലൻഡിനെ ഞെട്ടിച്ചു. ആദ്യ ഓവറിൽ രണ്ടാം പന്തും അഞ്ചാം പന്തും എറിഞ്ഞു വിക്കറ്റുകൾ വീഴ്ത്തി ബുമ്ര താരമായി.

വാലറ്റത്ത് ഇറങ്ങിയ ബറി മക്കാർത്തിയുടെ കൂറ്റനടികളാണ് അയർലണ്ടിനെ 139 എന്ന സ്‌കോറിൽ കൊണ്ടെത്തിച്ചത് . മധ്യനിരയിലെ കുർട്ടിസ് കാംഫർ 33 പന്തിൽ ഒരു സിക്‌സും 3 ഫോറും അടിച്ചു. ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് 11 റൺസും മാർക്ക് അഡയർ 16 റൺസും നേടി. ബുമ്ര നാല് ഓവറിലായി 24 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റിലൂടെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. നാലോവറിൽ 23 റൺസ് വഴങ്ങി രവി ബിഷ്‌ണോയിയും കളിയിൽ രണ്ട് വിക്കറ്റ് എടുത്തിരുന്നു.

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ (ഐ.എൽ.ഡി.എം) ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ പ്ലാൻ ഫണ്ട് ഇനത്തിൽ റിവർ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഐഇസി പ്രവർത്തനങ്ങൾക്കും, യങ് പ്രൊഫഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഹാൻഡ് ബുക്ക് തയ്യാറാക്കുന്നതിനും എൻവയോൺമെന്റൽ സയൻസിൽ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു.

ഒരു വർഷത്തേക്ക് പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പോടെയാണ് അവസരം. എൻവയോൺമെന്റൽ സയൻസിൽ ബിരുദാനന്തര കോഴ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഗൂഗിൽ ഫോം ലിങ്ക്: htttps://forms.gle/59yF7SZhE1myujnEA. ആഗസ്റ്റ് 26 നകം അപേക്ഷിക്കണം. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471-2365559.

കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് കെ എസ് ആർ ടി സി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് മിതമായ നിരക്കിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. മൂന്നാർ – വാഗമൺ ട്രിപ്പാണ് ടൂർ പാക്കേജിൽ ആകർഷണീയമായുള്ളത്.

ഓഗസ്റ്റ് 25 നും 30 നും വൈകിട്ട് 7 മണിക്ക് കണ്ണൂർ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസമാണ് വാഗമണിലെത്തുന്നത്. തുടർന്ന് ജീപ്പ് സഫാരിയും സൈറ്റ് സീയിങ്ങും ഉണ്ടായിരിക്കും. വൈകിട്ട് 6 മണിയോടെ ഹോട്ടലിൽ ക്യാമ്പ് ഫയർ നടത്തും. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ, ആനയിറങ്കൽ ഡാം, ഓറഞ്ച് ഗാർഡൻ, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ 6 മണിക്കാകും കണ്ണൂരിലേക്ക് തിരിച്ചു പോകുന്നത്.

ഗവിയിലേക്കുള്ള ബഡ്ജറ്റ് ടൂറിസം ഓഗസ്റ്റ് 30 നാണ് പോകുന്നത്. കണ്ണൂരിൽ നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം കുമളിയിലെത്തും. തുടർന്ന് ജീപ്പിൽ കമ്പത്തേക്ക് പോയി മുന്തിരിത്തോട്ടം, പച്ചക്കറി തോട്ടം, പെൻ സ്റ്റോക്ക് പൈപ്പ് ലൈൻ വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് രാമക്കൽമേട്ടിലേക്ക് പോകും. രണ്ടാമത്തെ ദിവസം ഗവിയിൽ ബോട്ടിങ്ങും ഭക്ഷണവും ഉണ്ടായിരിക്കും. അടുത്ത ദിവസം രാവിലെ ആറ്‌ മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. 27 ന് 6 മണിക്ക് കാസർഗോഡ് റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽകോട്ട, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തും.

