Entertainment (Page 96)

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാഖ് പരേഖ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് ആശാ പരേഖ്. 1992-ല്‍ രാജ്യം പത്മശ്രീ നല്‍കി ആശയെ ആദരിച്ചിരുന്നു. ബാലതാരമായിട്ടാണ് ആശ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മാ’ (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകന്‍ ബിമല്‍ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. നസിര്‍ ഹുസൈന്റെ ‘ദില്‍ ദേകെ ദേഖോ’ എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് വെള്ളിത്തിരയില്‍ തിരിച്ചെത്തി. തുടര്‍ന്നങ്ങോട്ട് ‘ജബ് പ്യാര്‍ കിസി സെ ഹോതാ ഹേ’, ‘ഫിര്‍ വൊഹി ദില്‍ ലയാ ഹൂ’, ‘പ്യാര്‍ കാ മൗസം’, ‘കാരവന്‍’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്യം പത്മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.

അതേസമയം, രജനീകാന്തിനായിരുന്നു 2019-ലെ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം.

കൊച്ചി: അവതാരകയോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. ഇനി കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

‘പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികള്‍. തെറ്റുകളെല്ലാം ഭാസി അംഗീകരിച്ചു കഴിഞ്ഞു. എന്നാലും ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ശ്രീനാഥിന് നല്‍കും. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണമെന്ന് ഒരു താല്‍പര്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്ല. അത്തരക്കാരെ തുടച്ചു നീക്കുന്നതിന് എന്തു നടപടി എടുക്കാനും തയ്യാറാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് സിനിമാ ലൊക്കേഷനുകളില്‍ വന്നുള്ള പരിശോധനയുണ്ടാകണം എന്നുതന്നെയാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകും’- അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്.

അതേസമയം മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിര്‍മാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും. ഇന്നലെ രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ നടന്‍ ഉന്നയിക്കുകയായിരുന്നു.

ചട്ടമ്ബി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.

പുതിയ കാരവാന്‍ സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. തന്റെ ഇഷ്ട നമ്ബറായ 2255 തന്നെയാണ് ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുള്ളത്.

ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. പലവിധ സൗകര്യങ്ങളോടെയാണ് കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്. താരത്തിന്റെ വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നത്.

കൊച്ചി: ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ചവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ മറുപടിയുമായി നടി ഭാവന. ടോപ്പിന് താഴെ വസ്ത്രമൊന്നും ധരിക്കാതെയാണ് ഭാവന എത്തിയതെന്നും നടിക്ക് ഇങ്ങനെ പോകാന്‍ നാണമില്ലേയെന്നുമൊക്കെയായിരുന്നു സൈബര്‍ ആക്രമണങ്ങള്‍. ഭാവന കൈ ഉയര്‍ത്തുമ്‌ബോള്‍ ടോപ്പിന് താഴെ ശരീര ഭാഗങ്ങള്‍ കണ്ടു എന്നായിരുന്നു വിമര്‍ശനം

എന്നാല്‍, താന്‍ ടോപ്പിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും ടോപ്പിന്റെ ഭാഗം തന്നെയാണെന്നും നടി വ്യക്തമാക്കി. ‘അകത്ത് സ്ലിപ്പെന്ന ഭാഗം ചേര്‍ത്തുള്ളതാണ് പരിപാടിയില്‍ ധരിച്ച വസ്ത്രം. ആ സ്ലിപ്പ് ദേഹത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊന്നും ഒരു പുതിയ കണ്ടുപിടിത്തമേ അല്ല. നിരവധി പേര്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കും ഇത് കണ്ടവര്‍ക്കുമെല്ലാം വസ്ത്രങ്ങളെ കുറിച്ച് കൃത്യമായി അറിയാം. എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാനും വേദനിപ്പിക്കാനും വരുന്ന ചിലരുണ്ടെന്നും അവര്‍ക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം എന്നും ഭാവന പറഞ്ഞു. തന്നെ വിമര്‍ശിച്ചവര്‍ക്ക് സന്തോഷവും മനസുഖവും കിട്ടുന്നുണ്ടെങ്കില്‍ ആവട്ടെ. അത്തരക്കാരോട് മറ്റൊന്നും എനിക്ക് പറയാനില്ല. എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുകയാണ്. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും, ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്ന് ബോധ്യമുണ്ട്. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും അറിയാം. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല’- നടി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 23ലെ സിനിമാ ദിനത്തോടനുബന്ധിച്ച്‌ മള്‍ട്ടിപ്ലക്സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ 4000 സ്‌ക്രീനുകളില്‍ 75 രൂപയ്ക്ക് മാത്രം സിനിമാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തു. അതിനാല്‍ വെള്ളിയാഴ്ച 6.5 ദശലക്ഷത്തിലധികം സിനിമാപ്രേമികള്‍ തിയേറ്ററുകളില്‍ എത്തി.

