Entertainment (Page 203)

തിരുവനന്തപുരം: പൃഥ്വിരാജിന് നേരെയുണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവുമുള്ള എല്ലാവരെയും പോലെ താനും തള്ളിക്കളയുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രം സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകളുടെ വില്പ്പന നിര്‍മ്മാതാക്കള്‍ക്ക് നല്കിയ നേട്ടത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്‌സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സീ5, നെറ്റ്ഫ്‌ലിക്‌സ് എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാകും തീയറ്റര്‍ റിലീസിന് ശേഷം ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുക. ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സിലും. വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്‌ലിക്‌സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്ച്ചുഗീസ്, കൊറിയന്‍്, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തും. ഹിന്ദി സാറ്റലൈറ്റ് അവകാശം സീ സിനിമയ്ക്കും ബാക്കിയുള്ള പതിപ്പുകളുടെ അവകാശം ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്കുമാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

vairamuthu

തിരുവനന്തപുരം: നിരവധി പേര്‍ മീ ടൂവിലൂടെ ലൈംഗിക ആരോപണം ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചത്.

വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.

തീരുമാനം പുനപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്.

ടോം ക്രൂസ് നായകനായി എത്തിയ മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, ക്രിസ്റ്റഫര് മക് ക്വാറി ഒരുക്കുന്ന മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധേശ്യാമിന്റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയ പ്രഭാസിനോട് മക് ക്വാറി ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിക്കുകയായിരുന്നെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളിയെന്നുമൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ സാക്ഷാല്‍ ക്രിസ്റ്റഫര്‍ മക് ക്വാറി തന്നെ ഇതിനു വിശദീകരണവുമായി രംഗത്തെത്തി. പ്രചരണം വ്യാജമാണെന്ന തരത്തിലായിരുന്നു ക്രിസ്റ്റഫര്‍ മക് ക്വാറിയുടെ പ്രതികരണം. അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്‍്‌നെറ്റിലേക്ക് സ്വാഗതം, എന്നായിരുന്നു മക് ക്വാറിയുടെ മറുപടി.
അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന് പൂര്ത്തിയാക്കാനുള്ളത്. കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാര്‍, രാധാകൃഷ്ണ കുമാറിന്റെ പിരീഡ് റൊമാന്റിക് ഡ്രാമ രാധേ ശ്യാം, നാഗ് അശ്വിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്തിന്റെ ബഹുഭാഷാ മിത്തോശജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.

ഏറെ ആരാധകരാണ് സേതുരാമയ്യര്‍ സിബിഐക്ക്. സിബിഐയോട് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുണ്ടായത് പോലും ഈ സിനിമകള്‍ പുറത്തിറങ്ങിയതിന് ശേഷമാണ്. ഇപ്പോഴിതാ നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സേതു രാമയ്യര്‍ വീണ്ടും വരികയാണ്. ഈ പ്രതികൂല സാഹചര്യത്തിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടി സിനിമകള്‍ ചിത്രീകരിക്കാവുന്ന അവസ്ഥ വന്നാല്‍, ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) സിബിഐ സിനിമകളുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എറണാകുളത്ത് വച്ചായിരിയ്ക്കും ചിത്രീകരണം. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവര്‍ത്തകരെ കുറിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല.ബ്ലാക്ക് ഇന്‍വസ്റ്റിഗേറ്റേഴ്സ് എന്നാണ് അഞ്ചാം ഭാഗത്തിന് നല്‍കിയിരിയ്ക്കുന്ന പേര് എന്നാണ് വിവരം.മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ പുതിയ സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന്‍ ഷഹീര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തും.എന്നാല്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന സേതു രാമയ്യര്‍ എന്ന കഥാപാത്രത്തിന് കാലത്തിന്റേതായതോ അല്ലാത്തതോ ആയ യാതൊരു മാറ്റങ്ങളും ഉണ്ടാവില്ല എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 1988 ല്‍ ആണ് ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. തൊട്ടുപിന്നാലെ 1989 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ജാഗ്രത എന്ന പേരില്‍ പുറത്തിറങ്ങി. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതു രാമയ്യര്‍ സിബിഐ എന്ന ചിത്രം 2004 ല്‍ ആണ് പുറത്തിറങ്ങിയത്. ഈ സീരീസിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായ നേരറിയാന്‍ സിബിഐ റിലീസ് ചെയ്തത് 2005 ല്‍ ആണ്. ഈ നാല് ചിത്രങ്ങളിലും മമ്മൂട്ടിയ്ക്കൊപ്പം മുകേഷും ജഗതി ശ്രീകുമാറും സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ജഗതി ഉണ്ടായിരിയ്ക്കില്ല.

തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവത്തോടുകൂടി പരിഗണിക്കുമെന്ന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍. അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുകയാണ് ടി.വി. സീരിയലുകള്‍ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പേരില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം.

