Entertainment (Page 206)

തിരുവനന്തപുരം: മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയൽ കുട്ടികളെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കി നടൻ എംബി പത്മകുമാർ. സ്വന്തം ജീവിതാനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വേർപിരിയലിന്റെ വക്കിൽ നിന്നും വീണ്ടും ഒന്നിച്ച് നിലവിൽ സന്തുഷ്ട കുടുംബജീവിതം നയിച്ച് വരുന്നയാളാണ് എംബി പത്മകുമാർ. മക്കളുടെ മനസ് അവൻ പറയുമെന്ന ക്യാപ്ഷനോടെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് പത്മകുമാർ വീഡിയോ ചെയ്തിരിക്കുന്നത്. വിവാഹ മോചനത്തിന്റെ വക്കിലെത്തിയവരുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം വീഡിയോ ചെയ്തത്.

ഈ ജനുവരിയിൽ തങ്ങൾ നിയമപരമായി വേർപിരിയും. ഞാനെത്ര കാല് പിടിച്ച് പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല, തങ്ങൾക്ക് 7 വയസുള്ളൊരു മകനുണ്ട്, അവൻ ഇതോടെ ഒറ്റപ്പെടും. അതെനിക്ക് സഹിക്കാനാവില്ല, എന്നെ സഹായിക്കാമോ, ഇത്തരത്തിൽ നിരവധി പേരാണ് തന്നോട് സഹായം ചോദിച്ചെത്തിയതെന്ന് പത്മകുമാർ പറയുന്നു. കഴിഞ്ഞ വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് പേഴ്സണലായി മെസ്സേജ് അയച്ചിട്ടുള്ളത്. തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളെ കൈപിടിച്ച് ഉയർത്താമോയെന്നാണ് എല്ലാവരും ചോദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയൽ മക്കളെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാക്കി വീഡിയോ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. പത്മകുമാറിന്റെ മകനായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

‘അച്ഛനും അമ്മയും രാത്രി വഴക്കിട്ടിരുന്നു, അത് ഞാനങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ അച്ഛൻ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ് കണ്ടത്. സാധാരണ വീട്ടിൽ പോവുമ്പോൾ അമ്മ കരയാറില്ല. ഇത്തവണ കരയുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നു പതിവ് പോലെ നമ്മൾ തിരിച്ചെത്തുമെന്നായിരുന്നു കരുതിയത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചുവരാതെയായപ്പോൾ ശരിക്കും സങ്കടം തോന്നിയിരുന്നു. രണ്ടാളും ഒപ്പമുണ്ടാവുമ്പോഴുള്ള വൈബ് നഷ്ടമായിരുന്നു. പാരൻസിന്റെ സെപ്പറേഷൻ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മക്കളെയാണ്. അച്ഛനും അമ്മയും വിഷമിച്ചതിനേക്കാൾ കൂടുതൽ വിഷമിച്ചത് താനാണെന്നും’ പത്മകുമാറിന്റെ മകൻ പറയുന്നു.

ഒരു വർഷത്തോളമാണ് തങ്ങൾ പിരിഞ്ഞിരുന്നതെന്നും ആ സമയത്ത് സത്യയ്ക്ക് 6 വയസ് കഴിഞ്ഞതാണെന്നും പത്മകുമാർ പറഞ്ഞു. തങ്ങളുടെ വേർപിരിയൽ അവനെ ബാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതം തിരിച്ച് പിടിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്കിഷ്ടപ്പെട്ട പങ്കാളിയല്ലെങ്കിലും നിങ്ങളൊന്ന് ചേർന്നവരല്ലേ, നിങ്ങൾക്കൊരു കുഞ്ഞില്ലേ. അതിനായി ശ്രമിച്ച് നോക്കൂവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

ലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനോട് കടുത്ത ആരാധനയാണെന്ന് തെന്നിന്ത്യന്‍ നടന്‍ ശിവകാര്‍ത്തികേയന്‍. ഏറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് താരം ഫഹദിനെക്കുറിച്ച് പരാമര്‍ശിച്ചത്.

എം ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്നുപറഞ്ഞ ശിവകാര്‍ത്തികേയന്‍ ഫഹദ് ഫാസില്‍ എന്ന നടനോട് തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്നും പറഞ്ഞു.

‘ഫഹദിന്റെ കൂടെ ഞാന്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ എനിക്ക് നാലായിരം വര്‍ഷം വേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഫഹദ് പെര്‍ഫോം ചെയ്യുമ്പോള്‍ കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണെന്ന് ശിവകാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.

ഫഹദിന്റെ ഹിറ്റ് ചിത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളെക്കുറിച്ചും താരം പ്രതിപാദിച്ചു.

ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി ആര്‍ എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാര്‍ത്തികേയന്റെ പ്രതികരണം. കുമ്പളങ്ങി നൈറ്റ്സ്, ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് അശിവിനും അഭിമുഖത്തില്‍ പറഞ്ഞു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ഡ്രൈവറെ എന്‍ബിസി ചോദ്യം ചെയ്തു.