ഭൂതകാലമെന്ന ഹൊറർ ചിത്രത്തിൻറെ സംവിധായകൻ രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമയുമായെത്തുന്നു. ഭ്രമയുഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്ന് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ‘മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. കേരളത്തിന്റെ ഇരുണ്ട കാലത്തെ പറ്റി പറയുന്ന കഥയാണിത്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്ക് ഇതൊരു ദൃശ്യ വിരുന്നായിരിക്കും എന്നായിരുന്നു ചിത്രത്തിൻറെ സംവിധായകൻ രാഹുൽ സദാശിവന്റെ പ്രതികരണം.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറാർ ത്രില്ലർ ചിത്രങ്ങൾക്ക് വേണ്ടി മാത്രം ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ്. കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എപ്പോഴും മാറ്റങ്ങൾ കൊണ്ട് വരുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. ആപ്പ് വീണ്ടും പുതിയ അപ്‌ഡേഷൻ കൊണ്ട് വരാൻ പോകുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്. സ്റ്റോറികളിൽ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെൻഷൻ ചെയ്യാനുള്ള സംവിധാനമാണ് ഇൻസ്റ്റഗ്രാം നടപ്പിലാക്കാൻ പോകുന്നത് . അധികം വൈകാതെ ഇവ ഓരോ രാജ്യങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏതാണ്ട് 230 കോടി സജീവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിനുണ്ട്.

പ്ലാറ്റ് ഫോമിന്റെ വരാൻ പോകുന്ന മാറ്റത്തെ കുറിച്ച് ബ്രോഡ്കാസ്റ്റ് ചാനലിൽ ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേറിയും സൂചിപ്പിച്ചിട്ടുണ്ട്. ഒരു കൂട്ടം ആളുകളെ ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാനും സ്റ്റോറികളിൽ ഓരോരുത്തരെ മെൻഷൻ ചെയ്യാതെ കൂട്ടമായി മെൻഷൻ ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാവും.അതേ സമയം ഫീച്ചർ എപ്പോൾ മുതൽ സാധ്യമാകുമെന്ന് കമ്പനി പറഞ്ഞിട്ടില്ലെങ്കിലും ആദ്യം അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്.

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചാമ്പയ്ക്ക. ചാമ്പയ്ക്ക. കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങിയ ഘടകങ്ങൾ ചാമ്പയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിർജലീകരണം തടയും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. ജാംബോസിൻ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹത്തെ നിയന്ത്രിക്കുന്നു. പാൻക്രിയിന്റെ അമിത പ്രവർത്തനങ്ങളെ തടയാനും ചാമ്പയ്ക്ക സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

രളിൽ അടഞ്ഞിരിക്കുന്ന വിഷം പുറന്തള്ളാൻ ചാമ്പയ്ക്ക സഹായിക്കുന്നു. ഇതുവഴി കരൾ രോഗ സാധ്യത കുറയ്ക്കും. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് കഴിക്കുന്നത് ഉത്തമമാണ്. സ്ത്രീകളിലെ സ്തനാർബുദ സാദ്ധ്യതയ്ക്കും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസറിനും ഇത് പരിഹാരമാണ്. ചാമ്പയ്ക്കയിൽ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെ നീക്കം ചെയ്ത് രക്തസഞ്ചാരം സുഗമമാക്കും.

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ നായികയായെത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഈ സിനിമയിലെ കലാപകാരാ എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. കഴിഞ്ഞ ദിവസം സിനിമയിലെ നായികയായ ഐശ്വര്യ ലക്ഷ്മി ദുൽഖറിനൊപ്പം ആരാധകരോട് സംസാരിക്കവെയാണ് ഓരോ കഥാപാത്രങ്ങളെയും കുറിച്ച് വാചാലയായത്. കിംഗ് ഓഫ് കൊത്ത ഗ്യാങ്സ്റ്റർ സിനിമയാണെങ്കിലും അതിന്റെ കഥ എത്ര നന്നായി എഴുതി എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് നടി പറയുന്നത്.

