Technology (Page 37)

ഡല്‍ഹി: ആഗോള മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 69-ാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടുന്നത്. കഴിഞ്ഞ ജനുവരിയില്‍ 116-ാം സ്ഥാനത്തായിരുന്നു.

തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് യുഎഇയാണ്. ഖത്തര്‍, നോര്‍വേ, ദക്ഷിണ കൊറിയ, ഡെന്‍മാര്‍ക്ക് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡ് വേഗത 29.85 എംബിപിഎസും ശരാശരി അപ്ലോഡ് വേഗത 6.16 എംബിപിഎസുമായിരുന്നു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 79 ആം സ്ഥാനത്താണ്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ശരാശരി വേഗത 50.02 എംബിപിഎസും അപ്ലോഡിന് 48.77 എംബിപിഎസുമാണ്.

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എത്രയും പെട്ടെന്ന് തന്നെ ചൈനീസ് ആപ്പായ ടിക്ടോക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍. കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്നും, പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്നുമാണ് ടിക്ടോക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വക്താവ് തിയറി ബ്രെട്ടനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍, ഭൂരിഭാഗം വിദേശ രാജ്യങ്ങളെല്ലാം ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ചൈനീസ് കമ്ബനികളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം നടപടികള്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവില്‍, യൂറോപ്യന്‍ യൂണിയന്റെ കനത്ത നിരീക്ഷണത്തിലാണ് ടിക്ക്‌ടോക്.

രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ ഇന്ത്യ ടിക്ക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും കനത്ത നിയന്ത്രണമാണ് ടിക്ക്‌ടോക്കിന് ഉള്ളത്. അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ടിക്ക്‌ടോക് ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഡാറ്റ, പകര്‍പ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടിക്ടോക്ക് പരാജയപ്പെട്ടിട്ടുണ്ടെന്ന് പല രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ബില്യണ്‍ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടം തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്.

വാട്സ്ആപ്പില്‍ അയച്ചുകഴിഞ്ഞ സന്ദേശങ്ങളില്‍ തെറ്റുണ്ടായാല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന് പകരം അവ എഡിറ്റ് ചെയ്യാന്‍ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്ദേശങ്ങള്‍ അയച്ച് 15 മിനുട്ടിനുള്ളില്‍ അവ എഡിറ്റ് ചെയ്യാനാണ് സൗകര്യമുണ്ടാകുക.

ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷരത്തെറ്റുകളും ഗ്രാമര്‍ പിഴവുകളും തിരുത്താനും ചില വിവരങ്ങള്‍ ഒഴിവാക്കാനുമൊക്കെ ഇതുവഴി കഴിയും. നിലവില്‍ പരീക്ഷഘട്ടത്തിലുള്ള സംവിധാനം വാട്സ്ആപ്പ് ബീറ്റ ഐഒഎസ് 23.4.0.72 കണ്ടതായാണ് റിപ്പോര്‍ട്ട്.

ഇനിമുതല്‍ ഏതൊരാള്‍ക്കും ഫേസ്ബുക്ക് വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജ് ഉള്ള അക്കൗണ്ട് നേടാന്‍ ഇതുവഴി സാധിക്കും.

ഗവണ്‍മെന്റ് ഐഡി ഉണ്ടെങ്കില്‍ വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാം. 11.99 ഡോളറാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഓഎസില്‍ 14.99 ഡോളറാകുമിത്. ഈയാഴ്ച തന്നെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സേവനം ആരംഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ തന്നെ ഈ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ആധികാരികതയും സുരക്ഷയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കസ്റ്റമര്‍ സപ്പോര്‍ട്ടിലേക്ക് നേരിട്ട് ആക്സസ് ലഭിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നും സുക്കര്‍ബര്‍ഗ് ഉറപ്പുനല്‍കുന്നു.

മനുഷ്യനെ പോലെ സംഭാഷണ നടത്താനുള്ള കഴിവും ചോദ്യങ്ങളോട് കൃത്യമായ രീതിയില്‍ പ്രതികരിക്കാനുള്ള കഴിവും ജിപിടിയെ ഏറെ വ്യത്യസ്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുന്ന സന്ദേശങ്ങള്‍ മനുഷ്യര്‍ എഴുതിയതാണോ മെഷീന്‍ എഴുതിയ സന്ദേശമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ ആളുകള്‍ക്ക് പ്രയാസമാണ്.

