Entertainment (Page 97)

ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനെ വരവേറ്റ് കേരളം. ചലച്ചിത്ര പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് മുതല്‍ കേരളത്തില്‍ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ വഴി ലഭിക്കുന്നത്. മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ എല്ലാം ആദ്യ ദിനം തന്നെ ഷോകള്‍ ഹൗസ്ഫുള്‍ ആണ്. തമിഴ്നാട്ടിലെ അതേ ആവേശം നിലനിര്‍ത്തി രാവിലെ നാലരക്ക് തന്നെ കേരളത്തിലെങ്ങും ഷോകള്‍ ആരംഭിച്ചു. ഒട്ടേറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും റെക്കോര്‍ഡ് ബ്രേക്കിങ് ഹിറ്റ് ആകും എന്നും പ്രതീക്ഷിക്കുന്നതായി കേരള ഡിസ്ട്രിബ്യുട്ടര്‍ ശ്രീ ഗോകുലം ഗോപാലന്‍ അറിയിച്ചു.

അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്,തൃഷ തുടങ്ങിയ വലിയ താരനിരയാണുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ജയറാം, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനായ മണിരത്നം ആണ് നിര്‍വഹിക്കുന്നത്.

2023-ലെ ഓസ്‌കറിനുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയ ചിത്രമാണ് ‘ചെല്ലോ ഷോ’. ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രം ഒക്ടോബര്‍ 14-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സിനിമയുടെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സൗരാഷ്ട്രയിലെ ഒരു വിദൂര ഗ്രാമീണമേഖലയിലാണ് കഥ നടക്കുന്നത്. ഒമ്ബത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന്‍ സിനിമാ പ്രൊജക്ടര്‍ ടെക്‌നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ത്ഥം അവസാന സിനിമാ പ്രദര്‍ശനം എന്നാണ്. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഈ മാസം ആദ്യമാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതില്‍ ചോദ്യങ്ങളുമായി ഡബ്‌ള്യുസിസി. ‘പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാര്‍ മലയാള സിനിമാ മേഖലയിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ തെറ്റ് ചെയ്തവര്‍ക്കും അവരുടെ കമ്ബനികള്‍ക്കുമെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?’- സംഘടന ചോദിക്കുന്നു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. ഇത് തീര്‍ച്ചയായും, നമ്മുടെ സഹപ്രവര്‍ത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന ഒരു നടപടിയാണ്. സമാന്തരമായി, ഈ ഒരു സംഭവത്തില്‍ മാത്രം ഇത്തരം നടപടികള്‍ കൈക്കൊണ്ടാല്‍ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനില്‍ക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാര്‍ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളില്‍ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകള്‍. പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് എതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിര്‍മ്മാണ കമ്ബനി ഇപ്പോള്‍.

വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസില്‍ പരാതി നല്‍കിയതോടെ വിജയ് ബാബു ഒളിവില്‍ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്‌ബോള്‍ തന്നെ അയാള്‍ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാല്‍ പിന്‍താങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്ബനികള്‍ക്കും എതിരെ അച്ചടക്ക നടപടികളെടുക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?

മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിര്‍ണായക സ്ഥാപനമെന്ന നിലയില്‍, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ സ്വീകരിക്കുകയും, ഈ വ്യക്തികള്‍ക്കും കമ്ബനികള്‍ക്കുമെതിരെ ഉചിതങ്ങളായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവര്‍ക്കും സുരക്ഷിതവുമാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ഞങ്ങള്‍ ഗഎജഅയോട് അഭ്യര്‍ത്ഥിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയുമായി പ്രശസ്ത യുവനടി ഗ്രേസ് ആന്റണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടി പരാതി ഉന്നയിച്ചത്. തന്റെ സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി ഗ്രേസ് ആന്റണി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പരിപാടി കഴിഞ്ഞ് തിരികെ പോകുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഗ്രേസ് ആന്റണിയ്ക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയ്ക്കും സമാന അനുഭവം ഉണ്ടായി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് കോഴിക്കോട് എന്നും, അവിടെ വെച്ച് തനിക്ക് മോശം അനുഭവം ഉണ്ടായത് തന്റെ മനസ്സ് മരവിപ്പിച്ചെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. എവിടെയാണ് കയറിപ്പിടിച്ചത് എന്നു പറയാന്‍ അറപ്പു തോന്നുന്നു. പ്രമോഷന്റെ ഭാഗമായി പല സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. എന്നാല്‍ അവിടെയൊന്നും ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടിവന്നിട്ടില്ല. മോശം അനുഭവം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തക പ്രതികരിച്ചു. എന്നാല്‍ തനിക്ക് അതിന് കഴിഞ്ഞില്ല. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.. തീര്‍ന്നോ നിന്റെയൊക്കെ അസുഖമെന്നും ഗ്രേസ് ആന്റണി ചോദിച്ചു.

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാഖ് പരേഖ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് ആശാ പരേഖ്. 1992-ല്‍ രാജ്യം പത്മശ്രീ നല്‍കി ആശയെ ആദരിച്ചിരുന്നു. ബാലതാരമായിട്ടാണ് ആശ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മാ’ (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകന്‍ ബിമല്‍ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. നസിര്‍ ഹുസൈന്റെ ‘ദില്‍ ദേകെ ദേഖോ’ എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് വെള്ളിത്തിരയില്‍ തിരിച്ചെത്തി. തുടര്‍ന്നങ്ങോട്ട് ‘ജബ് പ്യാര്‍ കിസി സെ ഹോതാ ഹേ’, ‘ഫിര്‍ വൊഹി ദില്‍ ലയാ ഹൂ’, ‘പ്യാര്‍ കാ മൗസം’, ‘കാരവന്‍’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്യം പത്മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.

