Entertainment (Page 205)

കൊച്ചി: മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. സ്വീഡിഷ്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ വലിയ വിജയമായിരുന്ന ചിത്രം.കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ്.

പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ജോൺപോൾ പുതുശ്ശേരിയുടെ ഗ്രന്ഥ പരമ്പരയിലെ മൂന്നും, നാലും ഗ്രന്ഥങ്ങളായ ‘ഓർമ്മയുടെ ചാമരം’, ‘മായാ സമൃതി’ യുടെയും പ്രകാശനം എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ വച്ച് ഒക്ടോബർ 15 -ാം തീയതി ചലച്ചിത്രകാരനായ ലിജോ ജോസ് പല്ലിശ്ശേരി ആദ്യപ്രതി തനൂജ ഭട്ടതിരിക്കും, മനു റോയിക്കും നൽകി പ്രകാശനം ചെയ്യുന്നു.

അടയാളം പബ്ലിക്കേഷൻസ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ഈ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്നത് ടി എം എബ്രഹാം ആണ് . കവി എസ് രമേശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കൊച്ചി മേയർ എം അനിൽ കുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്.

‘മധു ജീവിതദർശനം’ ,’രുചി സല്ലാപം’, ‘പരിചായകം’, ‘കാലത്തിനു മുൻപേ നടന്നവർ’ തുടങ്ങി അനേകം പ്രശസ്ത കൃതികൾക്കു പുറമെ 60 തോളം സിനിമകളുടെ തിരക്കഥ രചിച്ച ജോൺപോൾ പുതുശ്ശേരിയുടെ ഏറ്റവും പുതിയ ഗ്രന്ഥങ്ങളാണ് ‘ഓർമ്മയുടെ ചാമരവും’, ‘മായ സ്മൃതിയും’.

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇപ്പോഴും സിനിമയെടുക്കാന്‍ അറിയില്ലെന്നും, സിനിമയില്‍ അടിമുടിയുള്ള തട്ടിപ്പും വെട്ടിപ്പുമാണെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗുഡ്‌നൈറ്റ് മോഹനന്‍. കുടിവെള്ളത്തില്‍ തൊട്ട് കോസ്റ്റ്യൂമില്‍ വരെ അഴിമതിയാണെന്ന് അദ്ദേഹം ഒരു പ്രമുഖ ചാനലിനും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മലയാളത്തിലടക്കം ഇന്ത്യന്‍ സിനിമയില്‍ അടിമുടി തട്ടിപ്പും വെട്ടിപ്പുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ” ഏറ്റവും അധികം കള്ളത്തരങ്ങള്‍ ഉള്ളത് സിനിമയിലാണ്. പ്രൊഡക്ഷന്‍, ഫുഡ്, ആര്‍ട്ട്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാ ഫീല്‍ഡിലും കള്ളത്തരം ഉണ്ട്. ഇത് നിര്‍ത്താന്‍ ആരൊക്കൊണ്ടും പറ്റില്ല. അപ്പോള്‍ ഞങ്ങള്‍ സിനിമയുടെ ബഡ്ജറ്റ് ഇടുമ്പോള്‍, മൊത്തം എക്‌സ്‌പെന്‍സ് കൂട്ടിയിട്ട് ഒരു പത്തു പെര്‍സെന്റ് ആഡ് ചെയ്യും. അത് ഇതിനാണ്. സിനിമയിലെ കളവുകള്‍ എന്ന് പറഞ്ഞ് മാറ്റിവെക്കാന്‍. ഇതില്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല. ഒരു എംപ്ലോയര്‍ എംപ്ലോയി റിലേഷന്‍ഷിപ്പ് സിനിമയിലില്ലെന്ന് ഗുഡ്‌നൈറ്റ് മോഹനന്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, ഒരു ക്രൗഡിന്റെ സീന്‍ എടുക്കാന്‍ നാല്‍പ്പത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്ളൂ എന്ന് വെക്കുക. 60 പേരുടെ ബില്ല് വരും. കുടിക്കാനുള്ള വെള്ളത്തില്‍ വരെ പറ്റിക്കും. ഒരു ലൊക്കേഷനില്‍ പോയി നോക്കിയപ്പോള്‍, ഞാന്‍ കണ്ടത് അവിടുത്ത പ്രൊഡക്ഷന്‍ ബോയ്, മിനറര്‍ വാട്ടര്‍ ബോട്ടില്‍ എടുത്ത് പൈപ്പില്‍നിന്ന് വെള്ളം നിറയ്ക്കുന്നതാണ്. ഇതിന് വൈകുന്നേരം ആകുമ്പോള്‍ മിനറല്‍ വാട്ടറിന്റെ ബില്ല് വരും. ഇങ്ങനെ സിനിമയിലെ കള്ളത്തരങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു.