‘ദേശീയ സിനിമാ ദിനം ആഘോഷിക്കാന്‍ 6.5+ ദശലക്ഷം സിനിമാപ്രേമികള്‍ ഇന്ന് അവരുടെ പ്രാദേശിക സിനിമ സന്ദര്‍ശിച്ചു. ഏകദിന സംരംഭത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമാപ്രേമികള്‍, സിനിമാ ടിക്കറ്റുകള്‍ക്കായുള്ള ഡിമാന്‍ഡ് കാരണം രാവിലെ 6.00 മുതല്‍ ഷോകള്‍ ആരംഭിച്ചു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ ഒത്തുകൂടി, രാജ്യത്തെ സിനിമാ ഓപ്പറേറ്റര്‍മാര്‍ ദിവസം മുഴുവന്‍ ഹൗസ് ഫുള്‍ ഷോകള്‍ റിപ്പോര്‍ട്ട് ചെയ്തു’- എംഎഐ അറിയിച്ചു.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ 360 കോടി ബോക്‌സ് ഓഫീസ് വിജയത്തില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബ്രഹ്മാസ്ത്രയുടെ അണിയറപ്രവര്‍ത്തകര്‍.

നവരാത്രി ദിനത്തോടനുബന്ധിച്ച് നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറാണ് സമ്മാനിച്ചിരിക്കുന്നത്. ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നല്‍കിയാല്‍ മാതി. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് ഇത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനവുമായി ബന്ധപ്പെട്ട് 23-ാം തിയ്യതി ഏത് ഷോയ്ക്കും 75 രൂപ നിരക്കല്‍ ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, കേരളം, തമിഴ്നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭ്യമായിരുന്നില്ല. ബ്രഹ്മാസ്ത്രയുടെ വിജയാഘോഷമായി ഈ ഓഫറിനെ കാണാം.

‘കുറുപ്പ്’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമ റിലീസ് ചെയ്തതിനാല്‍ ഇനി പ്രദര്‍ശനം തടയുനാകില്ലെന്ന് കോടതി അറിയിച്ചു. എറണാകുളം സ്വദേശി സെബിന്‍ തോമസ് ആണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുമെന്ന് ആരോപിച്ചാണ് സെബിന്‍ ഹര്‍ജി നല്‍കിയത്. ജനുവരിയില്‍ നല്‍കിയ ഹര്‍ജി ഇന്നാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. ചിത്രം റിലീസ് ചെയ്തതിനാല്‍ ഹര്‍ജിക്ക് പ്രസക്തി നഷ്ടമായെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഇപ്പോഴും പ്രസക്തമാണെന്ന ഹര്‍ജിക്കാരന്റെ വാദം തള്ളിയാണ് കോടതി ഹര്‍ജി തള്ളിയത്. 2021 നവംബര്‍ 12നാണ് ‘കുറുപ്പ്’ തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

പ്രേംനസീര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റിയുമായി ചേര്‍ന്ന് നടന്‍ പ്രേംനസീറിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് 2021 ഒക്ടോബര്‍ ഒന്നിനും 2022 നവംബര്‍ 30നും ഇടയില്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം. 1500 രൂപയാണ് പ്രവേശന ഫീസ്.

ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുക. മികച്ച രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയും സമ്മാനമായി നല്‍കും. മികച്ച സംവിധായകന് 25,000 രൂപയും മികച്ച നടന്‍,നടി,തിരക്കഥാകൃത്ത് ,സംഗീത സംവിധായകന്‍, ഛായാഗ്രാഹകന്‍,എഡിറ്റര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.സമ്മാനത്തുകയ്‌ക്കൊപ്പം ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കും.ഹ്രസ്വ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളും നിയമാവലിയും ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഹ്രസ്വ ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഹ്രസ്വ ചിത്രങ്ങളുടെ ദൈര്‍ഘ്യം 5 മുതല്‍ 15 മിനിട്ട് വരെയാകാം. ഡിസംബറില്‍ വിജയികളെ പ്രഖ്യാപിക്കും. പ്രേംനസീറിന്റെ ഓര്‍മ്മ ദിവസമായ 2023 ജനുവരി 16ന് തിരുവനന്തപുരത്ത് സമ്മാനദാനം നടത്തുമെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: പ്രേംനസീര്‍ ഫൗണ്ടേഷന്‍,6ഡി,ഹീര ഗോള്‍ഡന്‍ ഹില്‍സ്,കനക നഗര്‍,കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003,ഇ-മെയില്‍:thepnf@gmail.com

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിക്കുക. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജിനും മികച്ച നടിക്കുള്ള അവാര്‍ഡ് രേവതിക്കും സമ്മാനിക്കും. മികച്ച സംവിധായകനുള്ള അവാര്‍ഡ് ദിലീഷ് പോത്തനാണ്.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന്‍ ഏറ്റുവാങ്ങും . ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനാണ്.

കഴിഞ്ഞ മേയ് 27നാണ് 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ്.