ശനിയാഴ്ചയാണ് ഡ്രൈവറെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിളിച്ചുവരുത്തി. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ക്രൂയിസ് കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും കൊണ്ടുപോയി വിട്ട ഡ്രൈവറുടെ മൊഴി ആണ് എന്‍സിബി രേഖപ്പെടുത്തിയത്.

ആര്യന്‍ ഖാന്റെ എല്ലാ ബന്ധങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന നിലയിലാണ് എന്‍സിബിയുടെ ചോദ്യംചെയ്യല്‍. ഇടയ്ക്ക് ഇയാള്‍ ഷാരൂഖിന് വേണ്ടിയും വാഹനമോടിക്കാറുണ്ട്.

നേരത്തെ, മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ മുംബൈ കോടതി വെള്ളിയാഴ്ച നിരസിച്ചിരുന്നു. മറ്റ് രണ്ട് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ഹര്‍ജികളും കോടതി തള്ളി. ആര്യന്‍ ഉള്‍പ്പടെ 18 പേരെയാണ് ക്രൂയിസ് കപ്പലില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.

മുംബൈ: നടന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്. മയക്കുമരുന്ന് കേസില്‍ താരത്തിന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ തീരുമാനം. ഷാരൂഖ് അഭിനയിച്ച പരസ്യങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബൈജൂസ് ആപ്പ് ഇക്കാര്യം തീരുമാനിച്ചതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ബുക്ക് ചെയ്ത പരസ്യങ്ങളാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ പെട്ടെന്ന് നിര്‍ത്താന്‍ സമയമെടുക്കും. എന്നാല്‍ തന്നെയും ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ബൈജൂസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 2017 മുതലാണ് ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാനെ നിയമിക്കുന്നത്. 4 കോടിയോളം രൂപയാണ് ബൈജൂസ് ഷാരൂഖിന് നല്‍കുന്ന വാര്‍ഷിക പ്രതിഫലം.

ബ്രാന്‍ഡ് അംബാസിഡറായി നടന്‍ വന്നതോടെയാണ് ആപ്പിന് സ്വീകാര്യതയേറിയത്. അതുകൊണ്ട് തന്നെ അംബാസിഡര്‍ സ്ഥാനത്ത് നിന്നും ഷാരൂഖിനെ ഒഴിവാക്കാനുള്ള സാധ്യതയും കുറവാണെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗചൈതന്യയുമായുളള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തനിക്കെതിരെ നിരന്തരം തെറ്റായ പ്രചരണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി നടി സാമന്ത. സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് മറ്റ് രഹസ്യ ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചെന്നും, കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞതായും നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും വ്യാജപ്രചരണം നടന്നു. താന്‍ ഒരു അവസരവാദിയാണെന്നും പറഞ്ഞുപരത്തിയതായും പോസ്റ്റില്‍ നടി കുറിക്കുന്നു.

സ്‌നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിച്ച് ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്നും കഥകളില്‍ നിന്നും തന്നെ പ്രതിരോധിക്കുന്നവര്‍ക്ക് താരം നന്ദി പറഞ്ഞു. വേദന നിറഞ്ഞ പ്രക്രിയയാണ് വിവാഹമോചനമെന്നും തന്നെ അതിന്റെ മുറിവുണങ്ങാന്‍ അനുവദിക്കണമെന്നും ഈ പ്രചാരണമൊന്നും കൊണ്ട് താന്‍ തകരില്ലെന്നും നടി പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

തിനൊന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടിയും സംവിധായകയുമായ രേവതി വീണ്ടും സംവിധാന രംഗത്തേക്ക്. ബോളിവുഡ് താരം കജോളിനൊപ്പം ‘ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രമാണ് രേവതി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലൈവ് പ്രൊഡക്ഷന്‍സിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുരാജ് സിങ്, ശ്രദ്ധ അഗര്‍വാള്‍ എന്നിവരാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ കാജോളും പങ്കുവെച്ചിട്ടുണ്ട്.

കാജോള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ തന്നെ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നാണ് കജോള്‍ കുറിക്കുന്നത്. ‘രേവതി എന്നെ നായികയാക്കി സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് പേര്. എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’ കജോള്‍ കുറിക്കുന്നു.

‘ദി ലാസ്റ്റ് ഹുറേ’ നിലവില്‍ പ്രീപ്രൊഡക്ഷന്‍ ജോലികളിലാണ്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമയില്‍ സുജാത എന്ന കഥാപാത്രമായാണ് കജോള്‍ എത്തുന്നത്. മുമ്പ് ദേശീയ പുരസ്‌കാരം നേടിയ ‘മിത്ര, മൈ ഫ്രണ്ട്’, ഫിര്‍ മിലേങ്കെ എന്നീ സിനിമകള്‍ രേവതി സംവിധാനം ചെയ്തിട്ടുണ്ട്.

