മരുഭൂമിയെ കുറിച്ച് അസദിനും ബെന്യാമിനും അനുഭവമുണ്ടാവും, ആടുജീവിതം കോപ്പിയടി വിവാദത്തില്‍ വ്യക്തതയുമായി കാരശ്ശേരി

ബെന്യാമിന്റെ ആടുജീവിതം വീണ്ടും വിവാദങ്ങളില്‍. എഴുത്തുകാരന്‍ മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ബെന്യാമിന്‍ ആടുജീവിതത്തില്‍ പകര്‍ത്തിയെന്നാണ് ആരോപണം. ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എംഎന്‍ കാരശ്ശേരിയാണ്. ഈ ആരോപണത്തില്‍ വ്യക്തത വരുത്തി കാരശേരി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാരശേരിയുടെ വാക്കുകള്‍ – വാക്കുകള്‍ തമ്മിലുള്ള സാമ്യം മൂലം കോപ്പിയടിയാണെന്ന് പറയാനാവില്ല. മരുഭൂമിയിലെ അസ്മതയത്തെക്കുറിച്ചോ മരുപ്പച്ചയുടെ കുളിര്‍മയെക്കുറിച്ചോ പൊടിക്കാറ്റിനെക്കുറിച്ചോ അസദിനും ബെന്യാമിനും അനുഭവമുണ്ടാവും. മരുഭൂമി അസദ് മാത്രമല്ല ബെന്യാമിനും കണ്ടിട്ടുണ്ടാവും. രണ്ടെഴുത്തുകാരുടെ വാക്യങ്ങള്‍് തമ്മിലോ അലങ്കാരങ്ങള്‍ തമ്മിലോ സാമ്യം വരിക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിന് മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വര്‍്ണനകള്‍ വന്നിരിക്കാമെന്ന് കാരശേരി പറയുന്നു. ആ വര്‍ണനകള്‍ അല്ല ആടുജീവിതം. അതില്‍ മലയാളിയുടെ പ്രവാസ ജീവിതവുമുണ്ട്.തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ എംബി രാജേഷിനു വേണ്ടി ബെന്യാമിന്‍ പ്രചാരവേല ചെയ്തു. ബല്‍റാം തോറ്റപ്പോള്‍് ഇതൊരു വിഷയമായി പൊന്തി വന്നതാണെന്നാണ് താന്‍ കരുതുന്നത്. വി.ടി. ബല്‍റാമും എം.ബി ..രാജേഷും എന്റെ സുഹൃത്തുക്കളാണ് ആരെ പിന്തുണയ്ക്കണമെന്നത് ബെന്യാമിന്റെ വ്യക്തി സ്വാതന്ത്ര്യമാണ്.