ചാറ്റ്ജിപിടി ഇതിനകം തന്നെ 200 പുസ്തകങ്ങള്‍ രചിച്ചെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ പുസ്തകങ്ങളെല്ലാം ആമസോണ്‍ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റ്ജിപിടി രചിച്ച 200 ലധികം പുസ്തകങ്ങള്‍ ആമസോണ്‍ സ്റ്റോറില്‍ ഉണ്ട്. ഇത് ഇ-ബുക്കുകളോ പേപ്പര്‍ബാക്കുകളോ ആയി ആമസോണില്‍ നിന്ന് വാങ്ങാന്‍ കഴിയും.

എഐ പുസ്തകങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഥ, കവിത, ലേഖനങ്ങള്‍, നോവല്‍, സ്‌ക്രിപ്റ്റ് അങ്ങനെ എന്തു വേണമെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ചാറ്റ്ജിപിടി രചിച്ചു നല്‍കും. കഥാപാത്രങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കിയാലും ഇല്ലെങ്കിലും ഏത് വിഷയത്തിലും കഥയും കവിതയും രചിച്ചുതരും. ഇത് എഴുത്തുകാര്‍ക്ക് വലിയൊരു വെല്ലുവിളിയാകുമെന്ന പ്രതീക്ഷയും നിലവിലുണ്ട്.

5 ജിയിലേയ്ക്ക് മാറുമ്‌ബോള്‍ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുതെന്ന് ടെലികോം സേവനദാതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി ട്രായ്. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അടിയന്തര നടപടികള്‍ വേണം. നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചു.

സംഭാഷണം സുവ്യക്തമാണെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം എന്നും ട്രായ് നിര്‍ദ്ദേശിച്ചു. കോള്‍ ഡ്രോപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ടെലികോം കമ്ബനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ട്രായിയുടെ നിര്‍ദ്ദേശം. കോള്‍ ഡ്രോപ്പുകളെക്കുറിച്ചുള്ള സംസ്ഥാനതല ഡാറ്റ റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലികോം കമ്ബനികളോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

റെഗുലേറ്റര്‍ സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ ട്രായ് മേധാവി പി ഡി വഗേല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഉടന്‍ തന്നെ സംസ്ഥാന തലത്തിലും കോള്‍ ഡ്രോപ്പ് ഡാറ്റ നിരീക്ഷിക്കുമെന്ന് ട്രായ് അറിയിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ: സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഏകദേശം 12000 പേരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെപ്പോലും ഇത്തരത്തില്‍ പിരിച്ചുവിട്ടിരുന്നു. ഇങ്ങനെ ജോലി നഷ്ടമായ ഗൂഗിളിലെ ഒരു മുന്‍ ജീവനക്കാരനായ ഹെന്റി കിര്‍ക്ക് പക്ഷെ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളര്‍ന്നില്ല. ഗൂഗിളില്‍ സീനിയര്‍ മാനേജരായിരിക്കെയാണ് ഹെന്റിക്ക് ജോലി നഷ്ടമായത്.

