Technology (Page 114)

കൊച്ചി: പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കുമായി പോസ്റ്റ് ഇന്‍ഫോ എന്നപേരില്‍ തപാല്‍ വകുപ്പ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇതുവഴി പോസ്റ്റ് ഓഫീസ് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കാനും നിക്ഷേപ വരുമാനം പരിശോധിക്കാനും സാധിക്കും. മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തിരയുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. തപാല്‍ വകുപ്പിന്റെ കീഴിലുള്ള തപാല്‍ ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പില്‍ നിന്ന് നേരിട്ട് മെയില്‍ ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും റിപ്പോര്‍ട്ട് ചെയ്ത പരാതികള്‍ നിരീക്ഷിക്കാനുമാകും. പോസ്റ്റ് ഓഫീസ് പ്ലാനുകളായ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ), പിഎല്‍ഐ പോളിസികള്‍ എന്നിവയുടെ പ്രീമിയം കണക്കാക്കാനുള്ള ഓപ്ഷനുകളും ആപ്പിലുണ്ട്. നിക്ഷേപങ്ങളുടെ വരുമാനം നിര്‍ണ്ണയിക്കാന്‍ ആപ്പിലെ പലിശ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം. നിലവിലെ വിഹിതത്തെക്കുറിച്ചും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രതിമാസം എത്ര സമയം ചെലവഴിക്കണമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കും.

ഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് വേണ്ടി എല്‍ഐസി പേടിഎമ്മുമായി കൈകോര്‍ത്തു. പേയ്മെന്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മോഡിലേക്ക് മാറിയതോടെയാണ് എല്‍ഐസിയുടെ പുതിയ നീക്കം.എളുപ്പത്തിലുള്ള പേയ്മെന്റ് പ്രോസസ്സ്, വിശാലമായ പേയ്മെന്റ് ഓപ്ഷനുകള്‍, വാലറ്റ്, ബാങ്ക് തുടങ്ങിയ പേയ്മെന്റ് ചാനലുകള്‍ എന്നിവയാണ് പുതിയ കരാറിലുടെ എല്‍ഐസി ലക്ഷ്യമിടുന്നത്. പതിനേഴ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എല്‍ഐസിയുടെ കരാറിനായി ലേലം വിളിച്ചിരുന്നു. യുപിഐ അല്ലെങ്കില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഒന്നിലധികം പേയ്മെന്റ് സേവനങ്ങളാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. ഇതാണ് എല്‍ഐസി തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പേടിഎമ്മിനെ തിരഞ്ഞെടുത്തത്.

ന്യൂഡല്‍ഹി : ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയില്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇതിലെ ഫോട്ടോ മാറ്റാന്‍ ഇപ്പോള്‍ എളുപ്പത്തില്‍ സാധിക്കും. ഇതിനായി ആദ്യം ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. പിന്നീട് പൂരിപ്പിച്ച ഫോമുമായി അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകുക. അവിടെ നിന്ന് ഫോമിലെ വിവരങ്ങള്‍ വെച്ച് ആധാര്‍ എക്സിക്യൂട്ടീവ് ബയോ മെട്രിക് വിശദാംശങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഫോട്ടോ എടുക്കും. തുടര്‍ന്ന് ചാര്‍ജ് ഈടാക്കിയതിന് ശേഷം സ്ലിപ്പും യുആര്‍എന്‍ നമ്പറും നല്‍കും. ഈ യുആര്‍എന്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടു കൂടിയ ആധാര്‍ കാര്‍ഡ് യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

whatsapp

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ അവരുടെ പേരിന് അടിയില്‍ ഓണ്‍ലൈന്‍ എന്ന് കാണിക്കും. നിങ്ങളുടെ നമ്പര്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്കും ഇത് കാണുവാന്‍ സാധിക്കും. ഇത് പ്രകാരം ഒരു വ്യക്തി ഓഫ് ലൈനാണോ, ഓണ്‍ലൈനാണോ എന്ന് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ട്രാക്കറുകള്‍ ഈ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

ട്രെയ്സ്ഡ് സിടിഒ മാറ്റ് ബോഡി ഇത്തരത്തിലുള്ള ചില ട്രാക്കറുകള്‍ ഉപയോഗിക്കുകയും, അതില്‍ നിന്നും ലഭിക്കുന്ന പല വിവരങ്ങളും ആധികാരികമാണെന്ന് പറയുന്നുമുണ്ടെന്നാണ് പറയുന്നത്. ചില ആപ്പുകളിലും സൈറ്റുകളിലും ഏത് നമ്പര്‍ അടിച്ച് നല്‍കിയാലും അതില്‍ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഏപ്പോള്‍ ഓണ്‍ലൈന്‍ വന്നു എത്ര സമയം ഓണ്‍ലൈന്‍ ഉണ്ടായിരുന്നു തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നു.