സിനിമയിൽ നിരവധി കഥാപാത്രങ്ങളുള്ളതിനാൽ ഓരോ കഥാപാത്രങ്ങളുടെയും പെർഫെക്ഷൻ നിർണായകമായ കാര്യമാണ്. ഇക്കാര്യം നന്നായി ചിത്രത്തിൽ സംയോജിപ്പിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി. മലയാളത്തിലെ പ്രമുഖ സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ ചിത്രം മലയാള സിനിമയിൽ ചരിത്രമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കോട്ടയം: മാസപ്പടി വാങ്ങിയ കമ്പനിയിൽ നിന്നുതന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി രാജീവ് കൈതോലപായയിൽ പണം കടത്തിയതെന്ന ജി ശക്തിധരന്റെ ആരോപണം ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി നൽകിയ കമ്പനി തന്നെയാണ് അന്നും മുഖ്യമന്ത്രിക്ക് പണം നൽകിയതെന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്യുകുഴൽനാടനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനി തട്ടിപ്പിൽ എന്താണ് കേസെടുക്കാത്തതെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം ഷാജിക്കെതിരേയും കുഴൽനാടനെതിരേയും സുധാകരനെതിരേ പോലും കേസെടുക്കുമ്പോൾ സതീശൻ എന്തുകൊണ്ടാണ് വ്യത്യസ്തനാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് മാത്രമായിട്ട് എന്താണ് ഇത്ര ആനുകൂല്യമെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

വിദേശത്തേക്ക് പോയി ചാരിറ്റി പ്രവർത്തനത്തിനായി പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്തുവെന്നതാണ് സതീശനെതിരായ കേസ്, അതെന്താണ് അന്വേഷിക്കാത്തത്. മാത്യു കുഴൽനാടന്റെ കേസ് അന്വേഷിക്കുന്നതിന് മുമ്പ് സതീശനെ എന്താണ് ചോദ്യംചെയ്യാത്തത്. തനിക്കെതിരായ കേസിൽ എത്ര തവണയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യംചെയ്തത്. എത്ര തെളിവെടുപ്പുകളാണ് തന്റെ പേരിൽ നടത്തിയത്. എല്ലാ ദിവസവും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോയി. ശബ്ദം പരിശോധിച്ചു. കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. എന്താണ് സതീശനോട് മാത്രം ഇത്ര ആനുകൂല്യമെന്നും, അദ്ദേഹം ചോദിച്ചു.

സതീശൻ ഹരിശ്ചന്ദ്രനാണെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും പറഞ്ഞാൽ പിന്നെ ഞങ്ങൾ ഈ ചോദ്യം ചോദിക്കില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ, സതീശനെതിരെ ഒരു അന്വേഷണവും നടത്താത്തത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ മുതൽ പിണറായി ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറാവണം. പണം കടത്തിയത് മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവതരമാണ്. മന്ത്രിക്കെതിരെ ശക്തിധരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ഞെട്ടിക്കുന്നതാണ്. സാക്ഷി തന്നെ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്. പണം കൈമാറ്റത്തെ പറ്റിയുള്ള ആരോപണം അന്വേഷിക്കാതെ മാറിനിൽക്കാൻ പോലീസിന് സാധിക്കില്ല. സംസ്ഥാനത്ത് ഭരണനിർവഹണം കൃത്യമായി നടക്കുന്നില്ലെന്നത് ഉറപ്പായിരിക്കുന്നു. പണം വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാങ്ങിയില്ലെങ്കിൽ ശക്തിധരനെതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണം ഉയർന്നിരിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നുതന്നെയാണ്. സിപിഎമ്മിനെ അവഗണിച്ച് രക്ഷപ്പെടുകയെന്ന തന്ത്രം ഇനി നടക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പരിസ്ഥിതി സംബന്ധമായ വ്യവസായം സുഗമമായി നടത്തിക്കൊണ്ടുപോകാനാണ് പണം നൽകിയതെന്ന് ശശിധരൻ കർത്തതന്നെ ആദായനികുതി വകുപ്പിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയനും മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയെന്നുള്ളത് രേഖയാണ്. പണം കൊടുത്തയാൾ അത് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതാണ്. അതേയാളോട് 2.35 കോടി രൂപ മുഖ്യമന്ത്രി വാങ്ങിയെന്നതും മന്ത്രി രാജീവാണ് അതിന് ഇടനിലക്കാരനായതെന്നതും അന്വേഷിക്കാതിരിക്കുന്നത് എങ്ങനെയാണ്? കേന്ദ്ര ഏജൻസികൾ അന്വേഷിക്കാനെത്തുമ്പോൾ ഇരവാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.