Latest News (Page 3,158)

കണ്ണൂര്‍ : പിണറായിയുടെ താങ്ങും തണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്ന് പോകുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായിക്ക് സ്ഥലകാല ബോധം വരികയെന്നും സുധാകരന് പറഞ്ഞു.
എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തില്‍ പിണറായിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

modi

തിരുവനന്തപുരം: യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളെപ്പോലെയാണെന്ന് മോദി വിമര്‍ശിച്ചു. അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും സ്വജനപക്ഷപാതത്തിലും ഇരുമുന്നണികളും ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം ഒരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും അടുത്ത് വരികയാണ്. പഞ്ചിമ ബംഗാളില്‍ അടക്കം ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ അടുത്തായി നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട ആവശ്യമില്ല. ഇവര്‍ തമ്മില്‍ പരസ്പരം ലയിക്കുകയാണ് വേണ്ടത്. അതിന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് പേരിടണമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇടതിനെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പര്യമോ യുഡിഎഫിന് ഇല്ലെന്ന് എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും മോദി അഭിപ്രായപ്പെടുന്നു.

ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ടെക്‌നോളജീസിനെതിരെ ട്രായും രംഗത്ത് വന്നതോടെ അവരുടെ ബീറ്റാ വെര്‍ഷന്‍ വില്‍ക്കാനുള്ള ശ്രമമാണ് തടസ്സപ്പെട്ടത്. ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഹ്യൂസ്, മൈക്രോ സോഫ്റ്റ് എന്നി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്‍ഡസ്ട്രി ബോഡി പ്രസിഡന്റ് ടിവി രാമചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരമാണ് ട്രായി നടപടി സ്വീകരിച്ചത്. ഭാരതി ഗ്രൂപ്പ്, യു കെ സര്‍ക്കാരിന്റെ ഒണ്‍വെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പര്‍ തുടങ്ങിയ പദ്ധതികളുമായി മത്സരിച്ചാണ് സ്‌പേസ് എക്‌സ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നത്. 7000 രൂപ നിരക്കില് ബീറ്റ വെര്‍ഷന്‍ വില്‍ക്കാനാണ് സ്റ്റാര്‍ലിങ്ക് ശ്രമിച്ചത്. ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യുന്ന വിധത്തിലാണ്. 2022 യോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടത്.

ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രം ജോജിയുടെ ആദ്യ ടീസര്‍ പുറത്തെത്തി. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വഴി ഏപ്രില്‍ ഏഴിനാണ് ചിത്രം എത്തുക.ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ നിര്‍മ്മാണം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും തന്നെയാണ്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്‌സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സൗണ്ട് ഡിസൈന് ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര് ഹംസ. ചമയം റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. ഡിസൈന്‍ യെല്ലോടീത്ത്‌സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍,അലിസ്റ്റര് അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷിചെയ്യാന്‍ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തില്‍ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമാവും അതെന്നും കുമ്മനം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായാല്‍ വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നും തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്ന് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ സംവാദത്തിനിടെയായിരുന്നു മുന്‍ യുഎസ് സെക്രട്ടറി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സ് ചോദിച്ച പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും , ഉത്പാദനങ്ങളും തൊഴിലവസരവും വര്‍ദ്ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് താല്പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടർ ഏപ്രിൽ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രിൽ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്.എന്നാൽ ഇത് ഏപ്രിൽ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി (ജെ‌പി‌എൽ) വ്യാഴാഴ്ച അറിയിച്ചു.വിവരങ്ങൾ ഏപ്രിൽ 12 ന് ഭൂമിയിൽ എത്തുമെന്നും നാസ ജെപിഎൽ ട്വീറ്റ് ചെയ്തു. നാസയുടെ പെർസെവറൻസ് റോവറിൽ ഘടിപ്പിച്ചാണ് ഇൻജെനുവിറ്റിയെ ചൊവ്വയിലെത്തിച്ചത്.

ഇത് ഫെബ്രുവരി 18 ന് ചൊവ്വയിലെത്തി. ടെസ്റ്റ് ഫ്ലൈറ്റ് നടത്താൻ ഇൻജെനുവിറ്റിയ്ക്ക് 30 ചൊവ്വ ദിനങ്ങൾ അല്ലെങ്കിൽ 31 ഭൗമദിനങ്ങൾ ലഭിച്ചു.മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവർ ഫ്ലൈറ്റ് എന്ന ലക്ഷ്യമാണ് ഇൻജെനുവിറ്റിയിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ നമ്മുടെ ചക്രവാളങ്ങൾ കൂടുതൽ വികസിപ്പിക്കാനും ചൊവ്വ പര്യവേക്ഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കാനും കഴിയും.നിയന്ത്രിത രീതിയിൽ പറക്കുന്നത് ഭൂമിയിൽ പറക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ്. ചുവന്ന ഗ്രഹത്തിന് ഗുരുത്വാകർഷണവും ഉണ്ട് (ഭൂമിയുടെ മൂന്നിലൊന്ന്).