ഇത്തരത്തിലുള്ള സൈറ്റുകളുടെയും, ആപ്പുകളുടെയും പൊതു രീതികള്‍ ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളെ ആപ്പുകളെ പ്രമോട്ട് ചെയ്യാതിരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്.രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഓണ്‍ലൈന്‍ ഉണ്ടായി, അയാള്‍ ആര്‍ക്കാണ് ടെക്സ്റ്റ് ചെയ്യുന്നത് എന്ന് പോലും കണ്ടെത്തും എന്നും അവകാശപ്പെടുന്നു.

ഇത്തരം ചാര, ഒളിഞ്ഞുനോട്ട ആപ്പുകള്‍ ഇത്രയും കര്‍ശ്ശനമായ ഓഡിറ്റുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലും മറ്റും എങ്ങനെ കടന്നു കയറുന്നുവെന്നതിനും ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കുന്നു, കുട്ടികളെ രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാന്‍ എന്ന പേരിലാണ് പല ആപ്പുകളും സ്റ്റോറുകളില്‍ കടന്നുകയറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നും ഈ ആപ്പുകള്‍ അവകാശപ്പെടും. എന്നാല്‍ ഉപയോഗത്തില്‍ വരുമ്പോള്‍ ആതായിരിക്കില്ല സ്ഥിതി.

ആപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തരം ചാര സൈറ്റുകള്‍ക്കും, ഒളിഞ്ഞുനോട്ട സൈറ്റുകള്‍ക്കും ഓണ്‍ ലൈനില്‍ നിലനില്‍പ്പ് എളുപ്പമാണ്. ഇത്തരത്തിലുള്ള വെബ് സൈറ്റുകള്‍ ട്രെയ്സ്ഡ് കണ്ടെത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ നിരീക്ഷിക്കുന്ന ഇത്തരം ഒരു സൈറ്റ് – ‘വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, വാട്ട്സ്ആപ്പ് സ്റ്റാറ്റസും, അയാള്‍ ആര്‍ക്ക് എപ്പോള്‍ ഏത് സമയത്ത് സന്ദേശം അയക്കുന്നു ഇവയെല്ലാം നിരീക്ഷിക്കുകയാണ് ഞങ്ങളുടെ സേവനം’ – എന്ന് എഴുതിവച്ചിരിക്കുന്നു.

nurolink

നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം ഇനി ഞൊടിയിടയിൽ നിങ്ങളുടെ കൈകളിൽ എത്തും.
നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂറാലിങ്ക് എന്ന അമേരിക്കൻ കമ്പനി ഇക്കാര്യത്തിൽ നിർണായകമായ ചുവടുവയ്പുകൾ നടത്തിക്കഴിഞ്ഞു. ലോകത്തിലെ ശതകോടീശ്വരൻമാരിൽ മുമ്പനും സംരംഭകനുമായ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന കമ്പനിയാണു ന്യൂറാ ലിങ്ക്.

പ്രത്യേകതരം കംപ്യൂട്ടർ ചിപ്പുകൾ തലച്ചോറിനുള്ളിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ ചിന്തകൾ മാത്രമുപയോഗിച്ചു വിഡിയോ ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു കൊണ്ടാണു ന്യൂറാലിങ്ക് കഴിഞ്ഞ ദിവസം, തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ മാത്രമുപയോഗിച്ചു പുറംലോകത്തെ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിൽ തങ്ങൾ കൈവരിച്ച പുരോഗതി വെളിപ്പെടുത്തിയത്.

ടെലിപ്പതിയിലൂടെ ആ വിഡിയോ ഗെയിം കളിച്ച ‘പേജർ’ എന്ന പേരുള്ള കുരങ്ങന്റെ ഒരു മിനിട്ടോളമുള്ള വിഡിയോ ആണു കമ്പനി പുറത്തുവിട്ടത്. ഈ ഗവേഷണം പൂർണതോതിൽ വിജയകരമായാൽ പക്ഷാഘാത രോഗികൾ, അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ ബാധിതർ തുടങ്ങിയവരുടെയൊക്കെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണു വരാൻ പോകുന്നത്. തളർന്നു കിടക്കുന്ന രോഗികൾക്കു പരസഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനും ആവശ്യമായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയും.