”ഞാന്‍ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയാകാലത്ത് എന്ന കമല്‍ ചിത്രം. പക്ഷേ അത് പ്രതീക്ഷിച്ച രീതിയില്‍ കളക്റ്റ് ചെയ്തില്ല. അന്ന ആ സിനിമയെ ബാധിച്ചത് ഒരു ബസ് സമരമായിരുന്നു. സിനിമ വളരെ സെന്‍സിറ്റീവാണ്. എന്ത് സംഭവിച്ചാലും എവിടെ സംഭവിച്ചാലും സിനിമയെ ബാധിക്കും. യുദ്ധം വന്നാലും അരിക്ക് വിലകൂടിയാലും ഡീസലിന് വില കൂടിയാലും അത് സിനിമയെ ബാധിക്കും.- ഗുഡ് നൈറ്റ് മോഹന്‍ ചൂണ്ടിക്കാട്ടി.

പുതിയ പ്രെഡ്യുസര്‍മാര്‍ക്ക് വളരെ സൂക്ഷിച്ചുമാത്രം സിനിമയെടുക്കുക എന്ന ഒരു ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. സിനിമ എടുക്കാന്‍ വരുന്നവര്‍ വളരെ സൂക്ഷിച്ച് മാത്രം ചെയ്യുക. സിനിമക്ക് അങ്ങനെ ഒരു അഡിക്ഷന്‍ ഉണ്ട്. ഒരിക്കല്‍ ഇതില്‍ വന്നാല്‍ പിന്നെ പുറത്തുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. ഞാന്‍ എങ്ങനെയോ പുറത്തുവന്നു. ബാക്കിയുള്ള അഡിക്ഷനെപ്പോലെ ഈ അഡിക്ഷനും മാറ്റി. ഇനി സിനിമ ചെയ്യില്ല എന്നില്ല. ഞാനേ അല്ലെങ്കില്‍ മകനോ വീണ്ടും സിനിമ ചെയ്‌തേക്കാം എന്ന് ഗുഡ്‌നൈറ്റ് മോഹന്‍ അറിയിച്ചു.

തിരുവനന്തപുരം: ഓരോ കഥാപാത്രത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന മഹാനടന്‍ നെടുമുടി വേണുവിന്റെ വിയോഗം സിനിമാ ലോകത്തിന് തികച്ചും നഷ്ടമാണ്. മരണം വരെയുള്ള സ്വാര്‍ഥമായ അഭിനയ ജീവിതമായിരുന്നു നെടുമുടി വേണുവിന്.

നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രമായി നെടുമുടി വേണു സ്‌ക്രീനിലേക്ക് എത്തും. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.

നെടുമുടി വേണു മമ്മൂട്ടിക്ക് ഒപ്പം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പുഴുവിലാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഭീഷ്മപര്‍വത്തിലും മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു അഭിനയിച്ചു.

സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യര്‍ക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

മരണം അദ്ദേഹത്തെ ഇഹലോകത്തു നിന്നും പറിച്ചെടുത്തുകൊണ്ടു പോയെങ്കിലും തിയേറ്റര്‍ തുറക്കുമ്പോള്‍ ബിഗ് സ്‌ക്രീനില്‍ മഹാനടനെയും കാണാം.

ചെന്നൈ: അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ ഷങ്കര്‍.

