താൻ പോയത് തന്റെ സുഹൃത്തിന് വേണ്ടി; തനിക്ക് രാഷ്ട്രീയമില്ലെന്ന് അല്ലു അർജുൻ

ഹൈദരാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തെലുങ്ക് താരം അല്ലു അർജുനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണമായി എത്തിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. താൻ പോയത് തന്റെ സുഹൃത്തിന് വേണ്ടിയാണെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും അല്ലു അർജുൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. താൻ നിഷ്പക്ഷനാണെന്നും ജനസേന പാർട്ടി സ്ഥാപകനും അമ്മാവനുമായ പവൻ കല്യാൺ ഉൾപ്പെടെയുള്ളവരെ പാർട്ടി നോക്കാതെ പിന്തുണയ്ക്കുന്നുവെന്നും അല്ലു അർജുൻ അറിയിച്ചു.

കഴിഞ്ഞതവണ തനിക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ല. ഇത്തവണ തന്റെ സുഹൃത്തിനുവേണ്ടി അത് നിറവേറ്റാൻ തനിക്ക് കഴിഞ്ഞു. അച്ഛൻമാരെ സ്നേഹവും പിന്തുണയും ഉണ്ടെന്നും തിരഞ്ഞെടുപ്പിൽ എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

വൈ എസ് ആർ സി പി പാർട്ടി സ്ഥാനാർത്ഥി എസ് രവിചന്ദ്ര കിഷോർ റെഡിയെ പിന്തുണച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് ആയിരുന്നു അല്ലു അർജുനെതിരെ കേസെടുത്തത്. വരണാധികാരിയുടെ അനുമതിയില്ലാതെ ആളെ കൂട്ടി എന്നായിരുന്നു കേസ്. രവിചന്ദ്രയ്ക്ക് പിന്തുണയുമായി അല്ലു അർജുൻ എക്സ് മാധ്യമത്തിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.