ചൊവ്വയിലെ പകൽ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോർജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുന്നുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഇത് സുരക്ഷിതമല്ലാത്ത വൈദ്യുത ഘടകങ്ങളെ മരവിപ്പിക്കുകയും ചിലപ്പോൾ തകർക്കുകയും ചെയ്യും. ഇൻജെനുവിറ്റി നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്.പെർസെവെറൻസ് റോവറിന്റെ സൗകര്യത്തിന് അനുസരിച്ച് ഉൾക്കൊള്ളാൻ, ഇൻജെനുവിറ്റി ഹെലികോപ്റ്റർ ചെറുതായിരിക്കണം.

ചൊവ്വയുടെ പരിതസ്ഥിതിയിൽ പറക്കാൻ ഹെലികോപ്ടറിന് ഭാരവും കുറവായിരിക്കണം. തണുത്തുറഞ്ഞ ചൊവ്വയിലെ രാത്രികളെ അതിജീവിക്കാൻ, ആന്തരിക ഹീറ്ററുകൾക്ക് ശക്തി പകരാൻ അതിന് ആവശ്യമായ ഊർജ്ജം ഉണ്ടായിരിക്കണം.റോട്ടറുകളുടെ പ്രകടനം മുതൽ സോളാർ പാനലുകൾ, ഇലക്ട്രിക്കൽ ഹീറ്ററുകൾ, മറ്റ് ഘടകങ്ങൾ എന്നിവ വരെ – സതേൺ കാലിഫോർണിയയിലെ നാസയുടെ ജെപിഎല്ലിന്റെ വാക്വം ചേമ്പറുകളിലും ടെസ്റ്റ് ലാബുകളിലും പരീക്ഷിക്കുകയും പുന: പരിശോധനകൾ നടത്തുകയും ചെയ്തതാണ്.

കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ നാസ പങ്കുവച്ചിരുന്നു. ഹെലികോപ്റ്റർ അതിന്റെ ഡെബ്രിസ് ഷീൽഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഇതുവരെ ഒരു തരത്തിലുളള റോട്ടോക്രാഫ്റ്റുകളും ഡ്രോണുകളും അന്യഗ്രഹത്തിൽ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകർ പറയുന്നു.1997 ൽ നാസയുടെ സോജർനർ റോവർ ചൊവ്വയിൽ പറന്നിറങ്ങിയപ്പോൾ, ചുവന്ന ഗ്രഹത്തെ ചുറ്റിക്കറങ്ങുന്നത് സാധ്യമാണെന്ന് തെളിയിക്കുകയും ചൊവ്വയിൽ എങ്ങനെ പര്യവേക്ഷണം നടത്താമെന്ന് പൂർണ്ണമായും പുനർനിർവചിക്കുകയും ചെയ്തു. അതുപോലെ തന്നെ, ശാസ്ത്ര ഗവേഷണത്തിന്റെ ഭാവി ഇൻജെനുവിറ്റിയിലൂടെ അറിയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് നാസ ആസ്ഥാനത്തെ പ്ലാനറ്ററി സയൻസ് ഡിവിഷൻ ഡയറക്ടർ ലോറി ഗ്ലേസ് പ്രസ്താവനയിൽ പറഞ്ഞു.

തടവിലുള്ള മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റം കൂടി ചാര്‍ത്തിയതായി സൂചിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
അട്ടിമറിക്ക് ശേഷം ആങ് സാന് സ്യൂചിയേയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) യിലെ മറ്റ് അംഗങ്ങളെയും പട്ടാളം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറ് വാക്കി-ടോക്കികള്‍ അനധികൃതമായി ഇറക്കുമതി ചെയ്യുക, കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക എന്നിവയുള്‍പ്പെടെ നിരവധി ചെറിയ കുറ്റകൃത്യങ്ങളാണ് പട്ടാളം നേരത്തെ അവരുടെ മേല്‍ ആരോപിച്ചിരുന്നത്.

ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് അവരുടെ സേവനങ്ങള്‍ നിര്‍ത്താനായി പട്ടാള ഭരണകൂടം ഉത്തരവിട്ടതായി നിരവധി ടെലികോം വൃത്തങ്ങള്‍ അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ ഭൂരിഭാഗം ഉപഭോക്താക്കളും വയര്‍ലെസ് ഡാറ്റാ സേവനങ്ങളിലൂടെയാണ് ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഒരുമണി മുതല്‍ ഇന്റര്‍നെറ്റ് വെട്ടിക്കുറച്ചതായി ഇന്റര്‍നെറ്റ് മോണിറ്റര്‍ നെറ്റ്‌ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു. 19 -ാം ദിവസം മൊബൈല്‍ ഡാറ്റയും പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
മ്യാന്മറില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിനായിട്ടുള്ള പരിശ്രമത്തിന്റെ പേരില് 1991 -ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നേതാവാണ് ആങ് സാന്‍ സ്യൂചി. പിന്നീട് റോഹിങ്ക്യന്‍ ജനതയ്ക്ക് മേലെയുള്ള പട്ടാളത്തിന്റെ നടപടികളെ ന്യായീകരിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും അവര്‍ക്ക് നേരെയുണ്ടായി.

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തിയതായി മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. 11 പ്രധാന കേന്ദ്രങ്ങളുടെ വികസനത്തിനായി 772.47 കോടിരൂപ ചിലവാക്കിയതായി സിംഗ് അറിയിച്ചു.12000 പോലീസ് സേനാംഗങ്ങളാണ് തിരക്ക് നിയന്ത്രിക്കാനുള്ളത്.

200 ഡോക്ടർമാരും 1500 ആരോഗ്യപ്രവർത്തകരും അടക്കം 613 ആശുപത്രികളിലായി പ്രവർത്തന നിരതരാണ്.13 അഖാഡകളുടെ നേതൃത്വത്തിലാണ് കുംഭമേള സ്‌നാനവും പൂജകളും നടക്കുന്നത്. കുംഭമേള തീർത്ഥാടകർക്കായുള്ള പൊതു ശൗചാലയങ്ങൾക്കും മാലിന്യശേഖര സംവിധാനങ്ങൾക്കുമായി മാത്രം 58 കോടി രൂപ ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

സ്‌നാനഘട്ടങ്ങളുടെ അറ്റകുറ്റപ്പണികളും നടപ്പാതകൾ മോടി കൂട്ടുന്നതിനും 49 കോടിരൂപ ചിലവായതായും മുഖ്യമന്ത്രി പറഞ്ഞു. ജല ലഭ്യത ഉറപ്പാക്കാൻ അണക്കെട്ടിലെ സംവിധാനങ്ങൾക്കായി 12 കോടിയും പ്രദേശത്തെ റോഡുകളുടെ വീതി കൂട്ടിയതിന് 13 കോടിയും ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.അഖാഡകളെന്ന സന്യാസി സംഘത്തിന്റെ മഠങ്ങളുടെ നേതൃത്വത്തിലാണ് പ്രധാന സ്‌നാനം നടക്കുന്നത്. എല്ലാ അഖാഡകൾക്കും ക്രമം ജില്ലാ അധികാരികൾ നിശ്ചയിച്ചിട്ടുണ്ട്.

നിരഞ്ജനി അഖാഡ ആദ്യവും നിർമ്മൽ അഖാഡ അവസാനവും സ്‌നാനം നടത്തും. നാഗാ സന്യാസി സമൂഹം പ്രത്യേകമായി സ്‌നാനം നടത്തി മടങ്ങും. ഹർകീ പൗഡീ സ്‌നാന ഘട്ടത്തിലെ നാഗാ സന്യാസി സ്‌നാന സമയത്ത് മറ്റ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മൂന്ന് ഷാഹി സ്‌നാനങ്ങളാണ് ഹരിദ്വാറിലൂടെ ഒഴുകിപ്പരക്കുന്ന ഗംഗാ നദിക്കരയിലെ സ്നാന ഘട്ടങ്ങളിൽ നടക്കുന്നത്.

ഏപ്രിൽ 12ന് സോമാവതി അമാവാസി, 14ന് വൈശാഖ സ്‌നാനം, 27ന് ചൈത്രപൂർണ്ണിമാ സ്‌നാനം എന്നിവയാണ് പ്രധാനം. തീർത്ഥാടകർക്ക് സ്‌നാനം നടത്താൻ സഹായിക്കും വിധം തേഹരി തടാകത്തിൽ നിന്ന് ജലം തുറന്നുവിട്ടുകൊണ്ടാണ് സ്‌നാനഘട്ടങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുക എന്നും അധികൃതർ അറിയിച്ചു. ഹരിദ്വാർ മുതൽ ദേവപ്രയാഗവരെ 670 ഹെക്ടർ പ്രദേശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണ്.അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരന്‍ പറഞ്ഞു.ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ല.

എല്‍ഡിഎഫ് പറയുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ്. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കട്ടെയന്നും മുരളീധരന്‍. എല്ലാ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. താന്‍ 47 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ആളാണെന്നും മുരളീധരന്‍ പറഞ്ഞു. കോടതി പറയുകയാണെങ്കിലും പോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെ മുരളീധരന്‍.

കേരളത്തില്‍ ലൗ ജിഹാദ് പ്രധാനപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.