Educational (Page 13)

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന ലിങ്ക് വഴി ഫലം അറിയാം. ലിങ്കിൽ നിന്ന് പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ആവശ്യമാണ്. അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭ്യമാകും. cbse.nic.in, cbse results.nic.in എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ digilocker.gov.in ലും ഉമാങ് ആപ്പിലും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയ്ക്കായി അപേക്ഷിക്കാൻ അവസരം ഉണ്ടാകും. ഇതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി.

20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താംക്ലാസ് ഫലത്തിനായി കാത്തിരുന്നത്. പ്രാക്ടിക്കൽ, യൂണിറ്റ് ടെസ്റ്റുകൾ, പ്രീ-ബോർഡുകൾ, മിഡ് ടേമുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തയ്യാറാക്കിയത്. ഇതാദ്യമായാണ് പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങൾ സിബിഎസ്ഇ പ്രഖ്യാപിക്കുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം എസ്എംഎസ് വഴി പരിശോധിക്കുന്നതെങ്ങനെയെന്ന് നോക്കാം

ഘട്ടം 1: നിങ്ങളുടെ ഫോണിൽ മെസേജ് ഓപ്പൺ ചെയ്യുക.

ഘട്ടം 2: cbse10, സ്ഥലം, നിങ്ങളുടെ റോൾ നമ്പർ ടൈപ്പ് ചെയ്യുക.

ഘട്ടം 3: 7738299899 എന്ന നമ്പറിലേക്ക് ഈ ടെക്സ്റ്റ് മെസേജ് അയയ്ക്കുക.

ഘട്ടം 4: ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എസ്എംഎസിൽ ഫലം ലഭിക്കും.

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനം. സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

നടപ്പ് അധ്യയന വർഷം മുതൽ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഇത് ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദ്ദേശം പ്രധാനമന്ത്രി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് നൽകി കഴിഞ്ഞു.

എംബിബിഎസിൽ 1,500 ഒബിസി വിദ്യാർത്ഥികൾക്കാണ് പുതിയ തീരുമാനം പ്രയോജനപ്പെടുന്നത്. ബിരുദാനന്തര ബിരുദത്തിൽ 2,500 ഒബിസി വിദ്യാർത്ഥികൾക്കും തീരുമാനം പ്രയോനപ്രദമാകും. എംബിബിഎസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 ഓളം വിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ആശ്വാസകരമായ തീരുമാനമാണിത്.

പ്രതിവർഷം ആയിരക്കണക്കിന് യുവജനങ്ങൾക്ക് മികച്ച അവസരങ്ങൾ നേടുന്നതിന് പുതിയ നടപടി വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ചരിത്രപരമായ തീരുമാനമാണിതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ തീരുമാനത്തെ വിശേഷിപ്പിച്ചത്.

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. സർവകലാശാല സമർപ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സാങ്കേതിക സർവ്വകാലാശാല പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും.

മുൻ നിശ്ചയിച്ച പ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയതായി സർവകലാശാല വ്യക്തമാക്കി. ജൂലൈ 29 മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുമെന്നും മാറ്റിവെച്ച ജൂലൈ 28 ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സർവകലാശാല അധികൃതർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്.

ഇത്തവണ 87.94 ശതമാനം പ്‌ളസ്ടു വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 328702 കുട്ടികള്‍ വിജയിച്ചതില്‍ 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി.

136 സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടുന്നു.

എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച ജില്ല, 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്, ശതമാനം 82.53 .

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ് വിജയശതമാനം. എയ്ഡഡ് വിഭാഗത്തില്‍ 90.37 ശതമാനവും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനവുമാണ് വിജയം.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53ആണ്. 25293 വിദ്യാര്‍ഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.36 ശതമാനമാനമാണ് വിജയം. ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിജയ ശതമാനം 84.39 ആണ്.

pinarayi

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭാവന സ്വീകരിക്കാൻ ചീഫ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷനൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള ജനകീയ പ്രചാരണം സർക്കാർ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാണെന്നും എത്ര ഉപകരണങ്ങൾ വേണമെന്നുമുള്ള വിവരം പിടിഎകളുടെ നേതൃത്വത്തിലുള്ള സ്‌കൂൾതല സമിതി കണക്കാക്കും. ഈ വിവരം തദ്ദേശസ്ഥാപന, ജില്ലാതലങ്ങളിൽ ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവർത്തനങ്ങൾക്കുമായി സ്‌കൂൾ, വാർഡ്, തദ്ദേശസ്ഥാപന, ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുടെ എണ്ണം പോർട്ടലിൽ ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകാമെന്ന് അദ്ദേഹം വിശദമാക്കി.

കോർപറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്താം. പൊതുനന്മ ഫണ്ട് പ്രയോജനപ്പെടുത്താൻ പ്രത്യേക പ്രോജക്ട് തയാറാക്കി നൽകാനുള്ള സംവിധാനവും പോർട്ടലിന്റെ ഭാഗമായി ഒരുക്കും. പൂർവവിദ്യാർഥികൾ അഭ്യുദയകാംക്ഷികൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവരടങ്ങിയ വൻ ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിജ്ഞാനസമൂഹമാക്കി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ഉദ്യമത്തിൻറെ ആദ്യ പടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാഭ്യാസ പരിവർത്തന പരിപാടിയിൽ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവർക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നൽകിയാൽ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവരുണ്ട്. അവർക്ക് സഹകരണ ബാങ്കുകൾ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ച് നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാൻ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കെല്ലാം ഉപകരണങ്ങൾ ലഭ്യമാക്കും. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമുള്ള ഊരുകളിൽ പഠന മുറികൾ ഒരുക്കും. കണക്ടിവിറ്റി പ്രശ്‌നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് കാണിച്ച് യുജിസിയുടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താമെന്നും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടോബര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം ഉണ്ട്.പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും.

  1. http://keralapareekshabhavan.in
  2. https://sslcexam.kerala.gov.in
  3. www.results.kite.kerala.gov.in
  4. http://results.kerala.nic.in
  5. www.prd.kerala.gov.in
  6. www.sietkerala.gov.in

എന്നീ സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ടു മുതല്‍ 28 വരെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്‌സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‌കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പൊതുപ്ലാറ്റ്‌ഫോമായ ജി-സ്യൂട്ട് രൂപീകരിച്ചു. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെ പൊതുപ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിൽ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാൻ കഴിയുമായിരുന്നുള്ളു. കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന തരത്തിലുള്ള പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പ്ലാറ്റ്‌ഫോം ലഭ്യമാക്കിയിരിക്കുന്നത്. കൈറ്റിനാണ് പദ്ധതിയുടെ ചുമതല.

സ്വകാര്യ സംവിധാനമാണെങ്കിലും ജി സ്യൂട്ടിൽ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെൻറുകൾ നൽകൽ ,ക്വിസുകൾ സംഘടിപ്പിക്കൽ, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിന്റെ സവിശേഷതയാണ്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞു കയറാനും കഴിയില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്‌കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവും ജി സ്യൂട്ടിലുണ്ടായിരിക്കും. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെങ്ങനെയാണെന്നത് സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകും. ജി സ്യൂട്ട് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.kite.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പ്ലാറ്റ്‌ഫോമൊരുക്കി കൈറ്റ്‌സ് വിക്ടേഴ്‌സ്. ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്‌ഫോമാണ് ഓൺലൈൻ പഠനത്തിലായി വിക്ടേഴ്‌സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെയാണ് ഇതിലൂടെ വിക്ടേഴ്‌സ് പൊതു ഡൊമൈനിൽ കൊണ്ടുവരുന്നത്.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിൽ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാൻ കഴിയുമായിരുന്നുള്ളു. കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ്‌ ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും.

സ്വകാര്യ സംവിധാനമാണെങ്കിലും പരസ്യങ്ങളുണ്ടാകില്ലെന്നതാണ് ഇതിന്റെ സവിശേഷത. വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെൻറുകൾ നൽകാനും ,ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്‌കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് ഷെയർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകൾ നിലവിൽ പരീക്ഷിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെക്കാൾ വിപുലവും ലളിതവുമായി സംവിധാനമായാണ് ജി സ്യൂട്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയ ശേഷം മാത്രമായിരിക്കും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ ‘ലെറ്റസ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെ ഇതിലൂടെ നടത്താനാണ് പദ്ധതി.ഇതിനായി 100 ദിവസത്തിനുള്ളില്‍ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.