Technology (Page 114)

കൊച്ചി: മൈക്രോ വീഡിയോകളിലൂടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി പുതിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുമായി അച്ഛനും മകളും. നൂഗാ എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് ബെംഗളൂരുവില്‍ താമസക്കാരനായ എറണാകുളം സ്വദേശി സഞ്ജയ് വേലായുധനും മകള്‍ കണ്ണൂര്‍ നിഫ്റ്റിലെ വിദ്യാര്‍ഥിനി നക്ഷത്രയുമാണ്.

പ്രസക്തമുള്ള ഏതു വിഷയവും പരമാവധി രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മൈക്രോ വിഡിയോകള്‍ മാത്രം പ്രചരിപ്പിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണു നൂഗാ.

‘ഉപകര്‍ത്താക്കള്‍ക്ക് നിര്‍ഭയത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.’ നൂഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന്‍ വ്യക്തമാക്കി.

‘പുതു തലമുറയ്ക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂഗായുടെ മറ്റൊരു സ്ഥാപകയായ നക്ഷത്രയും അറിയിച്ചു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, വ്യക്തിവിവരങ്ങള്‍ നല്‍കി അംഗത്വമെടുക്കാം. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത്, പ്രസക്തമെന്നു തോന്നുന്ന ഏതു വിഷയത്തിലും വിഡിയോ റെക്കോര്‍ഡ് ചെയ്ത് അപ്‌ലോഡ് ചെയ്യാം. തലക്കെട്ടും ഹാഷ്ടാഗും ചെറുവിവരണവുമുണ്ടാകണം. വിഡിയോക്കു ലഭിക്കുന്ന സ്വീകാര്യതയനുസരിച്ച് പോയിന്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് വിഡിയോ ആയിത്തന്നെ കമന്റ് രേഖപ്പെടുത്താം. ഇഷ്ടമുള്ള വിഡിയോ മറ്റു സമൂഹമാധ്യമങ്ങളിലേക്കു നേരിട്ടു ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നൂഗ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noo-gah.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഇനി ചോദിച്ച് വാങ്ങേണ്ട. പലരും ഇടുന്ന സ്റ്റാറ്റസ് നമുക്ക് ഇഷ്ടമായാല്‍ നമ്മള്‍ അവരോട് ചോദിച്ചു വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയുവാന്‍ സാധിക്കും.

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആദ്യം ഫയല്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോകുക. ചില ഫോണുകളില്‍ മൈ ഫയല്‍സ് എന്നായിരിക്കും നല്‍കിയിരിക്കുന്നത്. അതില്‍ നിന്നും വാട്ട്‌സ് ആപ്പ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വാട്ട്‌സ് ആപ്പില്‍ നിന്നും മീഡിയ എന്ന മറ്റൊരു ഓപ്ഷന്‍ കൂടി കാണുവാന്‍ സാധിക്കുന്നതാണ്.

മീഡിയ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക അടുത്തതായി മീഡിയ ക്ലിക്ക് ചെയ്ത് എന്റര്‍ ആയാല്‍ മുകളിലുള്ള മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക. അതില്‍ താഴെ കാണുന്ന ഷോ ഹിഡ്ഡന്‍ ഫയല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

അത് ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ ബാക്ക് വരുക. അവിടെ നിങ്ങള്‍ക്ക് .statuses എന്ന ഒരു ഫോള്‍ഡര്‍ കാണുവാന്‍ സാധിക്കുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്റ്റാറ്റസ് എല്ലാം ലഭിക്കുന്നതാണ് .

അവിടെ നിന്നും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ മൂവ് ചെയ്ത മാറ്റുകയോ ചെയ്യാം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഇല്ലാതെ തന്നെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

വാഷിഗ്ടണ്‍: 2021 നവംബര്‍ മുതല്‍ നാല്പതോളം പഴയ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആണ്‍ഡ്രോയ്ഡ് – ഐഒഎസ് ഫോണുകളിലാണ് വാട്‌സ്ആപ്പ് നിശ്ചലമാകുന്നത്. ചില ഫോണുകളില്‍ പൂര്‍ണമായും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ മറ്റ് ചിലതില്‍ ചില ഫീച്ചറുകള്‍ ലഭ്യമാകാതെ വരും.

ഐഒഎസ് 9ന് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്ത ഐഫോണുകളിലും, ആണ്‍ഡ്രോയ്ഡ് 4.0.3 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാകും വാട്‌സ്ആപ്പ് ലഭ്യമാകാതെ വരിക. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് അവരുടെ ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.

വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുന്ന ഫോണുകള്‍;


ആപ്പിള്‍ : ഐഫോണ്‍ SE, 6S, 6S Plus

സാംസങ്: ഗാലക്‌സി ട്രെന്‍ഡ് II, ഗാലക്‌സി SII, സാംസങ് ഗാലക്‌സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്‌സി S3 മിനി, ഗാലക്‌സി ഏസ് 2, ഗാലക്‌സി എക്‌സ്‌കവര്‍ 2, ഗാലക്‌സി കോര്‍

LG : ലൂസിഡ് 2, ഒപ്റ്റിമസ് F7, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L3 II Dual, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L5, ഒപ്റ്റിമസ് L5 II, ഒപ്റ്റിമസ് L5 Dual, ഒപ്റ്റിമസ് L3 II, ഒപ്റ്റിമസ് L7, ഒപ്റ്റിമസ് L7 II Dual, ഒപ്റ്റിമസ് L7 II, ഒപ്റ്റിമസ് F6, ഒപ്റ്റിമസ് എല്‍ 4 II ഡ്യുവല്‍, ഒപ്റ്റിമസ് എഫ് 3, ഒപ്റ്റിമസ് എല്‍ 4 II, ഒപ്റ്റിമസ് എല്‍ 2 II, ഒപ്റ്റിമസ് നൈട്രോ എച്ച്ഡി, 4 എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് എഫ് 3 ക്യു

ZTE : ZTE ഗ്രാന്‍ഡ് എസ് ഫ്‌ലെക്‌സ്, ZTE V956, ഗ്രാന്‍ഡ് മെമ്മോ, ഗ്രാന്‍ഡ് X ക്വാഡ് V987

ഹുവായ് : അസെന്‍ഡ് G740, അസെന്‍ഡ്D1 Quad XL, അസെന്‍ഡ് P1 S, അസെന്‍ഡ് Mate, അസെന്‍ഡ് D Quad XL, അസെന്‍ഡ് D2

സോണി: സോണി എക്‌സ്പീരിയ നിയോ എല്‍, സോണി എക്‌സ്പീരിയ മിറോ, എക്‌സ്പീരിയ ആര്‍ക്ക് എസ്

മറ്റുള്ളവ : ലെനോവോ A820, HTC ഡിസൈര്‍ 500,അല്‍കാ ടെല്‍ വണ്‍ ടച്ച് Evo 7, ആര്‍ക്കോസ് 53 Platinum, Faea F1, കാറ്റര്‍പില്ലര്‍ Cat B15, വിക്കോ Cink Five, വിക്കോ Darknight, UMi X2, THL W8

ന്യൂഡല്‍ഹി: ഭാരത് കോളര്‍ എന്ന പേരില്‍ കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് വികസിപ്പിച്ച് ഇന്ത്യ. നിലവില്‍ ഉപയോഗത്തിലുള്ള ട്രൂകോളര്‍ ആപ്പിനെ വെല്ലുന്നതാണ് ഭാരത് കോളര്‍.

ബാംഗ്ലൂരിലെ പ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐഐഎം) പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ സിന്‍ഹയാണ് ഭാരത് കോളര്‍ നിര്‍മ്മിച്ചത്. അതിന്റെ സഹസ്ഥാപകന്‍ കുനാല്‍ പസ്രിച്ചയാണ്. 2020 ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജേതാക്കളായിരുന്നു സിന്‍ഹയും പസ്രിച്ചയും. ഉപയോക്താക്കളുടെ ആശയവിനിമയം സുരക്ഷിതവും സൗകാര്യത പാലിക്കുന്നതുമായിരിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഭാരത് കോളര്‍ അതിന്റെ സെര്‍വറില്‍ ഉപയോക്താക്കളുടെ കോണ്‍ടാക്റ്റുകളും കോള്‍ ലോഗുകളും സൂക്ഷിച്ച് വെക്കുന്നില്ല. അവരുടെ സ്വകാര്യതയെ ഇത് ബാധിക്കില്ല. കൂടാതെ, ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളുടെ ഒരു വിവരവും ശേഖരിക്കാന്‍ സാധിക്കില്ല. അത്തരം ഡാറ്റകളിലേക്കൊന്നും ഇവര്‍ക്ക് ആക്‌സസ് ഇല്ല. ഭാരത്‌കോളറിന്റെ എല്ലാ ഡാറ്റയും എന്‍ക്രിപ്റ്റ് ചെയ്ത ഫോര്‍മാറ്റിലാണ് സംഭരിച്ചിരിക്കുന്നത്. ആര്‍ക്കും അതിന്റെ സെര്‍വര്‍ ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കാനും കഴിയില്ല. ഇംഗ്ലീഷിന് പുറമേ, ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതു, പ്രവര്‍ത്തനമികവില്‍ ട്രൂകോളറിനേക്കാള്‍ മികച്ച് നില്‍ക്കുന്നതുമാണ് ഭാരത് കോളറെന്ന് പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലും ഐഒഎസിലും സൗജന്യമായി ലഭ്യമാണ്.

ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. കൃത്യമായ വഴി കാണിച്ച് തരുന്നതിനൊപ്പം, റോഡില്‍ എത്ര രൂപ ടോള്‍ നല്‍കേണ്ടി വരും എന്ന് കൂടി ഇനി ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും. പുതിയ അപ്‌ഡേറ്റ്‌സ് ഉടന്‍ തന്നെ എത്തുമെന്നും, ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.

പരിചയമില്ലാത്ത റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഏറെ സഹായകരമാകുന്ന അപ്‌ഡേഷനായിരിക്കും ഇത്. സഞ്ചാര പ്രിയര്‍ക്കായിരിക്കും ഇതുകൊണ്ട് കൂടുതല്‍ ഗുണം ലഭിക്കുക.

അതേസമയം, പുതിയ അപ്‌ഡേഷനെ കുറിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ടോള്‍ റോഡുകള്‍ കാണാന്‍ കഴിയും എന്നാല്‍ ടോള്‍ നിരക്ക് കാണിക്കില്ല.

മുംബൈ: വാട്ട്സ്ആപ്പിനോട് സാമ്യമുള്ള പേര് ഉപയോഗിക്കുന്ന ഏതെങ്കിലും ആപ്പുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ എത്രയും വേഗം തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് മുന്നറിയിപ്പ്. ഇല്ലെങ്കിൽ ഈ ആപ്പുകൾ നിങ്ങൾക്ക് പണിതരുമെന്നാണ് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നത്. കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ആളുകളോട് ഇനി വിട്ടുവീഴ്ച ചെയ്യില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.

വാട്ട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് തുടങ്ങിയ തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ വാട്ട്സ്ആപ്പിലില്ലാത്ത നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ ആപ്പുകൾ സുരക്ഷിതമല്ലെന്നും അത് വ്യക്തിഗത ഡാറ്റ മോഷ്ടിക്കാൻ കഴിയുന്ന മാൽവെയറുകൾ നിറഞ്ഞതുമാണെന്നുമാണ് വാട്ട്സ്ആപ്പ് പറയുന്നത്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇത്തരം ആപ്പുകൾ കണ്ടെത്താത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

വാട്ട്സ്ആപ്പ് ഒരിക്കലും ഓട്ടോമാറ്റിക്ക് മറുപടികളും ചാറ്റ് ഷെഡ്യൂളിംഗും അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഈ വ്യാജ ആപ്പുകളിൽ ഈ ഫീച്ചറുകളെല്ലാം ഉണ്ട്. ഓട്ടോറിപ്ലൈസ്, ചാറ്റ് ഷെഡ്യൂളിംഗ് എന്നിവയും മറ്റ് ഫീച്ചറുകളും ഈ വ്യാജ ആപ്പുകളിൽ ഉൾക്കൊള്ളുന്നു. വാട്ട്സ്ആപ്പ് നയങ്ങൾ അനുസരിച്ച്, അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ ഒരു അക്കൗണ്ടിന് ആപ്പിന് താൽക്കാലികമോ ശാശ്വതമോ ആയ വിലക്ക് നേരിടേണ്ടിവരും. വാട്ട്സ്ആപ്പ് ആപ്പിന്റെ അനധികൃത പതിപ്പുകളെ ‘വാട്ട്‌സ്ആപ്പ് മോഡുകൾ’ എന്ന് വിളിക്കുന്നു. വാട്ട്സ്ആപ്പിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ, അത് കമ്പനിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമായി കണക്കാക്കുകയും അക്കൗണ്ട് നിരോധിക്കുകയും ചെയ്യും.

വാട്ട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് പോലുള്ള മിക്ക തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും എപികെ വഴി മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.ഈ ആപ്പുകൾ ഉപയോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ അത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി: കോവിഡ് വാക്സിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്സാപ്പിലൂടെയും ബുക്ക് ചെയ്യാന്‍ കഴിയും. ഏറെ ആശ്വാസകരമാവുന്ന ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ അറിയിച്ചത്.