നെടുമുടി സര്‍. മഹാനായ ഒരു മികച്ച നടന്‍. സമര്‍പ്പിക്കപ്പെട്ടവും അച്ചടക്കമുള്ളവനും. ഏറ്റവും വിനീതനും വിസ്‌യകരവുമായ മനുഷ്യന്‍. സിനിമയുടെ വലിയ നഷ്ടം. ഇനി എപ്പോഴാണ് അങ്ങനെ ഓരോ രംഗങ്ങളും ജീവസുറ്റതാക്കുന്ന മാജിക്ക് ഞങ്ങള്‍ക്ക് വീണ്ടും കാണാനാവുക സര്‍. നിങ്ങളെ മിസ് ചെയ്യും എന്നുമാണ് ഷങ്കര്‍ എഴുതിയിരിക്കുന്നത്.

ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ ഇന്ത്യന്‍ എന്ന ചിത്രത്തില്‍ നെടുമുടി വേണുവും മികച്ച ഒരു കഥാപാത്രം ചെയ്തിരുന്നു.

അന്യന്‍ എന്ന ഷങ്കര്‍ ചിത്രത്തിലും വേഷമിട്ടിരുന്നു നെടുമുടി വേണു. ഇന്ത്യന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടുണ്ടായിരുന്നു. സര്‍വം താളമയത്തിലാണ് നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിലമ്ബാട്ടം, പൊയ് സൊല്ല പോറം തുടങ്ങിയവയിലൂടെയും നെടുമുടി വേണു തമിഴകത്ത് എത്തിയിരുന്നു.

കൊച്ചി: അഭിനയ പ്രതിഭാസം നെടമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. വ്യക്തിപരമായി തന്നെ ഏറ്റവും വലിയ വേദനയാണ് നെടുമുടി വേണുവിന്റെ വിയോഗമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല എന്നും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല’…

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത് രംഗത്തി. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ വന്‍ താരനിര തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനെതിരെയാണ് പരസ്യമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

2014ല്‍ തന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ ജാക്കി ചാന്‍ എങ്ങനെ പ്രതികരിച്ചു എന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. മകന്റെ പ്രവൃത്തിയില്‍ പരസ്യമായി മാപ്പ് പറഞ്ഞാണ് നടന്‍ അന്ന് പ്രതികരിച്ചത്. മകന്റെ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇത് എന്റെ പരാജയമാണ്, അവനെ സംരക്ഷിക്കാനായി ഞാന്‍ ഇടപെടില്ലെന്നാണ് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചത്. മകന്റെ അറസ്റ്റില്‍ കിങ് ഖാന്‍ തുടര്‍ന്നു പോരുന്ന നിശബ്ദതയ്‌ക്കെതിരെ കൂടിയാണ് കങ്കണയുടെ പോസ്റ്റ്.

ഒക്ടോബര്‍ 2 ന് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ദീര്‍ഘകാലമായി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി താരപുത്രന്‍ സമ്മതിച്ചിട്ടുമുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍ നെടുമുടി വേണു അന്തരിച്ചു (73). ഉദര രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി നിറഞ്ഞുനിന്ന വേണു കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും ഉള്‍പ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാന്‍ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്.

സംഭവത്തിന് ശേഷം കടുത്ത ദേഷ്യത്തിലാണ് ഷാരൂഖ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഷാരൂഖിന് ഉറക്കമില്ലാതെയായെന്നും, ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നില്ലെന്നും, ആരോടും മിണ്ടുന്നില്ലെന്നും കടുത്ത ദുഖത്തിലായ ഷാരൂഖ് ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി മിന്നല്‍ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. മകന്‍ അറസ്റ്റിലായതിന് പിന്നാലെ പുതിയ സിനിമയുടെ ചിത്രീകരണം നീട്ടിവെയ്ക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

കൊച്ചി: എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതില്‍ പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത് ശരിയായ തീരുമാനമെന്നും നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ കൈമാറണമെന്നും ഒമര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം നഷ്ടത്തില്‍ ഉളള പൊതുമേഖല സ്ഥാപനങ്ങള്‍ കൈമാറുന്നത് തന്നെയാ നല്ലത് ബിസിനസ്സും ഭരണവും രണ്ടും രണ്ടാണ്. കോടികള്‍ മാസം തോറും നഷ്ടം വരുന്ന എയര്‍ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചിലവാക്കിയത് നമ്മള്‍ എല്ലാവരും അടച്ച നികുതി പണമാണ് ഇനി ആ പണം നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കാം.