സർവ്വകലാശാലയുടെ സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം
തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പി ജി സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുയരുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥയാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാലയിൽ പുതുതായി വന്ന എം എ ഇംഗ്ലീഷ് കോഴ്സിലാണ് ആത്മകഥ തിരുകി കയറ്റാൻ ശ്രമിച്ചിരിക്കുന്നത്.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ അനുമതി ഇല്ലാതെ രൂപീകരിച്ച പഠന ബോർഡ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അതു കൊണ്ട് നിലവിൽ സർവ്വകലാശാലയ്ക്ക് പഠന ബോർഡില്ല. വി സി യ്ക്ക് കീഴിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് ബി ആർ അംബേദ്കറിനും നെൽസൺ മണ്ടേലയ്ക്കുമൊപ്പം കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകളിലൂടെ സർവ്വകലാശാലയെ ഇടതു വത്ക്കരിക്കുകയാണെന്ന ആരോപണമാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.