അയോധ്യ ക്ഷേത്രത്തിൽ ദർശനം നടത്താൻ രാഷ്ട്രപതി

ന്യൂഡൽഹി: രാമക്ഷേത്ര ദർശനത്തിനായി അയോദ്ധ്യയിൽ എത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അയോധ്യയിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദീബെൻ പട്ടേലാണ് സ്വീകരിച്ചത്. ആദ്യമായാണ് രാഷ്‌ട്രപതി അയോദ്ധ്യയിൽ എത്തുന്നത്. രാമ ക്ഷേത്രത്തിൽ എത്തുന്നതിനു മുൻപ് രാഷ്ട്രപതി ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയിരുന്നു. സരയൂ നദി തീരത്തെ ആരതിയിലും ദ്രൗപതി മുർമു പങ്കെടുത്തു.

അതേസമയം രാഷ്ട്രപതി ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഭക്തർക്ക് നിയന്ത്രണം ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സമയക്രമം അനുസരിച്ച് ദർശനം നടക്കുമെന്നും ഭക്തർക്കായുള്ള ക്യൂ സംവിധാനം നില നിർത്തുമെന്നും ആണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂറോളം നേരം രാഷ്ട്രപതി അയോധ്യാനഗരത്തിൽ ഉണ്ടാകും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യ- ഗോരഖ്പൂർ ദേശീയപാതയിൽ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.