തിരുവനന്തപുരം: മൊബൈലിലൂടെയും ലാപ്‌ടോപ്പിലൂടെയും ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രൗസറുകള്‍ പാസ് വേഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പാസ് വേഡുകള്‍ അഥവാ ക്രെഡന്‍ഷ്യലുകള്‍ എവിടെയും സേവ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മാത്രമല്ല, ഫോണ്‍ നഷ്ടപ്പെടുകയോ ലാപ്‌ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട് അത് മറ്റൊരാളുടെ കൈയില്‍ എത്തിപ്പെട്ടാല്‍ അവര്‍ക്ക് അക്കൗണ്ടില്‍ നിന്ന് പാസ് വേഡ് കണ്ടെത്താന്‍ കഴിയും. അത് ദുരുപയോഗം ചെയ്യാനും കഴിയും.ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക.

ലോഗിന്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മുമ്പ് നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ, പാസ് വേര്‍ഡ് നല്‍കി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകള്‍ക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ടെക്‌നോളജീസിനെതിരെ ട്രായും രംഗത്ത് വന്നതോടെ അവരുടെ ബീറ്റാ വെര്‍ഷന്‍ വില്‍ക്കാനുള്ള ശ്രമമാണ് തടസ്സപ്പെട്ടത്. ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഹ്യൂസ്, മൈക്രോ സോഫ്റ്റ് എന്നി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്‍ഡസ്ട്രി ബോഡി പ്രസിഡന്റ് ടിവി രാമചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരമാണ് ട്രായി നടപടി സ്വീകരിച്ചത്. ഭാരതി ഗ്രൂപ്പ്, യു കെ സര്‍ക്കാരിന്റെ ഒണ്‍വെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പര്‍ തുടങ്ങിയ പദ്ധതികളുമായി മത്സരിച്ചാണ് സ്‌പേസ് എക്‌സ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നത്. 7000 രൂപ നിരക്കില് ബീറ്റ വെര്‍ഷന്‍ വില്‍ക്കാനാണ് സ്റ്റാര്‍ലിങ്ക് ശ്രമിച്ചത്. ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യുന്ന വിധത്തിലാണ്. 2022 യോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടത്.

mars 2020

പുതിയ ചൊവ്വാ പര്യവേഷണ പേടകമായ മാര്‍സ് റോവര്‍ 2020 നാസ വിജയകരമായി വിക്ഷേപണം നടത്തി. ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കാനുമാണ് മാര്‍സ് റോവര്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 18 നായിരിക്കും ചൊവ്വയിലെത്തുക. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് മാര്‍സ്. 23 ക്യാമറകളും രണ്ട് ചെവികളുമാണ് മാര്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണം ഈ ചെവികൾ വഴിയാകും നടക്കുക. ലേസറുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്. ഒരു ചെറുകാറിനോളം വലിപ്പമുള്ള ഇത് ആറ് ചക്രങ്ങളാണ് ഉള്ളത്. ഒരു ചൊവ്വാദിവസം (ഭൂമിയിലെ ഒരു ദിവസവും 37 മിനിറ്റും) കൊണ്ട് 180 മീറ്റര്‍ മാത്രമാണ് ഇത് സഞ്ചരിക്കുക. പ്രത്യേകമായി നിര്‍മിച്ച ചെറു ആണവറിയാക്ടറായിരിക്കും മാര്‍സ് 2020ക്ക് ആവശ്യമായ ഇന്ധനം നല്കുക. ജീവന് സാധ്യമായ പ്രദേശം തിരിച്ചറിയുകയെന്ന ലക്ഷ്യം കൂടി ഈ യാത്രക്കു പിന്നിലുണ്ട്. ഒരു ചൊവ്വാ വര്‍ഷം ( ഭൂമിയിലെ 687 ദിവസം) നാസയുടെ മാര്‍സ് 2020 പേടകം ചൊവ്വയില്‍ ചുറ്റിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

solar ferry

തിരുവനന്തപുരം: കേരള ജലഗതാഗത വകുപ്പിന്റെ ആദിത്യക്ക് അന്തര്‍ദേശീയ ബഹുമതി. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറിയാണ് ആദ്യത്യ. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍. തത്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.

jio glass

43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇൻഡസ്ട്രീസ് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള ജിയോ ഗ്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യുന്നതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ 3ഡി രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും.എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയുമുൾപ്പെടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനുപുറമേ കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ നിലവിൽ ലഭ്യമായുളളത്.

പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിൽ ഉള്ളത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും, ലെൻസുകൾക്ക് പുറകിലായി മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം ആണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.