National (Page 800)

modi

കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്.

പരിശോധന നിരക്ക് ഉയർത്താനും, ആശുപത്രികളിൽ കൂടുതൽ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തിൽ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്യ
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 277 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്ക്കാണ് ശനിയാഴ്ച കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 55,656 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി കിടക്കകള്‍ തികയാതെ വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.എല്ലാവരും കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്നും മറ്റ് വഴികളില്ലെങ്കില്‍ ലോക്ഡൗണ്ട അനിവാര്യമാകുമെന്നും താക്കറെ പറഞ്ഞു.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ ഡിജി അശോക് ജുനേജ സ്ഥിരീകരിച്ചു. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തുനിന്നും ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. ശനിയാഴ്ചയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. റായ്പ്പൂരില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനില്‍ പരിധിയിലായിരുന്നു ആക്രമണം.

ശനിയാഴ്ച വൈകീട്ട് നാലേകാലിന് സി ആര്‍ പി എഫും സ്പെഷ്യല്‍ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. 25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടർ പട്ടികയിലെ പൗരൻമാരുടെ പേരുവിവരങ്ങൾ വിദേശകമ്പനിയുമായി ചേർന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെതിരെ ബി.ജെ.പി പരാതി നൽകി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ദേശസുരക്ഷയെ ബാധിക്കുമെന്നും ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

വോട്ടർ പട്ടിക വോട്ടർമാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരൻ തിരഞ്ഞെടുപ്പ്കമ്മീഷനാണ്. തിരഞ്ഞെടുപ്പ്പ്രക്രിയയ്ക്കിടെ ഇരട്ട വോട്ടു സംബന്ധിച്ച നിരവധി പരാതികൾ ഉയർന്നിരുന്നു. ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിന് കെ..പി..സി..സി വെബ്‌സൈറ്റ് നിർമിച്ചു. തിരഞ്ഞെടുപ്പ്കമ്മീഷൻ 38,000 ഇരവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോൾ 4,34,000 ആണ് ആകെ ഇരവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റിൽ അവകാശപ്പെടുന്നു.

ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പർ കമ്പനിയാണ് ഈ വൈബ്‌സൈറ്റ്തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തിൽ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങൾ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തലാണെന്നും ജോർജ്കുര്യൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.രമേശ് ചെന്നിത്തലയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രഹ്‌ളാദ് ജോഷി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടിംഗ് സുതാര്യമല്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ സിപിഐഎം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ വടക്കേ ഇന്ത്യയിലെ വിതരണ അവകാശം പെന്‍മൂവിസിന് വിറ്റുപോയതായി വാര്‍ത്ത. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെന്‍മൂവീസ് സ്വന്തമാക്കിയത്.തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല.പത്ത് ഭാഷകളിലാകും സിനിമ എത്തുക.സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍്, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈസ്റ്റർ ആഘോഷത്തെ ഈ വർഷവും ബാധിക്കാൻ ഇടയുണ്ട്.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച വേദനകൾക്കും യാതനകൾക്കുമിടയിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈസ്റ്റർ യാതൊരു കുറവുമില്ലാതെ, പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.

ഹൈദരാബാദിൽ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആൾ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിൻ റോച്ച് പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകൾ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്.

നഗരങ്ങളിലെ പള്ളികളിൽ നിന്ന് ലിറ്റർജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകൾ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിൻ റോച്ച് പറഞ്ഞു.ചില പള്ളികളിൽ ദുഃഖവെള്ളി ദിനത്തിൽ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങൾക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.’ – അദ്ദേഹം പറയുന്നു.

ന്യൂഡല്‍ഹി: ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും. റുവാണ്ട, ഡെന്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാരും മറ്റ് പത്തു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങളിലുമാണ് ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ്ലെ ഡ്രയാന്‍ ഏപ്രില്‍ 12ന് ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഓസ്‌ല്രേിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഉദ്ഘാടന, സമാപന സെക്ഷനുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റെയ്‌സിന ഡയലോഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ കൂടെ ജിയോപൊളിറ്റിക്‌സിനെക്കുറിച്ചുള്ള പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ പരിഗണിക്കും. ഇന്‍ഡോ-പസഫിക്കില്‍ മികച്ച ഏകോപനം കേന്ദ്രീകരിച്ച് ഫെബ്രുവരി 24ന് ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേര്‍ന്നിരുന്നു.

