ഉന്നത വിദ്യാഭാസ മേഖലയെ ആർ ബിന്ദു എ കെ ജി സെന്ററാക്കി മാറ്റി ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : വേലി തന്നെ വിളവ് തിന്നുന്നതിനുള്ള ഉദാഹരണമാണ് ഉന്നതാ വിദ്യാഭാസമന്ത്രി ആർ ബിന്ദുവിന്റെ പ്രിൻസിപ്പൽ നിയമനത്തിലെ അട്ടിമറിക്കുള്ള ശ്രെമമെന്ന് കെ സുരേന്ദ്രൻ. അധികാരം ദുരുപയോഗം ച്യ്ത ബിന്ദു വിദ്യാഭാസ മേഖലയെ എ കെ ജി സെന്ററാക്കി മാറ്റിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

പാർട്ടിയിലുള്ളവർക്ക് മെറിറ്റിൽ നിയമനം കിട്ടാതായപ്പോൾ പട്ടികയിൽ അവരുടെ പേര് കുത്തി നിറച്ച മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നും നിയമനത്തിനായി കമ്മിറ്റി ശുപാർശ ചെയ്ത 43 പേരുടെ നിയമനം നടത്താതെ തടഞ്ഞു വയ്ക്കാൻ ബിന്ദുവിന് അധികാരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മാർക്ക് ലിസ്റ്റും വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പും നടത്തുന്ന എസ് എഫ് ഐ യുടെ അഴിമതിയ്ക്ക് ചുക്കാൻ പിടിക്കുകയാണ് മന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തെ ഉന്നത വിദ്യാഭാസ ഹബ്ബാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഇങ്ങനെയുള്ള വിദ്യാഭാസവകുപ്പ് കേരളത്തിന് നാണക്കേടാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.