സീറ്റ് പ്രതിസന്ധി ; 97 താത്കാലിക ബാച്ചുകൾകൂടി അനുവദിക്കാനൊരുങ്ങി വിദ്യാഭാസ വകുപ്പ്

തിരുവനന്തപുരം : കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി വിദ്യാഭാസ വകുപ്പ്. 97 താത്ബാകാലിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന വിദ്യാഭാസ വകുപ്പിന്റെ ശുപാർശയിലെ തീരുമാനം മറ്റന്നാൾ ചേരുന്ന മന്ത്രി സഭ യോഗം തീരുമാനിക്കും. ഏക ജാലകം വഴിയുള്ള പ്രവേശനത്തിൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അല്ലോട്മെന്റിൽ അപേക്ഷിക്കാനുള്ള തീയതി ജൂലൈ 20 വരെയായിരുന്നു. ഇന്ന് രാവിലെ 10 മണി മുതൽ നടക്കുന്ന പ്രവേശനംജൂലൈ 25 വൈകുന്നേരം വരെ നടക്കും.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പൊതു വിദ്യാഭാസ വകുപ്പിന്റെ അലോട്ട്മെന്റ് വിവരങ്ങൾ ലഭിക്കുന്നത്. തുടർന്നുള്ള അലോട്ട്മെന്റ് വിവരങ്ങൾ ജൂലൈ 27 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാമത്തെ സപ്ലിമെന്ററി അലോട്മെന്റിന് ശേഷവും സീറ്റ് കിട്ടാതെ അനേകം കുട്ടികൾ പുറത്തുണ്ട്. മലപ്പുറം ജില്ലയിൽ സപ്ലിമെന്ററി അല്ലോട്മെന്റിൽ അപേക്ഷിച്ച 9707 പേരിൽ 1392 പേർക്കാണ് പ്രവേശനം കിട്ടിയത്. കണ്ണൂർ, കാസർഗോഡ്, പാലക്കാട്, ജില്ലകളിലും അനേകം കുട്ടികൾ അഡ്മിഷൻ കിട്ടാതെ പുറത്താണ്.