ഏപ്രില്‍ 13ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് മുന്‍നിര ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ത്രിരാഷ്ട്ര സംഭാഷണം ജനാധിപത്യ രാഷ്ടീയത്തില്‍ സാമ്പത്തിക ശക്തിയും വ്യാപാരവും സാങ്കേതികവിദ്യയും പരസ്പരം കൈമാറുന്നതിന് സഹായിക്കുന്ന കൂടിക്കാഴ്ചയായിരിക്കും എന്ന് ചർച്ചയുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.മൂന്ന് വിദേശകാര്യ മന്ത്രിമാരും ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ചും ഇന്‍ഡോ-പസഫിക്കിലെ ചൈനീസ് നിലപാടിനെക്കുറിച്ചും ചര്‍ച്ചചെയ്യും. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രതിനിധി ക്രിസ്റ്റോഫ് പെനോട്ട് ഇന്‍ഡോ-പസഫക്കില്‍ ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവരുടെ പങ്കിനെക്കുറിച്ചും പ്രത്യേകിച്ച് ഡല്‍ഹിയുടെ പങ്കിനെക്കുറിച്ച വിശദീകരിച്ചുകൊണ്ട് വെര്‍ച്വല്‍ വിശദീകരണം നടത്തി.

ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ടെക്‌നോളജീസിനെതിരെ ട്രായും രംഗത്ത് വന്നതോടെ അവരുടെ ബീറ്റാ വെര്‍ഷന്‍ വില്‍ക്കാനുള്ള ശ്രമമാണ് തടസ്സപ്പെട്ടത്. ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഹ്യൂസ്, മൈക്രോ സോഫ്റ്റ് എന്നി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്‍ഡസ്ട്രി ബോഡി പ്രസിഡന്റ് ടിവി രാമചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരമാണ് ട്രായി നടപടി സ്വീകരിച്ചത്. ഭാരതി ഗ്രൂപ്പ്, യു കെ സര്‍ക്കാരിന്റെ ഒണ്‍വെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പര്‍ തുടങ്ങിയ പദ്ധതികളുമായി മത്സരിച്ചാണ് സ്‌പേസ് എക്‌സ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നത്. 7000 രൂപ നിരക്കില് ബീറ്റ വെര്‍ഷന്‍ വില്‍ക്കാനാണ് സ്റ്റാര്‍ലിങ്ക് ശ്രമിച്ചത്. ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യുന്ന വിധത്തിലാണ്. 2022 യോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടത്.

Rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായാല്‍ വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നും തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്ന് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ സംവാദത്തിനിടെയായിരുന്നു മുന്‍ യുഎസ് സെക്രട്ടറി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സ് ചോദിച്ച പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും , ഉത്പാദനങ്ങളും തൊഴിലവസരവും വര്‍ദ്ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് താല്പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടർ ഏപ്രിൽ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രിൽ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്.എന്നാൽ ഇത് ഏപ്രിൽ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി (ജെ‌പി‌എൽ) വ്യാഴാഴ്ച അറിയിച്ചു.വിവരങ്ങൾ ഏപ്രിൽ 12 ന് ഭൂമിയിൽ എത്തുമെന്നും നാസ ജെപിഎൽ ട്വീറ്റ് ചെയ്തു. നാസയുടെ പെർസെവറൻസ് റോവറിൽ ഘടിപ്പിച്ചാണ് ഇൻജെനുവിറ്റിയെ ചൊവ്വയിലെത്തിച്ചത്.