‘രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും’ മന്ത്രി അഭിപ്രായപ്പെട്ടു.സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള നയ രൂപീകരണം നിലവിൽ വരും എന്നും മന്ത്രി പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിൽ മാതൃകയായ സംസ്ഥാനമാണ് കേരളം. ‘പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളാണ് ജനങ്ങള്‍ കാണുന്നതെന്ന്’ മന്ത്രി പറഞ്ഞു.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാലോകം നോക്കിക്കാണുന്നത്. പ്രീ-റിലീസ് ബിസിനസില്‍ ചിത്രം സമാനതകളില്ലാത്ത നേട്ടം ഇതിനകം ഉണ്ടാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സാറ്റെലെറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്കിയത് 475 കോടി ആയിരുന്നു. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചിത്രത്തിന്റെ പ്രീ-റിലീസ് വരുമാനം ഇതില്‍ അവസാനിക്കുന്നില്ല. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ്. ബാഹുബലി നേടിയ വന്‍ വിജയത്തില്‍ പ്രതീക്ഷയര്‍്പ്പിച്ചാണ് വിതരണക്കാര്‍. ഏതായാലും ചിത്രം റെക്കോര്ഡ് വിജയം നേടിയാലേ അത് സാധ്യമാവൂ. 2021 ദസറ കാലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിനനുസരിച്ച് റിലീസ് നീട്ടിയേക്കും.

ടൊവിനോ തോമസ് പ്രധാനകഥാപാത്രമായെത്തിയ കള മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള വേഷത്തിലെത്തിയ സുമേഷ് മൂറും ചിത്രത്തോടൊപ്പം ഹിറ്റായിരിക്കുകയാണ്. തന്‍റെ വിജയത്തിന് കാരണം ടൊവിനോയാണെന്നാണ് സുമേഷ് പറയുന്നത്.
സവർണ്ണൻ ജയിക്കുന്ന പന്തയങ്ങളുടെ കഥ മാത്രം പറഞ്ഞു പഴകിയ മലയാള സിനിമാലോകത്ത് മാറ്റത്തിൻ തുടക്കമാണ് കള എന്നാണ് സിനിമ കണ്ടശേഷം പലരും സോഷ്യൽമീഡിയയിലുൾപ്പെടെ കുറിച്ചിരിക്കുന്നത്.
സിനിമയിൽ അരമണിക്കൂറോളം നീളുന്ന ഒരു തനിനാടൻ തല്ലാണ് ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുകയാണ്.
ഈ തല്ല് ഒരുക്കിയതിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സുമേഷ് മൂർ.

‘മുപ്പത് മണിക്കൂർ നീണ്ട അവസാനമില്ലാത്ത സന്തോഷം. ടൊവി മാൻ നിങ്ങൾ അതിശയിപ്പിക്കുന്നു. എല്ലാവരും എന്നെ പുകഴ്ത്തുകയാണ്. എനിക്ക് ഇത്തരത്തിൽ അഭിനയിക്കാനായത് നിങ്ങൾ മൂലമാണ്. നിങ്ങലും ഹരികൃഷ്ണനും അലിയും ചേർന്ന് എന്നെ ക്യാമറയ്ക്ക് പിറകിൽ ഏറെ കംഫർട്ടാക്കി. താങ്കളുടെ കഥാപാത്രത്തിനുള്ള ആഴമാണ് എന്നിൽ പ്രതിഫലിച്ചത്, ഒത്തിരി നന്ദി, കൂടുതൽ തിളങ്ങൂ, മനുഷ്യന് പറക്കാൻ കഴിയുമെന്ന് താങ്കൾ വിശ്വസിക്കുന്നുവല്ലോ’, സുമേഷ് ലൊക്കേഷൻ ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

രോഹിത് വി എസ് സംവിധാനം ചെയ്ത ‘കള’യിൽ ലാല്‍, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന വേലുക്കാക്കയിലെ ലിറിക്കല്‍ വീഡിയോ റിലീസായി. മുരളി ദേവ് എഴുതി യൂണിസ്‌ക്കോ സംഗീതം നല്‍കി വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച കാക്ക പാവം കറുത്ത പക്ഷി എന്ന ഗാനമാണ് റിലീസായത്. ഇന്ദ്രന്‍സിനെ കൂടാതെ, സാജു നവോദയ , ഷെബിന് ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. സത്യന്‍ എം.എ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍്, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കൊച്ചി: മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം ജന്മദിനം. താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാരംഗത്തെ പ്രമുഖരെല്ലാം രംഗത്തെതതി.കഴിഞ്ഞവർഷം ലോക്ക്ഡൗണിനിടെ ആയിരുന്നു താരത്തിന്‍റെ അറുപതാം പിറന്നാള്‍. ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു ജന്മദിനം കൂടി എത്തിയത്.തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും, മലയാളികളുടെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായ മോഹൻലാൽ ടി പി ബാലഗോപാലൻ, ദാസൻ, ജോജി, സേതുമാധവൻ, സുധി, മണ്ണാറത്തൊടി ജയകൃഷ്‌ണൻ, കുഞ്ഞികുട്ടൻ, പുലിമുരുകൻ തുടങ്ങി മുന്നൂറിലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.