ജോലി നഷ്ടമായതില്‍ വിഷമിച്ചിരിക്കാതെ ഹെന്റി കിര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു ഡിസൈന്‍- ഡെവലപ്മെന്റ് സ്റ്റുഡിയോ ആരംഭിച്ചു. ഒപ്പം തന്റെകൂടെ ജോലി ചെയ്ത ആറ് സുഹൃത്തുക്കളെയും ചേര്‍ത്തു. വിവരം അറിയിച്ച് ലിങ്ക്ഡ്ഇന്നില്‍ ഹെന്റി പോസ്റ്റ് ചെയ്യുകയുമുണ്ടായി. കഠിനാധ്വാനം ജീവിതത്തില്‍ ഫലംചെയ്യുമെന്നും താന്‍ വലിയൊരു വിശ്വാസിയാണെന്നും ജീവിതത്തില്‍ വെല്ലുവിളികള്‍ വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നുമാണ് ഹെന്റി കിര്‍ക്ക് കുറിച്ചത്. ജനങ്ങളുടെ സഹകരണം തന്റെ കമ്ബനിയ്ക്കായി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ‘ഇന്ന് ജീവിതത്തില്‍ സംഭവിച്ച ഈ ദുരന്തത്തെ ഞാനൊരു അവസരമായി മാറ്റുന്നു. ഞങ്ങളുടെ ഭാവി രൂപപ്പെടുത്താന്‍ ആറ് മുന്‍ ഗൂഗിള്‍ ജീവനക്കാര്‍ക്കൊപ്പം ചേരുന്നു’ അദ്ദേഹം പറയുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ തുകയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. അതേസമയം, തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സബ്‌സ്‌ക്രിപ്ഷന്‍ തുകയില്‍ ഇളവുകള്‍ ലഭിക്കുകയുള്ളൂ എന്ന് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഇളവുകള്‍ വരുത്തുന്നത്.

യമന്‍, ഇറാഖ്, ടുണീഷ്യ, ജോര്‍ദാന്‍, പലസ്തീന്‍, ലിബിയ, അള്‍ജീരിയ, ലെബനന്‍, സുഡാന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ചെലവ് കുറഞ്ഞ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുക. നിലവില്‍, ഈ രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്റെ അടിസ്ഥാന നിരക്ക് 7.99 ഡോളറാണ്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, അടിസ്ഥാന പ്ലാന്‍ ലഭിക്കാന്‍ 3 ഡോളര്‍ മാത്രം ചെലവാക്കിയാല്‍ മതിയാകും. കൂടാതെ, പ്രീമിയം പ്ലാനിന്റെ വില 11.99 ഡോളറില്‍ നിന്ന് 9.99 ഡോളറായി കുറച്ചിട്ടുണ്ട്. നിലവില്‍, ഇന്ത്യയില്‍ ഈ ആനുകൂല്യം ലഭിക്കുകയില്ല.

ആരോഗ്യ സേവന മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫര്‍മല്ലമയെ ഏറ്റെടുക്കാനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം.

2020- ല്‍ സ്ഥാപിതമായ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പാണ് ഫാര്‍മല്ലമ. മരുന്നിന്റെ കുറിപ്പടി അപ്ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാന്‍ ഫാര്‍മല്ലമയിലൂടെ സാധിക്കും. നിലവില്‍, ഇടപാട് തുകയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് കൊല്‍ക്കത്ത ആസ്ഥാനമായ ശാസ്താസുന്ദര്‍. കോമിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു കൊണ്ടാണ് ആരോഗ്യ സേവന മേഖലയില്‍ ഫ്‌ളിപ്കാര്‍ട്ട് ആദ്യമായി ചുവടുറപ്പിച്ചത്.

കനാബിസ് അനുകൂല പരസ്യങ്ങള്‍ അനുവദിക്കുന്ന യുഎസിലെ ആദ്യ സമൂഹമാദ്ധ്യമമായി ട്വിറ്റര്‍. യുഎസ് ഫെഡറല്‍ നിയമമനുസരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നീ എതിരാളികളായ സമൂഹമാദ്ധ്യമങ്ങള്‍ക്ക് കനാബിസ് ഉല്‍പന്നങ്ങളുടെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള അനുവാദമില്ല.

കൃത്യമായി ലൈസന്‍സ് ഉള്ള കമ്പനികളെ പരസ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സിബിഡി, ടിഎച്ച്സി എന്നിങ്ങനെ കനാബിസുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ പരസ്യദാതാക്കളെ അനുവദിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

2022 ഒക്ടോബര്‍ അവസാനത്തോട് കൂടിയാണ് ഇലോണ്‍ മസ്‌ക് ഔപചാരികമായി ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരസ്യദാതാക്കള്‍ ട്വിറ്ററില്‍ നിന്ന് പിന്മാറിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ആപ്പിളും ആമസോണും ട്വിറ്ററിലെ പരസ്യദാതാക്കളിലെ പ്രധാന വരുമാന ശ്രോതസ്സുകളായിരുന്നു.