സാമന്ത, നാഗചൈതന്യ വിവാഹമോചനമാണ് സിനിമാ ലോകത്ത് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞപ്പോഴും ഇരുപക്ഷത്തിനും പിന്തുണയും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈ അവസരത്തില്‍ സാമന്ത സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ഉദ്ധരണിയാണ് ചര്‍ച്ചയായി മാറുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവര്‍ത്തികളെ സമൂഹം എങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കാണുന്നു എന്നതിനെക്കുറിച്ചാണ് താരം പങ്കുവച്ച ഉദ്ധരണിയില്‍ പറയുന്നത്.


”സ്ത്രീകള്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല…എങ്കില്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ല…’’ എന്നാണ് സാമന്ത പങ്കുവച്ച ഉദ്ധരണിയില്‍ പറയുന്നത്.

ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളില്‍ വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് താരങ്ങള്‍ തങ്ങളുടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ടുത്തിടെ മലയാള സിനിമയില്‍ തരംഗമായി മാറിയ കുടുബ ചിത്രം ഹോം ബോളിവുഡിലേക്ക്. ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.

വിദ്യാബാലന്‍ നായികയായ ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രേം കഥ, ഷെഫ്, നൂര്‍, ബ്രീത്, ബ്രീത് ഇന്‍ടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങളും സീരീസുകളും നിര്‍മിച്ചത് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് ആണ്. വിജയ് ബാബു നിര്‍മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനിയാണ്.

‘ഹോം പോലെ മനോഹരവും പ്രസക്തവുമായ ഒരു സിനിമ പുനര്‍നിര്‍മ്മിക്കാനുള്ള അവസരത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ന് നമ്മള്‍ ജീവിക്കുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവും രസകരവുമായ പ്രസ്താവനയാണ് ഈ സിനിമ. അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് എല്ലായ്‌പ്പോഴും അര്‍ഥവത്തായ കഥകള്‍ പറയുന്നതിലും അവയെ ഹൃദയസ്പര്‍ശിയായ വിനോദവുമായി സംയോജിപ്പിക്കുന്നതിലും വിശ്വസിക്കുന്നു. ഹോമിന്റെ ഹിന്ദി റീമേക്കും ആ യാത്രയുടെ മറ്റൊരു ഘട്ടമാണ്. ഫ്രൈഡേ ഫിലിം ഹൗസില്‍ ഞങ്ങളുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും പങ്കിടുന്ന സഹകാരികളുണ്ട്. അങ്കമാലി ഡയറീസിന്റെ പുനര്‍നിര്‍മാണത്തിന് ശേഷം അവരുമായി വീണ്ടും കൈകോര്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.’ എന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകനും സിഇഒയുമായ വിക്രം മല്‍ഹോത്ര പറയുന്നു.

‘ഹോം ബന്ധങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ അവ എങ്ങനെ വികസിക്കുന്നുവെന്നും സംസാരിക്കുന്നു. ഇത് ഒരു സാര്‍വത്രിക വിഷയമാണ്. ഈ സിനിമ ഇപ്പോള്‍ ഹിന്ദി റിമേക്കിലൂടെ പാന്‍ -ഇന്ത്യ പ്രേക്ഷകര്‍ക്ക് കൂടി ആസ്വദിക്കാന്‍ ആകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കില്‍ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സഹകരിച്ചതിനാല്‍ ഞങ്ങളുടെ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ കഴിവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വിക്രമിനോടും സംഘത്തോടും വീണ്ടും പങ്കുചേരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.’ എന്ന് നടനും നിര്‍മാതാവും ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്ഥാപകനുമായ വിജയ് ബാബു അറിയിച്ചു.

ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് റോജിന്‍ തോമസാണ്. ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം വന്‍ ജനപ്രീതിയാണ് നേടിയത്.

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യൽ, തെളിവ് ശേഖരിക്കൽ എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് എൻസിബി കോടതിയെ അറിയിച്ചു.

തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യൻ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. അതേസമയം ആര്യന്റെ ഫോൺ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എൻസിബി. ഞായറാഴ്ച പുലർച്ചെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനുമാണ് എൻസിബിയുടെ പദ്ധതി.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരുടെ അറസ്റ്റ് എൻസിബി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ നിർണായകമായ കണ്ടെത്തലുകളാണ് എൻസിബി നടത്തിയിരിക്കുന്നത്.

ബോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാതാവാകാന്‍ മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരന്‍. ബോളിവുഡിലെ മുന്‍നിര നായകന്മാരായ അക്ഷയ് കുമാര്‍ ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ അണി നിരക്കുന്ന ചിത്രം ആണ് താരം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ പൃഥ്വി അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പാണ് ചിത്രം.

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും അനശ്വരമാക്കിയ കഥാപാത്രങ്ങളായിട്ടാണ് ബോളിവുഡില്‍ അക്ഷയും ഇമ്രാനും എത്തുന്നത്. പൃഥ്വിരാജ് ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറിനൊപ്പം ചേര്‍ന്നാണ്. കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സിനായി സമീപിച്ചപ്പോള്‍ സഹനിര്‍മ്മാണത്തില്‍ താല്‍പര്യമുള്ള വിവരം പൃഥ്വിരാജ് അറിയിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. രാജ് മെഹ്തയാണ് ഹിന്ദിയില്‍ ചിത്രം ഒരുക്കുന്നത്.