മിനിട്ടുകള്‍ക്കുള്ളില്‍ ഇനിമുതല്‍ വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനാകുമെന്ന് വാട്സാപ്പ് സൗകര്യം ഏര്‍പ്പെടുത്തിയ വിവരം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമമെന്ന നിലയിലാണ് വാട്സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കേറ്റ് വാട്സാപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

സൈബര്‍ ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളുടെ പേരില്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. ആപ്പുകളിലൂടെ ക്രിപ്‌റ്റോ കറന്‍സികള്‍ പരിചയപ്പെടുത്തി നിക്ഷേപം ആകര്‍ഷിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

ഇത് മുന്‍നിര്‍ത്തി, ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ വഞ്ചിക്കുന്ന 8 വ്യാജ ആപ്പുകള്‍ ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്നും ഇതിനോടകം ഗൂഗിള്‍ ഈ ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

അപകടകരമായ മാല്‍വെയറുകള്‍ അടങ്ങുന്ന 8 ആപ്പുകള്‍ ആണ് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തത്. സുരക്ഷാ സ്ഥാപനമായ ട്രെന്‍ഡ് മൈക്രോയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോര്‍ട്ടില്‍, ഈ 8 ആപ്ലിക്കേഷനുകള്‍ പരസ്യങ്ങളുടെ മറവില്‍ ആളുകളെ വഞ്ചിക്കുകയാണെന്ന് വ്യക്തമായി. ഇത് മനസിലാക്കിയ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യുകയായിരുന്നു.

അപകടകരമായ 8 ആപ്പുകള്‍ ഇവയാണ്

  • ബിറ്റ്ഫണ്ടുകള്‍ – ക്രിപ്‌റ്റോ ക്ലൗഡ് മൈനിംഗ്
  • ബിറ്റ്‌കോയിന്‍ മൈനര്‍ – ക്ലൗഡ് മൈനിംഗ്
  • ബിറ്റ്‌കോയിന്‍ (ബിടിസി) – പൂള്‍ മൈനിംഗ് ക്ലൗഡ് വാലറ്റ്
  • ക്രിപ്‌റ്റോ ഹോളിക് – ബിറ്റ്‌കോയിന്‍ ക്ലൗഡ് മൈനിംഗ്
  • പ്രതിദിന ബിറ്റ്‌കോയിന്‍ റിവാര്‍ഡുകള്‍ – ക്ലൗഡ് അധിഷ്ഠിത മൈനിംഗ് സിസ്റ്റം
  • ബിറ്റ്‌കോയിന്‍ 2021
  • മൈന്‍ ബിറ്റ് പ്രൊ – Crypto Cloud Mining & btc miner
    *(ETH) – പൂള്‍ മൈനിംഗ് ക്ലൗഡ്

ന്യൂഡൽഹി: ഇന്ത്യക്കാർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്. വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോൾ പുതിയ പിക്ചർ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പണം ഇടപാടുകൾക്ക് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാനായി ഈ പുതിയ ഫീച്ചർ വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇനി ജന്മദിനങ്ങൾ, അവധി ദിവസങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോൾ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാം.

പണം അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും കൂടുതൽ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ഫീച്ചറിനു പിന്നിലെ ലക്ഷ്യമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതൽ സവിശേഷതകളും പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്സ്ആപ്പിൽ പണമിടപാടുകൾ രസകരമായ അനുഭവമായി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

കൊച്ചി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിട്ടും ആഗോളതലത്തിൽ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് ജൈത്രയാത്ര തുടരുന്നു. 2020 ൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയിൽ ടിക് ടോക്കാണ് മുൻനിരയിലുള്ളത്. ടിക് ടോക്കിനെ പ്രതിരോധിക്കാൻ ഫേസ്ബുക്കും അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാഗ്രാമും കൈക്കൊണ്ട നടപടികളൊന്നും വിജയിച്ചില്ലെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്.

അമേരിക്ക, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും പട്ടികയിൽ മുൻനിരയിലെത്താൻ ടിക് ടോക്കിന് കഴിഞ്ഞു. സാമ്പത്തികകാര്യ സ്ഥാപനമായ നിക്കി ഏഷ്യയുടെ സർവേയിലാണ് ടിക് ടോക്ക് ഒന്നാമതെത്തിയത്. 2020 ഡിസംബറിൽ 8.5 കോടി ആളുകളാണ് പുതിയതായി ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത്. 5.4 കോടി പേരാണ് ഫേസ്ബുക്ക് ഡൗൺ ലോഡ് ചെയ്തത്. പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ആപ്പുകളെല്ലാം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. വരുമാനത്തിന്റെ കാര്യത്തിലും ടിക് ടോക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

2017 ലാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് ആപ്പിനെ രാജ്യാന്തരതലത്തിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ടെക് മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ടിക് ടോക്കിന് കഴിഞ്ഞു.