ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതി; രാജ്ഭവനിലെ 4 ജീവനക്കാർക്ക് നോട്ടീസ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിലാണ് നടപടി. ആനനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നാലു ജീവനക്കാർക്ക് നോട്ടീസ് നൽകിയത്. ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം വിജയിക്കുമെന്നമാണ് സിവി ആനന്ദബോസ് പറയുന്നത്.

തന്നെ അപകിർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.