ഇത് ഫെബ്രുവരി 18 ന് ചൊവ്വയിലെത്തി. ടെസ്റ്റ് ഫ്ലൈറ്റ് നടത്താൻ ഇൻജെനുവിറ്റിയ്ക്ക് 30 ചൊവ്വ ദിനങ്ങൾ അല്ലെങ്കിൽ 31 ഭൗമദിനങ്ങൾ ലഭിച്ചു.മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവർ ഫ്ലൈറ്റ് എന്ന ലക്ഷ്യമാണ് ഇൻജെനുവിറ്റിയിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ നമ്മുടെ ചക്രവാളങ്ങൾ കൂടുതൽ വികസിപ്പിക്കാനും ചൊവ്വ പര്യവേക്ഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കാനും കഴിയും.നിയന്ത്രിത രീതിയിൽ പറക്കുന്നത് ഭൂമിയിൽ പറക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ്. ചുവന്ന ഗ്രഹത്തിന് ഗുരുത്വാകർഷണവും ഉണ്ട് (ഭൂമിയുടെ മൂന്നിലൊന്ന്).

ചൊവ്വയിലെ പകൽ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോർജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുന്നുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഇത് സുരക്ഷിതമല്ലാത്ത വൈദ്യുത ഘടകങ്ങളെ മരവിപ്പിക്കുകയും ചിലപ്പോൾ തകർക്കുകയും ചെയ്യും. ഇൻജെനുവിറ്റി നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്.പെർസെവെറൻസ് റോവറിന്റെ സൗകര്യത്തിന് അനുസരിച്ച് ഉൾക്കൊള്ളാൻ, ഇൻജെനുവിറ്റി ഹെലികോപ്റ്റർ ചെറുതായിരിക്കണം.

ചൊവ്വയുടെ പരിതസ്ഥിതിയിൽ പറക്കാൻ ഹെലികോപ്ടറിന് ഭാരവും കുറവായിരിക്കണം. തണുത്തുറഞ്ഞ ചൊവ്വയിലെ രാത്രികളെ അതിജീവിക്കാൻ, ആന്തരിക ഹീറ്ററുകൾക്ക് ശക്തി പകരാൻ അതിന് ആവശ്യമായ ഊർജ്ജം ഉണ്ടായിരിക്കണം.റോട്ടറുകളുടെ പ്രകടനം മുതൽ സോളാർ പാനലുകൾ, ഇലക്ട്രിക്കൽ ഹീറ്ററുകൾ, മറ്റ് ഘടകങ്ങൾ എന്നിവ വരെ – സതേൺ കാലിഫോർണിയയിലെ നാസയുടെ ജെപിഎല്ലിന്റെ വാക്വം ചേമ്പറുകളിലും ടെസ്റ്റ് ലാബുകളിലും പരീക്ഷിക്കുകയും പുന: പരിശോധനകൾ നടത്തുകയും ചെയ്തതാണ്.

കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ നാസ പങ്കുവച്ചിരുന്നു. ഹെലികോപ്റ്റർ അതിന്റെ ഡെബ്രിസ് ഷീൽഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഇതുവരെ ഒരു തരത്തിലുളള റോട്ടോക്രാഫ്റ്റുകളും ഡ്രോണുകളും അന്യഗ്രഹത്തിൽ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകർ പറയുന്നു.1997 ൽ നാസയുടെ സോജർനർ റോവർ ചൊവ്വയിൽ പറന്നിറങ്ങിയപ്പോൾ, ചുവന്ന ഗ്രഹത്തെ ചുറ്റിക്കറങ്ങുന്നത് സാധ്യമാണെന്ന് തെളിയിക്കുകയും ചൊവ്വയിൽ എങ്ങനെ പര്യവേക്ഷണം നടത്താമെന്ന് പൂർണ്ണമായും പുനർനിർവചിക്കുകയും ചെയ്തു. അതുപോലെ തന്നെ, ശാസ്ത്ര ഗവേഷണത്തിന്റെ ഭാവി ഇൻജെനുവിറ്റിയിലൂടെ അറിയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് നാസ ആസ്ഥാനത്തെ പ്ലാനറ്ററി സയൻസ് ഡിവിഷൻ ഡയറക്ടർ ലോറി ഗ്ലേസ് പ്രസ്താവനയിൽ പറഞ്ഞു.