അതേസമയം, രജനീകാന്തിനായിരുന്നു 2019-ലെ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം.

കൊച്ചി: അവതാരകയോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. ഇനി കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

‘പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികള്‍. തെറ്റുകളെല്ലാം ഭാസി അംഗീകരിച്ചു കഴിഞ്ഞു. എന്നാലും ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ശ്രീനാഥിന് നല്‍കും. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണമെന്ന് ഒരു താല്‍പര്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്ല. അത്തരക്കാരെ തുടച്ചു നീക്കുന്നതിന് എന്തു നടപടി എടുക്കാനും തയ്യാറാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് സിനിമാ ലൊക്കേഷനുകളില്‍ വന്നുള്ള പരിശോധനയുണ്ടാകണം എന്നുതന്നെയാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകും’- അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്.

അതേസമയം മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിര്‍മാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും. ഇന്നലെ രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ നടന്‍ ഉന്നയിക്കുകയായിരുന്നു.

ചട്ടമ്ബി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.

പുതിയ കാരവാന്‍ സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. തന്റെ ഇഷ്ട നമ്ബറായ 2255 തന്നെയാണ് ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുള്ളത്.

ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. പലവിധ സൗകര്യങ്ങളോടെയാണ് കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്. താരത്തിന്റെ വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നത്.

കൊച്ചി: ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ചവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ മറുപടിയുമായി നടി ഭാവന. ടോപ്പിന് താഴെ വസ്ത്രമൊന്നും ധരിക്കാതെയാണ് ഭാവന എത്തിയതെന്നും നടിക്ക് ഇങ്ങനെ പോകാന്‍ നാണമില്ലേയെന്നുമൊക്കെയായിരുന്നു സൈബര്‍ ആക്രമണങ്ങള്‍. ഭാവന കൈ ഉയര്‍ത്തുമ്‌ബോള്‍ ടോപ്പിന് താഴെ ശരീര ഭാഗങ്ങള്‍ കണ്ടു എന്നായിരുന്നു വിമര്‍ശനം

എന്നാല്‍, താന്‍ ടോപ്പിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും ടോപ്പിന്റെ ഭാഗം തന്നെയാണെന്നും നടി വ്യക്തമാക്കി. ‘അകത്ത് സ്ലിപ്പെന്ന ഭാഗം ചേര്‍ത്തുള്ളതാണ് പരിപാടിയില്‍ ധരിച്ച വസ്ത്രം. ആ സ്ലിപ്പ് ദേഹത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊന്നും ഒരു പുതിയ കണ്ടുപിടിത്തമേ അല്ല. നിരവധി പേര്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കും ഇത് കണ്ടവര്‍ക്കുമെല്ലാം വസ്ത്രങ്ങളെ കുറിച്ച് കൃത്യമായി അറിയാം. എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാനും വേദനിപ്പിക്കാനും വരുന്ന ചിലരുണ്ടെന്നും അവര്‍ക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം എന്നും ഭാവന പറഞ്ഞു. തന്നെ വിമര്‍ശിച്ചവര്‍ക്ക് സന്തോഷവും മനസുഖവും കിട്ടുന്നുണ്ടെങ്കില്‍ ആവട്ടെ. അത്തരക്കാരോട് മറ്റൊന്നും എനിക്ക് പറയാനില്ല. എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുകയാണ്. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും, ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്ന് ബോധ്യമുണ്ട്. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും അറിയാം. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല’- നടി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 23ലെ സിനിമാ ദിനത്തോടനുബന്ധിച്ച്‌ മള്‍ട്ടിപ്ലക്സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ 4000 സ്‌ക്രീനുകളില്‍ 75 രൂപയ്ക്ക് മാത്രം സിനിമാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തു. അതിനാല്‍ വെള്ളിയാഴ്ച 6.5 ദശലക്ഷത്തിലധികം സിനിമാപ്രേമികള്‍ തിയേറ്ററുകളില്‍ എത്തി.

‘ദേശീയ സിനിമാ ദിനം ആഘോഷിക്കാന്‍ 6.5+ ദശലക്ഷം സിനിമാപ്രേമികള്‍ ഇന്ന് അവരുടെ പ്രാദേശിക സിനിമ സന്ദര്‍ശിച്ചു. ഏകദിന സംരംഭത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമാപ്രേമികള്‍, സിനിമാ ടിക്കറ്റുകള്‍ക്കായുള്ള ഡിമാന്‍ഡ് കാരണം രാവിലെ 6.00 മുതല്‍ ഷോകള്‍ ആരംഭിച്ചു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ ഒത്തുകൂടി, രാജ്യത്തെ സിനിമാ ഓപ്പറേറ്റര്‍മാര്‍ ദിവസം മുഴുവന്‍ ഹൗസ് ഫുള്‍ ഷോകള്‍ റിപ്പോര്‍ട്ട് ചെയ്തു’- എംഎഐ അറിയിച്ചു.