തിരുവനന്തപുരം : സർക്കാർ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ പട്ടികയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ബിന്ദു നടത്തിയത് അധികാര ദുർ വിനിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തക്കാരെ കയറ്റാൻ വേണ്ടി മന്ത്രി ചെയ്ത ഈ പ്രവണതയ്ക്ക് ഫലമായി ബിന്ദുവിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിൽ സെലക്ഷൻ കമ്മിറ്റി തള്ളിയ 24 പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവരെ കൂടി നിയമിക്കാൻ മന്ത്രി ചട്ട വിരുദ്ധമായി അപ്പീൽ കമ്മിറ്റി രൂപീകരിക്കാൻ ശ്രെമിച്ചതാണ് വിവാദങ്ങൾക്കു ഇടയായത്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് താൻ ഇടപെടൽ നടത്തിയിട്ടില്ലെന്ന് ബിന്ദു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. പി എസ് സി അംഗീകരിച്ച പട്ടികയിൽ നിന്നും പുറത്തായ അധ്യാപക സംഘടന നേതാക്കളെ നിയമിക്കുന്നതിനാണ് മന്ത്രി ട്രിബ്യുണൽ ഉത്തരവ് നടപ്പാക്കാതെ വിസമ്മതിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ആരോപിച്ചു.

