Latest News (Page 3,157)

p jayaraj

കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പി ജയരാജന്‍. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ വിമര്‍ശനം. പണ്ട് തന്റെ പേരില്‍ അണികള്‍ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതില് പാര്‍ട്ടിയില്‍ നടപടിയുണ്ടായതിനെ പരോക്ഷമായി ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‌ക്കേയാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നത തുറന്നുക്കാട്ടുന്ന ഈ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ വടക്കേ ഇന്ത്യയിലെ വിതരണ അവകാശം പെന്‍മൂവിസിന് വിറ്റുപോയതായി വാര്‍ത്ത. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെന്‍മൂവീസ് സ്വന്തമാക്കിയത്.തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല.പത്ത് ഭാഷകളിലാകും സിനിമ എത്തുക.സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍്, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈസ്റ്റർ ആഘോഷത്തെ ഈ വർഷവും ബാധിക്കാൻ ഇടയുണ്ട്.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച വേദനകൾക്കും യാതനകൾക്കുമിടയിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈസ്റ്റർ യാതൊരു കുറവുമില്ലാതെ, പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.

ഹൈദരാബാദിൽ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആൾ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിൻ റോച്ച് പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകൾ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്.

നഗരങ്ങളിലെ പള്ളികളിൽ നിന്ന് ലിറ്റർജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകൾ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിൻ റോച്ച് പറഞ്ഞു.ചില പള്ളികളിൽ ദുഃഖവെള്ളി ദിനത്തിൽ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങൾക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.’ – അദ്ദേഹം പറയുന്നു.

thomas issac

ആലപ്പുഴ: സംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് താനെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടി നൽകി ധനമന്ത്രി തോമസ് ഐസക്. .പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ല. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം കോടി ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യു.ഡി.എഫ് കാലത്തെ പോലെ പെൻഷൻ കുടിശിക ഇല്ല. എല്ലാം നൽകിയ ശേഷവും നീക്കിയിരുപ്പ് ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.

മറവി രോഗം പ്രതിപക്ഷ നേതാവിനാണ്, അവർ ഭരിച്ച കാലം മറന്നു. നിലവിലെ ആരോപണം ബാലിശമാണ്. പ്രതിശീർഷ വരുമാനം കഴിഞ്ഞ സർക്കാരിനെക്കാൾ വർധിച്ചെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ഐസക്ക് അഭിപ്രായപ്പെട്ടുസംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രാവിലെ രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. കേരളത്തെ തകർത്ത് തരിപ്പണം ആക്കിയത് കൊണ്ടാവാം പിണറായി ഇത്തവണ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാലാവസ്ഥ ഉച്ചകോടിയിലും മുന്‍നിര സാമ്പത്തിക ശക്തികളുടെ ഊര്‍ജ-കാലാവസ്ഥ ഫോറത്തിലും പങ്കെടുക്കാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ഏപ്രില്‍ 22, 23 തീയതികളില്‍ ഓണ്‍ലൈന്‍ ആയാണ് ഉച്ചകോടി നടക്കുക.

യു എസ് മുഖ്യസംഘാടകരായ ആഗോള സംഗമത്തില്‍ 40 ലോക നേതാക്കള്‍ക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് രണ്ടു ദിവസത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യുക. 2030 ഓടെ കാര്‍ബണ്‍ വികിരണത്തിന്റെ തോത് ഗണ്യമായി കുറക്കുന്നതും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓണ്‍ലൈനായത്.

ഉച്ചകോടി ഭൗമദിനമായ ഏപ്രില്‍ 22നാണ് ആരംഭിക്കുന്നത്. ആഗോള പ്രതിശീര്‍ഷ മൊത്ത ഉല്‍പാദനത്തിലും കാര്‍ബണ്‍ വികിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുന്‍നിര രാജ്യങ്ങള്‍ പങ്കെടുക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.

തൃശൂർ; ശക്തൻ മാർ‌ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ ബി ജെ പി പ്രവർത്തകർ പ്രചരിപ്പിക്കുന്നത്.വലിയ അപകട സാഹചര്യത്തിലാണു മാർക്കറ്റിന്റെ പ്രവർ‌ത്തനമെന്ന് അദ്ദേഹം പറയുന്നു. ‘എന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽനിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വിൽക്കുന്ന കടയിൽ പോയിവരെ ‍ഞാൻ പറഞ്ഞു. ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസ്സിലാക്കണം.

ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിൽ, എങ്കിലും ‍ഞാൻ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽനിന്നും ഒരുകോടി എടുത്ത് ‍ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ ‍ഞാൻ എന്റെ കുടുംബത്തിൽനിന്നും ഒരുകോടി എടുത്ത് ചെയ്യും.”ഒരു സിപിഎം–സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാൻ െചയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് ഏപ്രിൽ 6ന് അവർ ചെയ്യും.”– സുരേഷ് ഗോപി പറഞ്ഞു.

തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫെയ്സ്ബുക്ക്​ ​​ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.

പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്​. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്​. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവര്‍ നല്‍കേണ്ട സത്യാവാങ്മൂലം ബൂത്തുതല ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കുകയും ഏത് ബൂത്തിലാണ് എത്തേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കും.
140 നിയോജക മണ്ഡലങ്ങളിലായി 4,34,000 ഇരട്ട വോട്ടര്‍മാരുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പു കമ്മിഷന്‍ 38,586 ഇരട്ട വോട്ടുകളാണ് കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ചത്. സത്യവാങ്മൂലത്തില്‍ വോട്ടറുടെ പേര്, മേല്‍വിലാസം, വയസ്, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, വോട്ടര്‍ ഐഡിയിലെ നമ്പര്‍. അതിനുതാഴെ പേര് എഴുതി ഒപ്പിടണം.
ഇപ്പോള്‍ താമസിക്കുന്നത് എവിടെയാണോ ആ സ്ഥലത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തണം. താമസിക്കുന്ന സ്ഥലത്തെ രണ്ട് ബൂത്തുകളില്‍ പേരുണ്ടായാല്‍ വീട് നില്‍ക്കുന്ന ബൂത്ത് ഏതാണോ അവിടെ വോട്ട് ചെയ്യണം.

pinarayi

കണ്ണൂര്‍: ‘ക്യാപ്റ്റന്‍’ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമര്‍ശം.ചിലയാളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും. റുവാണ്ട, ഡെന്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാരും മറ്റ് പത്തു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങളിലുമാണ് ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ്ലെ ഡ്രയാന്‍ ഏപ്രില്‍ 12ന് ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഓസ്‌ല്രേിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഉദ്ഘാടന, സമാപന സെക്ഷനുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റെയ്‌സിന ഡയലോഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ കൂടെ ജിയോപൊളിറ്റിക്‌സിനെക്കുറിച്ചുള്ള പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ പരിഗണിക്കും. ഇന്‍ഡോ-പസഫിക്കില്‍ മികച്ച ഏകോപനം കേന്ദ്രീകരിച്ച് ഫെബ്രുവരി 24ന് ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേര്‍ന്നിരുന്നു.

ഏപ്രില്‍ 13ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് മുന്‍നിര ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ത്രിരാഷ്ട്ര സംഭാഷണം ജനാധിപത്യ രാഷ്ടീയത്തില്‍ സാമ്പത്തിക ശക്തിയും വ്യാപാരവും സാങ്കേതികവിദ്യയും പരസ്പരം കൈമാറുന്നതിന് സഹായിക്കുന്ന കൂടിക്കാഴ്ചയായിരിക്കും എന്ന് ചർച്ചയുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.മൂന്ന് വിദേശകാര്യ മന്ത്രിമാരും ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ചും ഇന്‍ഡോ-പസഫിക്കിലെ ചൈനീസ് നിലപാടിനെക്കുറിച്ചും ചര്‍ച്ചചെയ്യും. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രതിനിധി ക്രിസ്റ്റോഫ് പെനോട്ട് ഇന്‍ഡോ-പസഫക്കില്‍ ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവരുടെ പങ്കിനെക്കുറിച്ചും പ്രത്യേകിച്ച് ഡല്‍ഹിയുടെ പങ്കിനെക്കുറിച്ച വിശദീകരിച്ചുകൊണ്ട് വെര്‍ച്വല്‍ വിശദീകരണം നടത്തി.